Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

ഇത് 'ഡ്രാഗണ്‍ മാന്‍...' പ്രായം വെറും 1.4 ലക്ഷം വര്‍ഷം... കിണറ്റിൽ ഒളിച്ചിരുന്ന മനുഷ്യന്റെ അടുത്ത ബന്ധു!

30 JUNE 2021 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഒരു കഥയാണ് പറയാൻ പോകുന്നത്. പണ്ട്, പണ്ട്, വളരെ പണ്ടൊന്നുമല്ല 1933ൽ ചൈനയിലാണ് ഈ കഥ നടക്കുന്നത്. അനേകം രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ചൈനയുടെ ചരിത്രത്തിലെ കലുഷിതമായ ഒരു കാലമായിരുന്നു അത്. ചൈനാക്കടലിനപ്പുറമുള്ള അയൽരാജ്യമായ ജപ്പാൻ ചൈനയിൽ വൻതോതിൽ ആക്രമണവും അധിനിവേശവും നടത്തിയ കാലഘട്ടം.

വടക്കുകിഴക്കൻ ചൈനയിലായിരുന്നു ലോക ശക്തിയായി വളരാൻ ആഗ്രഹിച്ച ജപ്പാന്റെ അധിനിവേശം. ചൈനയുടെ വടക്കുകിഴക്കൻ പ്രവിശ്യയിലെ ഒരു പട്ടണമായിരുന്നു ഹാർബിൻ. ലോകത്തിലെ ഏറ്റവും നീളമുള്ള നദികളിൽ പത്താം സ്ഥാനത്തുള്ള അമൂർ നദിയുടെ കരയിലുള്ള പട്ടണം. ബ്ലാക്ക് ഡ്രാഗൺ എന്നും ഈ നദിക്കു വിളിപ്പേരുണ്ട്.

ഹാർബിനിൽ ഒരു പാലം നിർമിക്കുകയായിരുന്നു പ്രദേശവാസികളായ തൊഴിലാളികൾ. അക്കൂട്ടത്തിൽ ഒരാൾക്കു അമൂർ നദിക്കരയിലെ ചെളിയിൽ നിന്നു വളരെ ദുരൂഹമായ ഒരു സമ്മാനം കിട്ടി. പ്രകൃതി കാത്തുവച്ച ഒരു സമ്മാനം. ഒരു തലയോട്ടി. സാധാരണ മനുഷ്യരുടെ തലയോട്ടിയിൽ നിന്നു വലുപ്പം കൂടിയ ആകൃതിയായിരുന്നു ഇത്.

ഈ തലയോട്ടി അധിനിവേശക്കാരായ ജാപ്പനീസ് സൈന്യത്തിന്റെ പക്കൽ എത്തരുതെന്ന് അയാൾ ആത്മാർഥമായി ആഗ്രഹിച്ചു. അതിനയാൾ ചെയ്തതെന്തെന്നോ... തലയോട്ടിയുമായി വീട്ടിലെത്തിയ തൊഴിലാളി അത്, തന്റെ വീട്ടിലെ ആഴമുള്ള കിണറ്റിലേക്ക് എറിഞ്ഞുകളഞ്ഞു.

വർഷങ്ങൾ കഴിഞ്ഞു ഇതിനിടയിൽ ഹാർബിനിലെ ആ തൊഴിലാളി വയോധികനായി. മരണക്കിടക്കയിൽ വച്ച് തന്റെ കൊച്ചുമകനോട് അയാൾ ആ മഹാരഹസ്യം പറഞ്ഞു. വീടിനു പിന്നിൽ കിണറ്റിനുള്ളിൽ ഒരു തലയോട്ടിയുണ്ട്.

വളരെ അപൂർവമായ ഒരു തലയോട്ടി. ഹാർബിനിലെ ആ തൊഴിലാളിയുടെ ബന്ധുക്കളാണു തലയോട്ടി വീണ്ടെടുത്ത് അതു ചൈനീസ് നരവംശ ശാസ്ത്രജ്ഞരുടെ കൈകളിലെത്തിച്ചത്. ഒരു ഫോസിലായിരുന്നു അത്. ഒന്നരലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ തലയോട്ടിയുടെ ഫോസിൽ. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന മനുഷ്യനുമായി സാമ്യമുള്ള ഒരു വ്യക്തിയുടേത്.

ഈ കണ്ടെത്തിയ മനുഷ്യത്തലയോട്ടിയ്ക്ക് ഒന്നര ലക്ഷത്തോളം കൊല്ലം പഴക്കമുള്ള ആധുനിക നരവംശവുമായി ഏറെ സാദൃശ്യമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയത്. ആധുനികകാല മനുഷ്യന് (homo sapiens) നിയാണ്ടര്‍ത്തല്‍ മനുഷ്യരോടാണ് ഏറെ സമാനതയുള്ളതെന്ന നിഗമനം തിരുത്തുന്നതാണ് ഈ പുതിയ കണ്ടുപിടിത്തം.

