Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?


വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍


വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ..ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി..


തലസ്ഥാനം വളഞ്ഞ് കമാൻഡോസ്..കരയിലും ആകാശത്തും കടലിലും ഒരേസമയം പഴുതടച്ച സുരക്ഷ..എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും..

അയല്‍വാസിയുടെ ഭൂമി കയ്യേറുകയും അയാളുടെ ഭാര്യയുടെ ഗര്‍ഭസ്ഥശിശുവിനെ കൊലപ്പെടുത്തുകയും ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകനും ബ്രാഞ്ച് സെക്രട്ടറിക്കും സി.പി.എമ്മും പൊലീസും ഒരുക്കിയ സംരക്ഷണം തകര്‍ന്നു

15 FEBRUARY 2018 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

ഗര്‍ഭസ്ഥ ശിശുവിനെ പോലും കൊല്ലുന്ന രാക്ഷസന്‍മാരായി സി.പി.എം പ്രവര്‍ത്തകര്‍ മാറിയതിന്റെ നേര്‍ക്കാഴ്ചയാണ് കോഴിക്കോട് താമരശേരി താലൂക്കില്‍, കോടഞ്ചേരി വില്ലേജില്‍ നടന്ന സംഭവം വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ തണലിലും അധാകാരത്തിന്റെ സംരക്ഷണയിലും മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യങ്ങളാണ് സി.പി.എം കല്ലന്തറമേട് ബ്രാഞ്ച് സെക്രട്ടറി തമ്പി റജീഷ് എന്ന തമ്പി തെറ്റാലിയിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 28ന് നടന്നത്. ആക്രമണത്തിനിരയായ കോഴിക്കോട് കോടഞ്ചേരി ഏനാംകുഴിയില്‍ സിബി ചാക്കോയും ഭാര്യ ജ്യോത്സനയും ആ ക്രൂര സംഭവം മലയാളി വാര്‍ത്തിയോട് പറയുന്നു.

എറണാകുളത്ത് കണ്ടയ്‌നര്‍ ലോറി ഡ്രൈവറാണ് സിബി ചാക്കോ. മാസത്തില്‍ മൂന്നോ, നാലോ ദിവസം മാത്രമാണ് വീട്ടിലെത്തുന്നത്. ഭാര്യ ജ്യോത്സനയും മക്കളായ മെറിന്‍ട്രീസയും ആന്‍തെരാസും മകനും അടങ്ങുന്ന ചെറിയകുടുംബം. മാസങ്ങള്‍ക്ക് മുമ്പ് അയല്‍വാസിയായ പ്രജീഷ് (34) സിബിയുടെ ഭൂമി കയ്യേറി. ഇതോടെ സിബി പൊലീസില്‍ പരാതി നല്‍കി. താമരശേരി താലൂക്ക് സര്‍വെയര്‍ക്കും കോടഞ്ചേരി വില്ലേജ് ഓഫീസര്‍ക്കും പരാതി നല്‍കി. ഇവരെത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തി. സിബിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായി. തുടര്‍ന്ന് പ്രജീഷ് കയ്യേറി സ്ഥാപിച്ചിരുന്ന വേലി പൊലീസ് പൊളിച്ചു. അതോടെ പ്രജീഷിന്റെ വൈരാഗ്യം കൂടി. ജ്യോത്സ്യനയും കുട്ടികളും വീട്ടില്‍ തനിച്ചുള്ള സമയം പ്രജീഷും അമ്മ സരസമ്മയും പിതാവ് ഗോപാലനും അസഭ്യം പറയുക പതാവായി. സി.പി.എമ്മുമായി അടുത്തബന്ധമുള്ള കുടുംബമാണ് പ്രജീഷിന്റേത്. പ്രദേശത്ത് പാര്‍ട്ടിയുടെ പല അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് പ്രജീഷാണ്.

