പ്ലാസ്റ്റിക്ക് അടങ്ങിയ സാനിറ്ററി പാഡുകൾ അപകടകാരികൾ! 'പ്ലാസ്റ്റിക് ഫ്രീ' പാഡുമായി ഗൗതമും നിവേദയും
സാനിറ്ററി പാഡ് സ്ത്രീകളുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒരു വസ്തുവാണ്. അത് കൊണ്ട് തന്നെ ഉപയോഗിക്കാനുള്ള എളുപ്പവും സുതാര്യതയും കൊണ്ട് ഭൂരിഭാഗം സ്ത്രീകളും സാനിറ്ററി പാഡുകളെ ആശ്രയിക്കുന്നുണ്ട്. എന്നാൽ ഇവയാകട്ടെ സ്ത്രീകൾക്ക് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ചെറുതല്ല. ഉപയോഗിക്കുന്ന പാഡുകളിലെ പ്ലാസ്റ്റിക് സാന്നിധ്യം സ്ത്രീകള്‍ക്ക് അസ്വസ്ഥത ഉളവാക്കുന്നു. പ്ലാസ്റ്റിക് ചേര്‍ത്ത് നിര്‍മ്മിച്ച പാഡുകള്‍ ധാരാളം സ്ത്രീകളില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി വിവരങ്ങൾ നാം അറിഞ്ഞിട്ടുണ്ട്. ചൊറിച്ചില്‍, ദുര്‍ഗന്ധം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകും. ആരോഗ്യ പ്രശ്നങ്ങൾ ഒരു വശത്തേക്ക് മാറ്റി നിർത്തിയെന്നിരിക്കട്ടെ. ഉപയോഗിച്ച പാഡിനെ നശിപ്പിക്കുന്നതോ ? അത് മറ്റൊരു പ്രശ്നമാണ്. പാഡിലെ പ്ലാസ്റ്റിക് പ്രകൃതിക്കും ഒരു വെല്ലു വിളി തന്നെയാണ്. അതുപോലെ വളരെ വെല്ലുവിളി നിറഞ്ഞതാണ് ഈ പാഡുകളുടെ നശിപ്പിക്കലും. ഒരിക്കലും മണ്ണില്‍ അലിഞ്ഞ് പോകാറില്ല ഈ പാഡുകൾ. നിലവില്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ പ്ലാസ്റ്റിക് മാലിന്യമായി മാറിയിരിക്കുകയാണ് പാഡുകൾ എന്നതും ഞെട്ടിക്കുന്നു .
ഇവയുടെയൊക്കെ പശ്ചാത്തലത്തിലാണ് രണ്ട് ഫാഷന്‍ ടെക്‌നോളജി ബിരുദധാരികള്‍ 'പ്ലാസ്റ്റിക് ഫ്രീ' പാഡുമായി എത്തിയിരിക്കുന്നത്. സഹപാഠികളും കോയമ്പത്തൂര്‍ സ്വദേശികളുമായ എസ് ഗൗതമും, ആര്‍ നിവേദയുമാണ് തങ്ങളുടേതായ നിലയില്‍ എന്തെങ്കിലും പുതുമയുള്ള ഉത്പന്നങ്ങള്‍ വിപണിയിലിറക്കണമെന്ന ആഗ്രഹത്തോടെ പ്ലാസ്റ്റിക് ഫ്രീ പാഡ് എന്ന ആശയത്തിലേക്ക് എത്തിയിരിക്കുന്നത്. 'പ്ലാസ്റ്റിക് ഫ്രീ പാഡ്' എന്ന ആശയത്തിലേക്കെത്തുകയായിരുന്നു. ഏഴ് തട്ടുകളിലായി ഡിസൈന്‍ ചെയ്തിട്ടുള്ള ഈ പാഡിന്റെ പ്രധാന ഘടകം 'കനെഫ്' എന്ന പദാര്‍ത്ഥമാണ് . പ്രകൃതിദത്തമായ 'കനെഫ്' ഈര്‍പ്പത്തെ ധാരാളമായി പിടിച്ചെടുക്കും . അതോടൊപ്പം തന്നെ പാഡിനെ മണ്ണില്‍ അലിയിച്ചുകളയാനും ഇത് സഹായിക്കുന്നു. എട്ട് മാസം മതിയത്രേ ഈ പാഡ് അപകടമില്ലാത്ത വിധം മണ്ണില്‍ അലിയാന്‍. നിലവില്‍ പ്ലാസ്റ്റിക് ഇല്ലാതെ പാഡ് നിര്‍മ്മിച്ച് വിപണിയിലിറക്കുന്ന കമ്പനിയായ 'ബ്ലിസ് നാച്വറലു'മായി സഹകരിക്കാനാണ് ഇരുവരുടേയും തീരുമാനം. കുറഞ്ഞ വിലയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുമെന്നും അടുത്ത പടിയായി 'പ്ലാസ്റ്റിക് ഫ്രീ ഡയപര്‍' നിര്‍മ്മിക്കാനാണ് പദ്ധതിയെന്നും ഗൗതമും നിവേദയും അറിയിച്ചു.
https://www.facebook.com/Malayalivartha