പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇല്ലേൽ വയ്പിക്കും

ഏറെ താമസമില്ല എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും. അതല്ലെങ്കില്‍ പാര്‍ട്ടി രാജിവയ്പിക്കും. പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ . സംസ്ഥാന സിപിഎമ്മിലെ 25 ശതമാനം പ്രവര്‍ത്തകരും സിപിഎമ്മില്‍ നിന്ന് ഏറെക്കുറെ പിരിയുകയോ അതല്ലെങ്കില്‍ പിരിയാന്‍ തയാറായിക്കൊണ്ടിരിക്കുന്നവരോ ആണ്.
സിപിഎം സംസ്ഥാന സെക്രട്ടി എംവി ഗോവിന്ദന്റെ ധാര്‍ഷ്ട്യത്തിനും തെല്ലും ശമനമില്ല. ലോക് സഭയിലും പഞ്ചായത്തിലും നിയമസഭയിലും സിപിഎമ്മും എല്‍ഡിഎഫും തോറ്റത് ഇതേ ഗോവിന്ദനെതിരേയുള്ള ജനവികാരമായിരുന്നുവെന്ന് തിരിച്ചറിയാന്‍ സിപിഎമ്മിന് സാധിച്ചിട്ടില്ല. പാര്‍ട്ടി വിട്ടവര്‍ തെറ്റു തിരുത്തി വന്നാല്‍ അവരെ തിരിച്ചെടുക്കണമെന്ന് എംവി ജയരാജന്റെ നിലപാടിനെ എം വി ഗോവിന്ദന്‍ പുശ്ചിച്ചു തള്ളി. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ എതിര്‍പ്പ് മറി കടന്ന് ഭാര്യ ശ്യാമളയെ മത്സരിപ്പിക്കുക വഴി ഗോവിന്ദനാണ് ഏറ്റവും വലിയ തെറ്റുകാരനെന്നു പറയാന്‍ പിണറായി വിജയനും എംഎ ബേബിക്കും സാധിച്ചിട്ടില്ല. പികെ ശ്യാമളയോടുള്ള അമര്‍ഷം കേരളത്തിലെ ഏറെ മണ്ഡലങ്ങളിലും പ്രതിഫലിച്ചു എന്നു പറയാന്‍ ദേശീയ സെക്രട്ടറി എംഎ ബേബിക്കു ധൈര്യമില്ല.
എംവി ഗോവിന്ദന്റെ അഹന്തയില്‍ പ്രതിഷേധിച്ചാണ് സുധാകരനും ടികെ ഗോവിന്ദനും കുഞ്ഞികൃഷ്ണനും സിപിഎം വിട്ടുപോയത്. മൂന്നു പേരും വിമതരായി നിന്ന് എംഎല്‍എമാരായി വിജയിച്ച് പാര്‍ട്ടിയെ ഞെട്ടിച്ചു. മൂന്നു പേരെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ലെന്നും അവര്‍ വര്‍ഗവഞ്ചകരാണെന്നുമാണ് എംവി ഗോവിന്ദന്റെ ധിക്കാരം . ആരു വിളിച്ചാലും തിരികെ സിപിഎമ്മിലേക്കില്ലെന്ന് പാര്‍ട്ടി വിട്ട എല്ലാ നേതാക്കളും ആവര്‍ത്തിക്കുന്ന സാഹചര്യത്തിലും ഗോവിന്ദന്റെ അഹന്തയ്ക്കു ശമനമില്ല.
സുധാകരനും ടി.കെ. ഗോവിന്ദനും, വി. കുഞ്ഞികൃഷ്ണനും പാര്‍ട്ടിയെ വഞ്ചിച്ച് ചതിച്ചു പോകുന്ന നിലയാണ് ഉണ്ടായതെന്നും അവരോടു പൊറുക്കാനാകില്ലെന്നുമാണ് എം.വി. ഗോവിന്ദന്റെ നിലപാട്. സുധാകരനെപ്പോലുള്ള മുതിര്‍ന്ന നേതാവിനെ പുശ്ചിച്ചു നോക്കുകയും സീറ്റ് കൊടുക്കാതിരിക്കുകയും ചെയ്തപ്പോഴാണ് പാര്‍ട്ടി വിട്ടുപോയത്. അമ്പലപ്പുഴയില്‍ സിപിഎമ്മിനെ ഞെട്ടിച്ചാണ് സുധാകരന്‍ വിജയക്കൊടി നാട്ടിയത്.
തെറ്റ് തിരുത്തിയാല്‍ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാര്‍ട്ടിയിലേക്ക് തിരികെ വരുന്നതില്‍ തടസ്സമില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍ പറഞ്ഞത്. പയ്യന്നൂര്‍ പോലെ ഉറച്ച് ജയിക്കുമായിരുന്ന ഒരു മണ്ഡലമായിരുന്നില്ല തളിപ്പറമ്പ്. ഈ രണ്ട് മണ്ഡലങ്ങളും നഷ്ടപ്പെടാന്‍ ഇടയായത് വിവിധ ഘടകങ്ങള്‍ ഉണ്ടെങ്കിലും അതില്‍ ഒരു ഘടകം ഈ രണ്ട് മണ്ഡലങ്ങളിലേടയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടായ പോരായ്മയാണ്. മറ്റൊരാളെ നിര്‍ത്തിയാല്‍ പയ്യന്നൂരില്‍ ജയിക്കുമായിരുന്നു. തളിപ്പറമ്പില്‍ അത്തരത്തില്‍ പറയാന്‍ സാധിക്കില്ലായിരുന്നുവെന്നുമാണ് എം.വി. ജയരാജന്‍ പറഞ്ഞത്. എന്നാല്‍ തളിപ്പറമ്പില്‍ ശ്യാമളയെ മത്സരിപ്പിച്ചതാണ് മലബാറില്‍ പാര്‍ട്ടിക്ക് പരക്കെ തിരിച്ചടിയുണ്ടാകാന്‍ കാരണമെന്ന് പാര്‍ട്ടി കണ്ടെത്തിയിട്ടും എംവി ഗോവിന്ദന് അത് ഉള്‍ക്കൊള്ളാനാകുന്നില്ല.
തെറ്റു തിരുത്തിയാല്‍ തിരിച്ചെടുക്കുമെന്ന എംവി ജയരാജന്റെ പ്രസ്താവനയെ തള്ളി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇങ്ങനെയാണ് പറഞ്ഞത്. വിമതര്‍ വഞ്ചകര്‍ തന്നെ. അവര്‍ പാര്‍ട്ടിയെ വഞ്ചിച്ചു. അവര്‍ ചെയ്തത് വര്‍ഗവഞ്ചനയും ചതിയുമാണ്. അത് കൃത്യമായിട്ട് പാര്‍ട്ടി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജി സുധാകരനും ടി കെ ഗോവിന്ദനും കുഞ്ഞികൃഷ്ണനും അടക്കം പാര്‍ട്ടിയെ വഞ്ചിച്ചവരാണ്. പക്ഷെ ജി സുധാകരന് പ്രതികരിച്ചത് എംവി ഗോവിന്ദനാണ് പാര്‍ട്ടിയിലെ വര്‍ഗവഞ്ചകനെന്നാണ്.
പയ്യന്നൂരും തളിപ്പറമ്പും നഷ്ടപ്പെട്ടതിന് കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പോരായ്മയാണെന്ന എംവി ജയരാജന്റെ കുറ്റസമ്മതത്തെ ഉള്‍ക്കൊള്ളാന്‍ ഗോവിന്ദന്‍ തയാറല്ല. എംഎ ബേബിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ പുതിയൊരു ചേരി ഉണ്ടാകുന്നു എന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഗോവിന്ദന്‍ പ്രതികരണം നടത്തിയിരിക്കുന്നത്. അതേ സമയം പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്റ വാദം പൂര്‍ണ്ണമായും തള്ളുകയാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടല്ല എം വി ജയരാജന്റെ പ്രതികരണമെന്നും ഓരോരുത്തരും ഓരോ ചാനലില്‍ സംസാരിക്കുന്നതിന് മറുപടി പറയണ്ടതില്ലെന്നുമാണ് എം വി ഗോവിന്ദന്‍ പറയുന്നത്.പക്ഷേ ജി സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാര്‍ട്ടിയെ വഞ്ചിച്ച് പോയവരാണ്. വിമതരായി മത്സരിച്ചവര്‍ വര്‍ഗവഞ്ചകരാണെന്നാണ് ഗോവി്ന്ദന്‍ പറയുന്നത്. അതേ സമയം ഗോവിന്ദനു വലിയ വീഴ്ചയുണ്ടായെന്ന് സിപിഎം സംസ്ഥാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























