അധോലോക സ്വപ്നവുമായി പത്തൊമ്പതാം വയസ്സില്‍ മുംബൈയിലെത്തി; കൈവശം ഉണ്ടായിരുന്നത് തടിമിടുക്ക് മാത്രം: ഒടുവിൽ സംഭവിച്ചത്... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചെമ്പന്‍ വിനോദ്

മലയാളത്തില്‍ നിരവധി വ്യത്യസ്ഥ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരെ കൈയിലെടുത്ത നടനാണ് ചെമ്പൻ വിനോദ്. ചെമ്പന്‍ ചെയ്ത കഥാപാത്രങ്ങള്‍ അത്രയും ഗംഭീരമാക്കി എന്ന് പറയാതെ വയ്യ. 2010-ല്‍ പുറത്തിറങ്ങിയ നായകന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ചെമ്പന്‍ വിനോദ്, ആമേന്‍, സപ്തമശ്രീ തസ്‌കര, ഇയോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി.
എന്നാല്‍ തന്റെ ലൈഫില്‍ സംഭവിച്ച മറക്കാനാവാത്ത ഒരു സംഭവം തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ചെമ്പന്‍ വിനോദ്. മുംബൈയില്‍ തരംഗിണി സംഘടിപ്പിച്ച അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു താന്‍ ജീവിതത്തില്‍ ആദ്യമായി മുംബൈ നഗരത്തിലെത്തിയപ്പോള്‍ ഉണ്ടായ സംഭവം താരം തുറന്നു പറഞ്ഞത്.
പത്തൊമ്പതാം വയസ്സില്‍ മനസ്സില്‍ അധോലോക സ്വപ്നവുമായാണ് ചെമ്പന്‍ വിനോദ് മുംബൈയിലെ മുഹമ്മദലി റോഡില്‍ എത്തുന്നത്. കൈവശം ഉണ്ടായിരുന്നത് തടിമിടുക്ക് മാത്രം. എന്നിട്ടും അണ്ടര്‍ വേള്‍ഡിലെ റിക്രൂട്ട് മെന്റ് ടെസ്റ്റില്‍ ധൈര്യമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലായെന്ന് മറുപടി പറഞ്ഞതോടെ സംഗതി വര്‍ക്ക് ഔട്ട് ആകാതെ നഗരം വിടേണ്ടി വന്നു എന്നും ചെമ്പന്‍ കൂട്ടിച്ചേര്‍ത്തു.
ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തില്‍ കൊച്ചിയിലെ അധോലോക നേതാവായും ഗുണ്ടാത്തലവനായും എത്തി മാസ് കഥാപാത്രത്തെ അവതരിപ്പിച്ച ചെമ്പന്‍ അധോലോകവും തനിക്ക് ശെരിക്കും വഴങ്ങും എന്നും പ്രേക്ഷകര്‍ക്ക് കാണിച്ചു കൊടുത്തു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിക്ക് മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ഈ മാ യൗ എന്ന ചിത്രത്തില്‍ നായകപ്രാധാന്യമുള്ള വേഷത്തിലാണ് ചെമ്പന്‍ എത്തിയത്.
https://www.facebook.com/Malayalivartha


























