പ്രവാസികളുടെ കരണത്തടിച്ച് കുവൈറ്റ്; ഇഖാമ കാലാവധി കഴിഞ്ഞ 1,27,000 പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങി വരാനാവില്ല, തിരിച്ചുപോകാൻ കഴിയാത്തവരും ജോലി നഷ്ടപെട്ടവർക്കും ഇത് താങ്ങാൻ കഴിയാത്ത അവസ്ഥ
കുവൈറ്റ് കടുത്ത നിബന്ധനകൾ നൽകുന്നതിന് പിന്നാലെ ഇരട്ടത്താപ്പ് പ്രവാസികൾക്ക് വിലങ്ങുതടിയാകുന്നു. ഇതിനോടകം ഇഖാമ കാലാവധി കഴിഞ്ഞ 1,27,000 പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങി വരാനാവില്ല എന്ന കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ഇതിലൂടെ കൊറോണ വ്യാപനത്തിന് മുന്നേ അവധിക്കായി നാട്ടിലെത്തി തിരിച്ചുപോകാൻ കഴിയാത്തവരും ജോലി നഷ്ടപെട്ടവർക്കും ഇത് താങ്ങാൻ കഴിയാത്ത അവസ്ഥയായിരിക്കുകയാണ്.
ഇപ്പോള്‍ വിവിധ രാജ്യങ്ങളിലുള്ള ഇവരില്‍ ഇഖാമ പുതുക്കാന്‍ കഴിയാതിരുന്നവരും തൊഴിലുടമകള്‍ ബോധപൂര്‍വം പുതുക്കാതിരുന്നവരും ഇതിൽ ഉള്‍പ്പെടുന്നതാണ്. വിദ്യാഭ്യാസ മന്ത്രാലയം ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്തിരുന്നവരും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
അതോടോപ്പൻ തന്നെ രാജ്യത്തേക്ക് മടങ്ങിവരാന്‍ താത്പര്യമുള്ള പ്രവാസി അധ്യാപകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും 32 രാജ്യങ്ങളിലുള്ളവര്‍ക്ക് വിലക്ക് ബാധകമാക്കിയപ്പോള്‍ ഈ അനുമതിയും ഇന്ത്യ ഉൾപ്പടെയുള്ള രാജ്യത്തെ പ്രവാസികൾക്ക് ഇല്ലാതെയായി. എന്നാൽ വിദേശത്തുള്ള പ്രവാസികള്‍ ഓണ്‍ലൈനായി ഇഖാമ പുതുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും നിരവധിപ്പേര്‍ ഇതും ഉപയോഗപ്പെടുത്തിയിട്ടില്ല.
സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയവരുടെ വിസാ കാലാവധിയും ഇപ്പോള്‍ രാജ്യത്തുള്ളവരുടെ ഇഖാമ കാലാവധിയും മൂന്ന് മാസം നീട്ടി നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. എന്നാല്‍ സെപ്‍തംബര്‍ ഒന്നിന് ശേഷം കാലാവധി അവസാനിച്ചവര്‍ക്ക് ഇത് ബാധകമല്ല എന്നാണ് ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha