Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...


അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...

മൈഗ്രേനു പിന്നിലെ ട്രിഗറുകള്‍ അഥവാ ഉത്തേജകഘടകങ്ങള്‍

08 NOVEMBER 2018 05:51 PM IST
മലയാളി വാര്‍ത്ത

മൈഗ്രേന്‍ ഉണ്ടാകുന്നതിനു പിന്നിലെ ഉത്തേജകഘടകങ്ങള്‍ അഥവാ ട്രിഗറുകള്‍ പലതാണ്. ഓരോരുത്തരിലും കൊടിഞ്ഞി ഉണ്ടാകുന്നതിനു പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും വിഭിന്നമാണ്. ഒരാളില്‍ മൈഗ്രേന്‍ ഉണ്ടാകാനുള്ള അടിസ്ഥാനപരമായ പ്രവണതയുണ്ടെങ്കില്‍ അത് പെട്ടെന്ന് തീവ്രമാകുന്നതും സവിശേഷതരം ട്രിഗറുകളുടെ സാന്നിധ്യത്തിലാണ്.

ട്രിഗറുകളില്‍ പ്രധാനപ്പെട്ടത് ആര്‍ത്തവം, സ്‌ട്രെസ്, തളര്‍ച്ച, കൂടുതല്‍ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും, വിശന്നിരിക്കുക, സമുദ്രനിരപ്പില്‍നിന്ന് ഉയര്‍ന്ന സ്ഥലങ്ങളില്‍ പോകുക, ദീര്‍ഘയാത്രകള്‍, അമിതമായ പ്രകാശകിരണങ്ങള്‍, ശബ്ദകോലാഹലങ്ങള്‍, അമിതായാസം, ദീര്‍ഘനേരം ടിവി കാണുക, വെയിലത്തുനടക്കുക, ചിലതരം ഗന്ധങ്ങള്‍, ലൈംഗികബന്ധം(രതിമൂര്‍ച്ഛ), ഋതുഭേദങ്ങള്‍, പെര്‍ഫ്യൂമുകള്‍, ചുമയ്ക്കുക തുടങ്ങിയവയാണ്.

ചിലതരം ഭക്ഷണ പദാര്‍ഥങ്ങളും മൈഗ്രേനുണ്ടാക്കുന്ന ട്രിഗറുകളാണ്. കൊടിഞ്ഞിയുണ്ടാകുന്നവരില്‍ പത്തു ശതമാനം പേര്‍ക്കും ഇത്തരം ആഹാരപദാര്‍ഥങ്ങള്‍ വിനയാകുന്നു. ചോക്ലേറ്റുകള്‍, ചീസ്, മദ്യം (പ്രത്യേകിച്ച് ചുവന്ന വൈന്‍), നാരങ്ങ, കാപ്പിയിലെ കഫീന്‍, ചൈനീസ് ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, നൈട്രേറ്റുകളും അസ്പ്പര്‍ട്ടേറ്റും അടങ്ങിയിട്ടുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ തുടങ്ങിയവയെല്ലാം പല കാഠിന്യത്തില്‍ മൈഗ്രേന് ഉത്തേജക ഘടകങ്ങളാകുന്നു. ഓരോരുത്തര്‍ക്കും ഹാനികരമായ ട്രിഗറുകള്‍ കണ്ടുപിടിച്ച് അവയെ ഒഴിവാക്കുന്നതാണ് മൈഗ്രേനുള്ള ആദ്യ ചികിത്സാ പദ്ധതി.

ഓരോ ദിവസവും ചെയ്യുന്ന ദിനചര്യകളുടെയും കഴിക്കുന്ന ഭക്ഷണങ്ങളുടെയും ലിസ്റ്റ് തയാറാക്കുക. പിന്നീട് കൊടിഞ്ഞി ഉണ്ടായ ദിവസങ്ങളില്‍ എന്തൊക്കെ ചെയ്തുവെന്ന് കണ്ടുപിടിക്കുക. അങ്ങനെ താങ്കള്‍ക്ക് ഹാനികരമായ ഉത്തേജക ഘടങ്ങളെപ്പറ്റി മനസിലാക്കാനാവും. അവ കൃത്യമായി ഒഴിവാക്കാന്‍ ഉദ്യമിക്കുക.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കു തന്നെയാണ് കൊടിഞ്ഞി കൂടുതലായുണ്ടാകുന്നത്. ഏഴു ശതമാനം പുരുഷന്മാര്‍ക്ക് മൈഗ്രേന്‍ ഉണ്ടാകുന്നതായി കാണുമ്പോള്‍ ഇതു സ്ത്രീകളില്‍ 27 ശതമാനം പേര്‍ക്കും ഉണ്ടാകുന്നു. ഏകദേശ കണക്കുപറഞ്ഞാല്‍ 3:1 എന്നതാണ് സ്ത്രീ പുരുഷ അനുപാതം. കൗമാരമെത്തുന്നതിന് മുമ്പ്് ആണ്‍കുട്ടികള്‍ക്കാണ് മൈഗ്രേന്‍ കൂടുതലായുണ്ടാകുന്നത്. എന്നാല്‍ ആ പ്രായം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ തന്നെ മുന്നില്‍. നാല്‍പതു വയസുവരെ മൈഗ്രേനുണ്ടാകാനുള്ള സാധ്യത വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ആ പ്രായം കഴിഞ്ഞ് സാധ്യത കുറഞ്ഞുവരും.

ആര്‍ത്തവവുമായി ബന്ധപ്പെട്ട സ്‌െ്രെതണ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലാണ് സ്ത്രീകളില്‍ പുരുഷന്മാരെക്കാള്‍ കൂടുതലായി മൈഗ്രേനുണ്ടാകാനുള്ള പ്രധാനകാരണം. സ്‌ട്രെസ്, ഉത്കണ്ഠ, വിഷാദാവസ്ഥ, ദാമ്പത്യപ്രശ്‌നങ്ങള്‍ ഇവയൊക്കെ തരണം ചെയ്യാനുള്ള സ്ത്രീകളുടെ കഴിവുകുറവുതന്നെ മറ്റൊരു കാരണം. ഏതു നിസാര സംഘര്‍ഷാവസ്ഥയുണ്ടാകുമ്പോള്‍ പോലും അവ മൈഗ്രേനില്‍ കലാശിക്കുന്ന സ്ത്രീകളുണ്ട്.

ഒഫ്താല്‍മോപ്ലോജിക് മൈഗ്രേന്‍ മൂലം നേത്രങ്ങളില്‍ വേദനയും ഒപ്പം ഛര്‍ദിയുമുണ്ടാകുന്നു. കൊടിഞ്ഞി കൂടിയാല്‍ കണ്ണുകള്‍ തുറക്കാന്‍ പറ്റാത്തവിധം അടഞ്ഞുപോകും. കണ്ണുകള്‍ക്കു ചുറ്റുമുള്ള പേശികള്‍ക്ക് തളര്‍ച്ചയും വീക്കവുമുണ്ടാകുന്നു. ഒന്നോ രണ്ടോ ദിവസങ്ങള്‍ തലവേദന ദീര്‍ഘിക്കാം. മൈഗ്രേന്‍ കണ്ണുകളെ ബാധിക്കുന്നതോടൊപ്പം വിവിധ നേത്രരോഗങ്ങളും കൊടിഞ്ഞിയുണ്ടാകുന്നതിന് കാരണമാകുന്നു.

ഇഡിയോപതിക് ഇന്‍ട്രാക്രേനിയന്‍ ഹൈപ്പര്‍ടെന്‍ഷന്‍ എന്ന അവസ്ഥയില്‍ കഠിനമായ കണ്ണുവേദനയുണ്ടാകാം. ഒപ്പം തലവേദനയും. കൂടാതെ മൈഗ്രേനു മുന്നോടിയായി ഉണ്ടാകുന്ന ഒരു അനുഭവമുണ്ടാകുമ്പോള്‍ കാഴ്ചയ്ക്ക് തകരാര്‍ അനുഭവപ്പെടുന്നു. കാഴ്ച കുറയുക, കണ്ണില്‍ ഇരുട്ട് പടരുക, പലതരം വിസ്മയകരമായ കാഴ്ചകള്‍ കാണുക ഇവയൊക്കെ വിഷ്വല്‍ ഓറയുടെ സവിശേഷതകളാണ്. കൂടാതെ െ്രെടജെമിനല്‍ ഓട്ടേടെമിക് റ്റെഫാന്‍ജിയ എന്ന തലവേദനയോടൊപ്പം ഉണ്ടാകുന്ന രോഗാവസ്ഥയില്‍ ഒരു വശത്തെ കണ്ണിന് ചുവപ്പുനിറമുണ്ടാകുകയും കണ്ണുനീര്‍ ധാരധാരയായി ഒഴുകുകയും ശക്തമായ വേദനയുണ്ടാകുകയും ചെയ്യുന്നു.

