Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എ.വി.ജോര്‍ജിന് സസ്‌പെന്‍ഷന്‍ ചിരിക്കുന്നത് ദിലീപും സംഘവും... വാരപ്പുഴ കസ്റ്റഡി മരണത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ സസ്പന്റ് ചെയ്തതോടെ ദിലീപിനെ അനുകൂലിക്കുന്നവര്‍ ആവേശത്തില്‍; തന്നെ അന്യായമായി കുടുക്കാന്‍ സിനിമാ രംഗത്തെ ഒരു പ്രമുഖന്‍ ശ്രമിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ബോധപൂര്‍വ്വമായ അപവാദപ്രചരണം നടക്കുന്നുണ്ടെന്നും എ.വി.ജോര്‍ജ്

11 MAY 2018 09:43 PM IST
മലയാളി വാര്‍ത്ത

ശ്രീജിത്തിന്റെ വാരപ്പുഴ കസ്റ്റഡി മരണക്കേസില്‍ കേസ് അന്വേഷിച്ച അന്നത്തെ ആലുവ റൂറല്‍ എസ്.പി. എ.വി. ജോര്‍ജിനെ സസ്പന്റ് ചെയ്തതോടെ ദിലീപിന്റെ അനുയായികള്‍ ആവേശത്തിലാണ്. ദിലീപിനെ ചോദ്യം ചെയ്യുന്നതിനും അറസ്റ്റുചെയ്യുന്നതിനും ജാമ്യം കിട്ടാതിരിക്കാനും മുന്‍കൈയെടുത്ത ആലുവ എസ് പിയായിരുന്നു എ.വി.ജോര്‍ജ്. ജോര്‍ജിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് ദിലീപെന്ന ജനപ്രിയ നടനെ അന്ന് ജയിലിലാക്കാന്‍ കഴിഞ്ഞത്.

പൊതുജനങ്ങളുടെ നിറഞ്ഞ കൈയ്യടിയേറ്റുവാങ്ങാന്‍ ഇതോടെ എ.വി.ജോര്‍ജിനായി. ദിലീപിന് ജാമ്യം കിട്ടാതിരിക്കാന്‍ ഏറ്റവും അധികം പ്രവര്‍ത്തിച്ചത് ജോര്‍ജായിരുന്നു. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതിരുന്ന എ.വി.ജോര്‍ജിനെതിരെ അന്നു തന്നെ ദിലീപ് അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ എ.വി.ജോര്‍ജ് ശക്തനായി തന്നെ നിലകൊണ്ടു. ജോര്‍ജിന് പോലീസ് തലപ്പത്തുനിന്നും ഭരണതലപ്പത്തുനിന്നും എന്നും അഭിനന്ദനങ്ങളാണ് കിട്ടിയത്. എന്നാല്‍ വാരപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തോടെ ജോര്‍ജിന്റെ പതനം ആരംഭിച്ചു.

ആദ്യമൊക്കെ സമര്‍ദ്ധമായി നിന്നെങ്കിലും സര്‍ക്കാര്‍ കര്‍ശന നിലപാട് എടുത്തതോടെ പുതിയ അന്വേഷണസംഘം ഈ കേസില്‍ പങ്കുവഹിച്ച പോലീസുകാരെ ഓരോരുത്തരെയായി പിടികൂടുകയായിരുന്നു. ഇതോടെ ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു. ഇത് ഒരു പ്രമുഖ നടന്റെ അനുയായികളാണെന്നാണ് എ.വി.ജോര്‍ജ് പറഞ്ഞത്.

അതിനു പിന്നാലെയാണ് ദിലീപിനെ ജയിലിനുള്ളിലാക്കാന്‍ മുഖ്യ പങ്കുവഹിച്ച അന്നത്തെ റൂറല്‍ എസ്.പിയെ സസ്പന്റ് ചെയ്തത്. നേരത്തേ എസ്പിയുടെ വീഴ്ചകള്‍ വിശദീകരിച്ചു പ്രത്യേക അന്വേഷണ സംഘം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണു സസ്‌പെന്‍ഷന്‍.

കസ്റ്റഡിക്കൊലയിലേക്ക് എത്തിച്ച സാഹചര്യങ്ങളിലും പിന്നീട് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിച്ച നടപടികളിലും എസ്പിയുടെ പങ്കു വിശദീകരിച്ചു കൊണ്ടായിരുന്നു റിപ്പോര്‍ട്ട്. ആര്‍ടിഎഫ് എന്ന പേരില്‍ സ്‌ക്വാഡ് രൂപീകരിച്ച എസ്പിയുടെ നടപടികളില്‍ ഗുരുതര പിഴവ് ഉണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടിക്കാണ് അന്വേഷണ സംഘം ശുപാര്‍ശ ചെയ്തത്.

വകുപ്പുതല നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ജോര്‍ജിനെതിരെ നിയമ നടപടിക്കുള്ള 'അനുവാദമാണ്' ഇപ്പോള്‍ സര്‍ക്കാര്‍ പൊലീസിനു നല്‍കിയിരിക്കുന്നത്. നേരത്തേ സിഐ ക്രിസ്പിന്‍ സാം ഉള്‍പ്പെടെ നാലു പേരെ കേസുമായി ബന്ധപ്പെട്ടു സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരെ പിന്നീട് കേസില്‍ പ്രതി ചേര്‍ത്തു. ജോര്‍ജിനെയും കേസില്‍ പ്രതി ചേര്‍ക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷിംജിതക്ക് ജാമ്യം...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തിറങ്ങിയ കുട്ടിക്ക് ബാരിക്കേഡിൽ തട്ടി കണ്ണിനു പരുക്ക്  (2 hours ago)

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു...  (3 hours ago)

ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത...  (3 hours ago)

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം....  (3 hours ago)

ആത്മവിശ്വാസം വിജയത്തിലേക്ക് നയിക്കും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (3 hours ago)

ഇന്ന് അർധരാത്രി മുതൽ പണിമുടക്ക്...! ഹർത്താൽ പോലെ കേരളം പൂർണമായി സ്തംഭിക്കും..! KSRTC ഒരുത്തനും ഇറക്കില്ലെന്ന്...!  (4 hours ago)

പത്തു വർഷത്തെ പ്രവാസത്തിനൊടുവിൽ.... മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (4 hours ago)

സ്വര്‍ണവിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 350ലധികം പോയിന്റ് താഴ്ന്നു  (4 hours ago)

ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്രം....  (4 hours ago)

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ 21-ലേക്ക് മാറ്റി....  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക  (5 hours ago)

കേസ് ഇന്ന് പരിഗണിക്കും    (5 hours ago)

18 ന് ഹാജരാക്കാൻ അന്ത്യശാസനം  (5 hours ago)

Malayali Vartha Recommends