Widgets Magazine
27
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...


മന്ത്രിക്കുപോലും തുണയാകാത്ത സർക്കാർ ആശുപത്രികൾ; അഞ്ചര മണിക്കൂർ പരിശോധിച്ചിട്ടും ഉളുക്ക് കണ്ടുപിടിക്കാനായില്ല, ഒടുവിൽ പാതിരാത്രിയിൽ ഡിസ്ചാർജ് വാങ്ങി മടക്കം! ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


വൈകാരിക പ്രതിഷേധമെന്ന് വിശദീകരണം; വിവാദ മുദ്രാവാക്യത്തിൽ ചിന്ത ജെറോമിനെതിരെ എഫ്‌ഐആർ...

48 തട്ടിപ്പു കേസുകളില്‍ പെട്ട ക്രിമിനല്‍ കേരളത്തിന്റെ സദാചാരം നിര്‍ണ്ണയിക്കുമ്പോള്‍... കേരളരാഷ്ട്രീയം വേശ്യാവൃത്തിയുടെയും പീഡനത്തിന്റെയും നാടായി മാറുന്നു

11 NOVEMBER 2017 12:26 PM IST
മലയാളി വാര്‍ത്ത

നാലു കത്തുകള്‍, നാലും വ്യത്യസ്തം. ഏഴു കോടി മുടക്കിയ സ്മാര്‍ത്ത വിചാരം. രാഷ്ട്രീയം ഇത്രയേറെ മലീമസമായ മാറിയ അവസ്ഥ കേരളത്തിലാദ്യം. കേരളം സംശയിക്കുന്നു. വദന സുരദം മുതല്‍ അശ്ലീലം നിറച്ചെഴുതിയ കത്തില്‍ തലയറുത്തെടുത്ത ഒരുപാടു ബിംബങ്ങളുണ്ട്. ഇന്നലെ വരെ അവര്‍ വളര്‍ത്തിയെടുത്ത ജനസേവനത്തിന്റെ വിയര്‍പ്പുചാലുകള്‍ വേശ്യാവൃത്തിയുടെയും പീഡനത്തിന്റെയും മ്ലേച്ഛതയിലേക്കു പതിക്കുമ്പോള്‍ കേരളം പരിതപിക്കുന്നു. ഒന്നുറപ്പാണ് ഞങ്ങള്‍ സരിതയെ വിശ്വസിക്കുന്നില്ല. പണത്തിന്റെ ഇറച്ചിക്കണക്കുകള്‍, വിലപേശലുകള്‍ ഒരുപാടു കേട്ട ഇന്നലെകള്‍ മറന്നു ഉമ്മന്‍ ചാണ്ടിയെയും മറ്റു ചിലരെയെങ്കിലും സംശയിക്കാന്‍ കഴിയുന്നില്ല. പെണ്ണിന്റെ മൊഴിയില്‍ പോസ്റ്റ്മാര്‍ട്ടം ചെയ്യപ്പെടേണ്ട ഇവരുടെ സദാചാരം നമ്മളെ നൊമ്പരപ്പെടുത്തുന്നു. അതിലേറെ ദുഖിപ്പിക്കുന്നു. ഈ വിഴുപ്പിന്റെ രാഷ്ട്രീയം വിസര്‍ജ്യത്തിന്റെ നിലവാരത്തിലാണ്.പെണ്ണിന്റെ ശരീരം അലങ്കരിച്ചെടുത്തു മാംസം വിലപേശലുകള്‍ക്കു വയ്ക്കുന്ന ഈ നാറിയ കളി ഓര്‍മ്മപ്പെടുത്തുന്നത് ജോസ് തെറ്റയിലിന്റെയും ശശീന്ദ്രന്റെയും വീഴ്ചകളാണ്. സമാനതകള്‍ കോടതി കണ്ടെത്തട്ടെ. അതുവരെ നിയമത്തിന്റെ അതിര്‍വരമ്പുകളില്‍ നിന്ന് പ്രതികരിക്കാം. ലൈംഗികാരോപണങ്ങള്‍ സംബന്ധിച്ച സരിത നായരുടെ ആരോപണങ്ങള്‍ അതേപടിയാണ് കമീഷന്‍ സ്വീകരിച്ചിട്ടുള്ളത്. അന്വേഷണ കമ്മീഷന്റെ ഉദ്ദേശ്യശുദ്ധി വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നു. സരിതയുടെ മൊഴി അതേപോലെ പകര്‍ത്തിയെഴുതിയ കമ്മീഷന്‍ ചില രാഷ്ട്രീയ താല്‍പര്യക്കാരുടെ കെണിയില്‍ പെട്ടുപോയി എന്ന വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുന്നു. രാഷ്ട്രീയ നേതൃത്വവും സംശയ നിഴലിലാണ്. ഉമ്മന്‍ ചാണ്ടിയെന്ന മഹാമേരുവിനെ മ്ലേച്ഛമായ ആരോപണത്തില്‍ കുരുക്കി വനവാസത്തിനയക്കുക ക്രൂരമാണ്.രാജന്‍ കേസിലും ഐ.എസ്.ആര്‍.ഒ ചാരക്കേസിലും. ചാരക്കേസില്‍പെട്ട ചില പൊലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്ന കോടതി പരാമര്‍ശം വന്നപ്പോള്‍ അത് 'ഗൗരവതരം' എന്നും കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ടത് ബന്ധപ്പെട്ടവരുടെ ചുമതലയാണെന്നും കരുണാകരനെതിരെ പ്രസ്താവിച്ചയാളാണ് ഉമ്മന്‍ ചാണ്ടി. കെ. കരുണാകരന്‍ ഇതേ അവസ്ഥയെ തരണം ചെയ്തയാളാണ്. രണ്ടുതവണയാണ് അധികാരം നഷ്ടമായത്. അതിലുമൊക്കെ എത്രയോ നാറ്റമുള്ള കേസിലേക്കാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ എത്തിപ്പെട്ടിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെപ്പോലെ ഉന്നതനായ നേതാവിനെ ലൈംഗികകുറ്റത്തിന് അറസ്റ്റുചെയ്യുന്ന അവസ്ഥ ഒഴിവാക്കാനായിരിക്കാം, വിദഗ്ധ നിയമോപദേശം തേടിയതും അതിന്റെ അടിസ്ഥാനത്തില്‍ ലൈംഗികാരോപണങ്ങളില്‍ കേസ് എടുക്കുന്നതിനെപറ്റി മൗനം പാലിക്കുന്നതും. ക്രിമിനല്‍ കേസില്‍ പെടുത്തി ഒമ്മെന്‍ ചാണ്ടിയെ അറസ്റ്റു ചെയ്താല്‍ ചിലപ്പോള്‍ കേസ് തിരിഞ്ഞു കൊത്തിയേക്കാം എന്ന ബോധ്യം പിണറായി വിജയനുമുണ്ട്. ഉമ്മന്‍ ചാണ്ടി തന്നെ നിയോഗിച്ച ജുഡീഷ്യല്‍ കമീഷന്‍തന്നെ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പിന്‍ബലമുണ്ടെങ്കിലും ഇക്കാര്യത്തില്‍ സൂക്ഷ്മതയോടെയാണ് പിണറായിയുടെ നീക്കം.

തന്റെ പേര് ആ കത്തിലിലില്ല എന്ന് ഒരു സ്വതന്ത്ര സാക്ഷി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം കമ്മിഷന്‍ പരിഗണിച്ചില്ല. മുന്‍വിധിയോടു കൂടിയുള്ള, തൊട്ടും തൊടാതെയുമുള്ള ശുപാര്‍ശകളാണ് എല്ലാം. കമ്മിഷന്‍ പുതുതായൊന്നും പറഞ്ഞിട്ടില്ല, കത്തിലുള്ള കാര്യങ്ങള്‍ സൂചിപ്പിക്കുക മാത്രമാണു ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഉള്‍പ്പെടെ എല്ലാവരെയും അടച്ചാക്ഷേപിക്കാനുള്ള ശ്രമമാണുണ്ടായിരിക്കുന്നത്. കമ്മിഷന്‍ റിപ്പോര്‍ട്ട് എഴുതിവാങ്ങി, നിയമോപദേശം വിളിച്ചുവരുത്തി, നടപടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചിരിക്കുന്നത്. ഇതിനെ നിയമപരമായിട്ടു തന്നെ നേരിടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സരിതയുടെ ടീം സോളറുമായി സഹകരിച്ച നേതാക്കളുടെ പേരിലെല്ലാം കേസെടുക്കുമെന്നാണു കേള്‍ക്കുന്നത്. ഇടതുമുന്നണിയുടെ കാലത്ത് ആരംഭിച്ച പദ്ധതിയാണിത്. അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെയും മറ്റു മന്ത്രിമാരുടെയും ചിത്രങ്ങള്‍ വച്ച പരസ്യം ടീം സോളര്‍ പുറത്തിറക്കിയിരുന്നു. ഇടതുമുന്നണി കാലത്തെ ടീം സോളറിന്റെ തട്ടിപ്പിനെപ്പറ്റി കമ്മിഷന്‍ നിശബ്ദത പാലിക്കുകയാണ്. 

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കേന്ദ്ര കഥാപാത്രം സരിതാ നായര്‍ 48 ക്രിമിനല്‍ കേസുകളിലെ പ്രതി. സരിത വാദിയായ ആറു കേസുകള്‍ വേറെയും. ഇത്രയും കേസുകളില്‍ പ്രതിയായ സരിത എഴുതിയതെന്നു പറയുന്ന ഒരു കത്തില്‍ വട്ടം ചുറ്റിയാണു സര്‍ക്കാര്‍ പുറത്തുവിട്ട സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. സോളര്‍ പദ്ധതിയുടെ പേരില്‍ സരിത പലരില്‍നിന്നായി പണം തട്ടിയെടുത്തു വഞ്ചിച്ചെന്നാണു ഭൂരിപക്ഷം കേസുകളിലെയും ആരോപണം.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സോളര്‍ തട്ടിപ്പു കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നതിനു മുന്‍പുതന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സരിതയുടെ പേരില്‍ 12 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. അതിനുശേഷം അന്നത്തെ എഡിജിപി എ.ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതോടെ 33 കേസുകള്‍കൂടി റജിസ്റ്റര്‍ ചെയ്തു. അതോടൊപ്പമാണു സരിത വാദിയായ ആറു കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

2006ല്‍ ഏറ്റുമാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസ് മുതലാണു തട്ടിപ്പിനൊപ്പം സരിതയുടെ നിയമപോരാട്ടവും തുടങ്ങുന്നത്. തിരുവനന്തപുരം നഗരത്തില്‍ സരിത പ്രതിയായ എട്ടു കേസും വാദിയായ ഒരു കേസുമുണ്ട്.

സരിത വാദിയായ കേസുകളില്‍ മുന്‍ എംഎല്‍എ എ.പി.അബ്ദുല്ലക്കുട്ടി പീഡിപ്പിച്ചതായ ആരോപണം ഉള്‍പ്പെടെ ആറെണ്ണമാണു നിലവിലുള്ളത്. െ്രെഡവര്‍ മൊബൈലില്‍ മോശമായി സംസാരിച്ചു, മറ്റൊരാള്‍ മിസ്ഡ് കോള്‍ നടത്തി ശല്യം ചെയ്യുന്നു, ആലപ്പുഴയില്‍ കെ.സി.വേണുഗോപാലിന്റെ പടത്തിനൊപ്പം തന്റെ ചിത്രം ചേര്‍ത്തു പോസ്റ്റര്‍ ഒട്ടിച്ചു, എറണാകുളത്തു നാലംഗ സംഘം കാറില്‍ വന്ന് അപായപ്പെടുത്താന്‍ ശ്രമിച്ചു, തലശേരി കോടതിയില്‍ വച്ച് ഒരാള്‍ മോശമായി പെരുമാറി എന്നിങ്ങനെയുള്ള സരിതയുടെ പരാതികളിലാണു പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഇത്തരത്തില്‍ നാല്പതോളം പേരുടെ വിവിധ തരത്തിലുള്ള പീഡന കഥകളും നിഷേധങ്ങളും കൊണ്ട് ആശയക്കുഴപ്പം നിറഞ്ഞതാണ് സരിതയുടെ നീക്കങ്ങള്‍. യൂ ഡി എഫ് നേതാക്കളുടെ പേര് പറയാന്‍ ഇ പി ജയരാജന്‍ വന്‍തുക ഓഫര്‍ ചെയ്‌തെന്ന ആരോപണവും മുന്‍പ് സരിത ഉന്നയിക്കുകയുണ്ടായി.

സംസ്ഥാനത്ത് ഏറ്റവും അധികം ക്രിമനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വനിതകളില്‍ ഒരാള്‍ സരിതയാണെന്ന പോലീസ് ഉന്നതരുടെ വെളിപ്പെടുത്തലും സരിതയുടെ ആരോപണങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു. ഒരു വിഭാഗം മാധ്യമങ്ങള്‍ സോളാര്‍ കേസ് പരാമാവധി ആളിക്കത്തിച്ചു സജീവമാക്കാന്‍ ശ്രമിക്കുന്നതും രാഷ്ട്രീയ അജണ്ടയുടെ ഭാഗം തന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാകുന്നില്ല; സമരം കൂടുതൽ ശക്തമാക്കാൻ കെ.ജി.എം.സി.ടി.എ  (1 hour ago)

എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കട്ടെ; ക്യാമറയുടെയും മാധ്യമങ്ങളുടെയും മുന്നില്‍ നടന്ന സംഭവത്തില്‍ ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത് ശരിയല്ല; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്ക  (1 hour ago)

ചാരം ആവശ്യപ്പെട്ട് ഔഷധ കമ്പനികൾ സമീപിച്ചു; ആനക്കൊമ്പ് കത്തിക്കുന്നതിൽ വിപണന സാധ്യത പരിശോധിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ  (1 hour ago)

മൊബൈൽ ഫോണുകളിൽ നിന്ന് സിം കാർഡ് മാറ്റിയാൽ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത 'സിം ബൈൻഡിങ്' സംവിധാനം ഉടൻ പ്രാബല്യത്തിൽ; പുതിയ ചട്ടം നടപ്പിലാക്കാൻ കാലാവധി നീട്ടിനൽകില്ലെന്ന്  (2 hours ago)

തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ബിജെപി; തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയൻ നാളികേരം ഉടച്ച് താമര ചിഹ്നം വരച്ച് ചുമര് എഴുതി  (2 hours ago)

കേരളത്തിലെ ആദ്യ ബാറ്ററി എനെര്‍ജി സ്റ്റോറേജ് പദ്ധതി കാസർകോട് മൈലാട്ടിയിൽ; മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു  (2 hours ago)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിന്‍ നല്‍കുന്ന പദ്ധതി നാളെ ആരംഭിക്കും; ഗര്‍ഭാശയഗള കാന്‍സറിനെതിരെയുള്ള പദ്ധതിയെന്ന് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

73.50 കോടി രൂപകൂടി കെ.എസ്.ആര്‍.ടി.സിയ്ക്ക്; പെന്‍ഷന്‍ വിതരണത്തിനുള്ള പ്രതിമാസ തുക ലഭ്യമാക്കിയതായി മന്ത്രി കെ.എന്‍ ബാലഗോപാല്‍  (2 hours ago)

വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യ  (2 hours ago)

ബോംബെറിഞ്ഞതിന് പിന്നിൽ സിപിഐഎം; മന്ത്രി പദവിയിൽ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി കൊടുത്ത പ്രോത്സാഹനമാണ് ഈ ബോംബാക്രമണ പരമ്പരകൾക്ക് കാരണമെന്ന് ഷാഫി പറമ്പിൽ എംപി  (3 hours ago)

തന്റെ ഓഫിസിലേക്ക് പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവര്‍ത്തകരെ കൈകൊടുത്ത് സ്വീകരിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ  (3 hours ago)

സംസ്ഥാനത്ത് ചൂട് വർധിക്കുന്നു; ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക; പരമാവധി ശുദ്ധജലം കുടിക്കുക; പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കുക  (3 hours ago)

ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...  (3 hours ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ- കുവൈറ്റ് ദേശീയ, വിമോചന ദിനാഘോഷം സംഘടിപ്പിച്ചു...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...  (3 hours ago)

Malayali Vartha Recommends