Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവജാതശിശുവും അമ്മയും മരിച്ച സംഭവം.. മതിയായ വൈദ്യസഹായം ലഭിച്ചിരുന്നില്ല... പ്രസവശേഷം കടുത്ത അണുബാധയുണ്ടായിട്ടും ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് തയ്യാറായില്ല...കൊടും ക്രൂരത...


ആ കപ്പിന് പിന്നിൽ വൃത്തികെട്ട പി.ആർ തിരക്കഥ’; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിലും വി.ഡി സതീശനും...


സ്കൂൾ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത സംഭവം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി...


പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ..അമേരിക്കയിലെ ടെക്സസിൽ നിന്നും എൽപിജിയുമായി എത്തിയ ‘പിക്സിസ് പയനിയർ’ ,എന്ന കൂറ്റൻ ചരക്കുകപ്പൽ മംഗലാപുരം തുറമുഖത്തെത്തി...

മട്ടുപ്പാവില്‍ മുത്തുകൃഷി

12 MAY 2017 05:32 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

കേരളത്തിന് അത്ര പരിചിതമല്ലാത്ത ഒരു കൃഷിയെ കുറിച്ചു പറയാം. മുത്തുകൃഷി! ആഭരണങ്ങളില്‍ ഉപയോഗിക്കുന്ന മുത്തുകളാണ് കാസര്‍ഗോഡ് മാലക്കല്ലിലെ കടുതോടില്‍ കെ.ജെ. മാത്തച്ചന്‍ തന്റെ വീടിന്റെ മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നത്. മാത്തച്ചന്റെ മുത്തുകൃഷിയെക്കുറിച്ചറിയാം.

കേരളത്തില്‍ 52 ഇനം ശുദ്ധജല കക്കകളുണ്ട്. ഇതില്‍ 49 ഇനം കക്കകളുടെയും തോടിലുള്ളത് ചുണ്ണാമ്പാണ് . ഇത് നീറ്റിയെടുത്ത് കുമ്മായ നിര്‍മാണത്തിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ബാക്കി മൂന്നിനം കക്കകളില്‍ നാക്രി (nacre) എന്ന പദാര്‍ഥമാണുള്ളത്. പുഴകളിലും തടാകങ്ങളിലും കാണപ്പെടുന്ന കക്കയായ ലാംലിഡന്‍സ് മാര്‍ജിനാലിസ് (lamellidens marginalis)) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഫ്രെഷ് വാട്ടര്‍ മസില്‍സ് നാക്രി ലെയര്‍ നിര്‍മിക്കുന്ന കക്കകളാണ്. പല ലെയറുകളായാണ് ഇത് കാണപ്പെടുന്നത്. ഇതിനകത്താണ് കടലില്‍ മുത്തുണ്ടാവുന്നത്. കേരളത്തിലെ എല്ലാ നദികളിലും ശുദ്ധജല തടാകങ്ങളിലും ഇത് ലഭ്യമാണ്. അതിനെ പിടിച്ചുകൊണ്ടുവന്ന് ഉള്ളില്‍ നൂക്ലിയസ് നിക്ഷേപിച്ച് കുളത്തിലിട്ട് വളര്‍ത്തിയെടുക്കുന്നതാണ് മുത്തുകൃഷി.

ശുദ്ധജലത്തില്‍ വളരുന്ന കക്കകളിലാണ് കൃഷി. കക്കകളെ ബക്കറ്റിലും കുളത്തിലും വളര്‍ത്താം. ബക്കറ്റില്‍ വളര്‍ത്തുന്നതാണ് കൂടുതല്‍ സുരക്ഷിതം. കുളത്തില്‍ മറ്റ് ജീവികളുടെ ശല്യമുണ്ടാവാതെ സുരക്ഷ ഒരുക്കണം. കക്കയ്ക്കുള്ളില്‍ നിക്ഷേപിക്കുന്ന നൂക്ലിയസാണ് മുത്തായി മാറുന്നത്. കക്കയുടെ തോട് പൊടിച്ച് പ്രത്യേക മിശ്രിതങ്ങള്‍ ചേര്‍ത്താണ് നൂക്ലിയസ് നിര്‍മിക്കുന്നത്. അഞ്ചു വര്‍ഷത്തോളം ഗവേഷണം നടത്തി കണ്ടുപിടിച്ചതാണ് കക്കയില്‍ നിക്ഷേപിക്കാനുള്ള നൂക്ലിയസിന്റെ ഉത്പാദനം.

