മലയാളിയെ വാൾ മുനയിൽ നിർത്തി 80,000 റിയാൽ തട്ടിയെടുത്തു; കമ്പനിയാവശ്യാർഥം ബാങ്കിൽനിന്ന് പണമെടുത്ത് പുറത്തിറങ്ങിയ മലയാളിയെ പിന്തുടർന്നെത്തിയ സംഘമാണ് പണം തട്ടിയെടുത്തത്
മലയാളിയെ വാൾ മുനയിൽ നിർത്തി 80,000 റിയാൽ തട്ടിയെടുത്തു. കമ്പനിയാവശ്യാർഥം ബാങ്കിൽനിന്ന് പണമെടുത്ത് പുറത്തിറങ്ങിയ മലയാളിയെ പിന്തുടർന്നെത്തിയ സംഘമാണ് പണം തട്ടിയെടുത്തത്. ഖാലിദയ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനിൽനിന്നാണ് പണം കവർന്നത്. ഞായറാഴ്ച രാവിലെ ഖാലിദിയയിൽ നോവോട്ടലിന് സമീപമാണ് സംഭവം.
സൗദി ബ്രിട്ടീഷ് ബാങ്കിെൻറ കോർണിഷ് ശാഖയിൽനിന്ന് പണവുമായി പുറത്തിറങ്ങിയതായിരുന്നു ഇദ്ദേഹം. ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുേമ്പാൾ തൊട്ടടുത്ത് കാത്തുനിന്നിരുന്ന ഒരാൾ ഒാടിയെത്തി പണമടങ്ങിയ ബാഗ് തട്ടിപ്പറിക്കാൻ ശ്രമിച്ചു. എതിർക്കാൻ തുടർന്നപ്പോൾ ഒളിപ്പിച്ചു വെച്ചിരുന്ന വാൾ എടുത്ത് വെട്ടാൻ ശ്രമിച്ചതോടെ പണമടങ്ങിയ ബാഗ് വിട്ടുകൊടുത്തു. നിമിഷങ്ങൾക്കകം ഇവർ ബാഗുമായി കടന്നുകളയുകയും ചെയ്തു. ഉടൻതന്നെ പൊലീസ് എത്തുകയും വിരലടയാളം സഹിതമുള്ള തെളിവുകൾ ശേഖരിക്കുകയും ചെയ്തു. അടുത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആരുടേയും മുഖം വ്യക്തമല്ല. വർഷങ്ങളായി കമ്പനിക്ക് വേണ്ടി ബാങ്കിൽ പോകുന്നതും പണം ശേഖരിക്കുന്നതും ഇദ്ദേഹമാണ്. ഇത് കൃത്യമായി മനസ്സിലാക്കിയ സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് സംശയം.
സമാന രീതിയിൽ ഞായറാഴ്ച ൈവകീട്ട് വാഹനം പാർക്ക് ചെയ്ത് താമസസ്ഥലത്തേക്ക് പോയ മലപ്പുറം സ്വദേശിയെ അഞ്ചംഗ സംഘം തടഞ്ഞുനിർത്തി കത്തികാട്ടി ഇഖാമയും എ.ടി.എം കാർഡും പണവും അടങ്ങുന്ന പഴ്സ് തട്ടിയെടുത്തു. ദമ്മാമിലെ കൂജ പാർക്കിന് സമീപമാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. ഷോപ്പിങ് കഴിഞ്ഞ് പുറത്തിറങ്ങിയ സ്ത്രീയുെട ബാഗ് തട്ടിപ്പറിച്ച് കടന്നുകളഞ്ഞത് ദിവസങ്ങൾക്കു മുമ്പാണ്. െചറിയ ഇടവേളക്കുശേഷം വീണ്ടും അക്രമങ്ങൾ പതിവാകുന്നത് പ്രവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha