പ്രവാസികളുടെ പ്രാർത്ഥനകൾ സഫലം; അവസാനം കാലം കാത്തുവച്ച ആ കാവ്യനീതി പ്രവാസികൾക്കുതന്നെ, പ്രതിസന്ധിയിൽ യാത്ര ചെയ്യാനാവാതെ വിമാനടിക്കെറ്റ് ബുക്ക് ചെയ്തവർക്ക് ആശ്വാസം, മുഴുവൻ തുകയും തിരികെ നൽകണമെന്ന് കോടതി

ഏറെ നാളുകളായി പ്രവാസികൾ പ്രാർത്ഥനയോടെ കാത്തിരുന്നതാണ്. ആ കണ്ണുനീർ കണ്ടില്ലെന്ന് വയ്ക്കാനാകുകില്ല. അവസാനം കാലം കാത്തുവച്ച ആ കാവ്യനീതി പ്രവാസികൾക്കുതന്നെ. കൊറോണ വ്യാപനത്തിന് മുന്നേ തന്നെ വിമാനടിക്കെറ്റുകൾ ബുക്ക് ചെയ്ത് അവസാനം സർവീസുകൾ റദ്ദ് ചെയ്യപ്പെട്ടതുമൂലം പൈസ തിരികെ ലഭിക്കാതെ പ്രവാസികൾ ആകെ ബുദ്ധിമുട്ടിലാവുകയായിരുന്നു. ഇത്തരത്തിൽ പലരും വന്ദേ ഭാരത് ഉൾപ്പടെയുള്ള വിമാനങ്ങളിൽ നാട്ടിൽ തിരികെ എത്തിയിട്ടും പൈസ ലഭിച്ചിരുന്നില്ല. എന്നാലിതാ വിമാനടിക്കറ്റ് എടുക്കുകയും കോവിഡ് പ്രതിസന്ധിയിൽ യാത്ര ചെയ്യാനാവാതെ വരുകയും ചെയ്തവർക്ക് ടിക്കറ്റിെൻറ തുക തിരികെ നൽകണമെന്ന സുപ്രീംകോടതി വിധി പ്രവാസികൾക്കടക്കം ആശ്വാസമാകും.
ഇതേതുടർന്ന് വിമാനടിക്കറ്റിെൻറ മുഴുവൻ തുകയും റീഫണ്ട് നൽകണമെന്നാണ് സുപ്രിംകോടതി വ്യാഴാഴ്ച വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് വിധി വന്നത്. ലോക്ഡൗണിനെ തുടർന്ന് ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രകളെല്ലാം റദ്ദാക്കപ്പെട്ടതിനെത്തുടർന്ന് യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകാത്ത വിമാന കമ്പനികളുടെ നടപടി ചോദ്യം ചെയ്താണ് പ്രവാസി ലീഗൽ സെൽ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത് തന്നെ.
ഹരജിയിൽ നിലപാടറിയിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയുണ്ടായി. ഇത് അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ വിധി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതനുസരിച്ച്, ലോക്ഡൗൺ സമയത്ത് ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകൾക്കും മുഴുവൻ തുകയും മൂന്ന് ആഴ്ചക്കകം വിമാനക്കമ്പനികൾ തിരിച്ചുനൽകേണ്ടതാണ് എന്നതാണ്. ലോക്ഡൗണിന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകൾക്കും മൂന്നാഴ്ചക്കകം തുക തിരിച്ചു നൽകേണ്ടതാണ് എന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ വിമാനക്കമ്പനികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ തുക ക്രെഡിറ്റ് ഷെല്ലായി യാത്രക്കാരുടെ പേരിൽ നൽകേണ്ടതാണ്. െക്രഡിറ്റ് ഷെല്ലിലെ പണമുപയോഗിച്ച് യാത്രക്കാർക്ക് 2021 മാർച്ച് 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരവും ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ മാറ്റിവെക്കുന്ന ക്രഡിറ്റ് ഷെൽ തുകക്ക് നഷ്ടപരിഹാരമായി ജൂൺ 2020 വരെ അര ശതമാനം ഇൻസെൻറിവും അതിനുശേഷം വരുന്ന കാലാവധിക്ക് മുക്കാൽ ശതമാനം ഇൻസെൻറിവും ഒാരോ മാസവും യാത്രക്കാരനും നൽകേണ്ടതാണ്. ഇന്ത്യയിലെ മുഴുവൻ ആഭ്യന്തരയാത്രകൾക്കും ഇന്ത്യയിൽനിന്ന് പുറപ്പെടുന്ന എല്ലാ അന്താരാഷ്്ട്ര വിമാനയാത്രകൾക്കും ഇത് ബാധകമാക്കണമെന്നും വിധിയിൽ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha


























