Widgets Magazine
02
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീകരൻ ഹാഫിസ് സയീദിന്റെ പ്രധാന സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു,.ഇന്ത്യയുടെ ശത്രുക്കളുടെ കൊല്ലുന്ന അജ്ഞാതൻ..പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ..പാകിസ്താന്റെ നെഞ്ചിൽ ഇടിമിന്നലായി അടുത്ത മരണം..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ഊഹാപോഹങ്ങളെ തള്ളി തമിഴ്‌നാട് ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ.. പ്രശ്‌നങ്ങള്‍ക്കിടെ താന്‍ രാജിവെച്ച് കൃഷിപ്പണിക്ക് പോകുമെന്ന മുന്നറിയിപ്പും അണ്ണാമലൈ നല്‍കി..


2025ലെ ഏഷ്യാ കപ്പ് ട്രോഫി അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുംബൈയിലെ ആസ്ഥാനത്ത് എത്തിച്ചേക്കും.. പ്രതിസന്ധി തുടരുകയാണെങ്കിൽ, നവംബർ 4 ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഐസിസിയെ സമീപിക്കും..

ഇത് 'ഡ്രാഗണ്‍ മാന്‍...' പ്രായം വെറും 1.4 ലക്ഷം വര്‍ഷം... കിണറ്റിൽ ഒളിച്ചിരുന്ന മനുഷ്യന്റെ അടുത്ത ബന്ധു!

30 JUNE 2021 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

ഒരു കഥയാണ് പറയാൻ പോകുന്നത്. പണ്ട്, പണ്ട്, വളരെ പണ്ടൊന്നുമല്ല 1933ൽ ചൈനയിലാണ് ഈ കഥ നടക്കുന്നത്. അനേകം രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ചൈനയുടെ ചരിത്രത്തിലെ കലുഷിതമായ ഒരു കാലമായിരുന്നു അത്. ചൈനാക്കടലിനപ്പുറമുള്ള അയൽരാജ്യമായ ജപ്പാൻ ചൈനയിൽ വൻതോതിൽ ആക്രമണവും അധിനിവേശവും നടത്തിയ കാലഘട്ടം.

വടക്കുകിഴക്കൻ ചൈനയിലായിരുന്നു ലോക ശക്തിയായി വളരാൻ ആഗ്രഹിച്ച ജപ്പാന്റെ അധിനിവേശം. ചൈനയുടെ വടക്കുകിഴക്കൻ പ്രവിശ്യയിലെ ഒരു പട്ടണമായിരുന്നു ഹാർബിൻ. ലോകത്തിലെ ഏറ്റവും നീളമുള്ള നദികളിൽ പത്താം സ്ഥാനത്തുള്ള അമൂർ നദിയുടെ കരയിലുള്ള പട്ടണം. ബ്ലാക്ക് ഡ്രാഗൺ എന്നും ഈ നദിക്കു വിളിപ്പേരുണ്ട്.

ഹാർബിനിൽ ഒരു പാലം നിർമിക്കുകയായിരുന്നു പ്രദേശവാസികളായ തൊഴിലാളികൾ. അക്കൂട്ടത്തിൽ ഒരാൾക്കു അമൂർ നദിക്കരയിലെ ചെളിയിൽ നിന്നു വളരെ ദുരൂഹമായ ഒരു സമ്മാനം കിട്ടി. പ്രകൃതി കാത്തുവച്ച ഒരു സമ്മാനം. ഒരു തലയോട്ടി. സാധാരണ മനുഷ്യരുടെ തലയോട്ടിയിൽ നിന്നു വലുപ്പം കൂടിയ ആകൃതിയായിരുന്നു ഇത്.

ഈ തലയോട്ടി അധിനിവേശക്കാരായ ജാപ്പനീസ് സൈന്യത്തിന്റെ പക്കൽ എത്തരുതെന്ന് അയാൾ ആത്മാർഥമായി ആഗ്രഹിച്ചു. അതിനയാൾ ചെയ്തതെന്തെന്നോ... തലയോട്ടിയുമായി വീട്ടിലെത്തിയ തൊഴിലാളി അത്, തന്റെ വീട്ടിലെ ആഴമുള്ള കിണറ്റിലേക്ക് എറിഞ്ഞുകളഞ്ഞു.

വർഷങ്ങൾ കഴിഞ്ഞു ഇതിനിടയിൽ ഹാർബിനിലെ ആ തൊഴിലാളി വയോധികനായി. മരണക്കിടക്കയിൽ വച്ച് തന്റെ കൊച്ചുമകനോട് അയാൾ ആ മഹാരഹസ്യം പറഞ്ഞു. വീടിനു പിന്നിൽ കിണറ്റിനുള്ളിൽ ഒരു തലയോട്ടിയുണ്ട്.

വളരെ അപൂർവമായ ഒരു തലയോട്ടി. ഹാർബിനിലെ ആ തൊഴിലാളിയുടെ ബന്ധുക്കളാണു തലയോട്ടി വീണ്ടെടുത്ത് അതു ചൈനീസ് നരവംശ ശാസ്ത്രജ്ഞരുടെ കൈകളിലെത്തിച്ചത്. ഒരു ഫോസിലായിരുന്നു അത്. ഒന്നരലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ തലയോട്ടിയുടെ ഫോസിൽ. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന മനുഷ്യനുമായി സാമ്യമുള്ള ഒരു വ്യക്തിയുടേത്.

ഈ കണ്ടെത്തിയ മനുഷ്യത്തലയോട്ടിയ്ക്ക് ഒന്നര ലക്ഷത്തോളം കൊല്ലം പഴക്കമുള്ള ആധുനിക നരവംശവുമായി ഏറെ സാദൃശ്യമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയത്. ആധുനികകാല മനുഷ്യന് (homo sapiens) നിയാണ്ടര്‍ത്തല്‍ മനുഷ്യരോടാണ് ഏറെ സമാനതയുള്ളതെന്ന നിഗമനം തിരുത്തുന്നതാണ് ഈ പുതിയ കണ്ടുപിടിത്തം.

ഹോമോ ലോംഗി (homo longi) അഥവാ 'ഡ്രാഗണ്‍മാന്‍' (dragon man) എന്ന ഈ 'പുതിയ' മനുഷ്യന് നരവംശ പരിണാമത്തെ കുറിച്ചുള്ള ശാസ്ത്രീയപഠനങ്ങളില്‍ കൂടുതല്‍ വെളിച്ചം വീശാനാവുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഡെനിസോവാന്‍ വര്‍ഗത്തില്‍പ്പെട്ടവരെയാണ് ഡ്രാഗണ്‍ മാന്‍ എന്നു പറയുന്നത്.

ഇവരുടെ മുഖത്തിന്റെ ആദ്യ കാഴ്ച മനുഷ്യരുടേതിനു തുല്യമായ വിധത്തിലാണ്. ഇത് ശരിക്കും അത്ഭുതകരമായ ഒരു കണ്ടെത്തലാണ്. ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സമ്പൂര്‍ണ്ണമായ തലയോട്ടിയാണ് ഇത്, എന്നുവെച്ചാൽ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ഹോമോ തലയോട്ടി കൂടിയാണിത് എന്ന് സാരം.

146,000 മുതല്‍ 296,000 വര്‍ഷം മുമ്പുണ്ടായിരുന്നതാണ് ഇതെന്നാണ് അനുമാനം. മരിക്കുമ്പോള്‍ ഏകദേശം 50 വയസ്സ് പ്രായമുള്ള ഒരാളുടെ തലയോട്ടിയാണ് ഇതെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. പുരാതന, ആധുനിക മനുഷ്യരുടെ തലയോട്ടിയുടെ മിശ്രിതമാണ് ഇതിന്റെ സവിശേഷതകള്‍. ഇതിന് കട്ടിയുള്ള നെറ്റി വരമ്പുകളുണ്ട്,

ഉദാഹരണത്തിന്, 'മുഖം ഒരു ആധുനിക മനുഷ്യ മുഖത്തിന്റെ വലിയ പതിപ്പ് പോലെ കാണപ്പെടുന്നു', സ്ട്രിംഗര്‍ പറയുന്നു. ഇതിന്റെ മസ്തിഷ്‌ക വലുപ്പം നമ്മുടേതിന് സമാനമായിരുന്നു. കിഴക്കന്‍ ഏഷ്യയിലെ ഒരു പ്രത്യേക വംശമാണിതെന്ന് ഇത് വ്യക്തമാക്കുന്നു. ഇത് നിയാണ്ടര്‍ത്തലല്ല, അത് ഹോമോ സാപ്പിയനുകളല്ല, ഇത് തികച്ചും വ്യത്യസ്തമായ ഒന്നാണ്.

റഷ്യയിലെ സൈബീരിയയിലെ ഡെനിസോവ ഗുഹയില്‍ നിന്ന് കണ്ടെത്തിയ വിരല്‍ അസ്ഥിയില്‍ ഡിഎന്‍എയില്‍ നിന്ന് ഒരു പതിറ്റാണ്ട് മുമ്പ് വംശനാശം സംഭവിച്ച മനുഷ്യരുടെ ഈ നിഗൂഢ സംഘത്തെ ആദ്യമായി തിരിച്ചറിഞ്ഞു. ഡെനിസോവന്മാര്‍ നിയാണ്ടര്‍ത്തലുകളുമായി അടുത്ത ബന്ധമുള്ളവരായിരുന്നു, കൂടാതെ ഏഷ്യയില്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ ജീവിച്ചിരുന്നു എന്നും കരുതുന്നുണ്ട്.

സിയാഹെ മാന്‍ഡിബിള്‍ എന്നറിയപ്പെടുന്ന ടിബറ്റില്‍ നിന്ന് കുറഞ്ഞത് 1,60,000 വര്‍ഷം പഴക്കമുള്ള താടിയെല്ല് ഉള്‍പ്പെടെ കുറച്ച് അധിക ഡെനിസോവന്‍ ഫോസിലുകള്‍ അടുത്ത കാലത്തായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഡെനിസോവന്‍ തലയോട്ടി കണ്ടുപിടിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. ഹാര്‍ബിന്‍ ക്രേനിയം ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വിലപ്പെട്ടത് ഇതു കൊണ്ടു തന്നെ.

നരവംശ ശാസ്ത്ര സംഘം ഫോസിലുകളുടെ ഭൗതിക സവിശേഷതകളെ അടിസ്ഥാനമാക്കി ഹാര്‍ബിന്‍ ഫോസിലിന്റെ പൂര്‍വ്വിക വംശപരമ്പര സ്ഥാപിക്കുന്നതിനായി ഒരു കുടുംബവൃക്ഷം നിര്‍മ്മിച്ചപ്പോള്‍, അത് സിയാഹെ മാന്‍ഡിബിളുമായി ഏറ്റവും അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. രസകരമെന്നു പറയട്ടെ,

ഈ രണ്ട് തലയോട്ടികളിലും കൂറ്റന്‍ പല്ലുകളുണ്ട്. ഹാര്‍ബിന്‍ ക്രേനിയത്തില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെങ്കില്‍ അത് ഭാവിയില്‍ ചെയ്യാവുന്ന വലിയൊരു കാര്യമായിരിക്കുമെന്നു ശാസ്ത്രജ്ഞര്‍ സമ്മതിക്കുന്നു. ഇതിന് കുറഞ്ഞത് 1,46,000 വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നതാണ് ശാസ്ത്രജ്ഞരെ വിഷമിപ്പിക്കുന്നത്.

ബന്ധപ്പെട്ട മറ്റ് പുരാവസ്തുക്കളൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ ഡ്രാഗണ്‍മാന്റെ ജീവിതശൈലിയെ കുറിച്ചോ ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യകളെ കുറിച്ചോ ഇതുവരെ സൂചന ലഭിച്ചിട്ടില്ല. ഹോമോ ലോംഗിയുടെ തലയോട്ടി കൂടി ലഭിച്ചതോടെ നരവംശപരിണാമത്തില്‍ കിഴക്കന്‍ ഏഷ്യ ഒരു സുപ്രധാനകേന്ദ്രമായിരുന്നുവെന്ന് ഉറപ്പിക്കാം.

വലിയ സവിശേഷതകൾ ഡ്രാഗൺമാൻ പേറുന്നു. നിലവിലെ മനുഷ്യവംശവുമായി ഏറ്റവുമധികം സാമ്യമുള്ളതാണ് ഈ ഫോസിൽ ഉൾപ്പെടുന്ന വംശം. നിയാണ്ടർത്താൽ, ഹോമോ ഇറക്ടസ് എന്നിവയെക്കാളുമെല്ലാം ഇവ ആധുനിക മനുഷ്യനോട് അടുത്തുനിൽക്കുന്നു.

ഒന്നരലക്ഷം വർഷം മുൻപ് കിഴക്കൻ ഏഷ്യയിൽ പാർത്തിരുന്നതാണ് ഡ്രാഗൺമാൻ. ആധുനികമനുഷ്യന്റെ തലയോട്ടിയേക്കാൾ വലുപ്പമുണ്ടെങ്കിലും ഡ്രാഗൺമാന്റെ തലച്ചോറിന് നമ്മുടേതിനു തുല്യമായ വലുപ്പമാണ്.

വളരെ ശക്തരും ശാരീരികശേഷിയുള്ളവരുമായ മനുഷ്യരായിരുന്നു ഈ വംശത്തിൽ ഉൾപ്പെട്ടതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. പഠനങ്ങൾ തുടരുകയാണ്. നമ്മുടെ പൂർവികരെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നൽകാൻ ഡ്രാഗൺമാൻ ഫോസിലിനു കഴിയുമെന്ന് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണമെന്ന് കെപിസിസി  (2 hours ago)

ഒന്‍പതാം ക്ലാസ്സുകാരിയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചു  (2 hours ago)

ക്രിസ്തുമതം ഭീഷണി നേരിടുന്നുവെന്ന് ഡോണള്‍ഡ് ട്രംപ്  (2 hours ago)

ദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കിയാലേ വികസനം പരിപൂര്‍ണമായി സാധ്യമാകുകയുള്ളുവെന്ന് നടന്‍ മമ്മൂട്ടി  (3 hours ago)

ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

കാറുമായി റോഡിലിറങ്ങി 16കാരന്‍ കാട്ടിക്കൂട്ടിയത്?  (3 hours ago)

നടന്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരീഷ് വിവാഹിതനാകുന്നു  (5 hours ago)

ദേവസ്വം ഉദ്യോഗസ്ഥര്‍ വലയിലായിത്തുടങ്ങി: ശബരിമലയിലെ പൂഴ്ത്തിവച്ചിരുന്ന രേഖകള്‍ ഓരോന്നായി അന്വേഷണസംഘം പൊക്കുന്നു  (5 hours ago)

അമ്മമാര്‍ വിളിച്ചു ഞാന്‍ വന്നു രാഹുലിന്റെ പ്രതികരണം !! സതീശന് വല്ലാതെ ചൊറിയുന്നുണ്ടെങ്കില്‍ മാറിയിരുന്ന് ചൊറിഞ്ഞോ; ആശ വര്‍ക്കാര്‍മാരുടെ സമരവേദിയില്‍ മൊടയിറക്കിയ പ്രതിപക്ഷ നേതാവിന്റെ പരിപ്പെടുത്ത് ഷാഫി  (7 hours ago)

ആണ്‍കുട്ടികള്‍ തെറ്റ് ചെയ്യും, അവരെ തടയേണ്ടത് സ്ത്രീകളുടെ കടമയാണ്: എഎസ്പിയുടെ പരാമര്‍ശങ്ങള്‍ വിവാദത്തില്‍  (7 hours ago)

സഹോദരപുത്രനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ വയോധിക മരിച്ചു  (7 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്തു  (8 hours ago)

യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറക്കാനെന്ന് കോടതി  (8 hours ago)

പുകയില ഉപയോഗം നിരോധിച്ച് മാലിദ്വീപ്; നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപവരെ പിഴ  (9 hours ago)

Indias-military-drills പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ!!!  (9 hours ago)

Malayali Vartha Recommends