Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രജനികാന്തിന്റെ വ്യത്യസ്ത സ്വഭാവങ്ങളെ കുറിച്ച് മകള്‍ ഐശ്വര്യ

22 DECEMBER 2016 11:45 AM IST
മലയാളി വാര്‍ത്ത

സംവിധായിക എന്ന നിലയില്‍ ഏറെ പരിചയമുള്ള താരമാണ് ഐശ്വര്യ രജനികാന്ത്. രജനികാന്തിന്റെ മകള്‍, ധനുഷിന്റെ ഭാര്യ എന്നീ പേരുകള്‍ക്കുമപ്പുറം സ്വന്തമായ സ്ഥാനമുള്ള ഐശ്വര്യ. സംവിധായിക എന്ന നിലയില്‍ നിന്ന് എഴുത്തുകാരിയായതിന്റെ സന്തോഷത്തിലാണ് ഐശ്വര്യ. 'സ്റ്റാന്റിങ് ഓണ്‍ ആന്‍ ആപ്പിള്‍ ബോക്‌സ്' എന്ന ഐശ്വര്യയുടെ പുസ്തകം കഴിഞ്ഞ ദിവസമാണ് പ്രകാശനം ചെയ്തത്. ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും ഐശ്വര്യ ഇതില്‍ മനസ്സ് തുറന്നിട്ടുണ്ട്. ജീവിതത്തില്‍ എന്നും സുഹൃത്തും, ഗുരുവും വഴിക്കാട്ടിയും, മാതൃക പുരുഷനുമെല്ലാം തന്റെ പിതാവായിരുന്നെന്ന് ഐശ്വര്യ എന്ന മകള്‍ പുസ്തകത്തില്‍ പറയുന്നു. അദ്ദേഹത്തിന്റെ വ്യത്യസ്ത സ്വഭാവങ്ങളെക്കുറിച്ചും പറയുന്നുണ്ട്.


ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞ് ഇരുണ്ട മുറിയിലിരുന്ന് ധ്യാനിക്കുന്ന പതിവുണ്ട് രജനിക്ക്. ഇരുട്ടിനെ ഭയപ്പെട്ടിരുന്ന കുട്ടിക്കലത്ത് ഇത് മനസ്സിലായില്ല. പിന്നീട് അദ്ദേഹത്തോട് ചോദിച്ചു മനസ്സിലാക്കി. അതേക്കുറിച്ച് ഐശ്വര്യ ഇങ്ങനെയാണ് പറയുന്നത്. അപ്പ ഇരുട്ടിനെ ഏറെ സ്‌നേഹിച്ചിരുന്നു. ഷൂട്ടിങിനു ശേഷം പലപ്പോഴും രാത്രി ഏറെ വൈകിയാണ് അപ്പ വീട്ടിലെത്താറ്. കുളി കഴിഞ്ഞ ശേഷം ഇരുണ്ട പ്രകാശമുള്ള മുറിയില്‍ ഏറെ നേരം ചിലവഴിക്കും. നനുത്ത വെളിച്ചം മാത്രമേയുള്ളൂ എന്നതു മാത്രമല്ല ആ മുറിയുടെ നാലു ഭാഗത്തും കണ്ണാടി പതിപ്പിച്ചിരുന്നു. അതുകൊണ്ട് നിഴലുകളുടെ സമ്മേളനമായിരുന്നു ആ മുറി. വലുതായപ്പോള്‍ എനിക്ക് മനസ്സിലായി അപ്പ ധ്യാനിക്കുകയാണെന്ന്.



ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അപ്പ പറഞ്ഞു, എന്റെ ജീവിതത്തില്‍ നേട്ടങ്ങള്‍ക്കായി ഞാന്‍ കൊതിച്ചു. ഏറെ കഷ്ടപ്പെട്ടു, കഠിനാധ്വാനം ചെയ്തു. ഒടുവില്‍ ഞാന്‍ എല്ലാം നേടി. പേര്, പ്രശസ്തി, ഭാഗ്യം എല്ലാം പക്ഷേ മുകളിലെത്തിയപ്പോള്‍ എനിക്ക് ശൂന്യത അനുഭവപ്പെട്ടു. ഞാന്‍ ഒറ്റയ്ക്കാണ്. എന്നെ ശരിക്കും ഇഷ്ടപ്പെടുന്നവര്‍ വളരെ കുറച്ചേയുള്ളൂ. ഏറെ പേര്‍ക്കും അസൂയയാണ്. പലര്‍ക്കും അത് വന്ന് വന്ന് ദേഷ്യമായി. പലരും ഏറെ അകലം പാലിക്കുന്നു. എനിക്ക് ഒന്നിനും സമയമില്ല. കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ കുട്ടികള്‍ക്കോ എനിക്ക് വേണ്ടി പോലുമോ സമയം കിട്ടുന്നില്ല.



അതിനാല്‍ എല്ലാ ദിവസവും ഞാന്‍ ധ്യാനത്തിനായി ചിലവഴിക്കുന്നു. നടനെന്ന നിലയില്‍ ജീവിതം സ്‌പോട്ട് ലൈറ്റുകള്‍ക്ക് മുന്നിലാണ്. അത് ഏറെ പ്രകാശമേറിയതാണ്. അവ പലപ്പോഴും എന്റെ കണ്ണിനു തന്നെ ഹാനീകരമാണ്. അതു കൊണ്ട് കണ്ണിന് വിശ്രമം നല്‍കാനാണ് ഇരുട്ടു മുറിയിലിരിക്കുന്നത്. അവിടെ എന്നെ വിലയിരുത്താന്‍ നിരീക്ഷിക്കാന്‍ എന്നെ പിന്തുടരാന്‍ ഞാനല്ലാതെ മറ്റാരുമില്ല. എനിക്ക് എന്നെ തന്നെ കാണാനാവും. എന്റെ തെറ്റു കുറ്റങ്ങളെയും ആളുകള്‍ എന്നോട് ചെയ്തതിനെയുമൊക്കെ കാണാനാവും. ദൈവം നല്‍കിയ ദിവസം നന്നായി ഉപയോഗപ്പെടുത്തിയോ എന്ന് വിശകലനം ചെയ്യാനാവും എന്നായിരുന്നു രജനി പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം  (2 minutes ago)

CPIM-ന്റെ വായിൽ ബോംബിട്ട് ശ്രീനാ ദേവി ഈ കളി അടൂരിൽ നടക്കില്ല...! വാല് വെട്ടി കണ്ണനെ കുടഞ്ഞ് കുഞ്ഞമ്മ...! തീ  (10 minutes ago)

ദേശീയപാത ഉദ്ഘാടനത്തില്‍ റിയാസിനെ ക്ഷണിക്കണമായിരുന്നുവെന്ന് ചെന്നിത്തല  (16 minutes ago)

ദേ മോദി പിണറായി വലിച്ച് കീറുന്നു...!ചൊറിഞ്ഞതാ ഇരന്ന് വാങ്ങി കൂട്ടി, സ്റ്റേജ് വഴി ഓടിച്ചു..! ഗണേശനെയും വളഞ്ഞു  (16 minutes ago)

'ഡേയ് ഇങ്ങോട്ട് വാ, എല്ലാ ബസിലും ഒട്ടിച്ചോ...'; കോഴി തലയിൽ ഗണേശൻ തമ്പാനൂരിൽ KSU-ക്കാരന്മാർ ഇറങ്ങി തീർത്തു,പോലീസിനെ പറപ്പിച്ച് രാഹുൽ  (23 minutes ago)

തിരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ണേഷ് കുമാറിന്റെ ഹര്‍ജി കോടതി തള്ളി  (25 minutes ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല ഫോട്ടോ സീനുകള്‍ ഭയങ്കരം കിടപ്പറരംഗങ്ങള്‍ പുറത്താകും ഒത്തുതീര്‍പ്പിന് കോടികള്‍  (45 minutes ago)

അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍ പക്ഷികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (2 hours ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (2 hours ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (2 hours ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (2 hours ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (2 hours ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (3 hours ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (3 hours ago)

Malayali Vartha Recommends