Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹുവിന്റെ ഫോണിലെ ചുവന്ന സ്റ്റിക്കർ..അതീവ സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേക സ്റ്റിക്കറാണിത്..എന്തിനാണ് തന്റെ ഫോൺ ക്യാമറ ടേപ്പ് ചെയ്യുന്നത്?


അമേരിക്ക ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണ്..യു.എസ് 'ആണവ സ്‌നിഫർ' വിമാനം യുകെയിൽ ലാൻഡ് ചെയ്തത് എന്തുകൊണ്ട്? മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിക്കുന്നു..


ശബരിമലയിൽ വച്ചാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പരിചയം, നിരവധി തവണ പൂജകൾക്കായി തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് നടന്റെ മൊഴി.. ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിനെ ചോദ്യം ചെയ്തു...


ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്... നിർണായക വിവരങ്ങൾ പുറത്ത്


കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...

ഇന്ത്യയെ ചൊറിയാൻ ചൈനയുടെ അടുത്ത നീക്കം... അടി മേടിച്ചേ അടങ്ങു... രാജ്യസുരക്ഷ്യക്ക് അത് ഭീഷണി!

25 JUNE 2021 05:20 PM IST
മലയാളി വാര്‍ത്ത

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

ഏത് തരത്തിൽ ഇന്ത്യയെ ചൊറിയാം എന്നുള്ള പദ്ധതികൾ മെനക്കെട്ട് കണ്ടെത്തി അതിനെ ആവിഷ്കരിക്കുകയാണ് ചൈനയുടെ ജോലി. ഇതിനായി എന്തു വിലകൊടുത്തും ഇത്തരത്തിൽ പലവിധ പ്ലാനുകൾ കണ്ടെത്തി അവർ എത്തും.

ഇതോടൊപ്പം കൂട്ടിച്ചേർക്കാവുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയോട് ചേർന്നുള്ള ഹിമാലയൻ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം ചൈന നടത്തുന്നുവെന്ന വാർത്തകൾ നാം ദിവസവും കേൾക്കുന്നതാണ്. ചൈനയെ പ്രതിരോധിക്കുന്നതിൽ ഏറിയ പങ്ക് വഹിക്കുന്നത് ഇന്ത്യയുടെ ഈ മേഖലയാണ്.

എന്നാൽ ഇന്ത്യയ്‌ക്ക് കൂടുതൽ പ്രകോപനം സൃഷ്‌ടിക്കുന്ന തരത്തിലുള്ള മറ്റൊരു പ്രവർത്തിയാണ് ചൈന ഇപ്പോൾ ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ അതിർത്തിയിലൂടെ ബുള‌ളറ്റ് ട്രെയിൻ സർവീസ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ ചൈന. വിദൂര ഹിമാലയന്‍ പ്രദേശമായ ടിബറ്റില്‍ ആദ്യ സമ്പൂര്‍ണ വൈദ്യുതവല്‍ക്കൃത ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ചൈനയിപ്പോൾ.

‘ഫക്‌സിങ്’ ബുള്ളറ്റ് ട്രെയിനുകള്‍ ടിബറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ടിബറ്റിലെ പ്രവിശ്യാ തലസ്ഥാനമായ ലാസയിൽ നിന്ന് നിംഗ്ചി വരെയാണ് പുതിയ ഇലക്‌ട്രിക് ബുള‌ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കാൻ പോകുന്നത്. അരുണാചൽ പ്രദേശിൽ നിന്നും വളരെയടുത്താണ് ടിബറ്റൻ ടൗണായ നിംഗ്‌ചി എന്നതാണ് ഏറെ ശ്രദ്ധേയമായ മറ്റൊരു കാര്യം.

ചൈനയിൽ കമ്മ്യൂണിസ്‌റ്റ് പാർട്ടി ഭരണത്തിന്റെ നൂറാം വാർഷിക ദിനമായ ജൂലായ് ഒന്നിന്റെ ആഘോഷങ്ങൾക്ക് മുന്നോടിയായിട്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. ഏകദേശം 435 കിലോമീ‌റ്റർ നീളുന്ന സിചുവാൻ - ടിബറ്റ് റെയിൽവെ സർവീസ് ഇന്ന് പുല‌ർച്ചെയാണ് ആരംഭിച്ചത്.

ക്വിങ്ഹായ്-ടിബറ്റ് റെയിൽവേയ്‌ക്ക് ശേഷം ടിബറ്റിലേക്കുള‌ള രണ്ടാമത് റെയിൽവേ സർവീസാകും സിചുവാൻ-ടിബറ്റ് റെയിൽവെ സർവീസ്. ലോകത്തിലെ ഏറ്റവും ഭൗമശാസ്ത്രപരമായി സജീവമായ പ്രദേശങ്ങളിലൊന്നായ ക്വിങ്ഹായ്- ടിബറ്റ് പീഠഭൂമിയുടെ തെക്കുകിഴക്കായാണ് ഈ പാത പോകുന്നത്.

അതിർത്തിയിലെ സുരക്ഷ ത്വരിതപ്പെടുത്തുന്നതിന് പുതിയ റെയിൽവെ ലൈൻ വേണമെന്നും അതിന്റെ നിർമ്മാണം ത്വരിതപ്പെടുത്താനും നവംബർ മാസത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് നിർദ്ദേശം നൽകിയിരുന്നു.

അതിര്‍ത്തി സ്ഥിരത സംരക്ഷിക്കുന്നതില്‍ പുതിയ പാത പ്രധാന പങ്ക് വഹിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്. തുടർന്ന് യുദ്ധകാലാ അടിസ്ഥാനത്തിൽ എട്ട് മാസത്തിനകം ആണ് ഈ പദ്ധതി പൂർത്തിയായത്.

ചൈനീസ് പ്രവിശ്യാ തലസ്ഥാനമായ ലാസയെയും അരുണാചല്‍ പ്രദേശിനോട് ചേര്‍ന്നുള്ള തന്ത്രപ്രധാന ടിബറ്റന്‍ അതിര്‍ത്തി പട്ടണമായ നയിങ്ചിയെയും ബന്ധിപ്പിച്ചാണ് ട്രെയിന്‍ സര്‍വിസ് ഇപ്പോൾ തുടങ്ങിയിട്ടുള്ളത്.

സിചുവാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചെംഗ്‌ഡുവിൽ നിന്നാണ് പുതിയ സർവീസ് ആരംഭിച്ചത്. ഇവിടെ നിന്നും ലാസയിലേക്കുള‌ള യാത്രാ സമയം 48 മണിക്കൂറിൽ നിന്ന് 13 മണിക്കൂറായാണ് ചുരുങ്ങിയത്. ഇന്ത്യയിലെ അരുണാചൽ അതിർത്തിയിലെ മെഡോഗിന് സമാന്തരമായി ചൈനയിലെ നഗരമാണ് നിംഗ്ചി.

ദക്ഷിണ തിബറ്റിലെ തങ്ങളുടെ ഭാഗമാണ് അരുണാചൽ പ്രദേശ് എന്നാണ് ചൈനയുടെ പ്രധാന അവകാശ വാദം. 3,488 കിലോമീ‌റ്റർ നീളുന്ന യഥാർത്ഥ നിയന്ത്രണ രേഖയിലെ തർക്ക പ്രദേശങ്ങൾക്ക് സമീപമാണ് ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നതും. ഇന്ത്യ-ചൈന അതിർത്തിയിൽ ഇനിയൊരു സംഘർഷമുണ്ടായാൽ അവശ്യ സാധനങ്ങൾ അതിർത്തിയിലെത്തിക്കാൻ ഉദ്ദേശിച്ചാണ് ഇവിടെ ബുള‌ളറ്റ് ട്രെയിൻ ചൈന ഇപ്പോൾ സജ്ജമാക്കിയിട്ടിട്ടുള്ളത്.

അരുണാചല്‍ പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മെഡോഗിലെ നഗരമാണ് നിയിങ്ചി. അരുണാചല്‍ പ്രദേശിനെ ദക്ഷിണ ടിബറ്റിന്റെ ഭാഗമായാണ് ചൈന അവകാശപ്പെടുന്നത്. യഥാര്‍ത്ഥ നിയന്ത്രണ രേഖ അതായത് എല്‍എസിയുമായി ബന്ധപ്പെട്ട് 3,488 കിലോമീറ്റര്‍ സംബന്ധിച്ച
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

”ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ പ്രതിസന്ധിയുടെ സാഹചര്യം സംഭവിക്കുകയാണെങ്കില്‍, തന്ത്രപരമായ വസ്തുക്കള്‍ എത്തിക്കുന്നതില്‍ റെയില്‍വേ ചൈനയ്ക്ക് വലിയ സൗകര്യങ്ങള്‍ നല്‍കും,” എന്നാണ് സിങ്ഹുവ സര്‍വകലാശാലയിലെ നാഷണല്‍ സ്ട്രാറ്റജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിഭാഗം ഡയറക്ടര്‍ ക്വിയാന്‍ ഫെങ് നേരത്തെ ഔദ്യോഗിക ദിനപത്രമായ ഗ്ലോബല്‍ ടൈംസിനോട് വെളിപ്പെടുത്തിയത്.

ഇന്ത്യയെ ഏത് വിധേനയും തറപറ്റിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ഇത്തരം നീക്കങ്ങൾ നടത്തുന്നതും. ഇത് കൂടാതെ നേരത്തേ മറ്റരു സംഭവവും പുറത്ത് വന്നിരുന്നു. അതെന്തെന്നാൽ, സൈനിക ശക്തിയിൽ ഇന്ത്യയോട് മുട്ടി നിൽക്കാൻ പാകിസ്താൻ ചൈനയെ കൂട്ടു പിടിച്ചതാണ്.

