Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..

ഇന്ത്യ നടത്തിയ നീക്കം ഇതായിരുന്നു... മിണ്ടാത്ത കുട്ടി ദുർഗയായി മാറി... ആകാശവാണിയിലൂടെ യുദ്ധ പ്രഖ്യാപനവും... 45 മിനിട്ട്, ആറ് വിമാനങ്ങൾ പാഞ്ഞു...

16 DECEMBER 2021 10:59 PM IST
മലയാളി വാര്‍ത്ത

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

വെറും 13 ദിവസംകൊണ്ട് പാകിസ്താനെ മുട്ടുകുത്തിച്ച് കിഴക്കന്‍ പാകിസ്താനെ സ്വതന്ത്ര ബംഗ്ലാദേശെന്നു പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യ ആര്‍പ്പു വിളിച്ചത് ഒരാള്‍ക്കുവേണ്ടി-ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റെ നെടും തൂണായിരുന്ന ഇന്ദിരാഗാന്ധിക്കു വേണ്ടി. രാജ്യം പാകിസ്ഥാനെതിരെയുള്ള വിജയം ആഘോഷിക്കുമ്പോൾ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ധൈര്യം ലോകം തിരിച്ചറിഞ്ഞ ദിനം കൂടിയായി വേണം ചേർത്തു വായിക്കാൻ.

1967-ല്‍ ഗൂംഗി ഗുഡിയ (മിണ്ടാട്ടമില്ലാത്ത പാവക്കുട്ടി) എന്നു വിളിച്ച് പരിഹസിച്ച ഇന്ദിരയെ പിന്നീട് ലോകം കണ്ടത് ഇന്ത്യയുടെ ദുര്‍ഗയായി. ഒമ്പതുമാസത്തെ കാത്തിരിപ്പിനും തയ്യാറെടുപ്പുകള്‍ക്കുമൊടുവില്‍ പഴുതടച്ച നയതന്ത്രനീക്കങ്ങളിലൂടെ ഇന്ദിരയെന്ന കൂര്‍മബുദ്ധിയായ പ്രധാനമന്ത്രി രാജ്യത്തിന്റെ സൈന്യത്തിന് വിജയ വഴിയൊരുക്കുകയായിരുന്നു.

ഇന്ത്യക്കെതിരേ പാകിസ്താന്‍- യു.എസ്. -ചൈന സഖ്യം രൂപപ്പെടുന്നെന്ന് മനസ്സിലാക്കിയ ഇന്ദിര ഒരു മാസത്തിനുള്ളില്‍ സോവിയറ്റ് യൂണിയനുമായി സൗഹൃദ ഉടമ്പടിയില്‍ ഒപ്പുവെച്ചായിരുന്നു മുന്നോട്ട് നീങ്ങിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ യു.എസ്. തങ്ങളുടെ കപ്പല്‍പ്പടയെ വിന്യസിച്ചപ്പോള്‍ വ്‌ലാഡിവൊസ്‌തോക്കില്‍ (Vladivostok) നിന്ന് സോവിയറ്റ് യൂണിയന്റെ അണ്വായുധ ശേഷിയുള്ള കപ്പല്‍വ്യൂഹത്തെ എത്തിച്ച് ചെറുക്കാനും മറുഭാഗത്ത് ചൈനയുടെ സൈനിക നീക്കം തടയാനും ഇന്ദിര ഉപയോഗിച്ചത് സോവിയറ്റു യൂണിയനുമായുണ്ടാക്കിയ ആ ഉടമ്പടിയാണ്.

ഡിസംബര്‍ മൂന്നിന് പാകിസ്താന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യോമാക്രമണം നടത്തുമ്പോള്‍ കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ദിര. ആക്രമണവിവരം ലഭിച്ചതോടെ ഡല്‍ഹിയിലേക്ക് മടങ്ങിയെത്തിയ ഇന്ദിരയ്ക്ക് സൈന്യം സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തിയിരുന്നു. അര്‍ധരാത്രിയോടെ മന്ത്രിസഭായോഗവും പ്രതിപക്ഷനേതാക്കളുടെ യോഗവും വിളിച്ച ഇന്ദിര അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. പാകിസ്താനെതിരേ യുദ്ധം ആരംഭിക്കുന്നെന്ന വിവരം അവര്‍ ആകാശവാണിയിലൂടെ ലോകത്തെ അറിയിച്ചു.

1971 ഡിസംബർ മാസത്തിൽ ഇന്ത്യൻ വ്യോമസേന നടപ്പിലാക്കിയ ഒരു ഓപ്പറേഷനാണ് യുദ്ധം വളരെ പെട്ടെന്ന് അവസാനിക്കുവാൻ കാരണമായി തീർന്നത്. ധാക്കയിൽ കിഴക്കൻ പാകിസ്ഥാൻ ഗവർണറുടെ ഔദ്യോഗിക ബംഗ്ലാവിൽ നടത്തിയ വ്യോമാക്രമണമായിരുന്നു അത്.ഇന്ത്യ - പാക് യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ ഇന്ത്യൻ വ്യോമസേനയ്‌ക്ക് കിട്ടിയ രഹസ്യവിവരമാണ് ധാക്കയിലെ ഗവൺമെന്റ് ഹൗസ് ആക്രമിക്കുന്നതിലേക്ക് നയിച്ചത്.

കിഴക്കൻ പാകിസ്ഥാനിലെ ഗവർണർ ഡോ എ എം മാലിക് ഡിസംബർ 14ന് 12മണിക്ക് ഒരു രഹസ്യ മീറ്റിംഗ് ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തും എന്നായിരുന്നു വ്യോമസേനയ്‌ക്ക് ലഭിച്ച രഹസ്യ സന്ദേശം. മറ്റൊരു ആക്രമണ പദ്ധതി ചാർട്ട് ചെയ്‌ത് വിമാനങ്ങൾ സജ്ജമാക്കുന്ന തിരക്കിനിടെയാണ് ഈ നിർണായക വിവരം വ്യോമസേന അധികൃതർക്ക് രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും ലഭിക്കുന്നത്.

മീറ്റിംഗിന് അവശേഷിക്കുന്നത് കേവലം 45 മിനിട്ടുകൾ മാത്രം, ഗവർണർ കൂടിക്കാഴ്ച നടത്തുന്ന കെട്ടിടത്തിന്റെ രൂപരേഖ പോലും കൈയിൽ ഇല്ലാത്ത അവസ്ഥ. ഒടുവിൽ ഒരു ടൂറിസ്റ്റ് മാപ്പ് നൽകി ആറ് മിഗ് 21 വിമാനങ്ങളെ തയ്യാറാക്കി ഞൊടിയിടകൊണ്ട് ആക്രമണം പ്ലാൻ ചെയ്‌തു. വിംഗ് കമാന്റർ ബിഷ്‌ണോയിയുടെ നേതൃത്വത്തിലാണ് ലക്ഷ്യം നടപ്പിലാക്കുവാൻ ഇന്ത്യൻ വ്യോമ സംഘം പുറപ്പെട്ടത്.

ഇന്ത്യൻ വ്യോമസേനയുടെ ഈ മിന്നാലാക്രമണം കിഴക്കൻ പാകിസ്ഥാനിലെ ഭരണാധികാരികളെ വല്ലാതെ ഭയപ്പെടുത്തി. പാകിസ്ഥാന്റെ തോൽവി മനസിലാക്കി രാജിവച്ച് ഒഴിയാൻ ഡോ മാലിക്കും മുഴുവൻ മന്ത്രിസഭയും തീരുമാനിച്ചത് തലയ്‌ക്ക് മുകളിൽ പതിച്ച ഇന്ത്യൻ റോക്കറ്റിന്റെ ശക്തി മനസിലാക്കിയാണ്.ഈ ആക്രമണത്തിന്റെ പിറ്റേ ദിവസം ഇന്ത്യ ധാക്ക നഗരത്തിൽ നിരവധി പ്രധാന കെട്ടിടങ്ങളിൽ ബോംബാക്രമണം നടത്തി. ഗവർണറുടെ വസതിയിൽ 40 ഓളം ആക്രമണങ്ങളാണ് നടത്തിയത്. ഇത് പാകിസ്ഥാനികളെ പൂർണ്ണമായും നിർവീര്യമാക്കി.

