Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...


'വയറ്റിൽ കൊഴുപ്പടിഞ്ഞതുപോലെ സംശയമുണ്ട്..'പൂർണ ഗർഭിണിയായ പെൺകുട്ടിയുടെ മൊഴി ഡോക്ടർ വിശ്വസിച്ചില്ല..പിന്നാലെ പ്രസവം..ഡോക്ടറുടെ വെളിപ്പെടുത്തൽ..


കുന്നംകുളം കസ്റ്റഡി മർദനത്തിൽ റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഫയൽ ഉടനടി എത്തണം എന്ന് ഉത്തരവ്..ഒരാഴ്ചക്കം നൽകാനാണ് ഡിജിപിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദേശം..


'നായ്‌ക്കൊപ്പം കുരച്ചവനും വേട്ടയാടാന്‍ പോയവനും ഇനി അഴിക്കുള്ളിലേക്ക്'; യുത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസ് സൈബര്‍ ടീമും ഉണർന്നു..വിമർശനവും പരിഹാസവും നിറച്ച് പോസ്റ്റുകൾ..

കുഞ്ഞുങ്ങളുടെ രണ്ട് ആയമാരുമായി സെറ്റിൽ എത്തുന്ന നയൻ‌താര: നിർമാതാക്കൾ കാശ് കൊടുക്കണം...

07 OCTOBER 2024 03:53 PM IST
മലയാളി വാര്‍ത്ത

കരിയറിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ പൂർത്തിയാക്കിയ നയൻതാര ഇപ്പോൾ ഭർത്താവ് വിഘ്നേശ് ശിവനും ഇരട്ടകുട്ടികൾക്കുമൊപ്പം ജീവിതം ആസ്വദിക്കുകയാണ്. ഇതിനിടയിൽ പലപ്പോഴും വിമർശനങ്ങളും നയൻതാരയെ തേടി എത്താറുണ്ട്. ഷൂട്ടിങ്ങുകളും സിനിമകളുമായി ബന്ധപ്പെട്ട് താരത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന ആളാണ് നിർമാതാവും യുട്യൂബറും കൂടിയായ അന്തനൻ. എട്ട് പേർക്ക് ഒപ്പമാണ് നയൻതാര ഷൂട്ടിംഗ് സെറ്റിൽ വരുന്നതെന്ന് മുൻപ് പലപ്പോഴും പരാതികൾ വന്നിട്ടുണ്ട്. ഇപ്പോഴിതാ കുട്ടികളുടെ ആയമാർക്കൊപ്പമാണ് നയൻസ് സെറ്റിൽ എത്തുന്നതെന്നും അവർക്ക് നിർമാതാക്കൾ കാശ് കൊടുക്കണമെന്നും അന്തനൻ പറയുന്നു.

"കുഞ്ഞുങ്ങളുടെ രണ്ട് ആയമാരുമായാണ് നയൻതാര ഇപ്പോൾ ഷൂട്ടിംഗ് സെറ്റിൽ വരുന്നത്. അവർക്ക് നിർമാതാക്കൾ കാശ് കൊടുക്കണം. അതിൽ എന്തെങ്കിലും ന്യായമുണ്ടോ. കുഞ്ഞുങ്ങൾക്ക് ജന്മം നൽകി അവരെ നോക്കാൻ ആയയെ കൊണ്ട് വരുന്നുണ്ടെങ്കിൽ അവർക്ക് കാശ് കൊടുക്കേണ്ടത് നിങ്ങളല്ലേ ? അല്ലാതെ നിർമാതാക്കൾ അല്ലല്ലോ?", എന്നാണ് അന്തനൻ പറയുന്നത്. ദി വിസിൽ എന്ന തമിഴ് യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "സ്വന്തം കല്യാണത്തിനെ വരെ വിറ്റ ആളാണ് നയൻതാര. നെറ്റ്ഫ്ലിക്സിൽ വലിയൊരു തുകയ്ക്കാണ് അവർ വിവാഹം വിറ്റത്.