മൊളോക്കസ് കുടുംബത്തില്‍പ്പെടുന്ന സൈപ്രസ് പ്ലാങ്ക്റ്റന്‍ എന്ന സൂക്ഷ്മ ജീവിയെയാണ് കക്ക ആഹാരമാക്കുന്നത്. ഇതിന്റെ ഹാച്ചറി നിര്‍മിച്ച് കോടിക്കണക്കിന് കുഞ്ഞുങ്ങളെ ഉണ്ടാക്കി കുറേശെ കോരി ബക്കറ്റലിട്ട് കക്കയ്ക്ക് ഭക്ഷണമായി നല്‍കുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മാത്രം കാണപ്പെടുന്ന ക്ലോറെല്ല (chlorella) എന്ന പച്ചപ്പായലിനകത്ത് ജീവിക്കുന്ന ബാക്ടീരിയകളെ ഭക്ഷിച്ചാണ് സൈപ്രസ് പ്ലാങ്ക്റ്റന്‍ വളരുന്നത്. ഇവ കൂടാതെ സയാനോബാക്ടീരിയ (cyanobact eria)യും കക്കകളെ വളര്‍ത്തുന്ന ബക്കറ്റില്‍ നിക്ഷേപിക്കണം. അന്തരീക്ഷത്തില്‍ നിന്ന് സൂര്യപ്രകാശം ഉപയോഗിച്ച് ആഹാരം പാകം ചെയ്ത് വളരുന്ന സൂക്ഷ്മ ജീവിയാണിത്. അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജനെ വലിച്ചെടുക്കുന്ന ഇവ വിസര്‍ജിക്കുന്നതും ഓക്‌സിജനാണ്. അങ്ങനെ വെള്ളത്തില്‍ സൈപ്രസ് പ്ലാങ്ക്റ്റനാവശ്യമായ ഓക്‌സിജനും ഉണ്ടാവുന്നു. ചെറുതിനെ തിന്ന് വലുത് ജീവിക്കുന്നു എന്ന തത്വമാണ് ഈ കൃഷിയിലും നടക്കുന്നത്. സൈപ്രസ് പ്ലാങ്ക്റ്റനെ ഭക്ഷിച്ചുകഴിയുന്‌പോള്‍ കക്കയുടെ ശരീരത്തില്‍ നാക്രി എന്ന പ്രോ്ടീന്‍ ലെയര്‍ ഉണ്ടാവുന്നു. ഈ ലെയറാണ് കക്കയില്‍ നിക്ഷേപിക്കുന്ന ന്യൂക്ലിയസിന്റെ മുകളില്‍ കവര്‍ ചെയ്തു വരുന്നത്. എത്ര ആവരണങ്ങള്‍ ഉണ്ടാവുന്നോ അത്രയും മൂല്യം കൂടും മുത്തിന്. ഒന്നരവര്‍ഷം നീളുന്ന കൃഷി വിളവെടുപ്പാവുമ്പോഴേയ്ക്കും 140 ആവരണങ്ങള്‍ വരെ നൂക്ലിയസില്‍ പൊതിയും. കക്കയുടെ വിസര്‍ജ്യം അമോണിയം നൈട്രേറ്റാണ്. ഇത് വെള്ളവുമായി ചേര്‍ന്ന് നൈട്രേറ്റും നൈട്രൈറ്റുമായി മാറും. ഇത് കക്കയ്ക്കും ബക്കറ്റില്‍ നിക്ഷേപിച്ചിരിക്കുന്ന മറ്റു ജീവികള്‍ക്കും ഭക്ഷണമൊരുക്കുന്നു. ഇക്കാരണത്താല്‍ പ്രത്യേകം ഭക്ഷണമൊന്നും മുത്ത് കൃഷിക്ക് ആവശ്യമില്ല.

ഒരു കക്കയില്‍ നിന്ന് രണ്ട് പേളുകളാണ് കിട്ടുന്നത്. 50 ഗ്രാം മുതല്‍ 180 ഗ്രാം വരെയാണ് ഈ കക്കളുടെ ഭാരം. കക്കകളില്‍ നിന്നു കിട്ടുന്ന മുത്തുകള്‍ പോളിഷ് ചെയ്‌തെടുത്ത് ആഭരണങ്ങളാക്കി ഓസ്‌ട്രേലിയ, അയര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നു. ഗോള്‍ഡ്‌സ്മിത്തുകള്‍ തയാറാക്കിയ മോഡലുകളില്‍ മുത്തുകള്‍ പതിപ്പിച്ചാണ് കയറ്റുമതി ചെയ്യുന്നത്. നല്ല മുത്താണെങ്കില്‍ കാരറ്റിന് 360 രൂപ വിലയുണ്ട്. ഒരു ഗ്രാമിന്റെ മുത്തിന് 1800 രൂപ കിട്ടും. താത്പര്യവും സൗകര്യവും അനുസരിച്ച് എത്ര ബക്കറ്റില്‍ വേണമെങ്കിലും കൃഷി നടത്താം. ഒരു ബക്കറ്റില്‍ 10 കക്കകള്‍ വളര്‍ത്താം. അമ്പത് ബക്കറ്റിന് ഏകദേശം ഒന്നരലക്ഷമാണ് ചെലവ്. ഇതില്‍ നിന്ന് നാല് ലക്ഷം രൂപയോളം വരുമാനം കിട്ടും.

1982 മുതല്‍ കൃഷികാര്യങ്ങളില്‍ വ്യാപൃതനാണ് മാത്തച്ചന്‍. അതിനു മുമ്പ് പത്ത് വര്‍ഷത്തോളം സൗദി അറേബ്യയിലെ യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് മിനറല്‍സില്‍ ജോലിക്കാരനായിരുന്നു. അവിടെ നിന്നാണ് മുത്തുകൃഷിയുടെ വിവിധ വശങ്ങള്‍ പഠിച്ചെടുത്തത്. 1999 മുതല്‍ തന്റെ വീട്ടുവളപ്പില്‍ വിപുലമായ രീതിയില്‍ മുത്ത് കൃഷി ചെയ്യാന്‍ തുടങ്ങി. കേരളത്തില്‍ ഏറ്റവും വലിയ മഴവെള്ള സംഭരണി ഉണ്ടാക്കിയതും ഇദ്ദേഹം തന്നെ. സംസ്ഥാനത്തെ തന്നെ ആദ്യത്തെ മഴവെള്ള സംഭരണിയായിരുന്നു അത്. 1999-ല്‍ 20 ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന സംഭരണിയാണ് തന്റെ തോട്ടത്തില്‍ അദ്ദേഹം നിര്‍മ്മിച്ചത്. മുന്‍ മന്ത്രി പി.ജെ. ജോസഫ് അദ്ദേഹത്തിന്റെ പുരയിടത്തില്‍ മഴവെള്ള സംഭരണി നിര്‍മിച്ചതും മാത്തച്ചനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ്. മാത്തച്ചന്‍ തന്നെയാണ് ഇത് നിര്‍മിച്ചു നല്‍കിയതും. വാനില കൃഷി വ്യാപകമാവുന്നതിനു മുന്‍പു തന്നെ അത് പരീക്ഷിച്ച് വിജയം കൊയ്ത ആളാണ് മാത്തച്ചന്‍. തെങ്ങ്, കവുങ്ങ്. കൊക്കോ തുടങ്ങിയ കൃഷികളും ഇദ്ദേഹം നടത്തിവരുന്നു. വയസും പ്രായവുമായവര്‍ക്കും വീട്ടമ്മമാര്‍ക്കും ഏറ്റവും അനുയോജ്യമാണു മുത്തു കൃഷിയെന്ന് മാത്തച്ചന്‍ അഭിപ്രായപ്പെടുന്നു. ദേഹാധ്വാനം ആവശ്യമില്ല എന്നതു തന്നെ കാരണം. ദിവസേന അരമണിക്കൂര്‍ മാത്രമെ ഈ കൃഷിക്കായി ചെലവഴിക്കേണ്ടതുള്ളു. ഒരു കൃഷി എന്നതിനേക്കാള്‍ ഒരു ഇന്‍വെസ്റ്റ്‌മെന്റ് എന്ന് മുത്തുകൃഷിയെ വിളിക്കാനാണ് ഇദ്ദേഹത്തിന് താത്പര്യം. മുത്തുകൃഷിയില്‍ പരിശീലനം നല്‍കാനും മാത്തച്ചന്‍ സമയം കത്തെുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446089736 (മാത്തച്ചന്‍) .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിൽ തന്നെ പ്രസവം  (6 minutes ago)

ആരോപണം തെളിയിക്കുകയാണെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ഫാത്തിമ തെഹ്ലിയ  (8 minutes ago)

ആ കപ്പിന് പിന്നിൽ വൃത്തികെട്ട പി.ആർ തിരക്കഥ’; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിലും വി.ഡി സതീശനും...  (21 minutes ago)

എൽപിജിയുമായി കൂറ്റൻ ചരക്കുകപ്പൽ;  (27 minutes ago)

സ്കൂൾ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത സംഭവം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി...  (30 minutes ago)

പെരുന്നാള്‍ ആഘോഷിക്കാന്‍ പോയ കുടുംബം മഴവെള്ളപ്പാച്ചിലില്‍പ്പെട്ടു; ഒമാനില്‍ രണ്ട് മലയാളികള്‍ മരിച്ചു  (42 minutes ago)

വടുതലയിലെ ‘മരണവീട്’; ഉറക്കാനെന്നപോലെ അണിയിച്ചൊരുക്കിയ പിഞ്ചുകുഞ്ഞുങ്ങൾ, നടുക്കം മാറാതെ കേരളം...  (1 hour ago)

വിമാന യാത്രയ്ക്കിടെ 60കാരി മരിച്ചു; മൃതദേഹത്തിനൊപ്പം യാത്രക്കാര്‍ ചെലവഴിച്ചത് 13 മണിക്കൂര്‍  (1 hour ago)

ബ്ലോക്ക്ബസ്റ്റർ വിജയക്കുതിപ്പുമായി ആട് 3  (1 hour ago)

റഷ്യന്‍ അസംസ്‌കൃത എണ്ണയുമായി ആദ്യത്തെ കപ്പല്‍ ശനിയാഴ്ച വൈകുന്നേരം ന്യൂ മംഗളൂരു തുറമുഖത്തെത്തി  (1 hour ago)

അമ്മയുടെ കൺമുന്നിൽ മരിച്ചു വീണു.. കണ്ണീരോർമ്മയായി ആറുവയസ്സുകാരി  (1 hour ago)

കേരളം ചുട്ടുപ്പൊള്ളും.. വൻ ജാ​ഗ്രത നിർദ്ദേശം  (2 hours ago)

പാലക്കാട്ടെ മൂന്ന് സ്ഥാനാര്‍ത്ഥികളും കോടിപതികള്‍; മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി  (2 hours ago)

സൗദി അറേബ്യ ഒരാഴ്ചക്കിടെ 7,761 പ്രവാസികളെ നാടുകടത്തി  (2 hours ago)

ഗുരുവായൂരില്‍ ഹിന്ദു MLA പരാമര്‍ശം ; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന് കുരുക്ക്  (2 hours ago)

Malayali Vartha Recommends