Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

അബദ്ധങ്ങള്‍ ഒഴിവാക്കി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാം

05 AUGUST 2017 03:36 PM IST
മലയാളി വാര്‍ത്ത

സ്ഥലലഭ്യതയ്ക്കനുസരിച്ച് ഒരു പ്ലാനും എസ്റ്റിമേറ്റും ഉണ്ടാക്കുവാന്‍ എന്‍ജിനീയറെത്തന്നെ സമീപിക്കുന്നതാണ് നല്ലത്. നമ്മുടെ ബജറ്റിനെകുറിച്ചും കെട്ടിടത്തെ സംബന്ധിച്ച് നമുക്കുളള ക്‌ഴ്ചപ്പാടുകളെ കുറിച്ചും ആ അവസരത്തില്‍തന്നെ എന്‍ജിനീയറുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. സ്ഥനം എന്‍ജിനിയര്‍ നേരിട്ട് വന്ന് കണ്ടുവേണം പ്ലാന്‍ തയ്യാറാക്കേണ്ടത്. ഭൂമിയുടെ കിടപ്പിനെ മനസ്സിലാക്കി വേണം പ്ലാന്‍ തയാറാക്കേണ്ടത്. വാസ്തുസംബന്ധമായ ചിന്തയുള്ള പക്ഷം അതും വളരെ തുടക്കത്തിലേ പരിശോധിക്കുന്നതാണുചിതം. പിന്നീട് ഓരോരോ നിമിത്തങ്ങളും സംശയങ്ങളും, ആശങ്കകളും അനുഭവ വൈപരീത്യവും തോന്നിത്തുടങ്ങി വീടിന്റെ ഘടനയില്‍ മാറ്റം വരുത്തേണ്ടി വന്നാല്‍ വലിയൊരു പണച്ചെലവും പെടാപ്പാടും സംഭവിക്കും. നിരപ്പായ സ്ഥലം ലഭ്യമാവുകയെന്നത് അത്രകണ്ട് എളുപ്പമായ സംഗതിയല്ല. എന്നിരുന്നാലും ഭൂമിയുടെ കിടപ്പും പരിസരവും ദിശയുമെല്ലാം ശാസ്ത്രീയമായി ഒന്നപഗ്രഥിക്കുന്നത് ഉചിതമായിരിക്കും.

ഒരു കുന്നിന്റെ ചെരുവിലായി തുച്ഛമായ വിലയ്ക്കു വീടിനായി സ്ഥലം സംഘടിപ്പിച്ച്, ഒരു വലിയ പ്രതിസന്ധിയെ തരണം ചെയ്‌തെന്ന് ആശ്വസിക്കുന്നവര്‍ക്ക് ഒരുപക്ഷേ കനത്ത പ്രഹരങ്ങള്‍ വഴിയേ കിട്ടിയേക്കും. ഗതാഗതത്തിന്റെ അസൗകര്യം, നിര്‍മാണസാമഗ്രികള്‍ എത്തിക്കുന്നതിലും, ഭൂമി ലെവല്‍ ചെയ്യുന്നതിലും ഉണ്ടാകുന്ന പണച്ചെലവ്, കുടിവെള്ളത്തിന്റെ (കിണര്‍) ലഭ്യത ഇതൊക്കെ കണക്കിലെടുക്കണം. ലഭ്യമായ ഭൂമിയെ ഗൃഹനിര്‍മാണത്തിനനുസൃതമായി രൂപപ്പെടുത്തിയെടുക്കുകയെന്നത് വളരെ നിഷ്‌കര്‍ഷ പാലിക്കേണ്ട ഒന്നാണ്. അതില്‍ പ്രധാനമായും നോക്കേണ്ടത് ഭൂമി റോഡിന്റെ ലെവലില്‍നിന്ന് ഉയര്‍ന്നോ താഴ്‌ന്നോ ആണു കിടക്കുന്നതെന്നതാണ്. റോഡ് ലെവലില്‍ നിന്നു കുറഞ്ഞത് രണ്ടടിയെങ്കിലും തറ ഉയര്‍ന്നു നില്‍ക്കണം. തറയുടെ ഉയരം കൂടുന്നതിനനുസൃതമായി സെപ്റ്റിക് ടാങ്കിന്റെ പിറ്റ്, തറ ലെവലിന്റെ അടിസ്ഥാനവുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍, താഴ്ച കുറയ്ക്കുവാന്‍ കഴിയും.

റെഡിമെയ്ഡ് ടാങ്കുകള്‍ ഏറെ സൗകര്യപ്രദം കൂടിയാണ്. മലമുകളില്‍ നിരപ്പിലല്ലാത്ത പ്രതലത്തില്‍ പണിയുന്ന വീട്ടിലെ മുറികള്‍ വ്യത്യസ്തങ്ങളായ ലെവലുകളില്‍ നിര്‍മിക്കപ്പെട്ടതായി കണ്ടുവരുന്നുണ്ട്. പില്‍ക്കാലത്ത് പ്രത്യേകിച്ചും, വയസ്സുകാലത്ത് എഴുന്നേറ്റു നടക്കുവാന്‍ പോലും സാധിക്കാതെ വരുമ്പോള്‍ വീടിനകത്ത് വീല്‍ചെയര്‍ ഉപയോഗിക്കുവാന്‍ കൂടി തടസ്സം നേരിടും. കേരളത്തിലെ ഇന്നത്തെ പൊതു ആരോഗ്യസ്ഥിതി കണക്കിലെടുക്കുമ്പോള്‍, ഒരു പ്രായപരിധി വിട്ടാല്‍ നടക്കുകയെന്നത് വലിയൊരു പ്രശ്‌നമായിത്തീരാറുണ്ട്. പല ലെവലുകളില്‍ മുറികള്‍ പണിയുമ്പോഴും, തറയുടെ ഉയരം നിലവിലുള്ള ഭൂമിയെക്കാള്‍ ഉയര്‍ന്നുതന്നെ നില്‍ക്കണം. റോഡില്‍ നിന്നു താഴ്ന്ന തറ പണിഞ്ഞിട്ടുള്ളതായ കാഴ്ചയും വിരളമല്ല. സാന്ദര്‍ഭികമായി അവിടെ കെട്ടിടം പണിയേണ്ടി വരുമ്പോള്‍, തൂണുകള്‍ റോഡിന്റെ ലെവല്‍ വരെയെങ്കിലും ഉയര്‍ത്തി ആ പില്ലറുകള്‍ക്കു മുകളിലായി വേണം തുടര്‍ന്നുള്ള പ്രവൃത്തികള്‍.

അസ്ഥിവാരമെടുക്കുമ്പോള്‍ നിര്‍ദിഷ്ട സ്ഥലത്ത് മുന്‍കാലത്തു കിണറോ കുളമോ കല്ലിട്ടാമടകളോ വന്‍കുഴികളോ ഉണ്ടായിരുന്നില്ലെന്നു പരിശോധിച്ചുറപ്പു വരുത്തേണ്ടതാണ്. ഇടിഞ്ഞു തകര്‍ന്നേക്കാവുന്ന ഓടകള്‍ സമീപത്തുണ്ടെങ്കില്‍ ഉറപ്പിക്കാം, അതില്‍ നിന്നുമുള്ള ഉറവ ഭാവിയില്‍ വീടിനു പ്രശ്‌നങ്ങളുണ്ടാക്കുമെന്ന്. തറയോടു ചേര്‍ന്നുള്ള ഏതെങ്കിലും ഒരുഭാഗം താഴ്ന്നു കിടക്കുന്നുണ്ടെങ്കില്‍ കല്‍മതില്‍ കെട്ടി മണ്ണുനിറയ്ക്കുന്ന പതിവിനെക്കാള്‍ ഉചിതം കോണ്‍ക്രീറ്റ് സേഫ്റ്റിവോള്‍ ആയിരിക്കും. തറയുടെ ആഴത്തെ സംബന്ധിച്ചു വേണ്ടത്ര ധാരണയില്ലാത്ത പലരും ഇന്നുമുണ്ട്. ആറടി താഴ്ച വേണം എന്ന ഒറ്റവാക്കിലുള്ള ഒരു കേട്ടറിവിന്റെ പരിജ്ഞാനം വച്ച്, ബലമുള്ള പ്രതലം പണിപ്പെട്ട് വീണ്ടും താഴ്ത്തിയും, പാറപൊട്ടിച്ച് പെടാപ്പാടുപെടും.

നിശ്ചിത ആഴമെത്തിക്കുവാന്‍ പരിശ്രമിക്കേണ്ടതില്ല. രണ്ടടിയില്‍ താഴെയായി ബലമുള്ള വെട്ടുകല്ലോ പാറയോ കണ്ടാല്‍ വീണ്ടും കുഴിക്കാതെ തന്നെ കരിങ്കല്‍പ്പടവാരംഭിക്കാം. കെട്ടിടത്തിന്റെ ഭാരം വികേന്ദ്രീകരിക്കുന്നതിനായി കരിങ്കല്‍പ്പടവിനുമുകളില്‍ ബെല്‍റ്റ് കോണ്‍ക്രീറ്റ് ചെയ്ത ശേഷമേ ചുമര്‍പടവ് തുടങ്ങാവൂ. കെട്ടിടത്തിനനുസൃതമായി ഭൂമിയെ ശരിപ്പെടുത്തിയെടുക്കുകയെന്നത് ഒരു കലയാണ്. ശാസ്ത്രീയതയും സാങ്കേതികതയും സാമാന്യബോധവും ഇടചേര്‍ന്നുള്ള കല. ഇവിടെയാണ് ഭാവനയില്‍ മാത്രമുള്ള സ്വന്തം കെട്ടിടം സാര്‍ഥകമാകേണ്ടത് എന്ന ചിന്ത ഓരോ നീക്കത്തിലും ഉടമസ്ഥനിലുണ്ടാകേണ്ടതാണ്.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (2 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (2 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (2 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (3 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (4 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (5 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (5 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (5 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (5 hours ago)

Malayali Vartha Recommends