അസഭ്യം പതിവായതോടെ കഴിഞ്ഞ ഡിസംബറില്‍ ജ്യോത്സ്‌ന കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. സരസമ്മയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയതല്ലാതെ പൊലീസ് ഒന്നും ചെയ്തില്ല. പകരം രണ്ട് പേര്‍ക്കുമെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടയച്ചു. കേസും വഴക്കും വേണ്ടെന്ന് എറണാകുളത്തായിരുന്ന സിബി ചാക്കോ ഭാര്യയോട് പറഞ്ഞു. കഴിഞ്ഞ മാസം അവസാനം സിബി വീട്ടിലെത്തി. 28ന് രാത്രി അങ്ങാടിയില്‍ വെച്ച് ഒരു കാരണവുമില്ലാതെ പ്രജീഷ് സിബിയെ ചീത്തവിളിക്കുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്നവരില്‍ ചിലര്‍ പ്രജീഷിനെ പിടിച്ചുമാറ്റി. വഴക്കുണ്ടാക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ സിബി വീട്ടിലേക്ക് മടങ്ങി. രാ്ത്രി ഏഴരയ്ക്ക് സിബിയെ വീട് കയറി ആക്രമിക്കാന്‍ പ്രജീഷ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ചില സുഹൃത്തുക്കള്‍ അറിയിച്ചു. ഗര്‍ഭിണിയായ ഭാര്യയും മക്കളും വീട്ടിലുള്ളതിനാല്‍ പ്രശ്‌നം വഷളാകുമെന്ന് മനസിലാക്കിയ സിബി ബൈക്കെടുത്ത് അങ്ങാടിയിലേക്ക് പോയി. അവിടെവെച്ച് തന്നെ മര്‍ദ്ദിച്ചാല്‍ ഭാര്യയും മക്കളും രക്ഷപെടുമല്ലോ എന്ന് കരുതി.

അങ്ങാടിയിലേക്ക് പോകുന്നവഴിയില്‍ പ്രജീഷും കൂട്ടരും ഇരിക്കുന്നുണ്ടായിരുന്നു. അവരൊന്നും പറഞ്ഞില്ല. അതോടെ സിബി ചാക്കോ വീട്ടിലേക്ക് മടങ്ങി. കുറേ സമയം കഴിഞ്ഞ് അയല്‍വാസിയും സി.പി.എം പ്രവര്‍ത്തകനുമായ സെയ്തലവി സിബിയുടെ വീട്ടിലെത്തി. പ്രജീഷുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. തനിക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും തന്റെ ഭൂമി പ്രജീഷ് കയ്യേറുകയായിരുന്നു റവന്യൂ അധികൃതരെത്തി അത് അളന്ന് തിട്ടപ്പെടുത്തി. അത് പ്രജീഷിന് ഇഷ്ടപ്പെട്ടില്ലെന്നും സിബി പറഞ്ഞു. പ്രജീഷ് ഞങ്ങളെ പാര്‍ട്ടിക്കാരനാണെന്നും അതിനാല്‍ അവന്റെ പ്രശ്‌നത്തില്‍ ഇടപെടുമെന്നും പറഞ്ഞ് സെയ്തലവി ബഹളമുണ്ടാക്കി. കുട്ടികള്‍ കരയാന്‍ തുടങ്ങി. സെയ്തലവിയോട് വീട്ടില്‍ നിന്ന് പോകാന്‍ സിബി ആവശ്യപ്പെട്ടു. തുടര്‍ന്ന് സെയ്തലവിയും പ്രജീഷും തമ്പിയെയും ജോയിയെയും ബിനോയിയെയും രഞ്ജിത്തിനെയും ഫോണില്‍ വിളിച്ചുവരുത്തി.

സംഗതി കുഴപ്പമാകുമെന്ന് മനസിലാക്കിയ സിബി പൊലീസ് സ്റ്റേഷനിലും എസ്.ഐയെയും വിളിച്ചെങ്കിലും നോക്കട്ടെ എന്ന മറുപടിയാണ് ലഭിച്ചത്. അപ്പോഴേക്കും ബ്രാഞ്ച് സെക്രട്ടറിയായ തമ്പിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി സിബി ചാക്കോയെയും ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ചു. ആശുപത്രിയില്‍ പോകാനായി ജ്യോത്സന നടന്ന് റോഡിലേക്ക് ഇറങ്ങിയപ്പോള്‍ പ്രജീഷിന്റെ അമ്മയും മറ്റും ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തി. ഭാര്യയെ രക്ഷിക്കാന്‍ സിബി എത്തിയപ്പോഴേക്കും പ്രജീഷും തമ്പിയും മറ്റും മര്‍ദ്ദനം തുടര്‍ന്നു. ഇതിനിടെ ഇതിനിടെ പ്രജീഷും തമ്പിയും ജ്യോത്സനയുടെ വയറ്റില്‍ തൊഴിച്ചു.  അപ്പോഴേക്കും സിബിയുടെ ഭാര്യാമാതാവും അനുജത്തിയും ഓട്ടോയില്‍ സ്ഥലത്തെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായി. കഴിഞ്ഞ മാസം രണ്ടിന് നാല് മാസം പ്രായമുണ്ടായിരുന്ന ഗര്‍ഭസ്ഥ ശിശു മരിച്ചു. പ്ലാസന്റയില്‍ രക്തം കട്ടപിടിച്ചാണ് കുട്ടിമരിച്ചതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗര്‍ഭപാത്രത്തിനേറ്റ ചവിട്ടാണ് ഇതിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കോഴിക്കോട് മെഡിക്കല്‍കോളജിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കോടഞ്ചേരി പൊലീസില്‍ കേസ് കൊടുത്തെങ്കിലും പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. ഇതോടെ സിബിയും ഭാര്യയും മക്കളും സ്‌റ്റേഷന് മുന്നില്‍ സമരം കിടന്നു. തുടര്‍ന്നാണ് പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറായത്. ഏഴ് പ്രതികളെയും അറസ്റ്റ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറി തമ്പിയെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കള്‍ തന്നെ സമീപിച്ചെന്ന് സിബി ചാക്കോ മലയാളി വാര്‍ത്തയോട് വെളിപ്പെടുത്തി. മൊഴി മാറ്റി എഴുതാന്‍ പൊലീസും തയ്യാറായി. പക്ഷെ, സിബി ചാക്കോ വഴങ്ങിയില്ല. നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് തന്റെ കൂടെ ഉണ്ടായിരുന്നതെന്ന് സിബിചാക്കോ നന്ദിപൂര്‍വം പറയുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ഓരോരുത്തരെയും ഞങ്ങള്‍ വേട്ടയാടും; ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (1 hour ago)

സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‌ക്കേണ്ട കാര്യമുണ്ടായിന്നില്ല; വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെയും ഉമ്മന്‍ ചാണ്ടിയെയും അപമാനിച  (1 hour ago)

പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം; കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്ക  (1 hour ago)

ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരു വടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  (2 hours ago)

ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?  (2 hours ago)

അവൾ എന്റെ കൈകൊണ്ട് ചത്തു..!സൂരജിന്റെ അവസാന സന്ദേശം..! വാട്ട്സ്ആപ്പ് പ്രൊഫൈല്‍ കാട്ടിക്കൂട്ടിയത്..!പ്രവാസികൾക്ക്  (4 hours ago)

KOZHIKODE അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ  (4 hours ago)

പാലക്കാട് വാഹനാപകടത്തില്‍ അമ്മയും മകനും ദാരുണാന്ത്യം...  (5 hours ago)

പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (5 hours ago)

കേദര്‍നാഥിന്റെ ക്ഷേത്രകവാടം തീര്‍ത്ഥാടകര്‍ക്കായി തുറന്നു...  (6 hours ago)

പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി  (6 hours ago)

എല്ലാവര്‍ക്കും എന്റെ നമസ്‌കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ ..  (6 hours ago)

ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാനായി ശ്രമിക്കുകയും ചെയ്യുന്നവര്‍  (7 hours ago)

ചെല്‍സിക്കും റല്‍ ബെറ്റിസിനും ജയം.  (7 hours ago)

Kuwait- അന്വേഷണം തുടങ്ങി കുവൈത്ത് പോലീസ്  (7 hours ago)

Malayali Vartha Recommends