മുല്ലപ്പള്ളിയെ കണ്ടം വഴി ഓടിക്കും; രണ്ടായിരത്തി ഇരുപതിലും ഇടതുപക്ഷത്തിന്റെ തേരോട്ടം അവസാനിപ്പിക്കാതിരിക്കാനായി കേരളത്തിൽ നിന്നും മുല്ലപള്ളി രാമചന്ദ്രനെ ഓടിക്കാൻ കോൺഗ്രസ് ശ്രമം സജീവമാക്കിയാതായി ആക്ഷേപം
രണ്ടായിരത്തി ഇരുപതിലും ഇടതുപക്ഷത്തിന്റെ തേരോട്ടം അവസാനിപ്പിക്കാതിരിക്കാനായി കേരളത്തിൽ നിന്നും മുല്ലപള്ളി രാമചന്ദ്രനെ ഓടിക്കാൻ കോൺഗ്രസ് ശ്രമം സജീവമാക്കിയാതായി ആക്ഷേപം.
ചൊവ്വാഴ്ചത്തെ ദേശാഭിമാനി മുല്ലപ്പള്ളിക്കെതിരെയും രമേശിനെ അനുകൂലിച്ചും രംഗത്തെത്തിയത് മുല്ലപ്പള്ളി വധത്തിന് പിന്നിൽ സി പി എമ്മും ഉണ്ടെന്ന് വ്യക്തമാക്കുന്നു. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാതിരിക്കാൻ ശ്രമിക്കുന്ന ഉമ്മൻ ചാണ്ടിയും ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രിയാക്കാതിരിക്കാൻ ശ്രമിക്കുന ചെന്നിത്തലയും ചേർന്നാണ് കോൺഗ്രസിനെ തറപറ്റിക്കാൻ ശ്രമിക്കുന്നത്. എന്നാൽ 2021 ൽ കേരളത്തിൽ യു ഡി എഫ് ഭരണം വരണമെന്ന് ആഗ്രഹിക്കുന്ന കെ. മുരളീധരനും വിഎം. സുധീരനും മറ്റും സി പി എം - കോൺഗ്രസ് ബന്ധത്തെ തുറന്ന് എതിർക്കുന്നു. അത്തരത്തിൽ എതിർക്കുന്നവരെ നേരിടാൻ സി പി എമിന്റെ സഹകരണത്തോടെയാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്. ദേശാഭിമാനിയുടെ നിലപാടുകൾ പരിശോധിച്ചാൽ ഇക്കാര്യം മനസിലാക്കാം.
പ്രാദേശിക കക്ഷികൾക്ക് പിന്നിൽ ദേശീയകക്ഷിയായ കോൺഗ്രസിനെ കൊണ്ട് കെട്ടിയ നേതാക്കൾ തന്നെയാണ് കേരളത്തിൽ സി പി എമ്മിന് പിന്നിൽ കോൺഗ്രസിനെ കെട്ടിക്കാൻ ശ്രമിക്കുന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാണ് കേരളത്തിന്റെ അവസ്ഥ. ഇവിടെ സി പി എം ഭരണപക്ഷവും കോൺഗ്രസ് പ്രതിപക്ഷവുമാണ്. ബി ജെ പിക്ക് കേരളത്തിൽ വേരോട്ടം തീരെയില്ല. അങ്ങനെയുള്ള ഒരു സംസ്ഥാനത്ത് കോൺഗ്രസും സി പി എമ്മും ഒരുമിച്ച് നിന്നാൽ അതിന്റെ നേട്ടം സി പി എമ്മിനും ബി ജെ പിക്കുമാണ് . ഇടതുപക്ഷത്തിന് വളക്കൂറാണ് മണ്ണാണ് കേരളത്തിലേത്. കോൺഗ്രസ് ഇവിടെ ജയിക്കുന്നുണ്ടെങ്കിൽ അത് സി പി എമ്മിന്റെ കെടുകാര്യസ്ഥത കൊണ്ട് മാത്രമാണ്.
മുല്ലപള്ളിക്കെതിരെ കേരള നേതാക്കൾ ഒറ്റക്കെട്ടായാണ് നീങ്ങുന്നത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി കെ പി സി സി അധ്യക്ഷനായതിൽ അസ്വസ്ഥതരായിരുന്നു. അവരെ സംബന്ധിച്ചടത്തോളം ഏതു വിധേനയും മുല്ലപ്പള്ളിയെ നാടുകടത്തുകയാണ് ലക്ഷ്യം. മുല്ലപള്ളിയാകട്ടെ സ്ഥാനം പോയാലും സാരമില്ല നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ സുധീരനെയും ആന്റണിയെയും പോലെ അദ്ദേഹം ഇട്ടെറിഞ്ഞ് പോകാനുള്ള സാധ്യത കുറവാണ്.
എ ഐ സി സി മുല്ലപള്ളിയുടെ നിലപാട് തള്ളാനാണ് സാധ്യത കാരണം ഇടതു മുന്നണി അവരുടെ ഘടക കക്ഷിയാണ്. ഘടക കക്ഷികൾ കൊണ്ടാണ് വലതു മുന്നണി പുലരുന്നത്. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് ഘടകകക്ഷികളുടെ പിന്നിലാണ് അണി നിരക്കുന്നത്. തത്കാലം മുൻനിരയിലെത്താൻ ആരെയെങ്കിലുമൊക്കെ കൂട്ടുപിടിച്ചേ മതിയാകൂ എന്ന അവസ്ഥയിലാണ് കോൺഗ്രസ്. സീതാറാം യച്ചൂരി,പ്രകാശ് കാരാട്ട് എന്നെല്ലാം കേട്ടാൽ സോണിയയും രാഹുലും കവാത്ത് മറക്കുന്ന സായിപ്പൻമാരാണ്.
മുല്ലപ്പള്ളിയെ ഓടിച്ചാൽ കസേര പിടിക്കാൻ നിൽക്കുന്ന ഒരു പിടി നേതാക്കൾ കോൺഗ്രസിലുണ്ട്. കെ മുരളീധരൻ ഉൾപ്പെടെയുള്ളവർക്ക് താത്പര്യമുള്ളതാണ് പ്രസിഡന്റിന്റെ കസേര. കെ. സുധാകരന്റെയും മറ്റും കാര്യം പറയുകയേ വേണ്ട.
https://www.facebook.com/Malayalivartha