18-45 വയസ്സുകാർക്ക് വാക്സിന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ..കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രം രണ്ടാമത്തെ ഡോസ്
സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ നാളെ മുതല്‍ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി . കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നല്‍കിയിട്ടുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ഈ മാറ്റം.
ഇതനുസരിച്ച് 12 മുതല്‍ 16 ആഴ്ചകള്‍ക്കുള്ളില്‍ കോവിഷീല്‍ഡ് രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുത്താല്‍ മതിയാകും. എന്നാല്‍ കോവാക്സിന്‍ രണ്ടാമത്തെ ഡോസ് മുമ്പ് നിശ്ചയിച്ചിട്ടുള്ളതു പോലെ തന്നെ 4 മുതല്‍ 6 ആഴ്ചക്കുള്ളില്‍ എടുക്കണം. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല.
രണ്ടാം ഡോസ് എടുക്കുമ്പോള്‍ 84 മുതല്‍ 112 ദിവസങ്ങളുടെ ഇടവേളയാണ് കൂടുതല്‍ ഫലപ്രദം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. അതിനാൽ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടേണ്ട കാര്യമില്ല. എല്ലാവര്‍ക്കും വാക്സിന്‍ കൃത്യ സമയത്തു തന്നെ ലഭ്യമാകുന്നതാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
18-45 വയസ്സുകാരില്‍ വാക്സിന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കാന്‍ തീരുമാനമായി. തിങ്കളാഴ്ചമുതൽ കോവിഡ് പ്രതിരോധമരുന്ന് നൽകും. ഇതിനുള്ള രജിസ്‌ട്രേഷൻ ഇന്ന് ശനിയാഴ്ച തുടങ്ങുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ പ്രായത്തിൽ മറ്റുരോഗമുള്ളവർക്കായിരിക്കും മുൻഗണന
ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് https://www.cowin.gov.in വഴി രജിസ്റ്റർ ചെയ്യാം .. അതിനുശേഷം മുൻഗണന ലഭിക്കുന്നതിന് https://covid19.kerala.gov.in/vaccine/ൽ പ്രവേശിക്കുക. മൊബൈൽ നമ്പർ നൽകുമ്പോൾ ഒ.ടി.പി. ലഭിക്കും.......
ഒ.ടി.പി. നൽകുമ്പോൾ വിവരങ്ങൾ നൽകേണ്ട പേജ് വരും. ജില്ല, പേര്, ലിംഗം, ജനനവർഷം, ഏറ്റവും അടുത്ത വാക്‌സിനേഷൻ കേന്ദ്രം, കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച റഫറൻസ് ഐ.ഡി. എന്നിവ നൽകുക. ഇതോടൊപ്പം അനുബന്ധ രോഗങ്ങൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.
രോഗങ്ങളുടെ പട്ടികയും സർട്ടിഫിക്കറ്റിന്റ മാതൃകയും ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് മനസ്സിലാക്കാം ..ഇത്രയും നൽകിയശേഷം സബ്മിറ്റ് ചെയ്യാം. നൽകിയ രേഖകൾ ജില്ലാതലത്തിൽ പരിശോധിച്ചശേഷം അർഹരായവരെ വാക്‌സിന്റെ ലഭ്യതയും മുൻഗണനയും അനുസരിച്ച് വാക്‌സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ്. വഴി അറിയിക്കും.
കുത്തിവയ്പ്പ് കേന്ദ്രത്തിൽ എത്തുമ്പോൾ അപ്പോയിൻമെന്റ് എസ്.എം.എസ്., ആധാർ അല്ലെങ്കിൽ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ കാണിക്കണം.......
വാക്സിനെടുത്ത് കഴിഞ്ഞാലും മാസ്ക് ധരിക്കുകയും കൈകള്‍ ഇടയ്ക്കിടക്ക് വൃത്തിയാക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. സമൂഹത്തിലെ എല്ലാവരും വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതരാകുന്നതുവരെ പ്രതിരോധത്തിനായുള്ള പ്രാഥമിക കാര്യങ്ങള്‍ എല്ലാവരും തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha