Widgets Magazine
02
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീകരൻ ഹാഫിസ് സയീദിന്റെ പ്രധാന സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു,.ഇന്ത്യയുടെ ശത്രുക്കളുടെ കൊല്ലുന്ന അജ്ഞാതൻ..പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ..പാകിസ്താന്റെ നെഞ്ചിൽ ഇടിമിന്നലായി അടുത്ത മരണം..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ഊഹാപോഹങ്ങളെ തള്ളി തമിഴ്‌നാട് ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ.. പ്രശ്‌നങ്ങള്‍ക്കിടെ താന്‍ രാജിവെച്ച് കൃഷിപ്പണിക്ക് പോകുമെന്ന മുന്നറിയിപ്പും അണ്ണാമലൈ നല്‍കി..


2025ലെ ഏഷ്യാ കപ്പ് ട്രോഫി അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുംബൈയിലെ ആസ്ഥാനത്ത് എത്തിച്ചേക്കും.. പ്രതിസന്ധി തുടരുകയാണെങ്കിൽ, നവംബർ 4 ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഐസിസിയെ സമീപിക്കും..

ഇന്ത്യ നടത്തിയ നീക്കം ഇതായിരുന്നു... മിണ്ടാത്ത കുട്ടി ദുർഗയായി മാറി... ആകാശവാണിയിലൂടെ യുദ്ധ പ്രഖ്യാപനവും... 45 മിനിട്ട്, ആറ് വിമാനങ്ങൾ പാഞ്ഞു...

16 DECEMBER 2021 10:59 PM IST
മലയാളി വാര്‍ത്ത

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

വെറും 13 ദിവസംകൊണ്ട് പാകിസ്താനെ മുട്ടുകുത്തിച്ച് കിഴക്കന്‍ പാകിസ്താനെ സ്വതന്ത്ര ബംഗ്ലാദേശെന്നു പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യ ആര്‍പ്പു വിളിച്ചത് ഒരാള്‍ക്കുവേണ്ടി-ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റെ നെടും തൂണായിരുന്ന ഇന്ദിരാഗാന്ധിക്കു വേണ്ടി. രാജ്യം പാകിസ്ഥാനെതിരെയുള്ള വിജയം ആഘോഷിക്കുമ്പോൾ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ധൈര്യം ലോകം തിരിച്ചറിഞ്ഞ ദിനം കൂടിയായി വേണം ചേർത്തു വായിക്കാൻ.

1967-ല്‍ ഗൂംഗി ഗുഡിയ (മിണ്ടാട്ടമില്ലാത്ത പാവക്കുട്ടി) എന്നു വിളിച്ച് പരിഹസിച്ച ഇന്ദിരയെ പിന്നീട് ലോകം കണ്ടത് ഇന്ത്യയുടെ ദുര്‍ഗയായി. ഒമ്പതുമാസത്തെ കാത്തിരിപ്പിനും തയ്യാറെടുപ്പുകള്‍ക്കുമൊടുവില്‍ പഴുതടച്ച നയതന്ത്രനീക്കങ്ങളിലൂടെ ഇന്ദിരയെന്ന കൂര്‍മബുദ്ധിയായ പ്രധാനമന്ത്രി രാജ്യത്തിന്റെ സൈന്യത്തിന് വിജയ വഴിയൊരുക്കുകയായിരുന്നു.

ഇന്ത്യക്കെതിരേ പാകിസ്താന്‍- യു.എസ്. -ചൈന സഖ്യം രൂപപ്പെടുന്നെന്ന് മനസ്സിലാക്കിയ ഇന്ദിര ഒരു മാസത്തിനുള്ളില്‍ സോവിയറ്റ് യൂണിയനുമായി സൗഹൃദ ഉടമ്പടിയില്‍ ഒപ്പുവെച്ചായിരുന്നു മുന്നോട്ട് നീങ്ങിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ യു.എസ്. തങ്ങളുടെ കപ്പല്‍പ്പടയെ വിന്യസിച്ചപ്പോള്‍ വ്‌ലാഡിവൊസ്‌തോക്കില്‍ (Vladivostok) നിന്ന് സോവിയറ്റ് യൂണിയന്റെ അണ്വായുധ ശേഷിയുള്ള കപ്പല്‍വ്യൂഹത്തെ എത്തിച്ച് ചെറുക്കാനും മറുഭാഗത്ത് ചൈനയുടെ സൈനിക നീക്കം തടയാനും ഇന്ദിര ഉപയോഗിച്ചത് സോവിയറ്റു യൂണിയനുമായുണ്ടാക്കിയ ആ ഉടമ്പടിയാണ്.

ഡിസംബര്‍ മൂന്നിന് പാകിസ്താന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യോമാക്രമണം നടത്തുമ്പോള്‍ കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ദിര. ആക്രമണവിവരം ലഭിച്ചതോടെ ഡല്‍ഹിയിലേക്ക് മടങ്ങിയെത്തിയ ഇന്ദിരയ്ക്ക് സൈന്യം സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തിയിരുന്നു. അര്‍ധരാത്രിയോടെ മന്ത്രിസഭായോഗവും പ്രതിപക്ഷനേതാക്കളുടെ യോഗവും വിളിച്ച ഇന്ദിര അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. പാകിസ്താനെതിരേ യുദ്ധം ആരംഭിക്കുന്നെന്ന വിവരം അവര്‍ ആകാശവാണിയിലൂടെ ലോകത്തെ അറിയിച്ചു.

1971 ഡിസംബർ മാസത്തിൽ ഇന്ത്യൻ വ്യോമസേന നടപ്പിലാക്കിയ ഒരു ഓപ്പറേഷനാണ് യുദ്ധം വളരെ പെട്ടെന്ന് അവസാനിക്കുവാൻ കാരണമായി തീർന്നത്. ധാക്കയിൽ കിഴക്കൻ പാകിസ്ഥാൻ ഗവർണറുടെ ഔദ്യോഗിക ബംഗ്ലാവിൽ നടത്തിയ വ്യോമാക്രമണമായിരുന്നു അത്.ഇന്ത്യ - പാക് യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ ഇന്ത്യൻ വ്യോമസേനയ്‌ക്ക് കിട്ടിയ രഹസ്യവിവരമാണ് ധാക്കയിലെ ഗവൺമെന്റ് ഹൗസ് ആക്രമിക്കുന്നതിലേക്ക് നയിച്ചത്.

കിഴക്കൻ പാകിസ്ഥാനിലെ ഗവർണർ ഡോ എ എം മാലിക് ഡിസംബർ 14ന് 12മണിക്ക് ഒരു രഹസ്യ മീറ്റിംഗ് ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തും എന്നായിരുന്നു വ്യോമസേനയ്‌ക്ക് ലഭിച്ച രഹസ്യ സന്ദേശം. മറ്റൊരു ആക്രമണ പദ്ധതി ചാർട്ട് ചെയ്‌ത് വിമാനങ്ങൾ സജ്ജമാക്കുന്ന തിരക്കിനിടെയാണ് ഈ നിർണായക വിവരം വ്യോമസേന അധികൃതർക്ക് രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും ലഭിക്കുന്നത്.

മീറ്റിംഗിന് അവശേഷിക്കുന്നത് കേവലം 45 മിനിട്ടുകൾ മാത്രം, ഗവർണർ കൂടിക്കാഴ്ച നടത്തുന്ന കെട്ടിടത്തിന്റെ രൂപരേഖ പോലും കൈയിൽ ഇല്ലാത്ത അവസ്ഥ. ഒടുവിൽ ഒരു ടൂറിസ്റ്റ് മാപ്പ് നൽകി ആറ് മിഗ് 21 വിമാനങ്ങളെ തയ്യാറാക്കി ഞൊടിയിടകൊണ്ട് ആക്രമണം പ്ലാൻ ചെയ്‌തു. വിംഗ് കമാന്റർ ബിഷ്‌ണോയിയുടെ നേതൃത്വത്തിലാണ് ലക്ഷ്യം നടപ്പിലാക്കുവാൻ ഇന്ത്യൻ വ്യോമ സംഘം പുറപ്പെട്ടത്.

ഇന്ത്യൻ വ്യോമസേനയുടെ ഈ മിന്നാലാക്രമണം കിഴക്കൻ പാകിസ്ഥാനിലെ ഭരണാധികാരികളെ വല്ലാതെ ഭയപ്പെടുത്തി. പാകിസ്ഥാന്റെ തോൽവി മനസിലാക്കി രാജിവച്ച് ഒഴിയാൻ ഡോ മാലിക്കും മുഴുവൻ മന്ത്രിസഭയും തീരുമാനിച്ചത് തലയ്‌ക്ക് മുകളിൽ പതിച്ച ഇന്ത്യൻ റോക്കറ്റിന്റെ ശക്തി മനസിലാക്കിയാണ്.ഈ ആക്രമണത്തിന്റെ പിറ്റേ ദിവസം ഇന്ത്യ ധാക്ക നഗരത്തിൽ നിരവധി പ്രധാന കെട്ടിടങ്ങളിൽ ബോംബാക്രമണം നടത്തി. ഗവർണറുടെ വസതിയിൽ 40 ഓളം ആക്രമണങ്ങളാണ് നടത്തിയത്. ഇത് പാകിസ്ഥാനികളെ പൂർണ്ണമായും നിർവീര്യമാക്കി.

കരസേനയ്‌ക്കൊപ്പം നാവികസേനയും വ്യോമസേനയും യുദ്ധത്തില്‍ പങ്കെടുക്കുന്നതിനും ഇന്ദിര അനുമതി നല്‍കി. ഒടുവില്‍ രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകംകണ്ട ഏറ്റവും വലിയ കീഴടങ്ങലിലൂടെ പാകിസ്താനെ അടിയറവു പറയിച്ചു. ബംഗ്ലാദേശ് എന്ന പുതിയ രാജ്യം പിറന്നു. ഇന്ദിരയെ ആളുകള്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി. ഇന്ത്യയുടെ 'ദുര്‍ഗ'യെന്ന് പ്രതിപക്ഷനേതാവ് അടല്‍ ബിഹാരി വാജ്പേയി ഇന്ദിരയെ വിളിക്കുമ്പോള്‍ അത് പഴയ 'പാവക്കുട്ടി' എന്ന പരിഹാസത്തിന് കാലംകരുതിവെച്ച മറുപടിയായി.

1971 ഡിസംബർ മാസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസത്തിന്റെ ദിവസങ്ങളായിരുന്നു. പാകിസ്ഥാൻ എന്ന ശത്രു രാഷ്ട്രത്തിന്റെ ഒരു വശത്തെ എന്നേക്കുമായി ഒഴിവാക്കാൻ ഇന്ത്യയ്‌ക്കായി. ബംഗ്ലാദേശ് എന്ന പുതുരാഷ്ട്ര പിറവിക്കും അത് വഴിയൊരുക്കി. 50 വർഷത്തിന് മുൻപു നടന്ന ഈ വിജയത്തിന്റെ പ്രസക്തി ഇപ്പോഴും വളരെ വലുതാണ്, പ്രത്യേകിച്ച് പാകിസ്ഥാനും ചൈനയും ഒറ്റക്കെട്ടായി ഇന്ത്യയ്‌ക്കെതിരെ നിൽക്കുന്ന അവസരത്തിൽ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണമെന്ന് കെപിസിസി  (2 hours ago)

ഒന്‍പതാം ക്ലാസ്സുകാരിയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചു  (2 hours ago)

ക്രിസ്തുമതം ഭീഷണി നേരിടുന്നുവെന്ന് ഡോണള്‍ഡ് ട്രംപ്  (2 hours ago)

ദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കിയാലേ വികസനം പരിപൂര്‍ണമായി സാധ്യമാകുകയുള്ളുവെന്ന് നടന്‍ മമ്മൂട്ടി  (3 hours ago)

ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

കാറുമായി റോഡിലിറങ്ങി 16കാരന്‍ കാട്ടിക്കൂട്ടിയത്?  (3 hours ago)

നടന്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരീഷ് വിവാഹിതനാകുന്നു  (5 hours ago)

ദേവസ്വം ഉദ്യോഗസ്ഥര്‍ വലയിലായിത്തുടങ്ങി: ശബരിമലയിലെ പൂഴ്ത്തിവച്ചിരുന്ന രേഖകള്‍ ഓരോന്നായി അന്വേഷണസംഘം പൊക്കുന്നു  (5 hours ago)

അമ്മമാര്‍ വിളിച്ചു ഞാന്‍ വന്നു രാഹുലിന്റെ പ്രതികരണം !! സതീശന് വല്ലാതെ ചൊറിയുന്നുണ്ടെങ്കില്‍ മാറിയിരുന്ന് ചൊറിഞ്ഞോ; ആശ വര്‍ക്കാര്‍മാരുടെ സമരവേദിയില്‍ മൊടയിറക്കിയ പ്രതിപക്ഷ നേതാവിന്റെ പരിപ്പെടുത്ത് ഷാഫി  (7 hours ago)

ആണ്‍കുട്ടികള്‍ തെറ്റ് ചെയ്യും, അവരെ തടയേണ്ടത് സ്ത്രീകളുടെ കടമയാണ്: എഎസ്പിയുടെ പരാമര്‍ശങ്ങള്‍ വിവാദത്തില്‍  (7 hours ago)

സഹോദരപുത്രനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ വയോധിക മരിച്ചു  (8 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്തു  (8 hours ago)

യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറക്കാനെന്ന് കോടതി  (9 hours ago)

പുകയില ഉപയോഗം നിരോധിച്ച് മാലിദ്വീപ്; നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപവരെ പിഴ  (9 hours ago)

Indias-military-drills പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ!!!  (9 hours ago)

Malayali Vartha Recommends