മരണത്തിനു ശേഷം എന്ത്? ഒരുപക്ഷെ മനുഷ്യനുണ്ടായ കാലം മുതൽ ഈ ചോദ്യവും നമുക്കൊപ്പമുണ്ട്. ശാസ്ത്രം എത്രതന്നെ വളർന്നാലും ഈ ചോദ്യം മാത്രം ഉത്തരമില്ലാതെ തുടരുന്നു
മരണത്തിനു ശേഷം എന്ത്? ഒരുപക്ഷെ മനുഷ്യനുണ്ടായ കാലം മുതൽ ഈ ചോദ്യവും നമുക്കൊപ്പമുണ്ട്. ശാസ്ത്രം എത്രതന്നെ വളർന്നാലും ഈ ചോദ്യം മാത്രം ഉത്തരമില്ലാതെ തുടരുന്നു. മരണത്തോട് അടുത്തശേഷം ജീവിതത്തിലേക്ക് തിരികെ വന്നവര്‍ പങ്ക് വയ്ക്കുന്ന ചില അനുഭവങ്ങള്‍ മാത്രമേ നമുക്ക് അറിയാവൂ . ഈ സൂചനകൾ വെച്ച് മരണത്തെ കീഴടക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്
ന്യുയോർക്ക് യൂണിവേഴ്‌സിറ്റിയിലെ ലാൻഗോൺ സ്‌കൂൾ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞർ ഹൃദയാഘാതം വന്ന് മരണത്തെ മുഖാമുഖം കാണുകയും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തതവരുടെ അനുഭവങ്ങൾ പഠിച്ചിരുന്നു.
ഇരുണ്ട ഒരു തുരങ്കത്തിലൂടെ യാത്ര ചെയ്യുകയും അതിന് അറ്റത്ത് ഒരു വെളിച്ചം കണ്ടുവെന്ന് പറയുകയും ചെയ്യുന്നവരുണ്ട്. ചിലരാകട്ടെ നഷ്ടപ്പെട്ടുപോയ ബന്ധുക്കളേയും ഓമന മൃഗങ്ങളേയും ഒക്കെ വീണ്ടും കാണുന്നു എന്ന് പറയുന്നു. ചിലരാകട്ടെ ശരീരത്തില്‍ നിന്ന് ജീവന്‍ പോകുന്നത് അനുഭവിച്ചു എന്ന് പറയുന്നു. ഇത്തരം അനുഭവങ്ങളുടെ പിന്നില്‍ ശാസ്ത്രീയമായ ചില കാരണങ്ങളുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
മരണത്തിന് തൊട്ടടുത്തെത്തി തിരിച്ചു വന്നവരിലാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഹൃദയാഘാതം സംഭവിച്ചവര്‍ക്കും തലച്ചോറിന് ക്ഷതമേറ്റവര്‍ക്കും ഇത്തരം അനുഭവമുണ്ടായിട്ടുണ്ട് എന്ന് പറയുന്നു. ഡോക്ടർമാരും നഴ്‌സുമാരും ജീവൻ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ തങ്ങളറിയുന്നുണ്ടായിരുന്നുവെന്ന് ഇത്തരം അവസ്ഥയിലൂടെ കടന്നുപോയവർ പറഞ്ഞു. അവിടെ പറയുന്നത് മുഴുവൻ കേൾക്കുകയും അതിന്റെ ദൃശ്യങ്ങൾ മനസ്സിൽപ്പതിയുകയും ചെയ്തു. മരണത്തിന്റെ വക്കത്തുനിന്ന് തിരിച്ചെത്തിയവരുടെ ഈ അനുഭവങ്ങൾ റെക്കോഡ് ചെയ്തു ഇവരെ ചികിത്സിച്ച ഡോക്ടർമാരിൽനിന്നും നഴ്‌സുമാരിൽനിന്നും അന്ന് സംഭവിച്ച കാര്യങ്ങൾ അന്വേഷിച്ചപ്പോൾ രോഗികളും ഡോക്ടർമാരും പറഞ്ഞ കാര്യങ്ങൾ തമ്മിൽ സമാനതകൽ കണ്ടെത്തി.
ശരീരം നിശ്ചലമായശേഷവും ബോധമനസ്സ് ഏതാനും സമയംകൂടി തുടരുമെന്ന നിഗമനത്തിലെത്താൻ ശാസ്ത്രലോകത്തെ ഇത് സഹായിച്ചു
മനുഷ്യര്‍ വളരുന്ന സംസ്കാരം, പ്രായം ഇവയെല്ലാം ഈ അനുഭവങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഹിന്ദുമത വിശ്വാസികൾ യമരാജനെ/കാലനെ കണ്ടു എന്ന് പറയുമ്പോൾ ക്രിസ്ത്യാനികൾ ജീസസിനെയാണ് കാണുന്നത് . കുഞ്ഞുങ്ങള്‍ വെളിച്ചത്തില്‍ സുഹൃത്തുക്കളെയും അധ്യാപകരെയും കണ്ടു എന്ന് പറയുന്നു.
ഒരു കാര്യത്തിൽ പാക്സേ സമതകളുണ്ട്. എൻറെ പേരും വളരെ ശാന്തിയും സമാധാനവും അനുഭവിക്കുന്നു ഈ യാത്രയിൽ . മരണത്തെ ഭയപ്പെടേണ്ടതില്ല എന്നതിന്റെ സൂചനയാകാം ഇത്.
ന്യൂറോസയന്‍റിസ്റ്റ് ഒലാഫ് ബ്ലാങ്കെ, സെബാസ്റ്റ്യന്‍ ഡീഗോസ് എന്നിവരുടെ അഭിപ്രായത്തില്‍ ഈ അനുഭവങ്ങള്‍ തലച്ചോറിന്‍റെ രണ്ട് ഭാഗങ്ങളുമായാണത്രെ ബന്ധപ്പെട്ടിരിക്കുന്നത്. പഴയ അനുഭവങ്ങളും പറക്കുന്നു എന്ന തോന്നലുമൊക്കെയാണ് ഉണ്ടാകുന്നതെങ്കില്‍ അത് തലച്ചോറിന്‍റെ ഇടതുഭാഗത്തെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആത്മാക്കളോടുള്ള സംസാരം, സംഗീതം ഇവയെല്ലാമാണ് കേള്‍ക്കുന്നതെങ്കില്‍ അത് വലതുഭാഗത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്.
ലോകമറിയപ്പെടുന്ന ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കാള്‍സാഗന്‍ കുഴലിലൂടെ പോകുന്ന അനുഭവത്തെ വിശദീകരിച്ചത് അത് ജനനത്തെ കുറിച്ചുള്ള ഓര്‍മ്മയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. മരണത്തിലേക്കടുക്കുമ്പോൾ ശരീരം വിവിധതരം ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുകയും തലച്ചോറും ആ ഹോര്‍മ്മോണുകളും ചേര്‍ന്ന് ഇത്തരം അനുഭവങ്ങളുണ്ടാക്കും എന്നുമാണ് മറ്റ് വിശദീകരണം. മരിച്ചശേഷം മിനിറ്റുകളോളം ബോധം അവശേഷിക്കുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.
മിടിപ്പ് നിലയ്ക്കുന്നതോടെ, തലച്ചോറിലേക്കുള്ള രക്തയോട്ടം നിൽക്കുകയും രോഗി മരിക്കുകയും ചെയ്യും. ഇതോടെയാണ് തലച്ചോറിലെ കോശങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നതും രോഗി മരിക്കുന്നതും. എന്നാൽ, പൂർണമായും തലച്ചോറിലെ കോശങ്ങൾ മരിക്കുന്നതിന് മണിക്കൂറുകളെടുക്കുമെന്ന് ഗവേഷകർ പറയുന്നു. സി.പി.ആർ കൊടുത്ത് രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുന്നത് ഇതുകൊണ്ടാണെന്നും ഡോക്ടർ പറയുന്നു.
https://www.facebook.com/Malayalivartha