ചിലര്‍ക്ക് മൈഗ്രേന്‍ ഉണ്ടാകുന്ന സമയത്ത്, കൂടുതല്‍ വെളിച്ചം, ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ അരോചകമായി അനുഭവപ്പെടാറുണ്ട്. മൈഗ്രേന്‍രോഗികളുടെ നാഡിവ്യൂഹത്തിന്റെ സൂക്ഷ്മ സംവേദനശക്തി സാധാരണക്കാരേക്കാള്‍ വളരെ കൂടുതലാണ്. തന്മൂലം കടുത്ത പ്രകാശരശ്മികളും ശബ്ദകോലാഹലങ്ങളും മൈഗ്രേന്‍ ഉണ്ടാക്കുന്ന ഉദ്ദീപന ഘടകങ്ങളാകുന്നു. അതുപോലെ കൊടിഞ്ഞിയുള്ള സമയത്തും പ്രകാശമധികമുള്ള സ്ഥലങ്ങളിലും ശബ്ദായമാനമായ അന്തരീക്ഷത്തിലും പോയാല്‍ അതിന്റെ കാഠിന്യം വര്‍ധിക്കുന്നു.

പ്രകാശരശ്മികള്‍ മസ്തിഷ്‌കത്തിന്റെ പുറകുവശത്തുള്ള വിഷ്വല്‍ കോര്‍ട്ടക്‌സിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. തലച്ചോറിനുള്ളില്‍ വേദനയോടു സംവേദനമുള്ള സവിശേഷഭാഗങ്ങളുണ്ട്. ക്രേന്ല്‍ നാഡിയും തലയോട്ടിയുടെ പുറംകവചവും ഡ്യൂറാമാറ്ററും ഒക്കെ അധികരിച്ച് വേദനയുണ്ടാക്കുന്ന ഭാഗങ്ങളാണ്. 90 ശതമാനം രോഗികളിലും വെട്ടിത്തിളങ്ങുന്ന പ്രകാശ രശ്മികള്‍ മൈഗ്രേന്‍ ട്രിഗറാകുന്നു. പെട്ടെന്നു മാറിവരുന്ന കടുത്ത നിറങ്ങള്‍ കാണുമ്പോള്‍ (സിനിമ കാണുമ്പോള്‍) മാംസപേശികള്‍ വരിഞ്ഞുമുറുകുന്നു. ഇത് രക്തക്കുഴലുകള്‍ വീങ്ങുന്നതിനും തലവേദനയുണ്ടാകുന്നതിനും കാരണമാകുന്നു.

ചിലര്‍ മൈഗ്രേന്‍ ഉള്ള സമയം ഛര്‍ദിക്കുന്നതായി കാണുന്നു. മൈഗ്രേനുണ്ടാകുന്ന സമയത്ത് ബ്രെയിന്‍ സ്‌റ്റെമിലെ സവിശേഷഭാഗങ്ങള്‍ അസാധരണമായി ഉത്തേജിപ്പിക്കപ്പെടുന്നതാണ് ഇതിനു കാരണം . തന്മൂലം ഓക്കാനവും ഛര്‍ദിയും ഉണ്ടാകുന്നു. ചിലര്‍ക്ക് ഛര്‍ദിക്കുശേഷം തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു. പ്രത്യേകിച്ച് കുട്ടികളില്‍ മൈഗ്രേന്‍ ശമിപ്പിക്കാനുള്ള ഒരു സഹായ ഘടകമായിട്ടാണ് ഛര്‍ദി ഉണ്ടാകുന്നത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (1 hour ago)

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി  (1 hour ago)

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു  (1 hour ago)

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍  (2 hours ago)

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...  (2 hours ago)

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (6 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (6 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (6 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (7 hours ago)

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ  (7 hours ago)

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....  (7 hours ago)

റഹീമിന് വേണ്ടി കേരളം ഒന്നിച്ചു... മലയാളികളെ അഭിനന്ദിച്ച് ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്  (7 hours ago)

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു....  (7 hours ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (7 hours ago)

Malayali Vartha Recommends