ഓരോ സെക്കന്റിലും മറവിയുടെ ലോകത്തേക്ക് കടക്കുന്നത് നിരവധിപേർ ; അള്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
ഓരോ മൂന്ന് സെക്കന്റിലും അള്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഓരോ 20 വര്‍ഷം കൂടും തോറും അള്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണം ഇരട്ടിയാവുകയാണ്. ലോകത്ത് ഒരു വര്‍ഷം 9.9 ദശലക്ഷം അള്‍ഷിമേഴ്‌സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഓരോ 3.2 സെക്കന്റിലും ഓരോ പുതിയ കേസുകള്‍ ഉണ്ടാകുന്നു.
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രകാരം 2015ല്‍ 46.8 ദശലക്ഷം ആളുകളാണ് അള്‍ഷിമേഴ്‌സ് രോഗത്തിന് അടിമകളായതെങ്കിൽ 2017ല്‍ 50 ദശലക്ഷത്തോട് അടുത്തിരിക്കുകയാണ്. 2030ല്‍ ഇത് 75 ദശലക്ഷവും 2050ല്‍ 131.5 ദശലക്ഷവുമായി വര്‍ധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ലോകത്ത് 58ശതമാനം അള്‍ഷിമേഴ്‌സ് രോഗികളും വികസ്വര രാജ്യങ്ങള്‍ നിന്നുള്ളവരാണ്. പക്ഷേ, 2050ഓടെ ഇത് 68ശതമാനം വര്‍ധിക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ചൈന, ഇന്ത്യ തുടങ്ങി ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലുമാണ് അള്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണം വേഗത്തില്‍ വര്‍ധിക്കുന്നത്. ഒരു വാര്‍ധക്യസഹജമായ രോഗമായാണ് മറവിരോഗത്തെ കാണുന്നത്. അതുകൊണ്ട് തന്നെ 65 വയസിന് ശേഷം മറവിരോഗത്തെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നുണ്ട്.
ലോകത്ത് ഒരു വര്‍ഷം 9.9 ദശലക്ഷം അള്‍ഷിമേഴ്‌സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഓരോ 3.2 സെക്കന്റിലും ഓരോ പുതിയ കേസുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. 2015ല്‍ അള്‍ഷിമേഴ്‌സിന് ലോകവ്യാപകമായി ആഗോള മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 1.09 ശതമാനമായ 818 ലക്ഷം കോടിയാണ് ചെലവാക്കിയത്. ഇതിന്റെ മൂന്നിരട്ടി വര്‍ധനവാണ് 2018ല്‍ ഉണ്ടായിരിക്കുന്നത്. നിലവില്‍ അള്‍ഷിമേഴ്‌സ് രോഗമുള്ളവരില്‍ ഒരുവിധം പേരും വ്യക്തമായ രോഗനിര്‍ണയം നടത്താത്തവരാണ്. വികസിത രാജ്യങ്ങളില്‍ 20 മുതല്‍ 50 ശതമാനം ആളുകള്‍ മാത്രമാണ് അള്‍ഷിമേഴ്‌സ് പ്രഥമഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്നത്.
ഇന്ത്യയില്‍ 90 ശതമാനം പേരും കൃത്യമായ രോഗനിര്‍ണം നടത്താത്തവരാണ്. ലോകവ്യാപകമായി മൂന്നിലൊരു ശതമാനം ആളുകള്‍ മാത്രമാണ് കൃത്യമായ രോഗനിര്‍ണയം നടത്തുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.....
ഈ നൂറ്റാണ്ടിന്റെ രോഗം എന്നാണ് അല്‍ഷിമേഴ്‌സിനെ വിശേഷിപ്പിക്കുന്നത്. ജര്‍മന്‍ ന്യൂറോളജിസ്റ്റായ അലോയ്‌സ് അല്‍ഷിമര്‍ ആണ് ഈ രോഗത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്. തലച്ചോറിലെ നാഡീകോശങ്ങള്‍ (ന്യൂറോണുകള്‍) ക്രമേണ ജീര്‍ണിക്കുകയും മൃതമാവുകയുംചെയ്യുന്ന അവസ്ഥയാണിത്. ഇതോടൊപ്പം പലപ്പോഴും തലച്ചേറിന്റെ വലുപ്പം ചുരുങ്ങുന്നതുപോലുള്ള ഘടനാപരമായ മാറ്റങ്ങളും ഉണ്ടാകും. സ്്ത്രീകളിലാണ് അല്‍ഷിമേഴ്‌സ്
കൂടുതലായി കണ്ടുവരുന്നത്. സാധാരണയായി 65 വയസ്സു മുതലാണ് അല്‍ഷിമേഴ്‌സ് ബാധിച്ചു തുടങ്ങുന്നതെങ്കിലും മുപ്പതിലും നാല്‍പ്പതിലുമൊക്കെ രോഗം പിടിപെട്ട കേസുകളും വളരെ അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അല്‍ഷിമേഴ്‌സ് പോലുള്ള മറവിരോഗങ്ങളെ അകറ്റിനിര്‍ത്തുന്നതില്‍ മസ്തിഷ്‌കാരോഗ്യം പ്രധാന പങ്കുവഹിക്കുന്നുണ്ട്. പോഷകം നിറഞ്ഞ ഭക്ഷണം, മസ്തിഷ്‌ക വ്യായാമം എന്നിവയിലൂടെ തലച്ചോറിന്റെ കാര്യക്ഷമത കൂട്ടാം. ബി.പിയും പ്രമേഹവും നിയന്ത്രിക്കുന്നതും യോഗ, ധ്യാനംഎന്നിവ ശീലമാക്കുന്നതും തലച്ചോറിന് ആരോഗ്യം നല്‍കും. സെറിബ്രല്‍ വ്യായാമങ്ങളും തലച്ചോറിനെ പ്രവര്‍ത്തനനിരതമാക്കും. സുഡോകു, ചെസ്, പദപ്രശ്‌നങ്ങള്‍ എന്നിവ ഉദാഹരണം.പുതിയ ഭാഷകള്‍ പഠിക്കുന്നതും നല്ലതാണ്.
https://www.facebook.com/Malayalivartha