ഇന്ത്യയിലേക്കുള്ള റെഗുലർ വിമാന സർവിസ് പുനരാരംഭിക്കുന്നത് വൈകുമെന്ന് സൗദി; ഇന്ത്യയിലേക്ക് വന്ദേഭാരത് മിഷന് കീഴിലെ വിമാനങ്ങളും ചാർേട്ടഡ് വിമാനങ്ങളും നടത്തുന്ന സർവിസുകൾ തുടരും, സൗദിയിലേക്ക് തിരിച്ചെത്താൻ പ്രവാസികൾക്ക് അല്പം കടുക്കും
കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്കും സൗദി അറേബ്യക്കുമിടയിൽ നിർത്തിവെച്ച റെഗുലർ വിമാന സർവിസ് പുനരാരംഭിക്കുന്നത് വൈകുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സൗദിയിലേക്ക് മടക്കയാത്രയ്ക്കായി കാത്തിരിക്കുന്ന പ്രവാസികൾക്ക് ഏറെ സങ്കീർണമായ വർത്തയാകുകയാണ്. ഇന്ത്യയിൽ കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനം സൗദി കൈക്കൊണ്ടിരിക്കുന്നത്. ആയതിനാൽ തന്നെ സൗദിയിലേക്ക് മടങ്ങാൻ പ്രവാസികൾ അല്പം കാത്തിരിക്കേണ്ടി വരുമെന്ന് തന്നെ പറയാം.
എന്നാൽ സൗദിയിൽനിന്ന് ഇന്ത്യയിലേക്ക് വന്ദേഭാരത് മിഷന് കീഴിലെ വിമാനങ്ങളും ചാർേട്ടഡ് വിമാനങ്ങളും നടത്തുന്ന സർവിസുകൾ തുടരും. ഇന്ത്യയിൽ നിന്ന് തിരിച്ച് അത്തരത്തിലുള്ള സർവിസുകൾക്കൊന്നും അനുവാദം നൽകിയിട്ടില്ല. അന്താരാഷ്ട്ര വിമാന സർവിസിനുള്ള വിലക്ക് സൗദി അറേബ്യ സെപ്റ്റംബർ 15 മുതൽ ഭാഗികമായി നീക്കിയെങ്കിലും ഇന്ത്യയിൽനിന്നുള്ളതിന് അത് ബാധകമാകില്ല എന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യോമഗതാഗതം സാധാരണ നിലയിലാവും എന്ന പ്രതീക്ഷയാണ് ഇതോടെ അസ്തമിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം സൗദിയിലേക്കുള്ള യാത്രക്കാർക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിൽനിന്ന് ബോർഡിങ് പാസ് അനുവദിക്കുന്നില്ല എന്ന കാരണത്താൽ യു.എ.ഇ വഴിയുള്ള കണക്ഷൻ വിമാനങ്ങളിലെ യാത്രക്കാരെ അവസാന നിമിഷം ഒഴിവാക്കിയിരുന്നു. സൗദിയിലേക്ക് നേരിട്ട് യാത്രക്കാരെ അയക്കേണ്ടെന്ന നിർദേശം സൗദി അധികൃതരിൽനിന്ന് ഇന്ത്യൻ അധികൃതർക്ക് ലഭിച്ചിട്ടുണ്ടാകണം എന്നാണ് ഇതിലൂടെ കരുതുന്നത്. മറ്റ് ജി.സി.സി രാജ്യങ്ങളിലെത്തി 14 ദിവസം അവിടെ ക്വാറൻറീനിൽ കഴിഞ്ഞശേഷം സൗദിയിലെത്തുക എന്നത് മാത്രമാണ് സൗദിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മുന്നിലുള്ള ഏക മാർഗമായി പറയപ്പെടുന്നത്.
https://www.facebook.com/Malayalivartha