ദുബൈ വിമാനത്താവളത്തിൽ മണിക്കൂറുകളോളം യാത്രക്കാർ; ടിക്കറ്റ് നൽകി പറ്റിച്ച് എയർ ഇന്ത്യ അധികൃതർ, ദുരിതത്തിലായത് അനവധി പ്രവാസികൾ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ തയ്യാറാക്കിയിട്ടുള്ള വന്ദേഭാരത് മിഷെൻറ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസിെൻറ വെബ്സൈറ്റിൽ നിന്ന് ടിക്കറ്റെടുത്ത് നാട്ടിലേക്ക് തിരിക്കാൻ ദുബൈ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ നിരാശരായി മടങ്ങി. ടെർമിനലിലേക്കുള്ള പ്രവേശനകവാടത്തിൽ സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞപ്പോഴാണ് വിമാനമില്ലെന്ന വിവരം പോലും യാത്രക്കാർ അറിയുന്നത്. ദുബൈയിൽ നിന്ന് കോഴിക്കോേട്ടക്ക് പോകേണ്ട വിമാനത്തിൽ പുറപ്പെടാനെത്തിയ യാത്രക്കാരാണ് ഇത്തരത്തിൽ വലഞ്ഞത്.
അതേസമയം, ഇങ്ങനൊരു വിമാനം ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുടെ വിശദീകരണം എന്നത്. ആയതിനാൽ തന്നെ ഷെഡ്യൂൾ ചെയ്യാത്ത വിമാനത്തിെൻറ ടിക്കറ്റ് ഓൺലൈനിൽ ലഭ്യമായത് എങ്ങിനെ എന്ന ചോദ്യം ബാക്കി നിൽക്കുകയാണ്. ശനിയാഴ്ച ഉച്ചക്ക് 12.10നുള്ള IX-1344 വിമാനത്തിൽ യാത്ര ചെയ്യാനായിരുന്നു യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയത്. അതോടൊപ്പം ഓൺലൈൻ വഴി ടിക്കറ്റ് വിൽപന തുടങ്ങിയ ജൂൺ 28ന് രാത്രി തന്നെ ടിക്കറ്റെടുത്തവരായിരുന്നു ഇവരിൽ പലരും.
യാത്രയ്ക്കായി എത്തിയ യാത്രക്കാർക്ക് അനുഭവിക്കേണ്ടി വന്നത് മറ്റൊന്നാണ്. ടെർമിനലിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ടിക്കറ്റ് പരിശോധിച്ച സുരക്ഷ ഉദ്യോഗസ്ഥർ ഇവരെ തടയുകയാണ് ചെയ്തത്. ഇങ്ങനെ ഓരു വിമാനം ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നും അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ഇവർ അറിയിക്കുകയുണ്ടായി. ഇതേതുടർന്ന് യാത്രക്കാർ എയർ ഇന്ത്യ എക്സ്പ്രസ് ഓഫിസിനെ സമീപിക്കുകയും ചെയ്തു.
നാലാം തീയതി വിമാനം ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നും അഞ്ചിനാണ് ഇൗ വിമാനം പുറപ്പെടുന്നത് എന്നുമായിരുന്നു അധികൃതരുടെ മറുപടി. എന്നാൽ ബുക്ക് ചെയ്ത പലർക്കും കൺഫർമേഷൻ മെസേജ് വന്നിട്ടില്ലെങ്കിലും ടിക്കറ്റ് ലഭിക്കുകയും ചെയ്തു. ഒപ്പം ചിലർക്ക് കൺഫേമേഷൻ മെസേജ് വന്നിരുന്നു. നാലാം തീയതിയിലേക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതെങ്കിലും അഞ്ചാം തീയതിയിലെ ടിക്കറ്റ് കൺഫേം ആയി എന്ന രീതിയിലാണ് മെസേജ് വന്നത് എന്നാണ് പലരും പറഞ്ഞത്. ഇതേതുടർന്ന് ഞായറാഴ്ചത്തെ വിമാനത്തിൽ യാത്രയാക്കാമെന്നാണ് നിലവിൽ ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha