മൂന്ന് വയസുകാരി മലയാളി ബാലിക കൊറോണയെ തോൽപ്പിച്ചു; ആശുപത്രി വിട്ടത് യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ രോഗിയെന്ന് അധികൃതർ

ഗൾഫ് രാഷ്ട്രങ്ങളിൽ ദിനംപ്രതി നിരവധി കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ അതിൽ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ ഒട്ടുമിക്ക മലയാളികളും ഉൾപ്പെടുന്നു എന്നുള്ളതാണ്. ദിനംപ്രതി വരുന്ന മരണവർത്തകളും അതിന് ഉദാഹരണം തന്നെയാണ്. എന്നാൽ ഇപ്പോൾ പുറത്തേക്ക് വരുന്ന വാർത്ത യുഎഇയ്ക്കും അതുപോലെ തന്നെ നമ്മൾ മലയാളികൾക്കും ആത്മവിശ്വാസം പകരുന്ന ഒന്നാണ്.
യുഎഇയിലെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ കോവിഡ്–19 രോഗി എന്നു കരുതപ്പെടുന്ന മലയാളി കുടുംബത്തിലെ മൂന്നു വയസുകാരി രോഗമുക്തി നേടി ആശുപത്രി വിട്ടതായി റിപ്പോർട്ട്. അജ്മാനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്യാം–ഗീത ദമ്പതികളുടെ മകൾ നിവേദ്യയാണ് തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ഹൃദയം നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച് വീട്ടിലേയ്ക്ക് മടങ്ങിയത്. ആ പുഞ്ചിരിക്ക് അധികൃതർ അവർക്കായി സമ്മാനവും നൽകിയാണ് യാത്രയാക്കിയത്.
അതേസമയം കൊറോണ പോസിറ്റീവായ മാതാപിതാക്കളോടൊപ്പമാണ് നിവേദ്യ അജ്മാനിലെ ആമിന ആശുപത്രിയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. എന്നാൽ ചികിസകൾക്കൊടുവിൽ മൂത്ത സഹോദരി നവമി(5)യുടെ പരിശോധനാ ഫലം നെഗറ്റീവാകുകയും ചെയ്തു. എന്നാൽ കുട്ടിയായതിനാൽ തന്നെ നിവേദ്യയുടെ ശരീരം എളുപ്പത്തിൽ മരുന്നുകളോട് പ്രതികരിച്ചെന്നും അയതിനാൽ തന്നെ ചികിത്സ ഭംഗിയായി പൂർത്തിയാക്കാനും രോഗം ഭേദമാകാനും സാധിച്ചെന്നും കുട്ടികളുടെ രോഗവിദഗ്ധൻ ഡോ.ജോണി ജോൺ ചെറിയാത്ത് വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഇതിന് മുൻപ് യുഎഇയിൽ നാലു വയസുകാരി ഇന്ത്യൻ പെൺകുട്ടി, ഏഴു വയസുള്ള സിറിയൻ പെൺകുട്ടി, 9 വയസുള്ള ഫിലിപ്പീനി പെൺകുട്ടി എന്നിവർക്കു കോവിഡ് ബാധിച്ചിരുന്നു. 3 പേരും രോഗമുക്തി നേടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