അത്തരത്തിൽ എല്ലാത്തിനെയും വ്യാപാരമായി മാത്രം കാണുന്ന നിലയിലേക്ക് നയൻതാര എത്തിക്കഴിഞ്ഞു. വലിയൊരു വളർച്ചയിൽ എത്തിയ ആളാണ് അവർ. ഇപ്പോഴതെല്ലാം റിവേഴ്സ് ഗിയറിലാണ്. പടങ്ങളൊന്നും ഒടുന്നില്ല", എന്നും അന്തനൻ പറയുന്നു. നേരത്തെ പന്ത്രണ്ട് കോടിയാണ് നയൻതാര ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നതെന്ന് ഇയാൾ പറഞ്ഞിരുന്നു. എന്തിനാണ് ഇത്ര വലിയ പ്രതിഫലം നൽകുന്നതെന്നും തുടരെ സിനിമകൾ പരാജയപ്പെടുകയാണല്ലോയെന്നും ഇയാൾ ചോദിച്ചിരുന്നു.

 

 

ഇതിനു മുൻപും മാധ്യമപ്രവര്‍ത്തകനായ അന്തനന്‍ നയൻതാരയെ സംബന്ധിച്ച് കുറെഏറെ കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. മക്കൾ പിറന്ന ശേഷം ഷൂട്ടിംഗിന് പ്രത്യേക നിബന്ധനകളുണ്ടെന്ന് അന്ന് അന്തനൻ പറഞ്ഞു. 11 മണിക്കേ ഷൂട്ടിംഗിന് എത്തൂ. വീടിന് 20 കിലോ മീറ്ററിന് അപ്പുറത്ത് ഷൂട്ടിംഗിനെത്തില്ല എന്നീ നിബന്ധനകളാണ് നടിക്കുള്ളതെന്നും അന്തനൻ പറഞ്ഞിരുന്നു. ഇതിനിടെ നടി താമസിക്കുന്ന അപാർട്മെന്റിലെ അയൽവാസികളുമായി പ്രശ്നത്തിലാണെന്നാണ് അന്തനൻ പങ്കുവെയ്ക്കുന്ന വിവരം. ദേഷ്യക്കാരിയായ നയൻതാരയെ അയൽവാസികൾ സഹിക്കുകയാണെന്ന് അന്തനൻ പറയുന്നു.

 

 

എന്റെ സുഹൃത്ത് ഈ അപ്പാർട്മെന്റിലുണ്ട്. അവന്റെ കുടുംബാംഗങ്ങൾ നാട്ടിൽ നിന്ന് വന്നു. കുട്ടികളെല്ലാമുണ്ട്. സ്വിമ്മിംഗ് പൂളിൽ കുളിക്കണമെന്ന് അവർക്ക് ആഗ്രഹം. അവിടെ പോയപ്പോൾ നയൻതാര രണ്ട് കുട്ടികളെയും കൊണ്ട് ഇരിക്കുന്നുണ്ട്. ഈ കുട്ടികൾ പൂളിൽ കളിച്ച് ആസ്വദിക്കവെ അത് വീഡിയോ എടുത്തു. ക്യാമറ തിരിച്ചപ്പോൾ നയൻതാരയുടെ കുട്ടികളും അതിൽ പതിഞ്ഞു. ഓടി വന്ന നയൻതാര ഫോൺ പിടിച്ച് വാങ്ങി എല്ലാവരെയും ആട്ടിപ്പായിച്ചു.

