പാർവതി മുട്ടുകുത്തില്ല, അങ്കലാപ്പിൽ പൃഥ്വിരാജ്

മൈ സ്റ്റോറി എന്ന പൃഥ്വിരാജ് - പാർവതി ചിത്രത്തിലെ പാട്ടിന് സാമൂഹ്യ മാധ്യമത്തിൽ ഡിസ്ലൈക്കുകളുടെ എണ്ണം കൂടിയതോടെ മൈ സ്റ്റോറി റിലീസാക്കാൻ അണിയറ പ്രവർത്തകർക്ക് പേടി. ചിത്രത്തിന്റെ ഭാവിയെ കുറിച്ചോർത്ത് പൃഥ്വിരാജും ഭയപ്പെടുന്നു. എങ്ങനെയെങ്കിലും വിവാദം അവസാനിപ്പിക്കാൻ അണിയറ പ്രവർത്തകർ പാർവതിയിൽ സമ്മർദ്ദം ചെലുത്തുന്നു. എന്നാൽ ഒരു തരത്തിലും കീഴടക്കില്ലെന്ന മട്ടിലാണ് പാർവതി. അവരെ നായികയാക്കിയത് അബദ്ധമായെന്നാണ് മൈ സ്റ്റോറി അണിയറ പ്രവർത്തകർ കരുതുന്നത്.
അതിനിടെ താൻ അങ്ങനെയൊന്നും ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞ് പാർവതിയും രംഗത്തെത്തി. ഒരു ഓൺലൈൻ സൈറ്റിൽ എഴുതിയ കുറിപ്പിലാണ് പാർവതിയുടെ കുമ്പസാരം. മമ്മുട്ടി മികച്ച നടനാണെന്നും അതിൽ തർക്കമില്ലെന്നും പാർവതി പറയുന്നു. അദ്ദേഹത്തെ താൻ ബഹുമാനിക്കുന്നു. അദ്ദേഹത്തോട് തനിക്ക് യാതൊരു വിരോധവുമില്ല.
തന്റെ പ്രസംഗത്തെ മമ്മുട്ടി വിരുദ്ധ പ്രസംഗമായി തെറ്റിദ്ധരിച്ചതാണ്. സിനിമയിലെ സ്ത്രീവിരുദ്ധതക്കെതിരെയാണ് താൻ സംസാരിച്ചത്. തന്നെ ആക്രമിച്ചവർ യാഥാർത്ഥ്യം മനസിലാക്കിയില്ല. തന്നെ തിരഞ്ഞ് പിടിച്ച് ആക്രമിക്കാനാണ് ശ്രമം നടന്നത്. സിനിമക്ക് അകത്തുള്ളവർ പോലും ഇക്കാര്യം മനസിലാക്കിയില്ലെന്ന് പാർവതി കുമ്പസരിച്ചു.
ഒരു കഥാപാത്രത്തിന് എങ്ങനെ വേണമെങ്കിലും അഭിനയിക്കാമെന്ന് പാർവതി പറഞ്ഞു. എന്നാൽ കഥാപാത്രം സ്ത്രീവിരുദ്ധനകരുത് എന്ന് പാർവതി ആവർത്തിച്ചു. കുറിപ്പിലും മമ്മൂട്ടിക്കെതിരായ മുനകൾ പാർവ്വതി നൽകുന്നുണ്ട്. തെറ്റായ കാര്യങ്ങളെ മഹത്വവത്കരിക്കാതെ തന്നെ സൂപ്പർസ്റ്റാറുകളുടെ ഹീറോയിസം ആഘോഷിക്കാനാണ് പാർവതി പറയുന്നത്. സിനിമ ജനങ്ങളുടെ പൊതുബോധത്തെ സ്വാധീനിക്കാൻ കഴിയുന്ന രാഷ്ട്രീയ പ്രവർത്തനമാണെന്ന് പാർവതി പറയുന്നു.
അതിന്റെ ഉത്തരവാദിത്വം അതിന്റെ തിരക്കഥാകൃത്തിനും സംവിധായകനുമാണെന്ന് പാർവതി പറയുന്നു. അതിനു ശേഷവും മമ്മൂട്ടിയെ കുത്തുന്നുണ്ട് താരം. ഇതിനെല്ലാം പുറമേ സ്ക്രീനിൽ കാണിക്കുന്നതിനെയും പറയുന്നതിനെയും സ്വാധീനിക്കാൻ കഴിയുന്ന ശക്തമായ സാന്നിധ്യമായി ഒരു താരമുണ്ടെന്ന് പാർവതി പറയുമ്പോൾ അത് ലക്ഷ്യമിടുന്നത് മമ്മൂട്ടി ജാഗ്രതക്കുറവ് കാണിച്ചു എന്ന് തന്നെയാണ്.
നിഷേധാത്മകമായ ഒന്നിനെയാണ് നല്ലതെന്ന വ്യാജേന വിറ്റഴിക്കുന്നതെന്നും പാർവതി പറയുന്നു. ഒരു വില്ലനെയാണ് കാണിക്കുന്നതെങ്കിൽ അയാളെ നാം പിന്തുടരില്ല. എന്നാൽ നായകനെയാവുമ്പോൾ നാം പിന്തുടരും. നായകന് ആഘോഷകരമായ വരവേല്പാണ് ലഭിക്കാറുള്ളത്. സ്ലോ മോഷനോടെ നായകൻ വരുമ്പോൾ ജനങ്ങൾ കൈയടിക്കും. അയാൾ സ്ത്രീവിരുദ്ധ വാചകമടിക്കുമ്പോൾ ആരാധകർ കൈയടിക്കും.
സാമൂഹ്യ മാധ്യമങ്ങളിലെ പണ്ഡിതൻമാരെയും പാർവതി വിമർശിക്കുന്നുണ്ട്. അസഹിഷ്ണുത വളർത്തിയത് സാമുഹൃമാധ്യമമാണെന്ന അഭിപ്രായവും പാർവതി പറയുന്നുണ്ട്. തന്നെ മൗനം അലംബിക്കാൻ പറയുന്നവരെയും പാർവതി വിരട്ടി. തനിക്ക് മൗനിയായിരിക്കാൻ കഴിയില്ലെന്നാണ് പാർവതി പറയുന്നത്. ഫെമിനിസ്റ്റ് എന്ന് തന്നെ വിളിക്കരുതെന്നും പാർവതി ആവർത്തിക്കുന്നു. സിനിമയിലെ വനിതാ സംഘടന തനിക്കൊപ്പമുണ്ടെന്നും പാർവതി പറയുന്നു.
https://www.facebook.com/Malayalivartha























