Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

മൈഗ്രേനു പിന്നിലെ ട്രിഗറുകള്‍ അഥവാ ഉത്തേജകഘടകങ്ങള്‍

08 NOVEMBER 2018 05:51 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം: മന്ത്രി വീണാ ജോര്‍ജ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

മൈഗ്രേന്‍ ഉണ്ടാകുന്നതിനു പിന്നിലെ ഉത്തേജകഘടകങ്ങള്‍ അഥവാ ട്രിഗറുകള്‍ പലതാണ്. ഓരോരുത്തരിലും കൊടിഞ്ഞി ഉണ്ടാകുന്നതിനു പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും വിഭിന്നമാണ്. ഒരാളില്‍ മൈഗ്രേന്‍ ഉണ്ടാകാനുള്ള അടിസ്ഥാനപരമായ പ്രവണതയുണ്ടെങ്കില്‍ അത് പെട്ടെന്ന് തീവ്രമാകുന്നതും സവിശേഷതരം ട്രിഗറുകളുടെ സാന്നിധ്യത്തിലാണ്.

ട്രിഗറുകളില്‍ പ്രധാനപ്പെട്ടത് ആര്‍ത്തവം, സ്‌ട്രെസ്, തളര്‍ച്ച, കൂടുതല്‍ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും, വിശന്നിരിക്കുക, സമുദ്രനിരപ്പില്‍നിന്ന് ഉയര്‍ന്ന സ്ഥലങ്ങളില്‍ പോകുക, ദീര്‍ഘയാത്രകള്‍, അമിതമായ പ്രകാശകിരണങ്ങള്‍, ശബ്ദകോലാഹലങ്ങള്‍, അമിതായാസം, ദീര്‍ഘനേരം ടിവി കാണുക, വെയിലത്തുനടക്കുക, ചിലതരം ഗന്ധങ്ങള്‍, ലൈംഗികബന്ധം(രതിമൂര്‍ച്ഛ), ഋതുഭേദങ്ങള്‍, പെര്‍ഫ്യൂമുകള്‍, ചുമയ്ക്കുക തുടങ്ങിയവയാണ്.

ചിലതരം ഭക്ഷണ പദാര്‍ഥങ്ങളും മൈഗ്രേനുണ്ടാക്കുന്ന ട്രിഗറുകളാണ്. കൊടിഞ്ഞിയുണ്ടാകുന്നവരില്‍ പത്തു ശതമാനം പേര്‍ക്കും ഇത്തരം ആഹാരപദാര്‍ഥങ്ങള്‍ വിനയാകുന്നു. ചോക്ലേറ്റുകള്‍, ചീസ്, മദ്യം (പ്രത്യേകിച്ച് ചുവന്ന വൈന്‍), നാരങ്ങ, കാപ്പിയിലെ കഫീന്‍, ചൈനീസ് ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, നൈട്രേറ്റുകളും അസ്പ്പര്‍ട്ടേറ്റും അടങ്ങിയിട്ടുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ തുടങ്ങിയവയെല്ലാം പല കാഠിന്യത്തില്‍ മൈഗ്രേന് ഉത്തേജക ഘടകങ്ങളാകുന്നു. ഓരോരുത്തര്‍ക്കും ഹാനികരമായ ട്രിഗറുകള്‍ കണ്ടുപിടിച്ച് അവയെ ഒഴിവാക്കുന്നതാണ് മൈഗ്രേനുള്ള ആദ്യ ചികിത്സാ പദ്ധതി.

ഓരോ ദിവസവും ചെയ്യുന്ന ദിനചര്യകളുടെയും കഴിക്കുന്ന ഭക്ഷണങ്ങളുടെയും ലിസ്റ്റ് തയാറാക്കുക. പിന്നീട് കൊടിഞ്ഞി ഉണ്ടായ ദിവസങ്ങളില്‍ എന്തൊക്കെ ചെയ്തുവെന്ന് കണ്ടുപിടിക്കുക. അങ്ങനെ താങ്കള്‍ക്ക് ഹാനികരമായ ഉത്തേജക ഘടങ്ങളെപ്പറ്റി മനസിലാക്കാനാവും. അവ കൃത്യമായി ഒഴിവാക്കാന്‍ ഉദ്യമിക്കുക.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കു തന്നെയാണ് കൊടിഞ്ഞി കൂടുതലായുണ്ടാകുന്നത്. ഏഴു ശതമാനം പുരുഷന്മാര്‍ക്ക് മൈഗ്രേന്‍ ഉണ്ടാകുന്നതായി കാണുമ്പോള്‍ ഇതു സ്ത്രീകളില്‍ 27 ശതമാനം പേര്‍ക്കും ഉണ്ടാകുന്നു. ഏകദേശ കണക്കുപറഞ്ഞാല്‍ 3:1 എന്നതാണ് സ്ത്രീ പുരുഷ അനുപാതം. കൗമാരമെത്തുന്നതിന് മുമ്പ്് ആണ്‍കുട്ടികള്‍ക്കാണ് മൈഗ്രേന്‍ കൂടുതലായുണ്ടാകുന്നത്. എന്നാല്‍ ആ പ്രായം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ തന്നെ മുന്നില്‍. നാല്‍പതു വയസുവരെ മൈഗ്രേനുണ്ടാകാനുള്ള സാധ്യത വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ആ പ്രായം കഴിഞ്ഞ് സാധ്യത കുറഞ്ഞുവരും.

ആര്‍ത്തവവുമായി ബന്ധപ്പെട്ട സ്‌െ്രെതണ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലാണ് സ്ത്രീകളില്‍ പുരുഷന്മാരെക്കാള്‍ കൂടുതലായി മൈഗ്രേനുണ്ടാകാനുള്ള പ്രധാനകാരണം. സ്‌ട്രെസ്, ഉത്കണ്ഠ, വിഷാദാവസ്ഥ, ദാമ്പത്യപ്രശ്‌നങ്ങള്‍ ഇവയൊക്കെ തരണം ചെയ്യാനുള്ള സ്ത്രീകളുടെ കഴിവുകുറവുതന്നെ മറ്റൊരു കാരണം. ഏതു നിസാര സംഘര്‍ഷാവസ്ഥയുണ്ടാകുമ്പോള്‍ പോലും അവ മൈഗ്രേനില്‍ കലാശിക്കുന്ന സ്ത്രീകളുണ്ട്.

ഒഫ്താല്‍മോപ്ലോജിക് മൈഗ്രേന്‍ മൂലം നേത്രങ്ങളില്‍ വേദനയും ഒപ്പം ഛര്‍ദിയുമുണ്ടാകുന്നു. കൊടിഞ്ഞി കൂടിയാല്‍ കണ്ണുകള്‍ തുറക്കാന്‍ പറ്റാത്തവിധം അടഞ്ഞുപോകും. കണ്ണുകള്‍ക്കു ചുറ്റുമുള്ള പേശികള്‍ക്ക് തളര്‍ച്ചയും വീക്കവുമുണ്ടാകുന്നു. ഒന്നോ രണ്ടോ ദിവസങ്ങള്‍ തലവേദന ദീര്‍ഘിക്കാം. മൈഗ്രേന്‍ കണ്ണുകളെ ബാധിക്കുന്നതോടൊപ്പം വിവിധ നേത്രരോഗങ്ങളും കൊടിഞ്ഞിയുണ്ടാകുന്നതിന് കാരണമാകുന്നു.

ഇഡിയോപതിക് ഇന്‍ട്രാക്രേനിയന്‍ ഹൈപ്പര്‍ടെന്‍ഷന്‍ എന്ന അവസ്ഥയില്‍ കഠിനമായ കണ്ണുവേദനയുണ്ടാകാം. ഒപ്പം തലവേദനയും. കൂടാതെ മൈഗ്രേനു മുന്നോടിയായി ഉണ്ടാകുന്ന ഒരു അനുഭവമുണ്ടാകുമ്പോള്‍ കാഴ്ചയ്ക്ക് തകരാര്‍ അനുഭവപ്പെടുന്നു. കാഴ്ച കുറയുക, കണ്ണില്‍ ഇരുട്ട് പടരുക, പലതരം വിസ്മയകരമായ കാഴ്ചകള്‍ കാണുക ഇവയൊക്കെ വിഷ്വല്‍ ഓറയുടെ സവിശേഷതകളാണ്. കൂടാതെ െ്രെടജെമിനല്‍ ഓട്ടേടെമിക് റ്റെഫാന്‍ജിയ എന്ന തലവേദനയോടൊപ്പം ഉണ്ടാകുന്ന രോഗാവസ്ഥയില്‍ ഒരു വശത്തെ കണ്ണിന് ചുവപ്പുനിറമുണ്ടാകുകയും കണ്ണുനീര്‍ ധാരധാരയായി ഒഴുകുകയും ശക്തമായ വേദനയുണ്ടാകുകയും ചെയ്യുന്നു.

