കാഞ്ചനമാലയുടെ കണ്ണീര് പൃഥ്വിയെ പിടികൂടി; എഷ്യാനെറ്റ് അവാര്‍ഡിലൂടെ കിട്ടിയ സഹതാപമെല്ലാം രണ്ട് ദിവസംകൊണ്ട് പോയതിങ്ങനെ...

കാഞ്ചനമാലയുടെ കണ്ണീര് പൃഥ്വിയെ പിടികൂടി; എഷ്യാനെറ്റ് അവാര്‍ഡിലൂടെ കിട്ടിയ സഹതാപമെല്ലാം രണ്ട് ദിവസംകൊണ്ട് പോയതിങ്ങനെ...
കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ സമയമായിരുന്നു. എന്ന് നിന്റെ മൊയ്തീന്‍ ഹിറ്റായത് പൃഥ്വിയുടെ കരിയര്‍ തന്നെ മാറ്റിമറിച്ചിരുന്നു. അനാര്‍ക്കലി, പാവാട തുടങ്ങിയ ചിത്രങ്ങളും വിജയിച്ചതോടെ പൃഥ്വിയുടെ താരമൂല്യവും ഉയര്‍ന്നു. ഒരു കാലത്ത് അഹങ്കാരിയായി ചിത്രീകരിച്ച പൃഥ്വിയുടെ തിരിച്ചു വരവായിരുന്നു ഇത്.
എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് പൃഥ്വിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. ഏഷ്യാനെറ്റിന്റെ മികച്ച നടനുള്ള അവാര്‍ഡ് പൃഥ്വിക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍ അവാര്‍ഡ് സമയത്ത് പൃഥ്വിയുടെ പ്രൊഫൈല്‍ ഏഷ്യാനെറ്റ് കാണിക്കാത്തതിനെ ചൊല്ലി വിവാദം കത്തി. അതോടെ എല്ലാവരും സഹതാപവുമായി പൃഥ്വിക്ക് പിന്നിലായി. എന്നാല്‍ ആ സഹതാപം ഒരാഴ്ചയേ നിന്നുള്ളൂ. ഏറ്റവും മികച്ച നടനായി ദുല്‍ഖര്‍ സല്‍മാനെ തെരഞ്ഞെടുത്തപ്പോള്‍ പൃഥ്വിയും ആരാധകരും ഞെട്ടിയെന്നത് സത്യം.
അതിന്റെ വേദനയിലാണ് യഥാര്‍ത്ഥ ഞെട്ടല്‍ വന്നത്. സംഗീത സംവിധായകന്‍ രമേശ് നാരായണന്റെ വെളിപ്പെടുത്തലായിരുന്നു അത്. തന്റെ പുരസ്‌കാരം പൃഥ്വിരാജിനുള്ള മറുപടിയാണെന്നാണ് രമേശ് നാരായണന്‍ പറഞ്ഞത്.
രമേശ് നാരായണന്‍ ആറ് പാട്ടുകളാണ് ചിത്രത്തിനു വേണ്ടി ചെയ്തത്. അതില്‍ മൂന്നെണ്ണം മാത്രമാണ് പുറംലോകമറിഞ്ഞത്. ഒരെണ്ണം മാത്രമേ സിനിമയിലുണ്ടായിരുന്നുള്ളൂ. ഈ മഴതന്‍, ശാരദാംബരം, പ്രിയമുള്ളവനേ എന്നീ മൂന്ന് ഗാനങ്ങളായിരുന്നു നാം കേട്ടത്. പി ജയചന്ദ്രന് മികച്ച ഗായകനുള്ള ഈ വര്‍ഷത്തെ ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്തത് ശാരദാംബരം എന്ന പാട്ടുകൂടിയാണ്. രമേശ് നാരായണന്‍ മികച്ച സംഗീത സംവിധായകനുമായി. എന്നു നിന്റെ മൊയ്തീന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറും സംഗീത സംവിധായകനുമായിരുന്നിട്ടും മോശം അനുഭവങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നു.
എന്നു നിന്റെ മൊയ്തീനില്‍ തന്നെക്കൊണ്ട് സംഗീത സംവിധാനം ചെയ്യിച്ചതും പാട്ടുകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതും പൃഥ്വിക്ക് ഇഷ്ടമായിരുന്നില്ല. എന്റെ പാട്ടുകള്‍ക്ക് അക്കാദമിക് നിലവാരും മാത്രമേയുള്ളുവെന്നായിരുന്നു പൃഥ്വിയുടെ വിലയിരുത്തല്‍. പാട്ടുകളെ സിനിമയില്‍ ഉള്‍പ്പെടുത്തേണ്ടെന്നായിരുന്നു പൃഥ്വിയുടെ തീരുമാനം.
