Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങളുടെ കാണാതായ മകനാണ് ധനുഷ്... ധനുഷിനെ നേരിട്ട് കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല! ഞങ്ങള്‍ക്ക് മകനെ തിരിച്ചുകിട്ടണം... വൃദ്ധ ദമ്പതികള്‍ രംഗത്ത്

28 APRIL 2022 02:09 PM IST
മലയാളി വാര്‍ത്ത

മാസങ്ങൾക്ക് മുൻപായിരുന്നു 18 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് തമിഴ് നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും രംഗത്തെത്തിയത്. തമിഴ് മെഗാസ്റ്റാര്‍ രജനീകാന്തിന്റെ മൂത്ത മകളാണ് ഐശ്വര്യ.
ധനുഷും ഐശ്വര്യയും സോഷ്യല്‍ മീഡിയയിലൂടെയാണ് വേർ പിരിയൽ പ്രഖ്യാപിച്ചത്. എന്നാലിപ്പോഴിതാ ധനുഷിനെ സംബന്ധിച്ച് മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത്. ധനുഷ് ഞങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ വീണ്ടും രംഗത്ത്. ഇക്കാര്യം നിഷേധിച്ച് ധനുഷ് ജനന സര്‍ട്ടിഫിക്കറ്റും വിദ്യാഭ്യാസ സ്ഥാപനങ്ങളും യോഗ്യതയുമെല്ലാം വിശദീകരിക്കുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കി. ഈ രേഖകള്‍ വ്യാജമാണെന്ന് ദമ്പതികള്‍ അവകാശപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി മജിസ്‌ട്രേറ്റ് കോടതി തള്ളി. തുടര്‍ന്ന് ദമ്പതികള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

തങ്ങളുടെ ഹര്‍ജിയില്‍ മതിയായ പരിശോധന നടത്താതെ മജിസ്‌ട്രേറ്റ് കോടതി തള്ളി എന്നായിരുന്നു ആക്ഷേപം. ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇപ്പോള്‍ നടന്‍ ധനുഷിന് നോട്ടീസ് അയച്ചിരിക്കുകയാണ്. കേസ് മറ്റൊരു ദിവസം പരിഗണിക്കും. ഏറെ ആശ്ചര്യപ്പെടുത്തുന്ന ഹര്‍ജിയാണിത്. മധുരയിലെ മേലൂര്‍ സ്വദേശികളായ ആര്‍ കതിരേശന്‍, കെ മീനാക്ഷി എന്നിവരാണ് ധനുഷ് തങ്ങളുടെ മകനാണ് എന്ന് അവകാശപ്പെട്ട് രംഗത്തുവന്നത്. കതിരേശന് 70 വയസും മീനാക്ഷിക്ക് 60 വയസുമുണ്ട്. ഈ പ്രായത്തില്‍ ജോലിക്ക് പോകാന്‍ സാധിക്കില്ലെന്നും ധനുഷ് പ്രതിമാസം 65000 രൂപ വീതം നല്‍കണമെന്നും ഇരുവരും ആവശ്യപ്പെടുന്നു. ചെറുപ്പത്തില്‍ കാണാതായ ഞങ്ങളുടെ മകനാണ് ധനുഷ്. സ്‌കൂളിലേക്ക് പോയ ശേഷം തിരിച്ചുവന്നില്ല. സിനിമാ മോഹമുള്ള വ്യക്തിയായിരുന്നു. ഇപ്പോള്‍ സിനിമകളില്‍ കണ്ടതോടെയാണ് ഞങ്ങളുടെ മകനാണെന്ന് ബോധ്യമായത്- തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിയില്‍ വൃദ്ധ ദമ്പതികള്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ ദമ്പതികളുടെ വാദം തള്ളുകളാണ് ധനുഷ് ചെയ്തത്. തന്റെ മാതാപിതാക്കളുടെ പേരുകള്‍ വിശദമാക്കുന്ന രേഖകള്‍ അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചു. ദമ്പതികളുടെ മകന്റെ ശരീരത്തിലുണ്ടെന്ന് പറയുന്ന അടയാളങ്ങള്‍ തന്റെ ശരീരത്തില്‍ ഇല്ലെന്ന കാര്യവും ബോധിപ്പിച്ചു. എന്നാല്‍ ധനുഷ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നും ശരീരത്തിലെ അടയാളങ്ങള്‍ ലേസര്‍ ചികില്‍സ വഴി മായ്ച്ചുകളഞ്ഞതാകാമെന്നും ദമ്പതികള്‍ വാദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (2 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (2 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (3 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (7 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (7 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (7 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (7 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (7 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (7 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (7 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (9 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (9 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (9 hours ago)

Malayali Vartha Recommends