ചിലര്‍ക്ക് മൈഗ്രേന്‍ ഉണ്ടാകുന്ന സമയത്ത്, കൂടുതല്‍ വെളിച്ചം, ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ അരോചകമായി അനുഭവപ്പെടാറുണ്ട്. മൈഗ്രേന്‍രോഗികളുടെ നാഡിവ്യൂഹത്തിന്റെ സൂക്ഷ്മ സംവേദനശക്തി സാധാരണക്കാരേക്കാള്‍ വളരെ കൂടുതലാണ്. തന്മൂലം കടുത്ത പ്രകാശരശ്മികളും ശബ്ദകോലാഹലങ്ങളും മൈഗ്രേന്‍ ഉണ്ടാക്കുന്ന ഉദ്ദീപന ഘടകങ്ങളാകുന്നു. അതുപോലെ കൊടിഞ്ഞിയുള്ള സമയത്തും പ്രകാശമധികമുള്ള സ്ഥലങ്ങളിലും ശബ്ദായമാനമായ അന്തരീക്ഷത്തിലും പോയാല്‍ അതിന്റെ കാഠിന്യം വര്‍ധിക്കുന്നു.

പ്രകാശരശ്മികള്‍ മസ്തിഷ്‌കത്തിന്റെ പുറകുവശത്തുള്ള വിഷ്വല്‍ കോര്‍ട്ടക്‌സിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. തലച്ചോറിനുള്ളില്‍ വേദനയോടു സംവേദനമുള്ള സവിശേഷഭാഗങ്ങളുണ്ട്. ക്രേന്ല്‍ നാഡിയും തലയോട്ടിയുടെ പുറംകവചവും ഡ്യൂറാമാറ്ററും ഒക്കെ അധികരിച്ച് വേദനയുണ്ടാക്കുന്ന ഭാഗങ്ങളാണ്. 90 ശതമാനം രോഗികളിലും വെട്ടിത്തിളങ്ങുന്ന പ്രകാശ രശ്മികള്‍ മൈഗ്രേന്‍ ട്രിഗറാകുന്നു. പെട്ടെന്നു മാറിവരുന്ന കടുത്ത നിറങ്ങള്‍ കാണുമ്പോള്‍ (സിനിമ കാണുമ്പോള്‍) മാംസപേശികള്‍ വരിഞ്ഞുമുറുകുന്നു. ഇത് രക്തക്കുഴലുകള്‍ വീങ്ങുന്നതിനും തലവേദനയുണ്ടാകുന്നതിനും കാരണമാകുന്നു.

ചിലര്‍ മൈഗ്രേന്‍ ഉള്ള സമയം ഛര്‍ദിക്കുന്നതായി കാണുന്നു. മൈഗ്രേനുണ്ടാകുന്ന സമയത്ത് ബ്രെയിന്‍ സ്‌റ്റെമിലെ സവിശേഷഭാഗങ്ങള്‍ അസാധരണമായി ഉത്തേജിപ്പിക്കപ്പെടുന്നതാണ് ഇതിനു കാരണം . തന്മൂലം ഓക്കാനവും ഛര്‍ദിയും ഉണ്ടാകുന്നു. ചിലര്‍ക്ക് ഛര്‍ദിക്കുശേഷം തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു. പ്രത്യേകിച്ച് കുട്ടികളില്‍ മൈഗ്രേന്‍ ശമിപ്പിക്കാനുള്ള ഒരു സഹായ ഘടകമായിട്ടാണ് ഛര്‍ദി ഉണ്ടാകുന്നത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (30 minutes ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (1 hour ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (1 hour ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (2 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (2 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (2 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (2 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (2 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (2 hours ago)

രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷ  (2 hours ago)

RAJBHVAN നീണ്ട കൂടിക്കാഴ്ച ഞെട്ടലോടെ മുഖ്യമന്ത്രി  (3 hours ago)

പ്രതി ഫ്രാന്‍സിസിനെ പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി  (3 hours ago)

KOTTAYAM ഒടുവിൽ ജെ സി ബിയിൽ കോരിയെടുത്തു  (3 hours ago)

കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍ പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോന്നു മകളെ കഴുത്തു ഞെരിച്ച് കൊലചെയ്തശേഷം സുഖമായി കിടന്നുറങ്ങി അച്ഛനും അമ്മയും..ഗതികെട്ട് ഈ തന്ത കഴുത്തുഞെരിച്ച് കൊന്ന് സാറെ..!  (5 hours ago)

അപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്  (5 hours ago)

Malayali Vartha Recommends