പ്രവാസികൾക്ക് ആശ്വാസമാകുന്ന പുതിയ പഠനം; ഗൾഫ് രാഷ്ട്രങ്ങളിൽ കനത്ത ചൂട്, കനത്ത ചൂടും ഹ്യൂമിഡിറ്റിയും വൈറസിനെ ദുർബലമാക്കുമെന്ന് പുതിയ പഠനം
ഗൾഫ് രാഷ്ട്രങ്ങളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അത്തരം ഒരു സാഹചര്യത്തിൽപ്പോലും പ്രവാസികൾക്ക് ആശ്വാസമാകുന്ന ഒരു പഠനം കൂടി പുറത്തേക്ക് വരുകയാണ്. അതായത് കാലാവസ്ഥയിലുണ്ടാകുന്ന ഇത്തരത്തിലുള്ള മാറ്റം കൊറോണ വൈറസി െൻറ വ്യാപനത്തെ സ്വാധീനിക്കുമെന്നും കനത്ത ചൂടും ഹ്യൂമിഡിറ്റിയും വൈറസിനെ ദുർബലമാക്കുമെന്നുമാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഖത്തർ ഫൗണ്ടേഷൻെറ കീഴിലുള്ള ഖത്തർ എൻവയൺമെൻറ് ആൻഡ് എനർജി റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ക്യു.ഇ.ഇ.ആർ.ഐ) ശാസ്ത്രജ്ഞനായ ജിയോവാനി സാബിയയാണ് കോവിഡ്–19ഉം കാലാവസ്ഥയും തമ്മിലുള്ള ബന്ധം സംബന്ധിച്ചുള്ള പഠനം വ്യക്തമാക്കുന്നത്. എന്നാൽ, ഓർക്കുക അന്തരീക്ഷത്തിലെ ചൂടുകാരണം വൈറസ് പൂർണമായും അപ്രത്യക്ഷമാകുമെന്നത് തീർത്തും തെറ്റാണ്. ഇത്തരത്തിലുള്ള പഠനങ്ങൾ മുൻനിർത്തിയും ചൂടുള്ള അന്തരീക്ഷത്തിലും മുൻകരുതലുകൾ പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ അഞ്ചുമാസം മുമ്പ് ഖത്തറിൽ ലോക്ഡൗൺ നടപ്പാക്കുമ്പോഴുള്ള അവസ്ഥയല്ല നിലവിൽ ഉള്ളത്. വൈറസിെൻറ വ്യാപനത്തിൽ കാലാവസ്ഥയുടെ സ്വാധീനമുണ്ടായിട്ടുണ്ടെന്നും സാബിയ വ്യക്തമാക്കുകയാണ്. സാർസ് വൈറസിനെ പോലെ തന്നെ കൊറോണയും ഉയർന്ന ഘട്ടം പിന്നിട്ടതോടെ അതി െൻറ വ്യാപനത്തിലും ശക്തിയിലും കുറവുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥ സാഹചര്യങ്ങൾ വൈറസി െൻറ ശക്തിയെ കുറക്കുമെന്നത് നിലവിലെ മാറ്റങ്ങൾ മുൻനിർത്തി പറയാനാകും. അതി െൻറ വ്യാപനത്തിൽ കുറവ് വരുത്തുകയും ചെയ്യും. അതോടൊപ്പം തന്നെ ലോകത്ത് കോവിഡിൽ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഖത്തറിലാണ് എന്നതാണ്. സമാനമായി തന്നെ വലുപ്പമുള്ള സിംഗപ്പൂരും കുറഞ്ഞ മരണനിരക്കിൽ ലോകത്ത് മുന്നിൽ തന്നെയാണ്. മരണനിരക്ക് 0.1 ശതമാനത്തിലും താഴെയാണ് ഈ കുഞ്ഞുരാജ്യങ്ങളിൽ. രോഗം മാറുന്നവരുടെ എണ്ണവും ഖത്തറിൽ ദിവസേന കൂടിവരുകയാണ്. രോഗം അതിജീവിക്കുന്നത് രാജ്യത്ത് കൂടിവരുന്നതിനു പിന്നിലുള്ള ശക്തി ഖത്തറി െൻറ മികവുറ്റ ആരോഗ്യ സംവിധാനമാണെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് പോലും.
ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായതും മരണനിരക്ക് കുറക്കുന്നതിൽ ഖത്തറിന് സഹായകമായിരിക്കുകയാണ്. ഏറ്റവും മികച്ച ടെസ്റ്റ് കിറ്റുകളും രോഗികളെ പരിചരിക്കുന്നതിനാവശ്യമായ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ആശുപത്രികളും പെട്ടെന്ന് സജ്ജീകരിക്കാൻ ഖത്തറിന് സാധിച്ചതും വളരെ ഏറെ പ്രശംസ അർഹിക്കുന്നു. പരിശോധന, വയസ്സ്, തീവ്രപരിചരണ വിഭാഗങ്ങളുടെ കാര്യക്ഷമത എന്നിവയാണ് മരണനിരക്ക് കുറക്കുന്നതിലെ പ്രധാന ഘടകങ്ങളായി ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ പരിശോധനകൾ നടത്തുന്നതും അതുവഴി നേരിയ രോഗലക്ഷണങ്ങളുള്ള കോവിഡ് ബാധിതരെ കണ്ടെത്തി ചികിത്സിക്കുന്നതും മരണനിരക്ക് കുറക്കുന്നതിൽ പ്രധാന ഘടകങ്ങളായി മരുകയുണ്ടായി. ഖത്തറിൽ കോവിഡ് ബാധിതരിൽ അധികപേരും 25 മുതൽ 34 വയസ്സ് വരെയുള്ളവരാണ്. ഇതിൽ തന്നെ രാജ്യത്തെത്തിയ പ്രവാസികളാണ് അധികവും രേഖപ്പെടുത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha