Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയുടെ നാവികശക്തി വിളിച്ചോതുന്ന പ്രകടനം.... രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി, നാവികസേന കരുത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമാണെന്ന് രാഷ്ട്രപതി


ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് പ്രാദേശിക അവധി


സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി...


രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ: ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസിന്റെ ആവശ്യം; പൂജപ്പുര ജയിലിൽ നിരാഹാരമിരുന്ന രാഹുലിനെ ക്ഷീണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...


സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ തീപ്പൊരി വാദങ്ങൾ: ഒന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി; രാഹുലിൻ്റെ അറസ്‌റ്റ് തടയാതെ കോടതി...

പ്രതീക്ഷകള്‍ പാതിവഴിയില്‍ കൊഴിഞ്ഞത് 13 തവണ, 14-ാം തവണ അത്ഭുതശിശു!

02 JULY 2019 10:39 AM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

മക്കളെ കൊലപ്പെടുത്തുന്ന മാതാപിതാക്കളുടെ കഥകളും മറ്റും, ഒരു കോണില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, മറ്റൊരു വശത്ത് അമ്മയാകാനുള്ള ആശ സഫലമാകാന്‍ എന്ത് ബുദ്ധിമുട്ട് സഹിക്കാനും തയ്യാറാകുന്ന സ്ത്രീജന്മങ്ങളും ഉണ്ട് എന്നത് മാതൃത്വം ഒരു പുണ്യപദവി ആണെന്ന് കരുതുന്നവരുടെ വംശം അന്യം നിന്നു പോയിട്ടില്ല എന്നതിന്റെ ശൂഭസൂചനയായി കാണാം. ഇതാ, സന്താന സൗഭാഗ്യം നേടാന്‍ കൊതിച്ച ഒരു ഇംഗ്ലണ്ടുകാരി യുവതിയുടെ പരിശ്രമങ്ങളുടെ കഥ കേള്‍ക്കൂ!

ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡില്‍ടണ്‍ സ്വദേശികളാണ് ലൂറ-ഡേവിഡ് ദമ്പതികള്‍. ലൂറ വര്‍സ്ലി നാലുതവണ ഗര്‍ഭം ധരിച്ചു. നാലും അലസിപ്പോയി. ഗര്‍ഭത്തിന്റെ 17 മുതല്‍ 20 ആഴ്ചയ്ക്കുള്ളില്‍, അതായത് ഗര്‍ഭത്തിന്റെ നാലിനും അഞ്ചിനും മാസത്തിനിടയിലാണ് ഗര്‍ഭമലസലുകള്‍ എല്ലാം നടന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ലൂറയ്ക്ക് ഇങ്ങനെ സംഭവിക്കുന്നതെന്ന് മാത്രം ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

അതുകൊണ്ട് ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡില്‍ടണ്ണിലുള്ള പ്രഫസര്‍ സിയോബന്‍ ക്യൂന്‍ബേയുടെ, ബയോമെഡിക്കല്‍ റിസേര്‍ച്ച് റീപ്രൊഡക്ടീവ് ഹെല്‍ത്തിലേയ്ക്ക് ലൂറയെ റഫര്‍ ചെയ്തു. അവിടെ വച്ചാണ് ആന്റിഫോസ്ഫോള്‍ഡ് ലിപിഡ് എന്ന അവസ്ഥയും സ്റ്റിക്കി ബ്ലെഡ് സിന്‍ഡ്രോമും, ലൂറക്ക് ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഗര്‍ഭധാരണത്തിന് തടസമുണ്ടാക്കുന്നതാണ് ഈ രണ്ട് അവസ്ഥകളും.

ഇവ പരിഹരിക്കുന്നതിനുള്ള ചികിത്സകള്‍ തുടങ്ങി. ചികിത്സകള്‍ നടക്കുന്നതിനിടെ ലൂറ ഗര്‍ഭം ധരിച്ചു. ഒന്നും രണ്ടും തവണയല്ല, പിന്നീട് ഒന്‍പതു തവണ കൂടി ലൂറ ഗര്‍ഭം ധരിച്ചു. പക്‌ഷേ അതൊക്കെ, എപ്പോഴത്തേയും പോലെ പരാജയമായി മാറി. തന്റെ മുഖത്തേയ്ക്ക് നോക്കി 'അമ്മേ' എന്നു വിളിക്കാനുള്ള ആള്‍ ഇതാവും എന്ന് ഓരോ തവണ ഗര്‍ഭവതി ആകുമ്പോഴും ലൂറ പ്രതീക്ഷിച്ചു. പക്ഷേ ഏതാനും ആഴ്ചകളോളം മാത്രം വളരുന്ന ആ പ്രതീക്ഷകള്‍ അവള്‍ക്ക് കടുത്ത നിരാശ സമ്മാനിച്ചുകൊണ്ട് പാതിവഴിയില്‍ വച്ച് പൊലിഞ്ഞുപൊയ്‌ക്കൊണ്ടേയിരുന്നു!

പിന്നീട്, അമ്മയാവുക എന്ന സ്വപ്നത്തേ കുറിച്ച് ചിന്തിക്കാന്‍ തന്നെ മനസ്സിന് കരുത്തില്ലാതായി. ഒരു കൊച്ചുപ്രതീക്ഷ നാമ്പെടുക്കുന്നത് നിരാശയ്‌ലേയ്ക്ക്, തന്നെ തള്ളിയിടുവാന്‍ വേണ്ടി മാത്രമാണെന്ന് ലൂറയ്ക്ക് തോന്നിത്തുടങ്ങി.

അതുകൊണ്ട് 14-ാമത്തെ തവണ ഗര്‍ഭവതി ആയപ്പോള്‍ അവള്‍, ഒന്നും പ്രതീക്ഷി
ക്കാതിരിക്കാന്‍ മനസ്സിനെ പരിശീലിപ്പിക്കയായിരുന്നു. ഇതും പരാജയപ്പെടുന്നതിനപ്പുറം, എങ്ങനെ, എന്ത് എന്നൊന്നും ചിന്തിക്കാന്‍ അവള്‍ക്ക് വയ്യായിരുന്നു. എന്നാല്‍ അതിന്റെയൊന്നും ആവശ്യം ഉണ്ടായില്ല. അത്ഭുതമെന്ന പോലെ 14-ാം തവണ ലൂവയുടെയും ഡേവിഡിന്റെയും ശ്രമം വിജയം കണ്ടു. ഗര്‍ഭം ഏഴര മാസം വളര്‍ന്നപ്പോഴാണ് ലൂറയ്ക്ക് അടിയന്തര സിസേറിയന്‍ ആവശ്യമായി വന്നത്.

ലൂറ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. വെറും 750 ഗ്രാം മാത്രമായിരുന്നു ലിവ എന്ന് അവര്‍ പേരിട്ട ആ കുഞ്ഞിന്റെ ഭാരം. ബോധം തെളിഞ്ഞപ്പോള്‍ കുഞ്ഞ് ലിവയുടെ ചിത്രം ഡേവിഡ് ലൂറയ്ക്ക് കാണിച്ചു കൊടുത്തു. താന്‍ അമ്മയായി എന്ന സത്യം അവള്‍ക്ക് അപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിയോ നേറ്റല്‍ ഐസിയുവില്‍ 11 ആഴ്ചകള്‍ കിടന്ന ശേഷമാണ് ലിവ സാധാരണ കുട്ടികളുടെ ശരീരഭാരത്തിലേയ്ക്ക് എത്തിയത്.

13 ഗര്‍ഭമലസലുകള്‍ക്ക് ശേഷം ജനിച്ച തന്റെ മകള്‍ പോരാളിയായ ഒരു അത്ഭുതശിശുവാണെന്നാണ് ലൂറ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍പ്പൂരം കത്തിച്ച് പൂജ നടത്തിയാല്‍....  (6 minutes ago)

ലോക്ഭവൻ കേരളമെന്നാക്കി ബോർ‌ഡ് സ്ഥാപിച്ചു  (8 minutes ago)

രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു  (32 minutes ago)

രാഹുലിനെ പട്ടടയിൽ വച്ചാലും അമ്മമാർക്ക് രാഹുൽ മതി..! രാഹുലേ...മോനെ...ഞങ്ങൾ ഉണ്ട് ഡാ..! ഈ കളി ഞങ്ങൾ കുറെ കണ്ടതാ.. ദേ ഈ പോരാളി കസറി ...!  (53 minutes ago)

ചക്കുളത്തുകാവ് പൊങ്കാല ഇന്ന്...  (1 hour ago)

എവിഎം പ്രൊഡക്ഷൻസിന്റെ ഉടമയും നിർമാതാവുമായ എം ശരവണൻ അന്തരിച്ചു...  (1 hour ago)

ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക്....‌‌  (1 hour ago)

ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക  (1 hour ago)

ഹൈദരാബാദിലെ അനധികൃത റോഹിംഗ്യകൾ  (2 hours ago)

ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ  (2 hours ago)

രാഹുൽ ഈശ്വറെ ഒരു ദിവസം കസ്റ്റഡിയിൽ വിട്ടു,  (2 hours ago)

സിപിഐഎം നേതാവിന്റെ വീടിനടിയിൽ മനുഷ്യ അസ്ഥികൂടങ്ങൾ  (2 hours ago)

സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവായി....  (2 hours ago)

ബസിനുള്ളിൽ ഒമ്പതാം ക്ലാസുകാരിയോട് അപമര്യാദ കാട്ടിയ കണ്ടക്ടർക്ക്  (3 hours ago)

ഉത്തരവ് ലംഘിച്ച് സർക്കാർ  (3 hours ago)

Malayali Vartha Recommends