എസ്.എൽ.ഇ യും ഗർഭധാരണവും
അടുത്ത തലമുറയെപ്പോലും പ്രതികൂലമായി ബാധിക്കുന്ന ഒരപൂര്‍വ രോഗമാണ് എസ്.എല്‍.ഇ. എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന സിസ്റ്റമിക് ലൂപസ് എരിത്തമറ്റോസിസ് എന്ന് പറയുന്നത്. ഇത് പൂർണമായും ഭാടമാക്കാൻ കഴിയില്ല എന്നതാണ് വാസ്തവം.ഈ രോഗമുള്ളവർക്ക് രോഗ പ്രതിരോധ ശേഷി താളം തെറ്റുകയും
ഇതിന്റെ ഫലമായി സ്വന്തം ശരീരത്തിലെ കോശങ്ങളെയും പുറമെനിന്നുള്ള മറ്റു രോഗാണുക്കളെയും വേര്‍തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുകായ്ച്ചു ചെയ്യുന്നു.ഈ രോഗത്തിന്റെ ഫലമായി പലരോഗ ലക്ഷണങ്ങളും തലപൊക്കുകയും ചെയ്യുന്നു.
രോഗത്തിന്റെ കൃത്യമായ കാരണം ഇതുവരെയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല അതുകൊണ്ടുതന്നെ നിശേഷം ഭേദമാക്കാനുള്ള ചികിത്സകളുമില്ല എസ്.എൽ.ഇ ക്ക്. ഇക്കാരണങ്ങള്‍കൊണ്ടാണ് ഈ രോഗത്തിന്റെ നിര്‍ണയവും ചികിത്സയും വൈകുന്നത്. മാത്രമല്ല, ഒരിക്കല്‍ പ്രാരംഭലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനുശേഷം, കുറെ നാള്‍ കഴിഞ്ഞ് എല്ലാ രോഗലക്ഷണങ്ങളും അപ്രത്യക്ഷമാവും. അതുകൊണ്ട് രോഗം ഭേദമായി എന്ന മിഥ്യാധാരണ ഉണ്ടാവുന്നു. ഈ സമയത്തും പ്രതിപ്രവര്‍ത്തനം ഒരു തടസ്സവുംകൂടാതെ നടക്കുന്നുണ്ടാവും. മറ്റ് അസ്വസ്ഥകള്‍ ഉണ്ടാവാത്തതുകൊണ്ട് ഇപ്പോള്‍ അസുഖമില്ല എന്ന തോന്നലുണ്ടാവുന്ന രോഗി മരുന്ന് നിര്‍ത്തുന്നു. സ്വയം അറിയാതെ രോഗം ഗുരുതരമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രധാനമായും വൃക്ക, തൊലിപ്പുറം, രക്താണുക്കള്‍, സന്ധി ഇവയെയെല്ലാമാണ് രോഗം കൂടുതലായും ബാധിക്കുന്നത്.പുരുഷന്മാരെ അപേക്ഷിച്ച സ്ത്രീകൾക്ക് ഈ രോഗ സാധ്യത കൂടുതൽ ഉള്ളതിനാൽ ഇവരിലുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്കും രോഗമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.ചിലവേറിയ പരിശോധനകൾ വഴി മാത്രമേ ഈ രോഗത്തെ സ്ഥിതീകരിക്കുവാൻ ആകു.
വളരെ ചിന്തിച്ചും വിദഗ്ധ പരിശോധനകള്‍ക്കും ശേഷം മാത്രം തീരുമാനിക്കേണ്ടതാണ് ഗര്‍ഭിണിയാകാമോ എന്നത്. രോഗം ഏതെല്ലാം അവയവങ്ങളെ ബാധിച്ചിട്ടുണ്ട്? എത്ര ഗുരുതരമാണ് രക്തത്തിലെ ആന്റിബോഡിയുടെ അളവ്, ഉപയോഗിക്കുന്ന മരുന്നിന്റെ എണ്ണം, തരം, ഡോസ്, അങ്ങനെ പല കാര്യങ്ങള്‍ കണക്കിലെടുത്താണ് ഗര്‍ഭിണിയാവാമോ എന്ന് തീരുമാനിക്കേണ്ടത്. ചുരുങ്ങിയത് നാലു മാസമെങ്കിലും രോഗം നിയന്ത്രണമായ സാഹചര്യത്തിലെ ഗര്‍ഭിണിയാകാവൂ. ഉപയോഗിച്ചിരുന്ന ചില മരുന്നുകള്‍ നിര്‍ത്തിവെക്കേണ്ടതായും വരും.രോഗം ബാധിച്ച സ്ത്രീക്ക് ഗര്ഭകാലം അത്ര സുരക്ഷിതമല്ല എന്നത് സത്യം.കൂടുതലായും ഈ രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നത് ഈ അവസ്ഥയിൽ തന്നെ ആകും. അതുകൊണ്ട് സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
മരുന്നു കഴിച്ചുകൊണ്ടിരിക്കുന്നവരിലും രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യത കൂടുതലാണ്. തുടരെത്തുടരെ ഗര്‍ഭം അലസിപ്പോവുക, മാസം തികയാതെയുള്ള പ്രസവം, ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച മുരടിക്കുക, ഗര്‍ഭാവസ്ഥയില്‍തന്നെ കുഞ്ഞിന് മരണം സംഭവിക്കുക തുടങ്ങി ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടാവാനിടയുണ്ട്. വൃക്കയില്‍ ഈ രോഗം ബാധിച്ചവരിലാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ കൂടുതലായി കാണുന്നത്. ഗര്ഭിണിയാകുമ്പോളേക്കും ഇവരിൽ രക്ത സമ്മർദം കൂടുതലായി കാണപ്പെടുന്നു.ചിലപ്പോൾ അത് മരുന്നുകൊണ്ട്പോലും നിയത്തിക്കാൻ കഴിയാതെ വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട് അതുമൂലം അമ്മയുടെ ജീവനുതന്നെ ഭീഷണിയാകുന്നു.അതുകൊണ്ട് തന്നെ ആധുനീക സജ്ജീകരണങ്ങളും വിദഗ്ധ ഡോക്ടറും ചികിത്സയും ലഭ്യമാകുന്ന സ്ഥലത്തുമാത്രമേ ഈ രോഗം ബാധിച്ചവരുടെ ഗർഭകാല പരിരക്ഷയും ചികിത്സയും നടത്താൻ പാടുള്ളൂ...
https://www.facebook.com/Malayalivartha