Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...


സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...


ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും: മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതി; തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മുൻഗണന, അതിനായി സന്നിധാനത്തിലെ എല്ലാ ക്രമക്കേടുകളും പരിഹരിക്കും- കെ. ജയകുമാർ...


കട്ടിളയിലെ പാളികളും ദ്വാരപാലക ശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യാഥാർത്ഥമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തൽ: 2019-ൽ തന്നെ പാളികൾ മറിച്ചുവിറ്റതായുള്ള സംശയം ശക്തമാകുന്നു...


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്

ആധുനിക ചികിത്സ വേണ്ടെന്നു വെച്ച് മരണത്തിനു കീഴടങ്ങിയ സെലിബ്രിറ്റികൾ ഇവർ ആണ് ;അലോപ്പതി മരുന്നുകള്‍ കടലില്‍ എറിയണമോ ? ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധവൈദ്യം, പ്രകൃതി ചികിത്സ ..യുനാനി ..ചികിത്സാ രീതി... ഏതാണുത്തമം ?

11 AUGUST 2023 07:15 PM IST
മലയാളി വാര്‍ത്ത

More Stories...

2024ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി... ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് തോത് നേരിയ തോതില്‍ കുറഞ്ഞെങ്കിലും ശ്രദ്ധിക്കണം

രാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള ആദ്യ സംസ്ഥാനമാകാന്‍ കേരളം

ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്... സര്‍ക്കാര്‍ മേഖലയില്‍ ആദ്യം: മൈക്ര എ.വി. ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സ വിജയകരം

ഗർഭാശയ ഗള അർബുദ വിമുക്ത കേരളം ലക്ഷ്യം: പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് കാൻസർ പ്രതിരോധ വാക്‌സിൻ

നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് ഒഴിവാക്കുക; അമീബിക്ക് മസ്തിഷ്‌കജ്വരം പ്രതിരോധ മാര്‍ഗങ്ങള്‍ ഇങ്ങനെ

ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധവൈദ്യം, പ്രകൃതി ചികിത്സ ..യുനാനി ..ചികിത്സാ രീതി... ഏതാണുത്തമം ?എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം പറയാനാവില്ല. അവനവന്‍റെ ശരീരത്തിനെ മനസ്സിലാക്കി, സമഗ്രമായൊരു സമീപനം, അതാണുത്തമം. മറ്റുചിലരാകട്ടെ, രോഗം എന്തായാലും അവര്‍ സ്വീകരിച്ചിരിക്കുന്ന ചികിത്സാരീതി തന്നെയാണ്‌ ഉത്തമം, എന്നാണയിട്ടു പറയുന്നു. ഇതിനിടയില്‍ വേറെ ചിലരെ കുഴയ്‌ക്കുന്നത്‌, രോഗചികിത്സയ്ക്ക്‌ ഏതു വഴിയാണ്‌ സ്വീകരിക്കേണ്ടതെന്ന പ്രശ്‌നമാണ്‌.ഓരോരുത്തരുടെയും ശരീര പ്രകൃതിയും രോഗത്തിന്റെ കാഠിന്യവും അനുസരിച്ച് ചികിത്സാരീതിയും മാറേണ്ടതാണ് .

ഉദാഹരണത്തിന് സംവിധായകൻ പത്മരാജൻ രോഗാതുരനായ കാലഘട്ടത്തില്‍ പൂജയും ഹോമവും ആയുര്‍വേദ ചികിത്സയും ആണ് എടുത്തിരുന്നത് എന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞിരുന്നു. ഇത് അറിവില്ലായ്മ മാത്രമാണെന്ന് പറഞ്ഞാൽ സിനിമാപ്രേമികൾ കയർത്തുകയറും . പക്ഷെ അദ്ദേഹത്തിന്റെ ഇത്തരമൊരു പ്രവൃത്തിയെ പിന്നെന്തുപറയും? കൃത്യമായ അലോപ്പതി ചികിസ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ കുറച്ചുകാലം കൂടി ജീവിക്കുമായിരുന്നു എന്ന് അദ്ദേഹത്തിനെ ഇഷ്ടപ്പെടുന്നവർ പറഞ്ഞാൽ തെറ്റ് പറയാമോ ?

അതുപോലെ ലക്ഷ്മിതരുവും മുള്ളാത്തയും കൊണ്ട് ക്യാൻസറിന് ചികിത്സ തേടിയിരുന്നതിന്റെ ഭവിഷ്യത്തിനെ കുറിച്ച്‌ ജിഷ്ണു തന്റെ മരണത്തിന്റെ അവസാന നാളുകളില്‍ ഫേസ്‌ബുക്കില്‍ എഴുതിയിരുന്നു. ഇതിന്റെ പിന്നാലെ പോയതുകൊണ്ട് തന്റെ അസുഖം മൂര്‍ച്ഛിക്കയാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആലപ്പുഴയില്‍ ഉള്ള ഒരു പ്രകൃതി ചികിത്സകന്റെ വാക്ക് കേട്ട് ക്യാൻസറിന് പ്രകൃതി ചികിത്സ നടത്തിയാണ് അബി എന്ന മിമിക്രി കലാകാരൻ മണ്‍മറഞ്ഞു പോയത്.

ആരോഗ്യമെന്നും രോഗമെന്നും ഉള്ളത് വ്യത്യസ്‌തമായ രണ്ടവസ്ഥകളാണ്‌. രോഗങ്ങള്‍ രണ്ടുവിധത്തിലാണ്‌. ഒന്നാമത്തേത്‌ പുറത്തുനിന്ന് നമ്മെ ബാധിക്കുന്നത്, പലതരത്തിലുള്ള രോഗാണുക്കള്‍ മൂലം പിടിപെടുന്ന അസുഖങ്ങള്‍. അവയെ നേരിടേണ്ടത്‌ ഒരു പ്രത്യേക രീതിയിലൂടെയാണ്‌. അതിന്‌ ഏറ്റവും ഫലപ്രദമായി കണ്ടുവരുന്നത്‌ അലോപ്പതി ചികിത്സ തന്നെ ആണെന്നതിൽ സംശയമില്ല .

എന്നാൽ അവനവന്‍ തന്നെ ഉണ്ടാക്കിത്തീര്‍ക്കുന്ന ജീവിത രീതികളും ചിന്തകളും കൊണ്ട് ശരീരത്തിനകത്ത് നിന്ന് തന്നെ ഉണ്ടാകുന്ന രോഗങ്ങൾക്ക് ആയുർവേദവും ഹോമിയോവും പ്രകൃതി ചികിസയുമൊക്കെ ഗുണകരമാകാറുണ്ട്. ഭക്ഷണ നിയന്ത്രങ്ങളും വ്യായാമങ്ങളും യോഗയുമൊക്കെ ഗുണം ചെയ്യും .

രോഗിയുടെ സ്ഥിതി വളരെ ഗുരുതരമാണെങ്കില്‍, ഒരു ആയുര്‍വേദ വൈദ്യനെയോ സിദ്ധവൈദ്യനെയോ യുനാനി ചികിസകനെയോ കാണുന്നത്‌ അബദ്ധമായിരിക്കും. ആകപ്പാടെ ഒരു ശമനം കിട്ടിയതിനുശേഷം ഇത്തരം ചികിത്സകൾക്ക് പോകുന്നതായിരിക്കും ബുദ്ധി. അടിയന്തിരാവസ്ഥയെ നേരിടാന്‍ അലോപ്പതിതന്നെയാണ്‌ നല്ലത്‌. എന്നാല്‍, രോഗത്തിന്‍റെ പ്രാരംഭദശയില്‍, വൈഷമ്യങ്ങള്‍ കൂടുതല്‍ കഠിനമാവുന്നതിനുമുമ്പ്‌ നിങ്ങള്‍ക്ക്‌ ആയുര്‍വേദമൊ, ഹോമിയോപ്പതിയൊ പരീക്ഷിച്ചുനോക്കാം. രണ്ടു രീതികളും വളരെ ഫലപ്രദമായിട്ടുള്ളതാണ്‌.. നമ്മുടെ ശരീരത്തെ ആരോഗ്യത്തോടുകൂടിയും, കാര്യക്ഷമതയോടുകൂടിയും നിലനിര്‍ത്തിക്കൊണ്ടു പോകണമെങ്കില്‍, നമ്മള്‍ പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌ എന്നുള്ള ചിന്താഗതിയിലും തെറ്റൊന്നുമില്ല ..ശരീരത്തിന്‌ പുനരുജ്ജീവനം നല്‍കുന്ന സിദ്ധവൈദ്യം, പ്രതിരോധ വശത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന യുനാനി, ആയുസ്സിന്റെ ശാസ്ത്രമായ ആയുർവേദം എന്നിവയ്‌ക്കെല്ലാം അതിന്റേതായ ഗുണ വശങ്ങൾ ഉണ്ട് .

ആധുനിക ചികിത്സയെ ഭയപ്പെട്ടിരുന്ന ആളായിരുന്നു ലോഹിതദാസ്. അദ്ദേഹത്തിനോട് മമ്മൂട്ടി പലപ്രാവശ്യം ചികിത്സ എടുക്കാൻ പറഞ്ഞിട്ടും ഒഴിഞ്ഞു മാറിയിരുന്നായി പറയപ്പെടുന്നു.

ഇന്ന് യുനാനി കേരളത്തിലെ ജനങ്ങൾക്കിടയിലും വളരെയധികം വിശ്വാസം നേടിയിട്ടുണ്ട്. ഇന്ത്യൻ ഗവൺമെന്റിന്റെ ആയുഷ് സ്ട്രീമിന് കീഴിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ ഐഎസ്‌എം (ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ) വകുപ്പിന് കീഴിൽ ഒരു സർക്കാർ ഡിസ്പെൻസറിയും നാഷണൽ ഹെൽത്ത് മിഷനും നാഷണൽ ആയുഷ് മിഷനും കീഴിലുള്ള 20 ഡിസ്പെൻസറികളും, എറണാകുളം ജില്ലയിലെ എടത്തലയിലും കണ്ണൂർ ജില്ലയിലെ പാട്യം പഞ്ചായത്തിലും ഉള്ള യൂനാനി ഗവേഷണ യൂണിറ്റുകളും ഉണ്ട്. കോഴിക്കോട് ജില്ലയിൽ സ്വകാര്യമേഖലയിൽ ഒരു യുനാനി മെഡിക്കൽ കോളേജും ഇതുകൂടാതെ, സ്വകാര്യമേഖലയിൽ 100-ലധികം യുനാനി ക്ലിനിക്കുകളും ആശുപത്രികളും 5 നിർമ്മാണ യൂണിറ്റുകളും ഉണ്ട്.

എന്നാൽ ആധുനിക ചികിത്സ നിഷേധിച്ചുകൊണ്ട് മരണത്തിന് വഴങ്ങിക്കൊടുത്ത സെലിബ്രിറ്റികളെക്കുറിച്ചുള്ള ചർച്ച സിദ്ധിഖിന്റെ മരണത്തോടെ ശക്തിയായിട്ടുണ്ട് ..ജീവിതത്തിന്റെ സമസ്ത മേഖലകളിലും പുരോഗമനം പറയുന്ന ശ്രീനിവാസൻ, പ്രകൃതി ചികിത്സയുടെ വലയില്‍ വീണുപോയതാണ്..മോഡേണ്‍ മെഡിസിന്റെ സഹായം കൊണ്ടാണ് അദ്ദേഹത്തിന് ജീവിതം ഇപ്പോള്‍ നീട്ടിക്കൊണ്ടു പോകാൻ കഴിയുന്നത്. അലോപ്പതി മരുന്നുകള്‍ കടലില്‍ എറിയണം എന്നാണ് അദ്ദേഹം ഒരിക്കല്‍ എഴുതിയത്.

