Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...


ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനം..രാത്രി ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു..


കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.).. ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ്..


ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്..മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം..പോലീസ് അന്വേഷണം തുടങ്ങി..

ആരെയും ആശ്രയിക്കാന്‍ രഹ്നയ്ക്ക് ഇഷ്ടമില്ല; രഹ്നയ്ക്കും മക്കള്‍ക്കും ആരുടെയും മുന്നില്‍ കൈനീട്ടാതെ ജീവിക്കാനുള്ളത് ഒരുക്കിയാണ് നവാസ് തന്റെ യാത്ര അവസാനിപ്പിച്ചതെന്ന് നിയാസ് ബക്കര്‍

26 FEBRUARY 2026 08:06 PM IST
മലയാളി വാര്‍ത്ത

കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വേര്‍പാട് എല്ലാവരും ഒരു ഞെട്ടലോടെയാണ് കേട്ടത്. ആ കുടുംബത്തിനുണ്ടാക്കിയ നഷ്ടം ചെറുതല്ലായിരുന്നു. അവര്‍ എങ്ങനെ ഈ വേര്‍പാട് അതിജീവിക്കും എന്നും പലരും വേദനയോടെ ഓര്‍ത്തു. ഇപ്പോഴിതാ നവാസിന്റെ വേര്‍പാടിന് ശേഷം താരത്തിന്റെ കുടുംബം അതിനെ അതീജിവിക്കുന്നതിനെക്കുറിച്ച് പറയുകയാണ് സഹോദരന്‍ നിയാസ് ബക്കര്‍.

നവാസിന്റെ സാന്നിദ്ധ്യം ഒരു തീരാനഷ്ടമാണെങ്കിലും അതിനെ തരണം ചെയ്താല്‍ രഹ്നയ്ക്കും മക്കള്‍ക്കും ആരുടെയും മുന്നില്‍ കൈനീട്ടാതെ, അന്തസ്സോടെ ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയാണ് നവാസ് തന്റെ യാത്ര അവസാനിപ്പിച്ചതെന്ന് നിയാസ് ഒരു യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തുന്നു.

''വാപ്പ മരിച്ചിട്ട് ഇപ്പോള്‍ 28-29 വര്‍ഷത്തോളമായി. അതിനുശേഷമുള്ള ഞങ്ങളുടെ ജീവിതവും നവാസിന്റെ വേര്‍പാടുമൊക്കെ മക്കളെ പോലെ കൂടെയുള്ളവരോടൊപ്പമിരുന്ന് പറയുന്നതുപോലെയാണ് ഞാന്‍ പങ്കുവയ്ക്കുന്നത്. ഒരു ദിവസം നമ്മളെല്ലാവരും മരിക്കുമെന്നത് നമുക്ക് കൃത്യമായി അറിയാവുന്ന കാര്യമാണ്. എന്നിട്ടും പ്രിയപ്പെട്ടവര്‍ പോകുമ്പോള്‍ നമ്മള്‍ വാവിട്ട് നിലവിളിക്കും.

അത് സഹിക്കാന്‍ പറ്റാത്ത വേദന തന്നെയാണ്. പക്ഷേ, അതോടൊപ്പം തന്നെ ഒരു കാര്യം നമ്മള്‍ മനസിലാക്കി വെക്കണം. ഇന്ന് മറ്റൊരാളാണെങ്കില്‍ നാളെ നമ്മള്‍ ഈ ഭൂമി വിട്ടു പോകേണ്ടവരാണ്. വെറുമൊരു വിരുന്നുകാരെപ്പോലെ നില്‍ക്കാനുള്ള ഒരിടം മാത്രമാണിത്. നന്മ ചെയ്താല്‍ അതിന് നല്ല പ്രതിഫലവും തിന്മ ചെയ്താല്‍ ശിക്ഷയും ലഭിക്കുന്ന മറ്റൊരു ലോകമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ ഒരു ചിന്തയാണ് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സഹജീവികളുമായി നല്ല രീതിയില്‍ ജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.

നവാസ് പോയപ്പോള്‍ ആ കുടുംബത്തിന്റെ ഉത്തരവാദിത്തം ഇനി ആര് ഏറ്റെടുക്കും എന്ന് പലരും ചോദിക്കാറുണ്ട്. അങ്ങനെയൊരാളുമില്ല. നമുക്കുമില്ല. സത്യത്തില്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തം അവരവരില്‍ തന്നെയാണ്. പിന്നെ ഓരോരുത്തര്‍ക്കും ചെയ്തു കൊടുക്കാവുന്ന കാര്യങ്ങളൊക്കെ എപ്പോഴും ചെയ്തു കൊടുക്കാം. അതിന് ആരും മരിക്കണമെന്നില്ല.

അവരെ സംബന്ധിച്ചിടത്തോളം രഹ്ന ആഗ്രഹിക്കുന്നില്ല എന്നതാണ് അത്. ആരും ഒന്നും ചെയ്യേണ്ടതില്ല, കാരണം നവാസിന്റെ ഒരു താല്‍പര്യമതാണ്. നവാസ് അധ്വാനിച്ച് വച്ചതുണ്ട്. അതുകൊണ്ട് ജീവിക്കുക എന്നതാണ്. ആരെയും ഡിപ്പന്‍ഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല അവര്. അത് എന്നെ സംബന്ധിച്ചിടത്തോളം അതു ചെയ്യാന്‍ പറ്റാത്തതില്‍ വേദനയുണ്ട്. അതിനൊടൊപ്പം തന്നെ അങ്ങേയറ്റം സന്തോഷിക്കുന്നുണ്ട്.

അങ്ങനെ പറയാന്‍ പ്രാപ്തരായല്ലോ അവര്‍. ഇല്ലെങ്കില്‍ എന്തു ചെയ്യും. സഹായം എന്നത് ഒരു കുടുംബം ദൈനംദിനം ജീവിക്കേണ്ടതായിട്ടുളള ഒരുപാട് കാര്യങ്ങളുണ്ടല്ലോ. സമ്പാദ്യത്തിനപ്പുറത്ത്. അതിനവര്‍ക്ക് സാധിക്കുന്നു. മറ്റൊരാളെ ഡിപ്പന്‍ഡ് ചെയ്യേണ്ട ആരും ഒന്നും ചെയ്യേണ്ടതില്ല നമുക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റും എന്നു കോണ്‍ഫിഡന്‍സോടു കൂടി ഒരാള്‍ പറയുന്നതെന്തുകൊണ്ടായിരിക്കും. അതില്‍ ഒരു ബിഗ് സല്യൂട്ട് ആ കാര്യത്തില്‍ ഞാന്‍ എന്റെ അനിയനു കൊടുക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം നവാസ് അധ്വാനിച്ച് വച്ചതുണ്ട്. നാലഞ്ച് കോടിയുടെ അസറ്റ് അവനുണ്ട്.

ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ അവര്‍ പ്രാപ്തരായല്ലോ എന്നതില്‍ വേദനയ്ക്കിടയിലും എനിക്ക് വലിയ സന്തോഷമുണ്ട്. നവാസില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന് രഹന പറയുമ്പോള്‍ അത് ആ ബന്ധത്തിന്റെ തീവ്രതയാണ്. എനിക്കും എന്റെ ഭാര്യയില്ലാതെ ജീവിക്കാന്‍ പറ്റില്ല. പക്ഷേ, സാമ്പത്തികമായി ആരോടും കൈനീട്ടാതെ നില്‍ക്കാനുള്ള ആത്മവിശ്വാസം അവര്‍ക്കുണ്ട്. പ്രകമ്പനം കണ്ടപ്പോള്‍ വലിയ വിഷമം തോന്നി. അതൊരു മനോഹരമായ സിനിമയാണ്. ഹൊറര്‍ സിനിമകളില്‍ ഇത്രയും ഹ്യൂമര്‍ കൈകാര്യം ചെയ്ത സിനിമകള്‍ കുറവാണ്. നവാസ് ചെയ്തതില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണത്.