കരഞ്ഞ് കൊണ്ടു വന്ന കുട്ടികൾ ആ ആന്റി ഞങ്ങളെ വിരട്ടി വിട്ടെന്ന് പറഞ്ഞു. അവർ വഴക്കിന് പോയില്ല. ഒരു പരാതിക്ക് പോയി. മറ്റാെരു കാര്യം നയൻതാരയ്ക്ക് 50-60 ചെരുപ്പുകളുണ്ട്. ഇത് വീട്ടിനുള്ളിൽ വെക്കില്ല. അപാർട്മെന്റിന് പുറത്ത് ഇങ്ങനെ ചെരുപ്പ് വെക്കുന്നത് അടുത്തുള്ളവർക്ക് ദേഷ്യമുണ്ടാക്കുന്നുണ്ട്. ഈ ചെരുപ്പുകൾ ഉള്ളിൽ വെച്ച് കൂടെ എന്ന് ചോദിച്ചതിന് അത് വലിയ പ്രശ്നമായി. വീട്ടിലെ ജോലിക്കാർക്ക് ഈ ചെരുപ്പുകൾ‌ തുടച്ച് വെക്കണം.

ഡെലിവറി ബോയ്സുമായും നയൻതാരയ്ക്കും പ്രശ്നമുണ്ടെന്ന് അന്തനൻ പറയുന്നു. നയൻതാരയുടെ അപാർട്മെന്റിലേക്ക് കയറാൻ അവർ ഭയപ്പെടുന്നു. വരുന്നവരെയെല്ലാം വഴക്ക് പറയുന്നു. ഇതെല്ലാം എവിടെ പോയി അവസാനിക്കും എന്നറിയില്ല. മക്കളെ ആരും ശല്യപ്പെടുത്താൻ പാടില്ല. അടുത്ത് പോയാൽ പോലും വഴക്കിടുന്നു. പോയസ് ഗാർഡനിൽ ബാഷ്യം അപാർ‌ട്മെന്റിൽ ഒരു വലിയ വീട് നയൻതാര വാങ്ങിയിട്ടുണ്ട്. ആ വീട്ടിലേക്ക് മാറിയിട്ടില്ല.താരവും കുടുംബവും ആ വീട്ടിലേക്ക് മാറട്ടെയെന്നാണ് അപാർട്മെന്റിലുള്ളവർ പ്രാർത്ഥിക്കുന്നതെന്നും അന്തനൻ പറയുന്നു. നേരത്തെ താമസിച്ച അപാർട്മെന്റിലും ഇത് പോലുള്ള പ്രശ്നങ്ങൾ നയൻതാരയുണ്ടാക്കിയെന്നും അന്തനൻ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (5 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (8 minutes ago)

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി  (24 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി  (29 minutes ago)

അറിവിന്റെ പ്രകാശവും പ്രതിഷേധത്തിന്റെ തീപ്പൊരിയും ഒരുമിച്ചു ഹൃദയത്തിൽ സൂക്ഷിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താം എന്നാരെങ്കിലും കരുതുന്നുവെങ്കിൽ അവർ മൂഢ സ്വർഗത്തില  (34 minutes ago)

Haripad-hospital പ്രതികരണവുമായി ഡോക്ടർ  (38 minutes ago)

പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...  (39 minutes ago)

മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഇഡി അന്വേഷണം തുടരും ; നിർണായക ഉത്തരവുമായി ഹൈക്കോടതി  (42 minutes ago)

Ramesh Chennithala കുന്നംകുളം കസ്റ്റഡി മർദ്ദനം;  (44 minutes ago)

Congress Cyber Team POST കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ പോസ്റ്റ്  (53 minutes ago)

സുഗതന്റെയും ലതയുടെയും സംസ്കാര ചടങ്ങിനിടെ ബഹളം ദഹിപ്പിക്കണ്ട..പട്ടടയിൽ നിന്ന് എടുത്ത് അവിടേയ്ക്ക്..മക്കൾ എത്തി  (1 hour ago)

KOZHIKODE അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ്  (1 hour ago)

TAMIL NADU POLICE വാര്‍ത്താസമ്മേളനത്തില്‍ ചിരിയും കളിയുമായി കോയമ്പത്തൂര്‍ പോലീസ്  (2 hours ago)

KANNUR CPIM പിണറായി വിഴുന്നത് കാത്തിരിക്കുകയാണ്  (3 hours ago)

ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ മുൻ സർക്കാരിന്റെ കാലത്തെടുത്ത കേസുകൾ പിൻവലിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

Malayali Vartha Recommends