ഈ പ്രവാസി ആൾ വേറെ ലെവൽ ആണ് ..ഇരിക്കട്ടെ ഈ പ്രവാസിയ്‌ക്കൊരു കുതിരപ്പവൻ .....യുവതി മുഖത്തടിച്ച സെക്യൂരിറ്റി ജീവനക്കാരന് ദുബായിൽ മികച്ച ജോലിക്കു ക്ഷണം!.
റിങ്കു എന്നൊരു പാവം മനുഷ്യൻ വാർത്തകളിൽ നിറഞ്ഞിരുന്നത് ..ഒരു പെൺകുട്ടിയുടെ അടിവാങ്ങി എന്ന പേരിൽ ആയിരുന്നു .. നന്മമനസ്സ് കൈവിടാത്ത റിങ്കുവിന് പ്രവാസ ലോകത്ത് നിന്നു മികച്ച ഭാവിയിലേയ്ക്ക് ക്ഷണം വന്നിരിക്കുകയാണ് വാർത്തയിലേക്ക് ..റിങ്കു എന്ന സെക്യൂരിറ്റി ജീവനക്കാരനെ പെൺകുട്ടി മർദിച്ചത് ഒരുകാരണവുമില്ലാതെ ആയിരുന്നു. ടു വീലര്‍ മാറ്റിവെക്കാനാവശ്യപ്പെട്ട റിങ്കുവിന്റെ മുഖത്ത് യുവതി ആഞ്ഞടിക്കുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു പ്രചരിച്ചിരുന്നു. നിസ്സംഗനായി നിൽക്കുന്ന ആ യുവാവിന്റെ മുഖം മനുഷ്യത്വം ഉള്ളവർക്ക് ഒരു നോവായി തന്നെയാണ് മനസ്സിൽ താങ്ങുന്നത് ..അവിടെ ആണ് ബൈജു ചാലിൽ വ്യത്യസ്തൻ ആകുന്നത് . ദുബായിലെ അമേരിക്കൻ കമ്പനിയിൽ ഉദ്യോഗസ്ഥനാണ് കോഴിക്കോട് പന്തീരംകാവ് രാമനാട്ടുകര സ്വദേശി ബൈജു ചാലിൽ. ഈ പ്രവാസിയാണ് റിങ്കുവിന് തൊഴിൽ വീസയും 35,000 രൂപ പ്രതിമാസ ശമ്പളവും താമസവും ഭക്ഷണവും മറ്റും വാഗ്ദാനം ചെയ്തു രംഗത്ത് വരുന്നത്.
നന്മ വറ്റാത്ത പ്രവാസിയുടെ ക്ഷണം റിങ്കു സ്വീകരിച്ച് ..പ്രവാസ മണ്ണിൽ തന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവർക്കായി ജോലി ചെയ്യാൻ റിങ്കു യാത്രയാവുമോ എന്ന് അറിയില്ല ..എന്തായാലും ഈ പാവം മനുഷ്യനെ കാത്ത് ഒരു കൂട്ടം പ്രവാസികൾ കാത്തിരിയ്ക്കുകയാണ്.
മാവേലിക്കരയ്ക്കു സമീപം തഴക്കര പഞ്ചായത്ത് അറുനൂറ്റിമംഗലം കുമ്പംപുഴ വീട്ടിൽ റോസമ്മയുടെ ഏക മകനായ റിങ്കു സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസമാണ് കൊച്ചി സർവകലാശാല വനിതാ ഹോസ്റ്റലിൽ താൽക്കാലിക മേട്രനായ കൊയിലാണ്ടി കാവിൽദേശം സ്വദേശി ആര്യ എന്ന യുവതി റിങ്കുവിനെ അകാരണമായി കരണത്തടിച്ചത്. കാർ പാർക്കിങ് ഏരിയയിൽ യുവതി വച്ച സ്കൂട്ടർ ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം നീക്കിവച്ചതിൽ അരിശംപൂണ്ട ആര്യ ആളുകൾ നോക്കിനിൽക്കെ റിങ്കുവിന്റെ മുഖത്ത് അടിക്കുകയായിരുന്നു. എന്നാൽ ഈ യുവാവ് തിരിച്ചടിക്കുകയോ മറ്റോ ചെയ്തില്ല. ഹൃദ്രോഗിയായ അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ വിഷമിച്ചിരിക്കെ ഉണ്ടായ ഇൗ ദുരനുഭവം മനസിനെ തളർത്തിയെങ്കിലും പതിവുപോലെ നന്മ വറ്റാത്ത മനസിനുടമകളായ കേരളീയർ ഒന്നടങ്കം എൻജിനീയറിങ് വിദ്യാർഥി കൂടിയായ ഈ യുവാവിന് പിന്തുണയുമായി എത്തി. അതിന്റെ അലയൊലികൾ പ്രവാസ ലോകത്തും ചലനം സൃഷ്ടിച്ചു എന്നാണ് അറിയുന്നത് .
ബൈജു ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോൺസൺ ടെക്നിക്കൽ സർവീസ്(ജെടിഎസ്) എന്ന എൻജിനീയറിങ് സ്ഥാപനത്തിന്റെ ടെക്നിക്കൽ വിഭാഗത്തിന്റെ മാനേജിങ് പാർട്ണർ കൂടിയായ ബൈജുവാണ് ഇതേ കമ്പനിയിൽ മികച്ച ജോലി വാഗ്ദാനം ചെയ്യുന്നത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലെ എൽഇഡി ഇൻസ്റ്റലേഷൻ ഉൾപ്പെടെ നിർവഹിച്ച കമ്പനിയാണിത് എന്ന സവിശേഷതയും ഉണ്ട് . നിലവിൽ ദുബായിയുടെ മറ്റൊരു ആകർഷണമാകാൻ പോകുന്ന മ്യൂസിയം ഓഫ് ഫ്യൂചർ ഒട്ടേറെ വൻ പദ്ധതികൾക്ക് പിന്നിൽ കമ്പനി പ്രവർത്തിക്കുന്നു. ഒരു എൻജിനീയറിങ് വിദ്യാർഥി കൂടിയായതിനാലാണ് റിങ്കുവിനെ ക്ഷണിക്കുന്നതെന്നും താൽപര്യമുണ്ടെങ്കിൽ തന്നെ ബന്ധപ്പെടാമെന്നും ബൈജു പറയുന്നു കഴിഞ്ഞ 15 വർഷമായി ദുബായിൽ ഇലക്ട്രിക്കൽ എൻജിനീയറാണ് ബൈജു. ബന്ധപ്പെടേണ്ട നമ്പർ: +971 50 215 2076.
https://www.facebook.com/Malayalivartha