നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ വിമര്‍ശിക്കാന്‍ ഒരു കലാരൂപത്തിലൂടെ സാധിക്കുന്നില്ലെങ്കില്‍ അത് സൂചിപ്പിക്കുന്നത് നമ്മള്‍ ജനാധിപത്യത്തിലല്ല ജീവിക്കുന്നത് എന്നാണ് ;മോഹന്‍ലാലിന്റെ തുട കാണിച്ചാല്‍ കുഴപ്പമില്ല സുരാജ് കാണിച്ചാൽ എ സര്‍ട്ടിഫിക്കറ്റ്
മലയാള ചലച്ചിത്രം ആഭാസത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ വിമർശനവുമായി റിമാ കല്ലിങ്കല്‍. സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ സിനിമ പുറത്തിറക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്നതെന്ന് റിമ വ്യക്തമാക്കി. ചിത്രത്തിൽ സുരാജ് വെഞ്ഞാറന്മൂട് തുട കാണിച്ചെന്ന കാരണത്താലാണ് മുൻപ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നൽകിയിരുന്നെങ്കിലും പിന്നീട് നിരവധി പോരാട്ടങ്ങള്‍ക്കൊടുവിൽ യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയായിരുന്നു.
നടി റിമാ കല്ലിങ്കലിന്റെ പ്രതികരണം ഇങ്ങനെ ;
സുരാജേട്ടന്റെ തുട കാണിച്ചത് കൊണ്ടാണ് സെന്‍സര്‍ വൈകിയതെന്നും എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും സിനിമയിലൊന്നും ഇല്ലാത്ത ഒരു സുഹൃത്തിനോട് പറഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു അപ്പോള്‍ പുലിമുരുകനില്‍ മോഹന്‍ലാലിന്റെ തുട കാണിച്ചതിന് കുഴപ്പമില്ലേ എന്ന്. അപ്പോഴാണ് നമ്മള്‍ അങ്ങനെ ചിന്തിക്കുന്നത് തന്നെ’
‘നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ വിമര്‍ശിക്കാന്‍ ഒരു കലാരൂപത്തിലൂടെ സാധിക്കുന്നില്ലെങ്കില്‍ അത് സൂചിപ്പിക്കുന്നത് നമ്മള്‍ ജനാധിപത്യത്തിലല്ല ജീവിക്കുന്നത് എന്നാണ്. ഞങ്ങള്‍ ഈ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഞങ്ങള്‍ സിനിമ പുറത്തിറക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്നത്’ റിമ പ്രതികരിച്ചു.
അതേസമയം യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമ ഏപ്രില്‍ 27ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന് ആവശ്യത്തിന് തിയേറ്ററുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് റിലീസ് ഇപ്പോള്‍ മാറ്റി വെച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha