'ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവർ രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നു'; രാജ്യതലസ്ഥാനത്തെ അക്രമസംഭവങ്ങളിൽ ബിജെപിയെ പരിഹസിച്ച് നടന്‍ സിദ്ധാർത്ഥിന്റെ ട്വീറ്റ്
കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ രാജ്യതലസ്ഥാനത്ത് ഉണ്ടായ അക്രമസംഭവങ്ങളിൽ പ്രതികരണവുമായി നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ ചരിത്രം ഓര്‍മിപ്പിച്ചുള്ള പ്രതികരണം. ഒരു ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവരാണ് ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
'ഒരു ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവരെ നമ്മള്‍ ആഘോഷിക്കുകയും, നിയമപരമായി കുറ്റവിമുക്തരാക്കുകയും ചെയ്തു. അത്തരത്തിലുള്ള ഹീനമായ അക്രമങ്ങള്‍ ചെയ്തവരാണോ ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നത്. വല്ലാത്ത മലക്കംമറച്ചില്‍ തന്നെ. അഭിപ്രായ വ്യത്യാസം തന്നെയല്ലെ ദേശസ്നേഹം. ഹാപ്പി റിപ്പബ്ലിക് ഡേ. ജയ് ശ്രീ റാം' സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.
അതേസമയം ട്രാക്ടര്‍ റാലിക്കിടെ രാജ്യതലസ്ഥാനത്ത് അരങ്ങേറിയ സംഭവവികാസങ്ങളില്‍ കേസെടുത്ത് പൊലീസ്. ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 22 കേസുകളാണ് ഇതുവരെ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ മുന്നൂറോളം പൊലീസുകാര്‍ക്ക് പരുക്കേറ്റെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞു. പഞ്ചാബിലെ തരന്‍ സ്വദേശി ജുഗ്രാജ് സിങ്ങാണ് പതാക ഉയര്‍ത്തിയതെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha