പ്രവാസികളെ ആഘർഷിക്കാൻ കൂടുതൽ പദ്ധതികൾ; എന്നാൽ വിമാനമില്ല, വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന പ്രമുഖ കേന്ദ്രമായി കുവൈത്ത്

വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന പ്രമുഖ കേന്ദ്രമായി കുവൈത്ത് മാറുമെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ പ്രതിനിധിയും കുവൈത്തിലെ റസിഡന്റ് കോ-ഓർഡിനേറ്ററുമായ ഡോ. താരീഖ് അൽ ഷെയ്ഖ് വ്യക്തമാക്കുകയുണ്ടായി. യുഎന്നും കുവൈത്ത് ആസൂത്രണ വികസന കൗൺസിലും ചേർന്ന് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇത് വ്യകത്മാക്കിയത്. എണ്ണയെ ആശ്രയിച്ചുള്ളതാണ് കുവൈത്തിലെ വരുമാനത്തിൽ വലിയ പങ്കും എന്നത്. 2018ലെ കണക്കനുസരിച്ച് എണ്ണ കയറ്റുമതിയിലൂടെ 20.4 ബില്യൻ ദിനാർ ആണ് വരുമാനം നൽകിവരുന്നത്.
അതേസമയം വിഷൻ-2035 എന്ന പദ്ധതിയിലൂടെ കുവൈത്ത് ലക്ഷ്യമിടുന്ന വരുമാനത്തിലെ വൈവിധ്യം ഉൾപ്പെടെ വിവിധ പദ്ധതികളാണ് എന്നതാണ്. ഈ ലക്ഷ്യം പൂർത്തീകരിക്കാനായാൽ ജിസിസി മേഖലയിലെ സാമ്പത്തിക, സാംസ്കാരിക, വാണിജ്യ മേഖലയിലെല്ലാം കുവൈത്തിന്റെ സ്ഥാനം മെച്ചപ്പെടുമെന്നത് കൃത്യമായ കാര്യം തന്നെയാണ്. ഒട്ടേറെ വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന അവസ്ഥയും അതുവഴി സംജാതമാകുമെന്നും അദ്ദേഹം പറയുകയുണ്ടായി. ആയതിനാൽ തന്നെ എണ്ണ വരുമാനത്തിലൂടെ മാത്രം ലക്ഷ്യത്തിലെത്താൻ കഴിയില്ല. ലക്ഷ്യ പൂർത്തീകരണത്തിനുള്ള പാത ദൈർഘ്യമുള്ളതാണ്.
ഇതേതുടർന്ന് സ്വകാര്യ പങ്കാളിത്തം എന്നതാണ് അതിനുള്ള പ്രധാന വഴികളിലൊന്ന്. എല്ലാ മേഖലയിലും പ്രാപ്തരായവർക്ക് പങ്കാളിത്തം ഉറപ്പാക്കാൻ കഴിയണമെന്നും അദ്ദേഹം പറയുകയായിരുന്നു. കുവൈത്ത് ഇൻവസ്റ്റ്മെന്റ് കമ്പനി, ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനുള്ള ദേശീയ നിധി, റിയൽ എസ്റ്റേറ്റ് യൂണിയൻ, സെയ്‌ൻ കുവൈത്ത്, ഗൾഫ് ബാങ്ക് തുടങ്ങിയവയുമായി സഹകരിച്ചായിരുന്നു വെബിനാർ നടത്തിവന്നിരുന്നത്.
https://www.facebook.com/Malayalivartha






















