Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രോൺ വെടിവച്ച് വീഴ്ത്തി അമേരിക്ക... അമേരിക്കൻ പടക്കപ്പലിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണം തകർത്തതായി യു.എസ് പ്രതിരോധ വക്താവ്


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്

വീണ്ടും വഞ്ചക ഇമേജ്.... സിനിമയെക്കുറിച്ച് ഒരു ചുക്കും അറിയാത്തയാളാണ് വിമല്‍; മൊയ്തീന്‍ തന്റെ സൃഷ്ടിയെന്ന് ചീഫ് അസോസിയേറ്റ് രാജന്‍

05 MARCH 2016 10:09 AM IST
മലയാളി വാര്‍ത്ത.

എന്ന് നിന്റെ മൊയ്തീന്റെ ഓപ്പറേഷന്‍ തുടരുന്നു. മറ്റൊരു ശക്തമായ നിലപാടുമായി സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആര്‍.ജെ. രാജന്‍. ഒരു ഓണ്‍ലൈനിലൂടെയാണ് രാജന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. സിനിമയുടെ ചിത്രീകരണം ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും ചെയ്തിട്ടും പ്രതിഫലം തരാതെ സംവിധായകന്‍ ആര്‍.എസ് വിമല്‍ വഞ്ചിച്ചുവെന്ന് ആര്‍.ജെ. രാജന്‍ പറഞ്ഞു. സിനിമാ ചിത്രീകരണത്തില്‍ ഒരു ചുക്കും അറിയാത്ത വിമലിന് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തെങ്കിലും വഞ്ചന മാത്രമാണ് പ്രതിഫലമായി ലഭിച്ചത്. തനിക്കൊപ്പം സഹായികളായിരുന്ന രണ്ട് യുവാക്കള്‍ക്കും വിമലിന്റെ ചതിയിലൂടെ പ്രതിഫലം ഒന്നും ലഭിക്കാതെ നിരാശയോടെ തിരിച്ചു പോകേണ്ടിവന്നുവെന്നും രാജന്‍ സാക്ഷ്യപ്പെടുത്തുന്നു.
തമിഴ് സിനിമയിലെ തിരക്കുള്ള അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളാണ് ആര്‍.ജെ. രാജന്‍. മണിരത്‌നം അടക്കമുള്ള പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് കഴിവുതെളിയിച്ച സിനിമാ പ്രവര്‍ത്തകന്‍. പുതിയ പ്രൊജക്ടുകള്‍ ഏറ്റെടുത്ത് സംവിധായകനെ സഹായിക്കുകയെന്നതാണ് ഇവരുടെ ടീമിന്റെ പ്രവര്‍ത്തനം. വിമലിന്റെ സുഹൃത്താണ് എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ പ്രവര്‍ത്തനത്തെ കുറിച്ച് പറഞ്ഞതെന്നും തുടര്‍ന്ന് വിമല്‍ സംസാരിച്ച് സഹായം തേടുകയുമായിരുന്നെന്ന് രാജന്‍ പറയുന്നു. തമിഴില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകരായ വിഷ്ണു ആനന്ദ്, മനോഹര്‍ എന്നിവരും ചേര്‍ന്നാണ് രാജന്‍ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ വര്‍ക്ക് ഏറ്റെടുത്തത്. തമിഴിലൊക്കെ പതിവാണെങ്കിലും മലയാളത്തില്‍ ആദ്യമായാണ് ചീഫ് അസോസിയേറ്റ് ഡയറക്ടറെ വച്ച് സിനിമ ചിത്രീകരിക്കുന്നതെന്നും രാജന്‍ പറഞ്ഞു.
ഡിജിറ്റല്‍ സ്‌റ്റോറി ബോര്‍ഡ് തയ്യാറാക്കികൊണ്ട് തുടങ്ങിയ ഇവരുടെ വര്‍ക്ക് സിനിമായുടെ എല്ലാ തലങ്ങളിലും നിറഞ്ഞനിന്നു. ഒന്നു മുതല്‍ നൂറ്റി പതിനൊന്ന് സീന്‍ വരെ എഴുതിയ ഒരു പുസ്തകമായിരുന്നു വിമലിന്റെ അടുത്ത് ആകെയുണ്ടായിരുന്നത് . ഇതിനെ ഷോട്ട് ബൈ ഷോട്ടാക്കി മാറ്റി ഡിജിറ്റല്‍ സറ്റോറിയാക്കിയത് താനാണെന്ന് രാജന്‍ പറയുന്നു. 2014 ഓഗസ്റ്റ് 14നാണ് സിനിമയുടെ ഷൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 2014 സപ്തംബര്‍ 19ന് റിലീസ്. സപ്തംബര്‍ 18 വരെ താന്‍ സിനിമയുടെ ഓരോ പ്രവര്‍ത്തനത്തിലും ഒപ്പമുണ്ടായിരുന്നെങ്കിലും റിലീസോടെ തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്നവര്‍ക്കുപോലും പ്രതിഫലം നല്‍കിയില്ലെന്നും രാജന്‍ പറയുന്നു. നിര്‍മാതാവ് നേരിട്ട് ശമ്പളം തരാന്‍ തയ്യാറായിരുന്നെങ്കിലും വിമല്‍ ഇടപെട്ട് തടയുകയും ജീവനക്കാരുടെ അക്കൗണ്ടിലേക്ക് വരുന്ന പണംപോലും വീതം വയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്നും രാജന്‍ പറയുന്നു.
അഞ്ചര കോടി ബഡ്ജറ്റിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയതെങ്കിലും അവസാനഘട്ടമായപ്പോഴേക്കും പന്ത്രണ്ട് കോടിയായെന്നാണ് വിമല്‍ കണക്ക് അവതരിപ്പിച്ചതെന്ന് രാജന്‍ പറയുന്നു. അഞ്ചരക്കോടികൊണ്ട് തീര്‍ക്കാവുന്ന സിനിമയ്ക്ക് വിമല്‍ കള്ളക്കണക്ക് എഴുതിയുണ്ടാക്കിയെന്നാണ് രാജന്റെ ആരോപണം. സിനിമ റിലീസ് ആകുന്നതിന് തൊട്ടുമുമ്പ്, 2015 ഓഗസ്റ്റില്‍ വിമല്‍ ഓഡി കാര്‍ ബുക്ക് ചെയ്തു. വീട് നിര്‍മാണം അടക്കമുള്ളവ നടന്നു. എന്നാല്‍ തനിക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും പ്രതിഫലം നല്‍കാന്‍ തയ്യാറായില്ല. യഥാര്‍ത്ഥത്തില്‍ ആ സിനിമയുടെ സംവിധായകന്‍ വിമലാണെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും അയാള്‍ക്ക് കാര്യമായ പണിയൊന്നും ഉണ്ടായിരുന്നില്ല.
പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ ഒട്ടും മെച്ചപ്പെട്ട പ്രകടനമായിരുന്നില്ല വിമലിന്റേത്. എല്ലാ വര്‍ക്കുകളും അതുകൊണ്ട്തന്നെ ഞങ്ങളാണ് ചെയ്തുതീര്‍ത്തത്. സിനിമ മികച്ചതാകണമെന്ന ആഗ്രഹം മാത്രമേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. തിരക്കഥ ഗ്രാഫിക്‌സ് തയ്യാറക്കല്‍ തുടങ്ങി ഷൂട്ടിംഗ് സ്‌ക്രിപ്റ്റ്, ലൈറ്റ്, ക്യാമറാ ആംഗിള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും താനാണ് ചെയ്തതെന്നും രാജന്‍ പറയുന്നു. പ്രതിഫലം തന്നില്ലെന്ന് മാത്രമല്ല, എറണാകുളത്തെ ഒരു സുഹൃത്തില്‍ നിന്ന് വിമല്‍ ആവശ്യപ്പെട്ടപ്രകാരം വാങ്ങികൊടുത്ത മൂന്ന് ലക്ഷം രൂപ തിരിച്ചുതരാന്‍ പോലും വിമല്‍ തയ്യാറായില്ലെന്നും രാജന്‍ ആരോപിക്കുന്നു. ഇതില്‍ കൂടുതല്‍ ഗൗരവമേറിയ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ട്. വിമലിന്റെ കപടമുഖം പിച്ചികീറണമെന്നും തനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, അടുത്തു തന്നെ ഒരു മലയാള സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹമുള്ളതുകൊണ്ട് തല്‍ക്കാലം അതിനു മുതിരുന്നില്ലെന്നും സിനിമ പുറത്തിറങ്ങിയ ശേഷം ഇതേകുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും രാജന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രസീലിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 മരണം  (22 minutes ago)

സ്വയം പ്രതിരോധത്തിനും കപ്പലിലെ സൈനിക ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിനായി ഡ്രോൺ വെടിവച്ചു....  (35 minutes ago)

ലോക്‌സഭയില്‍ സംസാരിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞു; സ്പീക്കര്‍ക്ക് കത്ത് അയച്ച് രാഹുല്‍ ഗാന്ധി  (6 hours ago)

പിണറായിസം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തുന്നുമെന്ന് പി അന്‍വര്‍  (6 hours ago)

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി  (6 hours ago)

മുംബൈയില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു  (6 hours ago)

കളിച്ച് കളിച്ച് കളി കാര്യമായി;അപായച്ചങ്ങല വലിച്ച് ട്രെയിനിലെ യാത്രക്കാര്‍  (7 hours ago)

വീട്ടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്  (7 hours ago)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍  (8 hours ago)

യുവതിയുടെ പരിഹാസ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ദിയ കൃഷ്ണ  (8 hours ago)

റംസാന്‍ മാസത്തില്‍ കര്‍ണാടകയിലെ ഉറുദു മീഡിയം സ്‌കൂളുകളുടെ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചു  (9 hours ago)

വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍  (10 hours ago)

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!  (10 hours ago)

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ  (10 hours ago)

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം  (10 hours ago)

Malayali Vartha Recommends