അമേരിക്കയുടെ സമ്മർദ്ദം സൗദി അറേബ്യയ്ക്ക് ഗുണകരമാകും; സൗദിയിൽ ക്രൂഡോയിൽ അധിക ഉത്പാദനം നടത്തുമെന്ന് റിപ്പോർട്ടുകൾ
സൗദി അറേബ്യ കഴിഞ്ഞ മാസത്തെക്കാള്‍ ഈ മാസം പ്രതി ദിനം 7 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ അധിക ഉത്പ്പാദനം നടത്തുമെന്ന് റിപ്പോര്‍ട്ടുകൾ. ഈ മാസം മുതല്‍ 10.10 ദശ ലക്ഷം ബാരല്‍ ഉല്‍പ്പാദിപ്പിക്കാനാണ് മന്ത്രാലയത്തിന്റെ ശ്രമം. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍ നിന്നുളള ഉല്‍പ്പാദനം അടുത്തിടെ കുറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൗദി അറേബ്യ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരാതിരിക്കാന്‍ എണ്ണ ലഭ്യത വര്‍ധിപ്പിക്കും. ഇതിനാണ് ഉല്‍പ്പാദനം കൂട്ടാന്‍ ആലോചിക്കുന്നത്. ബാരലിന് ശരാശരി 75 ഡോളറാണ് ഇപ്പോഴത്തെ വിപണി വില. അടുത്ത വര്‍ഷം ചുരുങ്ങിയത് 5 ഡോളറെങ്കിലും വര്‍ധിച്ച് 80 ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാനില്‍ ഉല്‍പ്പാദനം കുറയുകയും ലിബിയയില്‍ നിന്നുളള കയറ്റുമതി തടസ്സപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ സൗദി ഉള്‍പ്പെടെയുളള ഒപെക് രാജ്യങ്ങളുടെ കയറ്റുമതി കഴിഞ്ഞ ഏതാനും മാസങ്ങളായി വര്‍ധിച്ചു വരുകയാണ്.
സൗദി അറേബ്യ ഈ മാസം മുതല്‍ പ്രതിദിനം 10 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ അധികം ഉല്‍പ്പാദിപ്പിക്കുന്നത് സംബന്ധിച്ച കഴിഞ്ഞ ദിവസം വിയന്നയില്‍ ചേര്‍ന്ന ഒപെക്കിന്റെയും റഷ്യയുടെയും സംയുക്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. അതിനിടെ, ഇറാനില്‍ നിന്നു ഇന്ത്യയിലേക്കുളള എണ്ണയിറക്കുമതിക്കെതിരെ അമേരിക്ക
നടത്തുന്ന സമ്മര്‍ദം സൗദി അറേബ്യക്ക് ഗുണകരമാകും എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha