Widgets Magazine
04
Jun / 2023
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടത്തില്‍ 288 ആയി....ആയിരത്തിലധികം പേര്‍ക്ക് പരുക്ക്... അപകടത്തിനു കാരണക്കാരായവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗതാഗതം പുന: സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ


 ലോക കേരള സഭാ സമ്മേളനം... മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം 7ന് പുലര്‍ച്ചെ യു.എസിലേക്ക് പുറപ്പെടും...ലോക കേരള സഭയ്ക്ക് ശേഷം ക്യൂബന്‍ സന്ദര്‍ശനവും കഴിഞ്ഞാണ് മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തുക


കൊല്ലങ്ങളായി പൊതുജനത്തെ കഴുതകളാക്കി എല്‍.ഡി.എഫും യു.ഡി.എഫും നടത്തുന്ന പൊറാട്ട് നാടകങ്ങള്‍; പരസ്യമായ രഹസ്യമാണെങ്കിലും ആരും തുറന്നടിക്കാറില്ലായിരുന്നു....എന്നാല്‍ സി.പി.ഐ നേതാവ് സഖാവ് സി.ദിവാകരന്‍ സോളാര്‍ സമരകാലത്തെ ഇരുമുന്നണികളുടെയും ചതിയെ കുറിച്ച് തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തി.... ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ഇവരിനിയും ഇതിലെ വരും....


ഇനിയും കുടുങ്ങിക്കിടക്കുന്നു..ട്രെയിന്‍ അപകടമുണ്ടായ സ്ഥലവും, പരിക്കേറ്റവരെയും അദ്ദേഹം സന്ദര്‍ശിക്കും; കട്ടക്കിലെ ആശുപത്രിയില്‍ ഇന്ന് അദ്ദേഹം എത്തും.... റെയില്‍വേ ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗം വിളിച്ച് ഒഡീഷയിലെ സാഹചര്യങ്ങളും പ്രധാനമന്ത്രി വിലയിരുത്തി....


സിദ്ദിഖിനെ കൊന്ന പണം കൊണ്ട് ഫർഹാന വളയും മോതിരവും വാങ്ങി കൂട്ടി..കൊലപാതകത്തിന് ശേഷം നേരെ പോയത് സ്വർണം വാങ്ങാൻ..ഷിബിലി പോയത് എംഡിഎംഎ വാങ്ങാൻ..അതും അടിച്ച ശേഷം രണ്ടും കൂടെ ചെയ്തു കൂട്ടിയത് ഞെട്ടിക്കുന്നത്...

നിങ്ങളെന്താ കരുതിയെ ഇതൊക്കെ കേട്ട് ചൂളി പോകുമെന്നോ? കണ്ണൂരിൽ പിള്ളമാരില്ല: സുധാകരൻ പറഞ്ഞല്ലോ കേസ് കൊടുക്കാൻ ധൈര്യം ഉണ്ടോ എന്ന്? ആയിരം തവണ ധൈര്യം ഉണ്ട്.. കേസ് കൊടുക്കും: എം.വി ഗോവിന്ദൻ

10 MARCH 2023 11:55 AM IST
മലയാളി വാര്‍ത്ത

More Stories...

എനിക്ക് കൊച്ചിനെ വേണ്ട! സൗദിയിൽ നിന്ന് നാട്ടിലെത്തിയ യുവതി ഭർത്താവിനെയും, മകളെയും ഉപേക്ഷിച്ച് പോലീസ് കാമുകനൊപ്പം ഒളിച്ചോടി: ദൃശ്യങ്ങൾ പുറത്ത് വിട്ട് ഭർത്താവ്....

വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ മറവിൽ നടക്കാൻ പോകുന്നത് കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭൂമികച്ചവടം: കോഴിക്കോട് കോർപ്പറേഷൻ്റെ 12 ഏക്കറും സ്വകാര്യ കമ്പനിക്ക് തീറെഴുതി:- എല്ലാത്തിനും പിന്നിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി: ലക്ഷ്യം ഭൂമി പണയപ്പെടുത്തി വിദേശ ബാങ്കുകളിൽ നിന്നുള്ള വായ്പ; സ്വകാര്യ കമ്പനി വായ്പ തിരിച്ചടയ്ക്കൽ മുടക്കം വരുത്തിയാൽ ഭൂമി നഷ്ടപ്പെടുമെന്ന് ഉറപ്പ് | - മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്

വഴിയോരവിശ്രമ കേന്ദ്രത്തിന് പുറമേ കൂടുതല്‍ പദ്ധതികളില്‍ സര്‍ക്കാരിന്റെ കണ്ണായ ഭൂമി, സ്വകാര്യ കമ്പനികളുടെ കയ്യിലേക്കെന്ന് രമേശ് ചെന്നിത്തല: കോഴിക്കോട് കോര്‍പ്പറേഷന്‍ ബ്രഹ്‌മപുരത്തെ വിവാധ കമ്പനിക്ക് മാലിന്യ പ്ലാന്റ് നിർമ്മിക്കാൻ ഇതേ രീതിയില്‍ കരാര്‍ നല്‍കി

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സി എം രവീന്ദ്രനെതിരെയും കടുത്ത ഭാഷയിൽ പി സി ജോർജ്ജ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ്; ചങ്ങനാശേരിയിൽ ആറ് അപേക്ഷകൾ പരിശോധിച്ചതിൽ മൂന്നിലും ക്രമക്കേട്; ജില്ലയിൽ ഒൻപത് വില്ലേജ് ഉദ്യോഗസ്ഥർ വിജിലൻസിന്റെ നിരീക്ഷണ വലയിൽ

മുഖ്യമന്ത്രിയേയും പാർട്ടിയേയും പ്രതിക്കൂട്ടിലാക്കിയാണ് സ്വർണക്കളളക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം പുറത്ത് വന്നത്. കേസിൽ നിന്ന് പിൻമാറണമെന്നും മുഴുവൻ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ വിജേഷ് പിളള തന്നെ സമീപിച്ചെന്നാണ് സ്വപ്നയുടെ ആരോപണം.സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗേവിന്ദൻ പറഞ്ഞിട്ടാണ് വന്നതെന്നും 30 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തെന്നുമാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. സ്വപ്നയുടെ ഈ ആരോപണങ്ങൾ എല്ലാം തള്ളി വാർത്താ സമ്മേളനം നടത്തിയിരിക്കുകയാണ് എം.വി ഗോവിന്ദൻ. ആരോപണങ്ങൾ ഞാൻ മുഖവിലയ്ക്ക് എടുക്കുന്നില്ല.

അത് തെറ്റാണെന്ന് പറയാനും വേണ്ടേ വ്യവസ്ഥ. തിരക്കഥ ഉണ്ടാക്കുമ്പോൾ ഗൗരവമായിട്ട് തിരക്കഥ ഉണ്ടാക്കണം. ആദ്യത്തെ മിനിറ്റിൽ തന്നെ പൊട്ടിപോകുന്ന തിരക്കഥ ഉണ്ടാക്കിയിട്ട് എന്താ കാര്യം? സുധാകരൻ പറഞ്ഞല്ലോ കേസ് കൊടുക്കാൻ ധൈര്യം ഉണ്ടോ എന്ന്? ആയിരം തവണ ധൈര്യം ഉണ്ട്. കേസും കൊടുക്കും.

നിയമപരമായ എല്ലാ കാര്യങ്ങളും ചെയ്യും. പുറത്ത് വരാൻ എന്തൊക്കെയോ ഉണ്ടെന്ന് സ്വപ്ന പറഞ്ഞു. ഒന്നും ഇല്ല. നിങ്ങളെന്താ കരുതിയെ ഇതൊക്ക കേട്ട് ചൂളി പോകുമെന്നോ? വളരെ ആവേശമാണിപ്പോഴെന്ന് എംവി ഗേവിന്ദൻ പറയുന്നു. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള സ്ഥിരം ആരോപണങ്ങളാണ് ഇതെല്ലാം രാഷ്ട്രീയപ്രേരിതമാണ്. സ്വപ്നയിൽ നിന്നും കൂടുതൽ ഒന്നും പുറത്തു വരാനില്ലെന്നും അതും പറഞ്ഞുള്ള ഭീഷണി വേണ്ടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

എംവി ഗോവിന്ദന്റെ വാക്കുകൾ ഇങ്ങനെ.... വിജയ് പിള്ള എന്ന പേരാണ് സ്വപ്ന സുരേഷ് പറഞ്ഞത്. എന്നാൽ രണ്ട് പത്രങ്ങൾ പറഞ്ഞത് അത് വിജേഷ് പിള്ളയാണെന്നാണ്. ഇതാരാണെന്ന് ആദ്യം വ്യക്തമാവട്ടെ... ഞാൻ ഉറപ്പായി പറയാണ് എനിക്ക് അങ്ങനെയൊരു മനുഷ്യനെ അറിയില്ല... പിന്നെ കണ്ണൂർ ജില്ലയിൽ പിള്ളമാരില്ല, ഇവർക്ക് എവിടെ നിന്നാണ് പിള്ളയെ കിട്ടിയതെന്ന് അറിയില്ല. പിന്നെ മനോരമ പത്രം പറയുന്നത് പിള്ളയല്ല വിജേഷ് കൊയിലേത്ത് ആണ് എന്നാണ്. ഈ വിജേഷ് കൊയിലേത്ത് എങ്ങനെയാണ് വിജേഷ് പിള്ളയായത്...

 

എനിക്ക് ഈ പറയുന്ന ആളെ ഒരു പരിചയവുമില്ല. തിരക്കഥ തയ്യാറാക്കുമ്പോൾ നല്ല കെട്ടുറപ്പുള്ള കഥയുണ്ടാക്കണം. ആദ്യത്തെ മിനിറ്റിൽ തന്നെ പൊട്ടുന്ന തിരക്കഥയുണ്ടാക്കിയിട്ട് എന്ത് കാര്യം.. സ്വപ്നയ്ക്ക് എതിരെ കേസ് കൊടുക്കാൻ ധൈര്യമുണ്ടോ എന്നല്ലേ സുധാകരൻ ചോദിച്ചത്. ആയിരം തവണ കേസ് കൊടുക്കും.. നിയമപരമായി എല്ലാ വഴിയിലും അവരെ നേരിട്ടും.. ഇവരെയൊന്നും ആർക്കും പേടിയില്ല... ഇവരുടെയൊന്നും ശീട്ട് സർക്കാരിനും വേണ്ട, മുഖ്യമന്ത്രിക്കും വേണ്ട, കുടുംബത്തിനും വേണ്ട... എനിക്കും വേണ്ട... എന്തോ വലുത് പുറത്തു വരാനുണ്ട് എന്നാണല്ലോ.. ഒന്നും വരാനില്ല.. എല്ലാം വന്നു കഴിഞ്ഞു. ഗോവിന്ദൻ പറഞ്ഞു.

ബംഗലൂരുവിലുളള സ്വപ്ന സുരേഷ് ഫേസ് ബുക് ലൈവിലൂടെയാണ് ആരോപണം ഉന്നയിച്ചത്. വിജയ് പിളള എന്ന് പരിചയപ്പെടുത്തിയാണ് കണ്ണൂർ സ്വദേശി തന്നെ സമീപിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ തൻറെ പക്കലുളള തെളിവുകൾ കൈമാറണമെന്നാവശ്യപ്പെട്ടു. പ്രതിഫലമായി 30 കോടി രൂപവരെ വാഗ്ദാനം ചെയ്തു. പണവും വാങ്ങി എത്രയും വേഗം ഹരിയാനയിലേക്കോ ജയ്പൂരേക്കോ പൊയ്ക്കൊളളണം. രാജ്യം വിടാനാണെങ്കിൽ വ്യാജ പാസ്പോർടും വിസയും നൽകാം. തെളിവുകൾ കൈമാറി സ്ഥലം വിട്ടില്ലെങ്കിൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഇതിന് പിന്നിൽ.

