Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

ഇനിയെങ്കിലും പഠിക്കുമോ പാഠങ്ങള്‍

02 DECEMBER 2017 12:31 PM IST
മലയാളി വാര്‍ത്ത

ഇത്രയേറെ പുരോഗമിച്ച നാട്ടില്‍ കാലാവസ്ഥ പ്രവചനം എല്ലാം കഴിഞ്ഞ് നടത്തിയപ്പോള്‍ വില കൊടുക്കേണ്ടി വന്നത് ആയിരക്കണക്കിന് സാധാരണക്കാരുടെ കണ്ണീരാണ്. നേരത്തെ അറിഞ്ഞില്ലെങ്കില്‍ കടലില്‍ പോകുമായിരുന്നില്ലെന്ന് തൊഴിലാളികള്‍ തന്നെ പറയുന്നുണ്ട്. സംസ്ഥാനത്തെ കുറ്റപ്പെടുത്തി കേന്ദ്രവും പ്രതിപക്ഷവും രംഗത്തെത്തിക്കഴിഞ്ഞു. ഇനിയെങ്കിലും പാഠം ഉള്‍ക്കൊണ്ട് ദുരിതങ്ങള്‍ മുന്‍കൂട്ടികാണേണ്ടതുണ്ട്.

കേരളത്തില്‍ നാശനഷ്ടം വിതച്ച് വ്യാഴാഴ്ച ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് പിറവിയെടുത്തതാണ് ഈ ചുഴലിക്കാറ്റ്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലും നാശം വിതച്ചു. 15 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നു കരുതുന്നു.

ഇത്രയും വലിയ കാറ്റ് ഉണ്ടായിട്ട് അതു സംബന്ധിച്ച് മുന്‍കരുതല്‍ ഒന്നും എടുത്തിരുന്നില്ലെന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണ്. മുന്നറിയിപ്പൊന്നും ഇല്ലാതിരുന്നതിനാല്‍ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് കേരളതീരത്ത് കടലില്‍ മീന്‍പിടിക്കാന്‍ പോയത്. ഇവര്‍ പുലര്‍ച്ചെതന്നെ കടലില്‍ പോയി. അതിരാവിലെ തന്നെ കാലാവസ്ഥ മാറുകയും കനത്ത കാറ്റു വീശുകയും ചെയ്തു. കടലില്‍ പോയവര്‍ തികച്ചും നിസ്സഹായരായിട്ടുണ്ടാവണം. അവരേക്കാള്‍ നിസ്സഹായാവസ്ഥയിലായത് കരയിലിരിക്കുന്ന ബന്ധുക്കളാണ്. ഉറ്റവരുടെ അവസ്ഥയോര്‍ത്ത് അവരെല്ലാം തേങ്ങുമ്പോള്‍ ഒന്നും ചെയ്യാനാവാതെ അധികൃതര്‍ ഇരിക്കുന്നു.

അധികൃതര്‍ക്കുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന് വ്യക്തമാണ്. ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും മുന്‍കൂട്ടി പ്രവചിക്കാവുന്നതാണ്. ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇതില്‍ കാര്യക്ഷമതയുള്ളവരാണ്. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുവെന്നും അത് ചുഴലിക്കാറ്റിലേക്ക് രൂപാന്തരം പ്രാപിക്കുമെന്നും 29ാം തീയതി തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചതാണ്. സമുദ്രഗവേഷണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും അറിയിച്ചു. കേരളത്തിന്റെ ദുരന്ത നിവാരണ അഥോറിറ്റിക്കും ഈ റിപ്പോര്‍ട്ട് കിട്ടി. അവര്‍ അതിനുമേല്‍ അടയിരുന്നു എന്നു വേണം നടപടിയൊന്നും ഉണ്ടാകാത്തതില്‍ നിന്നു മനസ്സിലാക്കാന്‍. അധികൃതര്‍ വേണ്ട നടപടിയെടുത്തിരുന്നതില്‍ നൂറുകണക്കിനു മനുഷ്യരുടെ ജീവന്‍ അപകടത്തിലാക്കുകയും അവരുടെ ബന്ധുക്കളെ ആശങ്കയിലാക്കുകയും ചെയ്ത ഈ അവസ്ഥ ഉണ്ടാവില്ലായിരുന്നു. 

കേരളത്തിന്റെ കാലാവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടാകുന്നു എന്നതാണ് ഈ സംഭവം വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും ഇത്തരം ന്യൂനമര്‍ദ്ദങ്ങളുണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും കേരളതീരത്ത് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചിരുന്നില്ല. ഇനി അതിനും സാധ്യതയുണ്ടെന്നാണ് ഓഖി ചുഴലിക്കാറ്റ് കേരളീയര്‍ക്ക് നല്‍കുന്ന പാഠം. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിനു മുന്നില്‍ കേരളം പകച്ചു നില്‍ക്കുന്നതാണ് കഴിഞ്ഞ രണ്ടുദിവസമായി കാണുന്നത്. വലിയ ദുരന്തങ്ങളെ നേരിടാന്‍ നമ്മുടെ സംസ്ഥാനം സജ്ജമല്ലെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം. ഇതും അധികൃതരുടെ കണ്ണുതുറപ്പിക്കുന്നതായിരിക്കണം. കേരളം ചുഴലിക്കാറ്റ് മേഖലയില്‍പെടുന്നു എന്നതു മനസ്സിലാക്കി ഭാവിയില്‍ ഇങ്ങനെയൊരു അവസ്ഥയുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനും മുന്‍കരുതലിനും വേണ്ട സജ്ജീകരണങ്ങള്‍ തയാറാക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (3 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (4 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (4 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (5 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (5 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (5 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (5 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (7 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (7 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (8 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (15 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (15 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (15 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (16 hours ago)

Malayali Vartha Recommends