Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

അയല്‍വാസിയുടെ ഭൂമി കയ്യേറുകയും അയാളുടെ ഭാര്യയുടെ ഗര്‍ഭസ്ഥശിശുവിനെ കൊലപ്പെടുത്തുകയും ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകനും ബ്രാഞ്ച് സെക്രട്ടറിക്കും സി.പി.എമ്മും പൊലീസും ഒരുക്കിയ സംരക്ഷണം തകര്‍ന്നു

15 FEBRUARY 2018 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

 കടമെടുപ്പ് പരിധിയിലെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് ... കൂടുതല്‍ കടമെടുക്കാന്‍ അനുവാദമില്ല, ഓരോ സംസ്ഥാനത്തിനും എത്ര കടമെടുക്കാമെന്നത് അഞ്ചംഗ ബെഞ്ച് പരിഗണിക്കും, ഹര്‍ജിയില്‍ ഭരണഘടനാ വിഷയങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സുപ്രീംകോടതി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിക്കു സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ സമൻസ്... സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് വിവിധ രേഖകൾ ആവശ്യപ്പെട്ടു സമൻസ്..

കണ്ണീരോടെ.... ഒമാനില്‍ പ്രവാസി മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു...സംസ്‌കാര ചടങ്ങുകള്‍ നാട്ടില്‍ നടത്തും

മഹാസഖ്യ സര്‍ക്കാരിനെ വീഴ്ത്തി നിതീഷ്കുമാര്‍ രാജിവച്ചു..! ജെ.ഡി.യു– ബി.ജെ.പി സഖ്യ സര്‍ക്കാര്‍ അധികാരമേല്‍ക്കും..സത്യപ്രതിജ്ഞ ഇന്ന്..!

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം; നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതിയിൽ; സർക്കാർ നിലപാട് കൂടി കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നീക്കം

ഗര്‍ഭസ്ഥ ശിശുവിനെ പോലും കൊല്ലുന്ന രാക്ഷസന്‍മാരായി സി.പി.എം പ്രവര്‍ത്തകര്‍ മാറിയതിന്റെ നേര്‍ക്കാഴ്ചയാണ് കോഴിക്കോട് താമരശേരി താലൂക്കില്‍, കോടഞ്ചേരി വില്ലേജില്‍ നടന്ന സംഭവം വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ തണലിലും അധാകാരത്തിന്റെ സംരക്ഷണയിലും മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യങ്ങളാണ് സി.പി.എം കല്ലന്തറമേട് ബ്രാഞ്ച് സെക്രട്ടറി തമ്പി റജീഷ് എന്ന തമ്പി തെറ്റാലിയിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 28ന് നടന്നത്. ആക്രമണത്തിനിരയായ കോഴിക്കോട് കോടഞ്ചേരി ഏനാംകുഴിയില്‍ സിബി ചാക്കോയും ഭാര്യ ജ്യോത്സനയും ആ ക്രൂര സംഭവം മലയാളി വാര്‍ത്തിയോട് പറയുന്നു.

എറണാകുളത്ത് കണ്ടയ്‌നര്‍ ലോറി ഡ്രൈവറാണ് സിബി ചാക്കോ. മാസത്തില്‍ മൂന്നോ, നാലോ ദിവസം മാത്രമാണ് വീട്ടിലെത്തുന്നത്. ഭാര്യ ജ്യോത്സനയും മക്കളായ മെറിന്‍ട്രീസയും ആന്‍തെരാസും മകനും അടങ്ങുന്ന ചെറിയകുടുംബം. മാസങ്ങള്‍ക്ക് മുമ്പ് അയല്‍വാസിയായ പ്രജീഷ് (34) സിബിയുടെ ഭൂമി കയ്യേറി. ഇതോടെ സിബി പൊലീസില്‍ പരാതി നല്‍കി. താമരശേരി താലൂക്ക് സര്‍വെയര്‍ക്കും കോടഞ്ചേരി വില്ലേജ് ഓഫീസര്‍ക്കും പരാതി നല്‍കി. ഇവരെത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തി. സിബിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായി. തുടര്‍ന്ന് പ്രജീഷ് കയ്യേറി സ്ഥാപിച്ചിരുന്ന വേലി പൊലീസ് പൊളിച്ചു. അതോടെ പ്രജീഷിന്റെ വൈരാഗ്യം കൂടി. ജ്യോത്സ്യനയും കുട്ടികളും വീട്ടില്‍ തനിച്ചുള്ള സമയം പ്രജീഷും അമ്മ സരസമ്മയും പിതാവ് ഗോപാലനും അസഭ്യം പറയുക പതാവായി. സി.പി.എമ്മുമായി അടുത്തബന്ധമുള്ള കുടുംബമാണ് പ്രജീഷിന്റേത്. പ്രദേശത്ത് പാര്‍ട്ടിയുടെ പല അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് പ്രജീഷാണ്.

അസഭ്യം പതിവായതോടെ കഴിഞ്ഞ ഡിസംബറില്‍ ജ്യോത്സ്‌ന കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. സരസമ്മയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയതല്ലാതെ പൊലീസ് ഒന്നും ചെയ്തില്ല. പകരം രണ്ട് പേര്‍ക്കുമെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടയച്ചു. കേസും വഴക്കും വേണ്ടെന്ന് എറണാകുളത്തായിരുന്ന സിബി ചാക്കോ ഭാര്യയോട് പറഞ്ഞു. കഴിഞ്ഞ മാസം അവസാനം സിബി വീട്ടിലെത്തി. 28ന് രാത്രി അങ്ങാടിയില്‍ വെച്ച് ഒരു കാരണവുമില്ലാതെ പ്രജീഷ് സിബിയെ ചീത്തവിളിക്കുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്നവരില്‍ ചിലര്‍ പ്രജീഷിനെ പിടിച്ചുമാറ്റി. വഴക്കുണ്ടാക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ സിബി വീട്ടിലേക്ക് മടങ്ങി. രാ്ത്രി ഏഴരയ്ക്ക് സിബിയെ വീട് കയറി ആക്രമിക്കാന്‍ പ്രജീഷ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ചില സുഹൃത്തുക്കള്‍ അറിയിച്ചു. ഗര്‍ഭിണിയായ ഭാര്യയും മക്കളും വീട്ടിലുള്ളതിനാല്‍ പ്രശ്‌നം വഷളാകുമെന്ന് മനസിലാക്കിയ സിബി ബൈക്കെടുത്ത് അങ്ങാടിയിലേക്ക് പോയി. അവിടെവെച്ച് തന്നെ മര്‍ദ്ദിച്ചാല്‍ ഭാര്യയും മക്കളും രക്ഷപെടുമല്ലോ എന്ന് കരുതി.

അങ്ങാടിയിലേക്ക് പോകുന്നവഴിയില്‍ പ്രജീഷും കൂട്ടരും ഇരിക്കുന്നുണ്ടായിരുന്നു. അവരൊന്നും പറഞ്ഞില്ല. അതോടെ സിബി ചാക്കോ വീട്ടിലേക്ക് മടങ്ങി. കുറേ സമയം കഴിഞ്ഞ് അയല്‍വാസിയും സി.പി.എം പ്രവര്‍ത്തകനുമായ സെയ്തലവി സിബിയുടെ വീട്ടിലെത്തി. പ്രജീഷുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. തനിക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും തന്റെ ഭൂമി പ്രജീഷ് കയ്യേറുകയായിരുന്നു റവന്യൂ അധികൃതരെത്തി അത് അളന്ന് തിട്ടപ്പെടുത്തി. അത് പ്രജീഷിന് ഇഷ്ടപ്പെട്ടില്ലെന്നും സിബി പറഞ്ഞു. പ്രജീഷ് ഞങ്ങളെ പാര്‍ട്ടിക്കാരനാണെന്നും അതിനാല്‍ അവന്റെ പ്രശ്‌നത്തില്‍ ഇടപെടുമെന്നും പറഞ്ഞ് സെയ്തലവി ബഹളമുണ്ടാക്കി. കുട്ടികള്‍ കരയാന്‍ തുടങ്ങി. സെയ്തലവിയോട് വീട്ടില്‍ നിന്ന് പോകാന്‍ സിബി ആവശ്യപ്പെട്ടു. തുടര്‍ന്ന് സെയ്തലവിയും പ്രജീഷും തമ്പിയെയും ജോയിയെയും ബിനോയിയെയും രഞ്ജിത്തിനെയും ഫോണില്‍ വിളിച്ചുവരുത്തി.

സംഗതി കുഴപ്പമാകുമെന്ന് മനസിലാക്കിയ സിബി പൊലീസ് സ്റ്റേഷനിലും എസ്.ഐയെയും വിളിച്ചെങ്കിലും നോക്കട്ടെ എന്ന മറുപടിയാണ് ലഭിച്ചത്. അപ്പോഴേക്കും ബ്രാഞ്ച് സെക്രട്ടറിയായ തമ്പിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി സിബി ചാക്കോയെയും ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ചു. ആശുപത്രിയില്‍ പോകാനായി ജ്യോത്സന നടന്ന് റോഡിലേക്ക് ഇറങ്ങിയപ്പോള്‍ പ്രജീഷിന്റെ അമ്മയും മറ്റും ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തി. ഭാര്യയെ രക്ഷിക്കാന്‍ സിബി എത്തിയപ്പോഴേക്കും പ്രജീഷും തമ്പിയും മറ്റും മര്‍ദ്ദനം തുടര്‍ന്നു. ഇതിനിടെ ഇതിനിടെ പ്രജീഷും തമ്പിയും ജ്യോത്സനയുടെ വയറ്റില്‍ തൊഴിച്ചു.  അപ്പോഴേക്കും സിബിയുടെ ഭാര്യാമാതാവും അനുജത്തിയും ഓട്ടോയില്‍ സ്ഥലത്തെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായി. കഴിഞ്ഞ മാസം രണ്ടിന് നാല് മാസം പ്രായമുണ്ടായിരുന്ന ഗര്‍ഭസ്ഥ ശിശു മരിച്ചു. പ്ലാസന്റയില്‍ രക്തം കട്ടപിടിച്ചാണ് കുട്ടിമരിച്ചതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗര്‍ഭപാത്രത്തിനേറ്റ ചവിട്ടാണ് ഇതിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കോഴിക്കോട് മെഡിക്കല്‍കോളജിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കോടഞ്ചേരി പൊലീസില്‍ കേസ് കൊടുത്തെങ്കിലും പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. ഇതോടെ സിബിയും ഭാര്യയും മക്കളും സ്‌റ്റേഷന് മുന്നില്‍ സമരം കിടന്നു. തുടര്‍ന്നാണ് പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറായത്. ഏഴ് പ്രതികളെയും അറസ്റ്റ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറി തമ്പിയെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കള്‍ തന്നെ സമീപിച്ചെന്ന് സിബി ചാക്കോ മലയാളി വാര്‍ത്തയോട് വെളിപ്പെടുത്തി. മൊഴി മാറ്റി എഴുതാന്‍ പൊലീസും തയ്യാറായി. പക്ഷെ, സിബി ചാക്കോ വഴങ്ങിയില്ല. നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് തന്റെ കൂടെ ഉണ്ടായിരുന്നതെന്ന് സിബിചാക്കോ നന്ദിപൂര്‍വം പറയുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (8 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (10 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (10 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (11 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (11 hours ago)

ദൃശ്യങ്ങൾ പുറത്ത്  (11 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (11 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (11 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (11 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (13 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (13 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (14 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (14 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (14 hours ago)

Malayali Vartha Recommends