വായിലെ കാൻസറും പ്രതിരോധവും
കാര്യകാരണസഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അർബുദം അഥവാ കാൻസർ എന്ന് പറയുന്നത്.ഹൃദ്രോഗം കഴിഞ്ഞാല്‍ രണ്ടാമത്തെ മരണകാരണം ക്യാന്‍സര്‍ ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.ഓരോവർഷവും കാൻസർ ബാധിതരുടെ എന്നതിൽ ഗണ്യമായ വർദ്ധനവ് വന്നുകൊണ്ടിരിക്കുകയാണ്.ക്യാന്‍സര്‍മൂലമുള്ള മരണങ്ങളില്‍ ഏഴ് ശതമാനം പുരുഷന്മാരും നാലുശതമാനം സ്ത്രീകളും മരണമടയുന്നത് വായിലെ ക്യാന്‍സര്‍മൂലമാണെന്ന് പഠനങ്ങള്‍ പറയുന്നു.എന്നാൽ പുകയിലയുടെയും മയക്കുമരുന്നിന്റെയും അമിത ഉപയോഗവും ആഹാരവസ്തുക്കളിൽ കീടനാശിനികളുടെ ഉപയോഗം, നിറം ചേര്‍ത്തതും അജിനോമോട്ടോ ചേര്‍ത്തതുമായ ആഹാരസാധനങ്ങളുടെ ഉപഭോഗവും. ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗവും 25 വയസ്സിൽ താഴെയുള്ളവരിലും കാൻസർ ബാധിക്കാൻ ഇടയാക്കുന്നു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3.5 ശതമാനം ഓറല്‍ ക്യാന്‍സര്‍ സാധ്യത കൂടുതലായി കാണുന്നു. മധ്യവയസ്കരില്‍ കൂടുതലായും കവിളുകള്‍, നാവ്, മോണ എന്നീ ക്രമത്തിലും യുവാക്കളില്‍ നാവ്, കവിളുകള്‍, കീഴ്ചുണ്ടിന്റെ ഉള്‍ഭാഗം, മോണ എന്നീ ക്രമത്തിലും വായിലെ അര്‍ബുദം കാണപ്പെടുന്നു.മറ്റു കാൻസറുകളെ പോലെ തന്നെ ചികിൽസിച്ചു ഭേദമാക്കാൻ കഴിയുന്നതാണ് വായിലെ കാൻസറും.വായിലെ കാൻസറിന് കാരണവും ഒരു കോശത്തിനു സംഭവിക്കുന്ന ജനിതക തകരാറു തന്നെയാണ്.ഇവ വിഭജിക്കുകയും ജനിതക വ്യതിയാനമുള്ള ധാരാളം കോശങ്ങൾ ഉണ്ടാകുകയും ചെയുന്നു.പുകവലിപുകവലി ചുണ്ട്, മോണ, അണ്ണാക്ക്, കണ്ഠനാളം, ശ്വാസകോശം തുടങ്ങി ശരീരത്തിന്റെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു. മാത്രമല്ല, ഒരാള്‍ വലിച്ച് പുറത്തുവിടുന്ന പുക അടുത്തുനില്‍ക്കുന്ന ആള്‍ ശ്വസിക്കുന്നതും വളരെ മാരകമായ രോഗങ്ങള്‍ക്കുടമകളാക്കുന്നു. എന്നാൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ക്യാന്‍സറും വായിലേക്ക് വ്യാപിക്കുന്നുണ്ട്.
മാസത്തിലൊരിക്കലെങ്കിലും വായ, നാക്കിന്റെ രണ്ട് വശങ്ങളും മുകള്‍ഭാഗം, അടിഭാഗം, കവിളുകള്‍, ചുണ്ടുകള്‍, താടിയെല്ലുകള്‍, കഴുത്തിന്റെ വശങ്ങള്‍ തുടങ്ങിയവ സ്വയം കണ്ണാടിയില്‍ നോക്കി പരിശോധിക്കേണ്ടതാണ്.എന്തെങ്കിലും മാറ്റം കാണുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. മാത്രമല്ല രാസവസ്തുക്കൾ അടങ്ങിയ ആഹാര പദാർത്ഥങ്ങൾ കഴിവതും ഒഴിവാക്കുക.
https://www.facebook.com/Malayalivartha