ലിവര്‍ സിറോസിസ് ആയിട്ടും ചികിത്സിക്കാതെ കൊണ്ട് നടന്നതുകൊണ്ടാണ് കൊച്ചിൻ ഹനീഫാ അകാല ചരമം പ്രാപിച്ചത് എന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. മദ്യപിക്കാത്ത വ്യക്തിയായിരുന്നു കൊച്ചിൻ ഹീനീഫ. അദ്ദേഹത്തിന് നോണ്‍ ആള്‍ക്കഹോളിക് ലിവര്‍ സിറോസിസാണ് വന്നത്.
ലക്ഷ്മിതരുവും മുള്ളാത്തയും കൊണ്ട് ക്യാൻസറിന് ചികിത്സ തേടിയിരുന്നതിന്റെ ഭവിഷ്യത്തിനെ കുറിച്ച്‌ ജിഷ്ണു തന്റെ മരണത്തിന്റെ അവസാന നാളുകളില്‍ ഫേസ്‌ബുക്കില്‍ എഴുതിയിരുന്നു. ഇതിന്റെ പിന്നാലെ പോയതുകൊണ്ട് തന്റെ അസുഖം മൂര്‍ച്ഛിക്കയാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആലപ്പുഴയില്‍ ഉള്ള ഒരു പ്രകൃതി ചികിത്സകന്റെ വാക്ക് കേട്ട് ക്യാൻസറിന് പ്രകൃതി ചികിത്സ നടത്തിയാണ് അബി എന്ന മിമിക്രി കലാകാരൻ മണ്‍മറഞ്ഞു പോയത് എന്ന് ആരോപണമുണ്ട് .

ക്യാൻസറിന് അലോപ്പതി ചികിത്സ സ്വീകരിച്ചവരാണ് മലയാളത്തില്‍ ഇന്നസെന്റും മമ്ത മോഹൻദാസും ആണ്. അവര്‍ അധുനിക ചികത്സ എടുക്കുകയും കാൻസറിനെ അതിജീവിക്കയും ചെയ്തു. ഇന്നസെന്റ് മരിച്ചതും അര്‍ബുദരോഗം കൊണ്ടായിരുന്നില്ല. ചികിസരീതികളെല്ലാം നല്ലത് തന്നെ . പക്ഷെ ആധുനിക അലോപ്പതി ചികിത്സയ്ക്കും പാർശ്വഫലങ്ങൾ ധാരാളമുണ്ട് . എന്നാൽ ഗുരുതരാവസ്ഥയിലുള്ള രോഗിയ്ക്ക് ദൈവം ആയുസ്സ് കല്പിച്ചിട്ടുണ്ടെങ്കിൽ രോഗിയ്ക്ക് പെട്ടെന്ന് ആശ്വാസം നൽകുന്നത് അലോപ്പതി തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി; ശ്രീക്കുട്ടിയേയും ബന്ധുക്കളേയും സന്ദര്‍ശിച്ചു  (6 hours ago)

സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള സമഗ്ര റഫറല്‍ പ്രോട്ടോകോള്‍ പുറത്തിറക്കി; റഫറല്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദേശം  (6 hours ago)

ഡല്‍ഹി സ്‌ഫോടനത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അമിത് ഷാ  (6 hours ago)

ഡല്‍ഹിയില്‍ പൊട്ടിത്തെറിച്ചത് ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍  (6 hours ago)

ചെങ്കോട്ട സ്‌ഫോടന പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം  (6 hours ago)

ശരീരമാസകലം മുറിവുകളേറ്റ നിലയില്‍ മോഡലിനെ ആശുപത്രിയിലാക്കി കാമുകന്‍ മുങ്ങി; മോഡലിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്  (7 hours ago)

ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം  (8 hours ago)

ദുബായില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം  (8 hours ago)

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം: നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് പൊട്ടിത്തെറിച്ചത്  (9 hours ago)

നേപ്പാളിന്റെ 1,000 രൂപ നോട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഏറ്റെടുത്ത് ചൈനീസ് കമ്പനി  (9 hours ago)

തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക എല്‍.ഡി.എഫ് പുറത്തുവിട്ടു  (9 hours ago)

ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാറിൽ സ്ഫോടനം; 2 മരണം, ബോംബ് സ്ക്വാഡെത്തി, അതീവ ജാ​ഗ്രതയിൽ ‍ഡൽഹി  (9 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയേയും മുരാരി ബാബുവിനേയും റിമാന്‍ഡ് ചെയ്തു  (9 hours ago)

ദുർമന്ത്രവാദ പ്രവൃത്തികൾ തടയുന്നതിന് നിയമം അനിവാര്യം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി  (9 hours ago)

ആര്യ രാജേന്ദ്രനെ ചവിട്ടി പുറത്തിട്ട cpmന് മറുപടി  (10 hours ago)

Malayali Vartha Recommends