കരസേനയ്‌ക്കൊപ്പം നാവികസേനയും വ്യോമസേനയും യുദ്ധത്തില്‍ പങ്കെടുക്കുന്നതിനും ഇന്ദിര അനുമതി നല്‍കി. ഒടുവില്‍ രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകംകണ്ട ഏറ്റവും വലിയ കീഴടങ്ങലിലൂടെ പാകിസ്താനെ അടിയറവു പറയിച്ചു. ബംഗ്ലാദേശ് എന്ന പുതിയ രാജ്യം പിറന്നു. ഇന്ദിരയെ ആളുകള്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി. ഇന്ത്യയുടെ 'ദുര്‍ഗ'യെന്ന് പ്രതിപക്ഷനേതാവ് അടല്‍ ബിഹാരി വാജ്പേയി ഇന്ദിരയെ വിളിക്കുമ്പോള്‍ അത് പഴയ 'പാവക്കുട്ടി' എന്ന പരിഹാസത്തിന് കാലംകരുതിവെച്ച മറുപടിയായി.

1971 ഡിസംബർ മാസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസത്തിന്റെ ദിവസങ്ങളായിരുന്നു. പാകിസ്ഥാൻ എന്ന ശത്രു രാഷ്ട്രത്തിന്റെ ഒരു വശത്തെ എന്നേക്കുമായി ഒഴിവാക്കാൻ ഇന്ത്യയ്‌ക്കായി. ബംഗ്ലാദേശ് എന്ന പുതുരാഷ്ട്ര പിറവിക്കും അത് വഴിയൊരുക്കി. 50 വർഷത്തിന് മുൻപു നടന്ന ഈ വിജയത്തിന്റെ പ്രസക്തി ഇപ്പോഴും വളരെ വലുതാണ്, പ്രത്യേകിച്ച് പാകിസ്ഥാനും ചൈനയും ഒറ്റക്കെട്ടായി ഇന്ത്യയ്‌ക്കെതിരെ നിൽക്കുന്ന അവസരത്തിൽ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാന്‍ മോശപ്പെട്ട മനുഷ്യനാണോയെന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണ്; കുട്ടികള്‍ തന്നെ കണ്ട് പഠിക്കരുതെന്ന് വേടന്‍  (26 minutes ago)

പാക് പട്ടാള ആസ്ഥാനത്തേക്ക് ഇരച്ചുകയറാന്‍ ബലൂച് ലിബറേഷന്‍ ആര്‍മി ; ഇന്ത്യയ്ക്ക് പണി എളുപ്പമായി  (30 minutes ago)

PAKISTAN അമേരിക്കന്‍ സഹായം തേടി;  (54 minutes ago)

Hafiz Saeed's Security ഹാഫിസ് സയീദിന് 4 മടങ്ങ് സുരക്ഷ  (1 hour ago)

ജിമ്മിയുടെയും, ജോസഫിന്റെയും ഫോൺ പരിശോധനയിൽ പോലീസ് കണ്ടെത്തിയത് ഭീകരം; ശബ്ദ സന്ദേശങ്ങളിൽ പറഞ്ഞിരിക്കുന്നത്; ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ജിമ്മിയെയും ഭർതൃപിതാവ് ജോസ  (1 hour ago)

കറാച്ചിയും വിറച്ച ഭൂചലനം; പാകിസ്ഥാന്‍ ആണവപരീക്ഷണം നടത്തിയെന്ന് അമേരിക്ക  (1 hour ago)

കുവൈത്തില്‍ മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..  (4 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (4 hours ago)

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്  (4 hours ago)

PAKISTAN Earthquake ഒടുവിൽ പ്രകൃതിയും ചതിച്ചു  (5 hours ago)

KASARGOD കണ്ണീരോടെ ഉറ്റവർ!  (5 hours ago)

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (7 hours ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (7 hours ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (7 hours ago)

Malayali Vartha Recommends