 

വ്യവസായി യൂസഫലിയെപ്പറ്റിയും വിജയ്പിളള സംസാരിച്ചെന്നും സ്വപ്ന ആരോപിക്കുന്നു. വിമാനയാത്രയ്ക്കിടെ നിരോധിത വസ്തുക്കൾ ബാഗിൽവെച്ച് അഴിക്കുളളിലാക്കാനും ഇതിനുപിന്നിലുളളവർ മടിക്കില്ല. അതുകൊണ്ടാണ് മര്യാദയ്ക്ക് കിട്ടുന്ന പണവും വാങ്ങി അപ്രത്യക്ഷയാകണം എന്ന് ആവശ്യപ്പെട്ടത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ കർണാടക പൊലീസിനും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും സ്വപ്ന സുരേഷ് പരാതി നൽകി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 വാക്കു തര്‍ക്കത്തിനൊടുവില്‍.... കാസര്‍കോട് മഞ്ചേശ്വരത്ത് ജേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി... പ്രതി ഒളിവില്‍  (1 minute ago)

ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടത്തില്‍ 288 ആയി....ആയിരത്തിലധികം പേര്‍ക്ക് പരുക്ക്... അപകടത്തിനു കാരണക്കാരായവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗതാഗതം പുന: സ്ഥാപിക്കാന്‍ നട  (4 minutes ago)

 ലോക കേരള സഭാ സമ്മേളനം... മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം 7ന് പുലര്‍ച്ചെ യു.എസിലേക്ക് പുറപ്പെടും...ലോക കേരള സഭയ്ക്ക് ശേഷം ക്യൂബന്‍ സന്ദര്‍ശനവും കഴിഞ്ഞാണ് മുഖ്യമന്ത്രി കേരളത്തില്‍ മ  (7 minutes ago)

ഒഡിഷയിലെ ട്രയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി  (7 hours ago)

മൃതദേഹങ്ങള്‍ക്കിടയില്‍ സ്വന്തം മകനെ തിരയുന്ന അച്ഛന്‍...  (7 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ ജാമ്യം ലഭിച്ച സവാദിന് സ്വീകരണം  (8 hours ago)

ഒഡിഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി....പരിക്കേറ്റവരില്‍ 56 പേരുടെ നില ഗുരുതരം  (8 hours ago)

സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച ക്യാമറകളില്‍ ചിലത് വാഹനമിടിച്ച് നശിച്ചതായി റിപ്പോര്‍ട്ട്  (8 hours ago)

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ മൃതശരീരത്തോട് അപമര്യാദയായി പെരുമാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍  (10 hours ago)

ജോലിയില്‍ പ്രവേശിച്ച് രണ്ടാം ദിവസം മുതല്‍ കൈക്കൂലി വാങ്ങി തുടങ്ങി... പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മൊഴിയില്‍ പറയുന്നത്  (10 hours ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യത  (10 hours ago)

കോട്ടയം ഈരാറ്റുപേട്ടയിൽ മൺതിട്ട ഇടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം; ജെ.സി.ബി ഉപയോഗിച്ച് രക്ഷാപ്രവർത്തനം സാദ്ധ്യമല്ലാതിരുന്നതിനാൽ, കൈക്കോട്ടും കൈകൾ ഉപയോഗിച്ചും അരമണിക്കൂർ കൊണ്ട് അഞ്ച് അടിയോളം  (11 hours ago)

വൃക്കദാനം ചെയ്തതിന്റെ പേരിൽ അപമാനത്തിനും അപവാദ പ്രചാരണത്തിനും ഇരയാകേണ്ടി വന്ന മിനി ടീച്ചർക്ക് ഒടുവിൽ നീതി; മിനി ടീച്ചർക്കെതിരെ അപവാദ പ്രചാരണം നടത്തിയതായുളള കേസിൽ സാമൂഹിക പ്രവർത്തകയെന്ന് അവകാശപ്പെടുന്ന  (11 hours ago)

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംങ് കോളേജ് വിദ്യാർത്ഥിയെ കോളേജ് ഹോസ്റ്റലിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് അധ്യാപകർ മൊബൈൽ വാങ്ങി വച്ച വിഷമത്തിലെന്ന് സഹപാഠികൾ  (11 hours ago)

ഓപ്പറേഷൻ ടിമ്പർ എന്ന പേരിൽ അന്യായമായി വൻ തുക പിഴ ചുമത്തുകയും അന്യായമായി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടി പിൻവലിക്കുക; ടിമ്പർ ലോറി തൊഴിലാളികളുടെ പ്രതിക്ഷേധം ശക്തമാകുന്നു; ജൂൺ ഒന്ന് മുതൽ സംസ്ഥാ  (11 hours ago)

Malayali Vartha Recommends