Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭ്രമകല്‌പനയില്‍ ലൈംഗിക വൈകൃതങ്ങള്‍

03 NOVEMBER 2012 01:13 AM IST
മലയാളി വാര്‍ത്ത.

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ലൈംഗികത പരസ്യമായി ചര്‍ച്ചചെയ്യാന്‍ പലര്‍ക്കും താത്‌പര്യമില്ല. ചര്‍ച്ചചെയ്യെപ്പടാനും താത്‌പര്യമില്ല. കുടുംബസദസ്സുകളില്‍ ഒട്ടും അനുവദനീയമല്ല. പക്ഷേ, രഹസ്യമായി ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയവും ലൈംഗികതതന്നെ! മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, സമന്‍മാരുടെ (സമന്‍മാരികളുടെയും) കൂട്ടായ്‌മകളിലെ മുഖ്യവിഷയവും മറിച്ചല്ല. മനുഷ്യകുലം തന്നെ ലൈംഗികതയുടെ ഉത്‌പന്നമാണ്‌. അതിനാല്‍തന്നെ, ലൈംഗികതയുടെ വൈകാരികതയ്‌ക്കു തീവ്രത കൂടുതലും. അടുത്തകാലത്തായി ഒരു ലൈംഗിക വിപ്ലവം നാട്ടില്‍ നടക്കുന്നുണ്ട്‌. തിന്മയെ തകര്‍ത്തു നന്മയെ സംസ്ഥാപിക്കുന്നതിനുള്ള വിപ്ലവമാണെന്നു കരുതേണ്ട. മറിച്ചു തിന്മയുടെ, നാശത്തിന്റെ അഗാധ ഗര്‍ത്തം നിര്‍മിക്കുന്നതിനുള്ള ഒരുതരം അരാജക വിപ്ലവം. ആധുനിക ശാസ്‌ത്ര സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള രതിവൈകൃതങ്ങള്‍  ``സെക്‌സ്റ്റിംഗ്‌' എന്നാണു യുവജനങ്ങളെ മുച്ചൂടും മുടിക്കുന്ന, അവരെ രോഗാതുരമാക്കുന്ന ഈ വിപ്ലവത്തിന്റെ ``നെയിം ബോര്‍ഡ്‌!''. ചെറുപ്പക്കാരെ മാത്രമല്ല മുതിര്‍ന്നവരേയും ഈ രോഗം ബാധിച്ചു കഴിഞ്ഞു. ആഗോളതലത്തില്‍ തന്നെ വീശിയടിക്കുന്ന ദുര്‍ഗന്ധപൂരിതവും പ്രചണ്ഡവുമായ കൊടുങ്കാറ്റില്‍പെട്ടു നമ്മുടെ കുടുംബ ബന്ധങ്ങളും സാംസ്‌കാരിക അടിത്തറയും വരെ തകര്‍ന്നുകൊണ്ടിരിക്കുകയാണ്‌.
ഇ-മെയില്‍ വഴിയും ഫോണ്‍വഴിയും സ്വന്തം നഗ്നചിത്രങ്ങളും ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും പരസ്‌പരം കൈമാറുന്ന പൈതൃകത്തെയാണു സെക്‌സ്റ്റിംഗ്‌ എന്ന വാക്കുകൊണ്ടര്‍ത്ഥമാക്കുന്നത്‌. പടിഞ്ഞാറന്‍ നാടുകളിലായിരുന്നു തുടക്കം. അമേരിക്കയില്‍ പക്ഷേ, ശക്തമായ വേരുകളോടെ പടര്‍ന്നു പന്തലിക്കുകയായിരുന്നു. പ്രശ്‌നം ഗുരുതരമായി കത്തിപ്പടര്‍ന്നതോടെ ടെക്‌സാസ്‌ യൂണിവേഴ്‌സിറ്റി ഒരു പഠനം സംഘടിപ്പിച്ചു. ഫലം ഞെട്ടിക്കുന്നതായിരുന്നു.
``കൗമാരപ്രായക്കാരില്‍ നാലില്‍ ഒരാള്‍ തന്റെ നഗ്നചിത്രം ഇതിനോടകം കാമുകനോ കാമുകിയ്‌ക്കോ സൈബര്‍ മാര്‍ഗത്തില്‍ അയച്ചുകൊടുത്തിട്ടുണ്ട്‌. രണ്ടുപേര്‍ ഏതു സമയവും അയച്ചുകൊടുക്കാന്‍ തയ്യാറായി നില്‌ക്കുന്നു. നാലാംപ്രതി സമ്മര്‍ദ്ദം കാര്യമായുണ്ടായാലേ അയക്കൂ.''
അമേരിക്കയിലെ ഒമ്പതുവയസ്സു മുതല്‍ 18 വയസ്സുവരെയുള്ളവരില്‍ നടത്തിയ പഠനത്തിന്റെ ഫലമാണിത്‌. ചുരുക്കത്തില്‍, 100 ശതമാനം കുമാരീകുമാരന്മാരും തങ്ങളുടെ നഗ്നചിത്രങ്ങള്‍ ആവശ്യക്കാര്‍ക്ക്‌ അയച്ചുകൊടുക്കുന്നവരായി മാറുന്നു! അതുപോലെതന്നെ, മുഴുവന്‍ ആളുകളും മറ്റുള്ളവരുടെ നഗ്നചിത്രങ്ങള്‍ വരുത്തി അവയില്‍ രമിക്കുന്നവരാകുന്നു. സാങ്കേതികശാസ്‌ത്രം പകരുന്ന അപകടകരമായ സെക്‌സ്‌ വിസ്‌ഫോടനം! ആരാദ്യം ആവശ്യപ്പെടുമെന്നുള്ള സന്ദേഹമൊന്നും വേണ്ട. ഭൂരിപക്ഷം കേസുകളിലും ആണ്‍കുട്ടികളാണു പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടുന്നതും. തുടങ്ങിവച്ചാല്‍പിന്നെ, ഗതാഗതക്കുരുക്കുണ്ടാകില്ല! സെക്‌സ്റ്റിംഗ്‌ വഴി അടുപ്പം സൃഷ്‌ടിക്കുന്നവരെല്ലാം തന്നെ സെക്‌സിലാണു കാര്യങ്ങള്‍ അവസാനിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇന്ത്യക്കാര്‍ ഇക്കാര്യത്തില്‍ അത്രയൊന്നും ആശങ്കപ്പെടേണ്ടെന്നു സമാശ്വസിച്ചിരിക്കുമ്പോഴാണ്‌ ഒരു വെള്ളിടിപോലെ ഇതേ റിപ്പോര്‍ട്ട്‌ നമുക്കു നേരെയും മുന്നറിയിപ്പു നല്‌കുന്നത്‌. ``ഇന്ത്യയിലെ കൗമാരക്കാരിലും ഈ രോഗം ഭീകരമായി പടര്‍ന്നുപിടിക്കുന്നുണ്ട്‌. ജാഗ്രതൈ.''
അമേരിക്കന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകണം, ഡല്‍ഹിയിലെ മാക്‌സ്‌ മാനസികാശുപത്രിയും ഈയിടെ ഒരു പഠനം സംഘടിപ്പിച്ചിരുന്നു. ഒരു സാമ്പിള്‍ സര്‍വേ. 948 കുമാരീകുമാരന്മാരെ പഠനത്തിനു വിധേയരാക്കി. 60 ശതമാനവും പെണ്‍കുട്ടികള്‍. 14നും 19നും മധ്യേ പ്രായമുള്ളവര്‍. ഇവരോടു മൂന്നു ചോദ്യങ്ങളാണു ഡോക്‌ടര്‍മാര്‍ ചോദിച്ചിരുന്നത്‌. ``നിങ്ങള്‍ നഗ്നചിത്രങ്ങള്‍ ആര്‍ക്കെങ്കിലും അയച്ചു കൊടുത്തിട്ടുണ്ടോ? നിങ്ങള്‍ ആരോടെങ്കിലും നഗ്നചിത്രങ്ങള്‍ അയച്ചുതരണമെന്നാവശ്യപ്പെട്ടിട്ടുണ്ടോ? നിങ്ങളോടാരെങ്കിലും ഇത്തരം ചിത്രങ്ങള്‍ വേണമെന്നാവശ്യപ്പെട്ടിട്ടുണ്ടോ?'' മറുപടി പേടിപ്പെടുത്തുന്നതുതന്നെ. 21 ശതമാനം പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോടു നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. 42 ശതമാനം ആണ്‍കുട്ടികളും ചിത്രങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇരുകൂട്ടര്‍ക്കും ചിത്രങ്ങള്‍ കാര്യമായി ലഭിക്കുന്നുമുണ്ട്‌. പക്ഷേ, ലൈംഗിക സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്‌. സെക്‌സ്റ്റിംഗില്‍ മുങ്ങിക്കുളിച്ചു നില്‌ക്കുന്നവരില്‍ ഭൂരിപക്ഷം പേരും ഇക്കാര്യത്തില്‍ അസ്വസ്ഥരാണെന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. ഇതൊരു ലഹരിയായി മാറിയതിനാല്‍ പിന്മാറാന്‍ കഴിയുന്നില്ല. പിന്മാറണമെന്നു പലര്‍ക്കും ആഗ്രഹമുണ്ടുതാനും.
ഡല്‍ഹിയില്‍ നടത്തിയ പഠനം വഴി തെളിഞ്ഞ അശുഭകരമായ ലൈംഗീക വൈകൃതങ്ങള്‍ ഏതാണ്ടതേ ക്രമത്തില്‍ രാജ്യത്താകമാനം പടര്‍ന്നിട്ടുണ്ടാകുമെന്നാണു കണക്കാക്കപ്പെടുന്നത്‌. 
കേരളത്തിലേക്കു വന്നാല്‍, വിവാഹേതരബന്ധങ്ങള്‍ പെരുകുന്നതിന്റെ പ്രധാനവില്ലന്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമടങ്ങുന്ന ആശയവിനിമയ മാര്‍ഗങ്ങളാണെന്നു മറ്റൊരു പഠനത്തില്‍ കാണാന്‍ കഴിഞ്ഞു. വെറും സൗഹൃദത്തിനുവേണ്ടി ആരംഭിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ ബന്ധങ്ങള്‍ അവസാനിക്കുന്നതാകട്ടെ കടുത്ത ബന്ധനങ്ങളിലും. വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ അങ്ങനെ വര്‍ധിക്കുന്നു.  കേരളത്തില്‍ ഫോണ്‍ രതിയാണു ഭീകരനൃത്തം വയ്‌ക്കുന്നത്‌. ഫോണിലൂടെ നടക്കുന്ന ലൈംഗീകവേഴ്‌ച ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. പ്രായത്തിന്റെ വിഹ്വലത. പരാജയബോധം. ഭാര്യാഭര്‍തൃബന്ധത്തിലെ താളപ്പിഴ. വീട്ടിലെ അരക്ഷിതാവസ്ഥ. അസ്വാതന്ത്ര്യത്തിന്റെ വ്യാകുലതകള്‍. സ്‌നേഹം പങ്കുവയ്‌ക്കാനുള്ള തത്രപ്പാടുകള്‍. ബന്ധുക്കളുടെയും വേണ്ടപ്പെട്ടവരുടെ അവഗണനകള്‍. സാര്‍വത്രികമായുള്ള അരുതുകള്‍. കര്‍ക്കശമായ നിയന്ത്രണങ്ങള്‍. ഇത്തരം വൈകൃതങ്ങളിലേക്കു വെറും കൗതുകത്തിനുവേണ്ടി വഴുതി വീഴുന്നവര്‍ ശ്രദ്ധിക്കുക- വീണാല്‍പിന്നെ വീണതുതന്നെ!
വെറും ഭ്രമകല്‌പനയില്‍ തുടങ്ങുന്നതാണു ഫോണ്‍ സൈബര്‍ ബന്ധങ്ങള്‍. തീവ്രമാകുമ്പോള്‍ പലപ്പോഴും ബന്ധങ്ങളില്‍ ദിശമാറ്റം സംഭവിക്കുന്നു. ശബ്‌ദലഹരിയിലും ചിത്രലഹരിയിലും മാത്രം ഒതുക്കുവാന്‍ ഇത്തരം ബന്ധങ്ങള്‍ക്കു ക്രമേണ കഴിയണമെന്നില്ല. ഫലത്തില്‍, ശാരീരിക ബന്ധങ്ങളിലേക്കതു വാതില്‍ തുറക്കുന്നു. അങ്ങനെ ബന്ധനസ്ഥരാകുന്നവര്‍ക്കു പിന്നെ മോചനമില്ല. സ്വയംബോധമില്ല. മത്തുപിടിക്കുന്ന മനസ്സുകളില്‍ വരും വരായ്‌കളെപ്പറ്റി ചിന്തയില്ല. ജീവിതം തന്നെ ഭാരമായി മാറുമ്പോള്‍, ജീവത്യാഗം തന്നെ മറുമരുന്നായി ഉപയോഗിക്കുന്നു. ആത്മഹത്യ മാത്രമല്ല കൊലപാതകങ്ങളും ഇത്തരം ബന്ധങ്ങളുടെ ഫലമായി ഉണ്ടാകുന്നുണ്ടെന്നതും മറക്കേണ്ട.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി ലീഗല്‍ സെല്‍ അനുശോചിച്ചു  (7 minutes ago)

ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ...  (23 minutes ago)

ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസം...  (51 minutes ago)

മിന്നല്‍ പ്രളയം... രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ഇറങ്ങി....  (1 hour ago)

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (1 hour ago)

കേന്ദ്ര സര്‍ക്കാരിന് വിശദമായ ഒരു ചോദ്യാവലി സമര്‍പ്പിച്ച് തമിഴ്‌നാട്  (6 hours ago)

ട്രംപ് വിളിച്ചിട്ടും ഫോണെടുക്കാതെ പ്രധാനമന്ത്രി മോദി  (6 hours ago)

ആര് എന്തു പറഞ്ഞാലും തനിക്കൊരു പ്രശ്‌നവും ഇല്ലെന്ന് ആര്യ  (7 hours ago)

പയ്യന്നൂരില്‍ ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പൂജപ്പുര ജയില്‍ കഫ്ത്തീരിയയിലെ മോഷണ കേസില്‍ പിടിയിലായത് മുന്‍ തടവുകാരന്‍  (7 hours ago)

രാഹുലിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് കെ മുരളീധരന്‍  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതികളില്‍ കേസെടുക്കണോ എന്ന ആശയകുഴപ്പത്തില്‍ പൊലീസ്  (7 hours ago)

വിവാഹമോചന കേസിലെ യുവതിയ്ക്ക് നേരെ ചേംബറില്‍ ലൈംഗികാതിക്രമം  (8 hours ago)

താമരശ്ശേരി ചുരത്തില്‍ ഒന്‍പതാം വളവില്‍ മണ്ണിടിച്ചില്‍  (8 hours ago)

മെഡിക്കല്‍ കോളേജുകളില്‍ ശുചീകരണത്തിന് ഇന്‍ഹൗസ് പരിശീലനം നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

Malayali Vartha Recommends