തിക്കുറിശ്ശി അനുസ്മരണം ‘തിക്കുറിശ്ശി മലയാള ചലച്ചിത്രത്തിലെ ഇതിഹാസ പുരുഷൻ’ : ജോയ് വാഴയിൽ

മലയാള ചലച്ചിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച ഇതിഹാസപുരുഷനാണ് പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായരെന്ന് മുൻ ചീഫ് സെക്രട്ടറി ഡോക്ടർ ജോയ് വാഴയിൽ അഭിപ്രായപ്പെട്ടു. ഭാരത് ഭവനിൽ തിക്കുറിശ്ശി ഫൗണ്ടേഷനും ഭാരത് ഭവനും ചേർന്ന് സംഘടിപ്പിച്ച തിക്കുറിശ്ശിയുടെ 29 മത് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിക്കുറിശ്ശിയുടെ കലാ ജീവിതം മലയാള ചലച്ചിത്രത്തിന്റെ ചരിത്രം കൂടിയാണ്. അതുകൊണ്ട് തിക്കുറിശ്ശിയുടെ ജീവചരിത്രം പുതുതലമുറയ്ക്ക് പാഠപുസ്തകം ആക്കുവാൻ വേണ്ട ശ്രമങ്ങൾ നടത്തണമെന്നും വാഴയിൽ അഭിപ്രായപ്പെട്ടു. ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി പൊഴിയൂർ രചിച്ച് ഡോ. വാഴമുട്ടം ചന്ദ്രബാബു ഈണം പകർന്ന തിക്കുറിശ്ശി അനുസ്മരണ ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തിക്കുറിശ്ശി മലയാളചലച്ചിത്രത്തിന്റെ പാഠപുസ്തക മാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ അഭിപ്രായപ്പെട്ടു. നാടക കലയിലും ചലച്ചിത്രരംഗത്തും മാത്രമല്ല സാഹിത്യത്തിന്റെ സമസ്ത മേഖലകളിലും സർഗാത്മകഥയുടെ കയ്യൊപ്പ് ചാർത്തിയ അനുഗ്രഹീത കലാകാരനാണ് തിക്കുറിശ്ശി എന്നും പ്രമോദ് പയ്യന്നൂർ പറഞ്ഞു. തിക്കുറിശ്ശി എന്ന ബഹുമുഖ പ്രതിഭയെ സ്മരിച്ചുകൊണ്ടു മാത്രമേ മലയാള ചലച്ചിത്രത്തെയും സാഹിത്യത്തെയും പഠനവിധേയ മാക്കുവാൻ കഴിയുകയുള്ളൂ എന്ന് വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു. തിക്കുറിശ്ശിയുടെ സൃഷ്ടികൾ സമാഹരിച്ച് ഒരു പഠന ഗവേഷണ ഗ്രന്ഥം പുറത്തിറക്കുവാൻ ഫൗണ്ടേഷൻ വേണ്ട നടപടി കൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തെയും കലായേയും ഒന്നുപോലെ സ്നേഹിക്കുകയും ആസ്വദിക്കുകയും ചെയ്ത കലാ സാർവ്വഭവമനാണ് തിക്കുറിശ്ശി എന്ന് സംവിധാ യകൻ ബാലു കിറിയത്ത് അഭിപ്രായപ്പെട്ടു. ഫൗണ്ടേഷൻ പ്രസിഡന്റ് ബി മോഹന ചന്ദ്രൻ നായർ, സെക്രട്ടറി രാജൻ വി പൊഴിയൂർ, സ്ഥാപക ട്രഷറർ ആർ സഞ്ജീവ് കുമാർ എന്നി വരും ചടങ്ങിൽ പങ്കെടുത്തു. രാജീവ് ഗോപാലകൃഷ്ണൻ രചിച്ച് ബിഎസ് രതീഷ് സംവിധാനം ചെയ്ത ‘കൃഷ്ണ നീ എന്നെ അറിയില്ല’ എന്ന സുഗതകുമാരി ടീച്ചറുടെ കവിതയുടെ നാടകാവി ഷ്കാരവും അരങ്ങേറി. രാജകുമാർ കുടപ്പനക്കുന്നിന്റെ നേതൃത്വത്തിൽ മൂന്നു മണി മുതൽ നടന്ന കവി സമ്മേളനത്തിൽ വസന്ത എസ് പിള്ള, ബേബി കൃഷ്ണൻ, അജിതാ രതീഷ്, അനിൽ പുന്നക്കുന്ന് , അനിൽ പാപ്പാടി, ബീന കെ ഐ, ആര്യനാട് സിന്ധു, ബിനു കൽപ്പകശ്ശേരി തുടങ്ങിയ 50 ഓളം കവികൾ തിക്കുറിശ്ശി അനുസ്മരണ കവിതകൾ ആലപിച്ചു.
"
https://www.facebook.com/Malayalivartha