ഇതുവരെ നമ്മള്‍ കണ്ട നവാസല്ല ഇതില്‍, വളരെ ഒതുക്കമുള്ള, ഗൗരവമുള്ള അഭിനയം. സത്യത്തില്‍ ഇനി മുതലായിരുന്നു നവാസിന്റെ കാലം തുടങ്ങേണ്ടിയിരുന്നത്. അവന്‍ പെര്‍ഫോം ചെയ്ത് കാണിക്കാന്‍ ഇനിയും ഒരുപാട് ബാക്കിയുണ്ടായിരുന്നു. കലാകാരന്മാര്‍ക്ക് ശാരീരികമായ മരണം ഉണ്ടായേക്കാം, പക്ഷേ അവര്‍ ചെയ്ത കഥാപാത്രങ്ങളിലൂടെ അവര്‍ എന്നും ജനമനസുകളില്‍ ജീവിക്കും. നവാസിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്.''നിയാസ് ബക്കര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'കേരള സ്‌റ്റോറി 2' റിലീസ് തടഞ്ഞ് ഹൈക്കോടതി  (55 minutes ago)

വേദിയിലിരുന്ന വിക്കി കൗശലിനെയും കരണ്‍ ജോഹറിനെയും ചിരിപ്പിച്ച് ബേസില്‍  (1 hour ago)

വിജയ്‌രശ്മിക വിവാഹത്തിനായി വിദേശത്തു നിന്ന് സുരക്ഷാ ഏജന്‍സി  (1 hour ago)

ആരെയും ആശ്രയിക്കാന്‍ രഹ്നയ്ക്ക് ഇഷ്ടമില്ല; രഹ്നയ്ക്കും മക്കള്‍ക്കും ആരുടെയും മുന്നില്‍ കൈനീട്ടാതെ ജീവിക്കാനുള്ളത് ഒരുക്കിയാണ് നവാസ് തന്റെ യാത്ര അവസാനിപ്പിച്ചതെന്ന് നിയാസ് ബക്കര്‍  (1 hour ago)

സംസ്ഥാനത്ത് ചൂട് കൂടുന്നു:പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്  (1 hour ago)

എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകം പിന്‍വലിച്ച് എന്‍സിഇആര്‍ടി  (1 hour ago)

ഇന്‍സ്റ്റഗ്രാമില്‍ പത്ത് കോടി ഫോളോവേഴ്‌സ്; ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദി  (1 hour ago)

ജനങ്ങള്‍ വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്താന്‍ വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി  (1 hour ago)

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു  (2 hours ago)

'ദൃശ്യം 3' ഏപ്രില്‍ 2 വരെ സസ്‌പെന്‍സ് നില്‍ക്കട്ടെയെന്ന് ശ്രീകാന്ത് മുരളി  (2 hours ago)

ഭീഷ്മര്‍ എന്ന ചിത്രത്തിന്റെ പ്രൗഢ ഗംഭീരമായ ഓഡിയോ ലോഞ്ച്  (2 hours ago)

ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ആരോഗ്യത്തിന് ദോഷകരമാണോ?  (2 hours ago)

മന്ത്രി വീണ ജോര്‍ജിനെ വിമര്‍ശിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍  (2 hours ago)

പരീക്ഷ പേടി മാറാന്‍ ഒന്‍പതാം ക്ലാസുകാരിയെ പൂജാരിയുടെ അടുത്ത് കൊണ്ടുവന്നു; കുട്ടിയ്ക്ക് ബാധ ഏറ്റിട്ടുണ്ടെന്ന് പറഞ്ഞ പൂജാരി ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി  (3 hours ago)

എന്നും മികച്ച അഭിനേതാക്കള്‍ക്കൊപ്പം, നാടകം വളരട്ടെ: വീണ ജോര്‍ജിനെതിരെ ഒളിയമ്പുമായി ജോയ് മാത്യു  (3 hours ago)

Malayali Vartha Recommends