ഹോമോ ലോംഗി (homo longi) അഥവാ 'ഡ്രാഗണ്‍മാന്‍' (dragon man) എന്ന ഈ 'പുതിയ' മനുഷ്യന് നരവംശ പരിണാമത്തെ കുറിച്ചുള്ള ശാസ്ത്രീയപഠനങ്ങളില്‍ കൂടുതല്‍ വെളിച്ചം വീശാനാവുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഡെനിസോവാന്‍ വര്‍ഗത്തില്‍പ്പെട്ടവരെയാണ് ഡ്രാഗണ്‍ മാന്‍ എന്നു പറയുന്നത്.

ഇവരുടെ മുഖത്തിന്റെ ആദ്യ കാഴ്ച മനുഷ്യരുടേതിനു തുല്യമായ വിധത്തിലാണ്. ഇത് ശരിക്കും അത്ഭുതകരമായ ഒരു കണ്ടെത്തലാണ്. ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സമ്പൂര്‍ണ്ണമായ തലയോട്ടിയാണ് ഇത്, എന്നുവെച്ചാൽ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ഹോമോ തലയോട്ടി കൂടിയാണിത് എന്ന് സാരം.

146,000 മുതല്‍ 296,000 വര്‍ഷം മുമ്പുണ്ടായിരുന്നതാണ് ഇതെന്നാണ് അനുമാനം. മരിക്കുമ്പോള്‍ ഏകദേശം 50 വയസ്സ് പ്രായമുള്ള ഒരാളുടെ തലയോട്ടിയാണ് ഇതെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. പുരാതന, ആധുനിക മനുഷ്യരുടെ തലയോട്ടിയുടെ മിശ്രിതമാണ് ഇതിന്റെ സവിശേഷതകള്‍. ഇതിന് കട്ടിയുള്ള നെറ്റി വരമ്പുകളുണ്ട്,

ഉദാഹരണത്തിന്, 'മുഖം ഒരു ആധുനിക മനുഷ്യ മുഖത്തിന്റെ വലിയ പതിപ്പ് പോലെ കാണപ്പെടുന്നു', സ്ട്രിംഗര്‍ പറയുന്നു. ഇതിന്റെ മസ്തിഷ്‌ക വലുപ്പം നമ്മുടേതിന് സമാനമായിരുന്നു. കിഴക്കന്‍ ഏഷ്യയിലെ ഒരു പ്രത്യേക വംശമാണിതെന്ന് ഇത് വ്യക്തമാക്കുന്നു. ഇത് നിയാണ്ടര്‍ത്തലല്ല, അത് ഹോമോ സാപ്പിയനുകളല്ല, ഇത് തികച്ചും വ്യത്യസ്തമായ ഒന്നാണ്.

റഷ്യയിലെ സൈബീരിയയിലെ ഡെനിസോവ ഗുഹയില്‍ നിന്ന് കണ്ടെത്തിയ വിരല്‍ അസ്ഥിയില്‍ ഡിഎന്‍എയില്‍ നിന്ന് ഒരു പതിറ്റാണ്ട് മുമ്പ് വംശനാശം സംഭവിച്ച മനുഷ്യരുടെ ഈ നിഗൂഢ സംഘത്തെ ആദ്യമായി തിരിച്ചറിഞ്ഞു. ഡെനിസോവന്മാര്‍ നിയാണ്ടര്‍ത്തലുകളുമായി അടുത്ത ബന്ധമുള്ളവരായിരുന്നു, കൂടാതെ ഏഷ്യയില്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ ജീവിച്ചിരുന്നു എന്നും കരുതുന്നുണ്ട്.

സിയാഹെ മാന്‍ഡിബിള്‍ എന്നറിയപ്പെടുന്ന ടിബറ്റില്‍ നിന്ന് കുറഞ്ഞത് 1,60,000 വര്‍ഷം പഴക്കമുള്ള താടിയെല്ല് ഉള്‍പ്പെടെ കുറച്ച് അധിക ഡെനിസോവന്‍ ഫോസിലുകള്‍ അടുത്ത കാലത്തായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഡെനിസോവന്‍ തലയോട്ടി കണ്ടുപിടിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. ഹാര്‍ബിന്‍ ക്രേനിയം ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വിലപ്പെട്ടത് ഇതു കൊണ്ടു തന്നെ.

നരവംശ ശാസ്ത്ര സംഘം ഫോസിലുകളുടെ ഭൗതിക സവിശേഷതകളെ അടിസ്ഥാനമാക്കി ഹാര്‍ബിന്‍ ഫോസിലിന്റെ പൂര്‍വ്വിക വംശപരമ്പര സ്ഥാപിക്കുന്നതിനായി ഒരു കുടുംബവൃക്ഷം നിര്‍മ്മിച്ചപ്പോള്‍, അത് സിയാഹെ മാന്‍ഡിബിളുമായി ഏറ്റവും അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. രസകരമെന്നു പറയട്ടെ,

ഈ രണ്ട് തലയോട്ടികളിലും കൂറ്റന്‍ പല്ലുകളുണ്ട്. ഹാര്‍ബിന്‍ ക്രേനിയത്തില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെങ്കില്‍ അത് ഭാവിയില്‍ ചെയ്യാവുന്ന വലിയൊരു കാര്യമായിരിക്കുമെന്നു ശാസ്ത്രജ്ഞര്‍ സമ്മതിക്കുന്നു. ഇതിന് കുറഞ്ഞത് 1,46,000 വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നതാണ് ശാസ്ത്രജ്ഞരെ വിഷമിപ്പിക്കുന്നത്.

ബന്ധപ്പെട്ട മറ്റ് പുരാവസ്തുക്കളൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ ഡ്രാഗണ്‍മാന്റെ ജീവിതശൈലിയെ കുറിച്ചോ ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യകളെ കുറിച്ചോ ഇതുവരെ സൂചന ലഭിച്ചിട്ടില്ല. ഹോമോ ലോംഗിയുടെ തലയോട്ടി കൂടി ലഭിച്ചതോടെ നരവംശപരിണാമത്തില്‍ കിഴക്കന്‍ ഏഷ്യ ഒരു സുപ്രധാനകേന്ദ്രമായിരുന്നുവെന്ന് ഉറപ്പിക്കാം.

വലിയ സവിശേഷതകൾ ഡ്രാഗൺമാൻ പേറുന്നു. നിലവിലെ മനുഷ്യവംശവുമായി ഏറ്റവുമധികം സാമ്യമുള്ളതാണ് ഈ ഫോസിൽ ഉൾപ്പെടുന്ന വംശം. നിയാണ്ടർത്താൽ, ഹോമോ ഇറക്ടസ് എന്നിവയെക്കാളുമെല്ലാം ഇവ ആധുനിക മനുഷ്യനോട് അടുത്തുനിൽക്കുന്നു.

ഒന്നരലക്ഷം വർഷം മുൻപ് കിഴക്കൻ ഏഷ്യയിൽ പാർത്തിരുന്നതാണ് ഡ്രാഗൺമാൻ. ആധുനികമനുഷ്യന്റെ തലയോട്ടിയേക്കാൾ വലുപ്പമുണ്ടെങ്കിലും ഡ്രാഗൺമാന്റെ തലച്ചോറിന് നമ്മുടേതിനു തുല്യമായ വലുപ്പമാണ്.

വളരെ ശക്തരും ശാരീരികശേഷിയുള്ളവരുമായ മനുഷ്യരായിരുന്നു ഈ വംശത്തിൽ ഉൾപ്പെട്ടതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. പഠനങ്ങൾ തുടരുകയാണ്. നമ്മുടെ പൂർവികരെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നൽകാൻ ഡ്രാഗൺമാൻ ഫോസിലിനു കഴിയുമെന്ന് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം...  (58 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരായ കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്ന് സൂചന...?  (1 hour ago)

എൽ.പി.ജി സിലിണ്ടർ വിതരണത്തിന്റെ മുൻഗണനാ പട്ടികയിൽ...  (1 hour ago)

നഷ്ടപരിഹാരം ലഭിക്കുന്നതിന് ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി  (2 hours ago)

ഇലക്ട്രിക് കാർ ചാർജ് ചെയ്യാനിട്ട് വീട്ടുകാർ ഉറങ്ങാൻ പോയതിന് പിന്നാലെ പൊട്ടിത്തെറി... എട്ട് പേർ കൊല്ലപ്പെട്ടു  (2 hours ago)

വിനോദയാത്ര പോയയാൾ മടങ്ങിയെത്തിയത് പരിക്കേറ്റ് ഗുരുതരാവസ്ഥയിലെന്ന് പരാതി....  (2 hours ago)

സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (3 hours ago)

എറണാകുളം ജം​ഗ്ഷൻ സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലെ നവീകരണജോലി ആരംഭിച്ചു....  (3 hours ago)

വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്;  (3 hours ago)

അഞ്ച് ദിവസം മുൻപ് ടെഹ്‌റാനിൽ ട്രംപിനെ വെല്ലുവിളിച്ചു...Target Attack രാത്രിക്ക് രാത്രി ലാരിജാനിയുടെ മയ്യത്ത്..! ഇറാൻ വിറയ്ക്കുന്നു കൊട്ടിക്കലാശം..!  (3 hours ago)

നാല് സ്ഥലങ്ങളിൽ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി.  (3 hours ago)

ഇന്ന്‌ വിവിധ ജില്ലകളിൽ മഴപെയ്യുമെന്ന് മുന്നറിയിപ്പ്...  (4 hours ago)

. മെയ്‌ 15ന്‌ പണിമുടക്കാനൊരുങ്ങി രാജ്യത്തെ കർഷകത്തൊഴിലാളി യൂണിയനുകൾ  (4 hours ago)

ടുലിപ് പുഷ്പോത്സവത്തിന് ജമ്മു-കശ്മീരിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് പൂന്തോട്ടത്തിൽ തുടക്കം...  (4 hours ago)

Malayali Vartha Recommends