ഇന്ത്യൻ സൈന്യത്തിനെതിരായ പടയൊരുക്കത്തിനായി ചൈന പാകിസ്താൻ സൈനികർക്ക് പരിശീലനം നൽകിയെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലഡാക്ക് അതിർത്തിയിലെ സൈനിക പിന്മാറ്റം പൂർണമായതിന് പിന്നാലെയാണ് ചൈനയുടെ പുതിയ നീക്കം.

ചിനാർ ബാഗ് മേഖലയിലെ ഉയർന്ന സമതലങ്ങളിൽവെച്ചാണ് പാക് സൈനികർക്ക് ചൈനീസ് ലിബറേഷൻ ആർമി സൈനിക പരിശീലനം നൽകിയത്. പരിശീലനം 45 ദിവസങ്ങൾ നീണ്ടു. മെയ് ഒന്നിനായിരുന്നു പരിശീലനം ആരംഭിച്ചത്.

അഞ്ച് സൈനിക ഉദ്യോഗസ്ഥരായിരുന്നു പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയത്. സൈനിക തന്ത്രങ്ങൾക്ക് പുറമേ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പരിശീലനവും പാക് സൈനികർക്ക് നൽകിയിട്ടുണ്ട്.

ചൈനയിൽ നിന്നും പരിശീലനം ലഭിച്ച സൈനികരെ മാത്രം ഉൾപ്പെടുത്തി പ്രത്യേക സൈനിക യൂണിറ്റ് പാകിസ്താൻ രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയോട് അടുത്തുകിടക്കുന്ന ഗിൽജിത്- ബാൾട്ടിസ്താനിലാണ് ഈ യൂണിറ്റിനെ നിയോഗിച്ചിരിക്കുന്നത്.

ഉയർന്ന സമതലങ്ങളിൽ പോരാടുന്നതിനുള്ള പരിശീലനക്കുറവാണ് 1999 ലെ കാർഗിൽ യുദ്ധത്തിലെ പരാജയത്തിലേക്ക് നയിച്ചതെന്നാണ് പാകിസ്താൻ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ചൈനയിൽ നിന്നും ലഭിച്ച തന്ത്രങ്ങൾ ഇന്ത്യയ്‌ക്കെതിരെ ഗുണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL സുരക്ഷാ രഹസ്യങ്ങൾ പുറത്ത്  (2 hours ago)

സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം  (2 hours ago)

IRAN ഇന്ത്യയുടെ രഹസ്യ നീക്കം  (2 hours ago)

ബംഗ്ലാദേശിൽ നിന്നുള്ള വിമാനം പാകിസ്താനിൽ ഇറങ്ങി  (2 hours ago)

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി  (3 hours ago)

. കേരളത്തെ ലോക കേരളമായി പുനർവിഭാവനം ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

കടകംപള്ളി അടുത്തയാഴ്ച ചോദ്യമുനയിൽ ശബരിമല കൊള്ള സി പി എമ്മിലേക്കോ ? പിടിമുറുക്കി ഇ ഡി  (3 hours ago)

വൻ നേട്ടങ്ങളുമായി മലയാളികൾ...  (3 hours ago)

ശ്രീനാ ദേവിയുടെ നെഞ്ചത്ത് കയറി SKN...! മുന്നിലിട്ട് രാഹുലിനെ മാന്തി പൊളിച്ചു..! അന്നനാളത്തിൽ പൊട്ടിച്ച് കുഞ്ഞമ്മ..!ഇരന്ന് വാങ്ങി SKN  (4 hours ago)

ഗൃഹനാഥൻ വീടിന് തീയിട്ടു.... ഭാര്യയും മകനും പൊള്ളലേറ്റ് ആശുപത്രിയിൽ  (4 hours ago)

റോഡിൽ വീണ ഓട്ടോഡ്രൈവർ ടിപ്പർ ലോറി ദേഹത്തുകയറി മരിച്ചു. സംപാജെ ഗ്രാമപഞ്ചായ  (4 hours ago)

ബംഗളൂരുവിനും വിജയപുരക്കുമിടയിൽ പ്രത്യേക ട്രെയിൻ സർവിസുകൾ ..  (4 hours ago)

ഫെബ്രുവരി 15 മുതൽ പ്രീമിയം ബെവ്കോ കൗണ്ടറുകളിൽ യു.പി.ഐയും കാർഡും മാത്രം  (4 hours ago)

പവന് 5240 രൂപയുടെ കുറവ്  (5 hours ago)

വിദഗ്ദ്ധ ചികിത്സയ്ക്കായി യുവാവ് ആശുപത്രിയിൽ  (5 hours ago)

Malayali Vartha Recommends