പൃഥ്വിരാജ് അപ്പോഴേക്കും എം ജയചന്ദ്രനെ വിളിച്ച് പറഞ്ഞ് കഴിഞ്ഞിരുന്നു. പക്ഷേ എന്നിട്ടും എന്റെ പാട്ടുകള്‍ ചിത്രത്തില്‍ വന്നു. അതിനു കാരണം, പ്രൊഡ്യൂസര്‍ മാത്രമാണ്.
പൃഥ്വി ഇങ്ങനെ പെരുമാറാനുള്ള കാരണം എന്തെന്ന് എനിക്കറിയില്ല. സ്റ്റ്യുഡിയോയില്‍ പാട്ട് കേള്‍ക്കാനെത്തിയപ്പോള്‍ ഞാന്‍ പൃഥ്വിയെ വേണ്ടവിധത്തില്‍ സ്വീകരിച്ചില്ല, ബഹുമാനിച്ചില്ല എന്നൊക്കെയാണ് ആര്‍ എസ് വിമല്‍ എന്നോട് പറഞ്ഞത്. എന്താണതിലെ സത്യം എനിക്കറിയില്ല. പൃഥ്വിരാജ് ഇങ്ങനെ പറഞ്ഞിട്ടുണ്ടോയെന്ന് എനിക്കറിയില്ല. പക്ഷേ ഒരുകാര്യം എനിക്കുറപ്പിച്ച് പറയാനാകും, ഇത്രയും വര്‍ഷത്തെ എന്റെ അനുഭവത്തിനിടയില്‍ പൃഥ്വിയേയും വിമലിനേയും പോലെ എന്നെ മറ്റാരും അപമാനിച്ചിട്ടില്ല. ഇത് ആദ്യത്തെ അനുഭവമാണ്. ഭാവഗായകന്‍ പി. ജയചന്ദ്രനേയും പൃഥ്വി അപമാനിച്ചതായി രമേഷ് നാരായണന്‍ പറഞ്ഞു.
ഇതിന് ന്യായീകരണവുമായി സംവിധായകന്‍ രംഗത്തെത്തിയെങ്കിലും അതൊന്നും ജനം വിശ്വസിച്ചില്ല. കാരണം പൃഥ്വിരാജ് മുമ്പും സിനിമയില്‍ പലപ്പോഴും ഇടപെട്ടിട്ടുണ്ടെന്ന് സിനിമാക്കാര്‍ക്കെല്ലാമറിയാം.
അവാര്‍ഡ് കിട്ടിയില്ല എന്ന് മാത്രമല്ല ഏറെ അപമാനവും ഇതുകാരണം പൃഥ്വി നേരിട്ടു. ഇതിനെല്ലാം കാരണം കാഞ്ചനമാലയുടെ കണ്ണീരാണോ... ആ ഉമ്മയുടെ മരിക്കാത്ത ഓര്‍മ്മകളാണ് വിമലും പൃഥ്വിരാജും വിറ്റ് കാശാക്കിയത്. സിനിമ വിജയിച്ചിട്ട് പോലും ഒന്നവരെ കണ്ട് നല്ല വാക്ക് പറയാനോ അല്‍പം സഹായിക്കാനോ അവര്‍ മുതിര്‍ന്നില്ല.
കാഞ്ചനമാലയെത്തേടി പാര്‍വതി എത്തി ഏറെ ആശ്വസിപ്പിച്ചു. അതിന്റെ പ്രാര്‍ത്ഥനയും അവള്‍ക്ക് കിട്ടി. അതേസമയം തന്റെ മൊയ്തീനെ വിറ്റ് തിന്ന പൃഥ്വിക്കെതിരെ ആ ഉമ്മച്ചിയുടെ കണ്ണീര്‍ ഫലിച്ചു. ഒപ്പം രമേഷ് നാരായണനെപ്പോലെ, പി. ജയചന്ദ്രനെപ്പോലെയുള്ള ശുദ്ധ കലാകാരന്മാരുടെ കണ്ണീരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























