പ്രവാസികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ലെവി അടുത്ത വര്‍ഷവും; മാറ്റമില്ലാതെ മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ച മൂല്യ വര്‍ധിത നികുതി, പ്രവാസികൾക്ക് സൗദിയുടെ ഇരട്ടത്താപ്പ്, ലക്ഷ്യം സാമ്പത്തിക വളർച്ച

സൌദിയിലെ പ്രവാസികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ലെവി അടുത്ത വര്‍ഷവും തുടരും. മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ച മൂല്യ വര്‍ധിത നികുതിയിലും മാറ്റമുണ്ടാകില്ല. കോവിഡ് കാരണം ബജറ്റ് കമ്മി കുത്തനെ കൂടിയ സാഹചര്യത്തിലാണ് തീരുമാനം. എണ്ണ വിലയിടിഞ്ഞതും എണ്ണേതര വരുമാനം കുറഞ്ഞതും സാമ്പത്തിക രംഗത്തെ ബാധിച്ചിട്ടുണ്ട്.ഈ വര്‍ഷം പ്രതീക്ഷിക്കുന്ന ബജറ്റ് കമ്മി 298 ബില്യണ്‍ റിയാലാണ്. ഇത് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കുറക്കാനാണ് ശ്രമം. 298ല്‍ നിന്നും 145 ബില്യണ്‍ റിയാലാക്കി ബജറ്റ് കമ്മി കുറക്കുകയാണ് ലക്ഷ്യം. അടുത്ത വര്‍ഷവും കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതം വരുമാനത്തിലുണ്ടാകും. എണ്ണവരുമാനം ഇടിഞ്ഞിട്ടുണ്ട്. എണ്ണേതര വരുമാനവും കോവിഡ് കാരണം കുറഞ്ഞു. വരുമാനം വര്‍ധിപ്പിക്കാനാണ് മൂല്യ വര്‍ധിത നികുതി അഥവാ വാറ്റ് മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ചത്.
15 ശതമാനമാണിപ്പോള്‍ വാറ്റ്. അത് അടുത്ത വര്‍ഷവും തുടരും. പ്രവാസികളില്‍ നിന്നും ഈടാക്കുന്ന ലെവിയിലും മാറ്റമുണ്ടാകില്ല. ഇവയില്‍ നിന്നുള്ള വരവോടെ അടുത്ത വര്‍ഷം വരുമാനത്തില്‍ ഒമ്പത് ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്‍റെ പ്രതീക്ഷ. എണ്ണയുടെ വില വര്‍ധിക്കുകയും പ്രതിസന്ധി നീങ്ങുകയും ചെയ്താലാകും ലെവി, വാറ്റ് എന്നിവയില്‍ ഇനി പുനപരിശോധനക്ക് സാധ്യത.അതെ സമയം സൗദിയിൽ വിദേശ നിക്ഷേപങ്ങളിൽ പത്ത് ശതമാനത്തോളം വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. ഒരു വർഷത്തിനിടെ നൂറ്റി എഴുപതെ ദശാംശം ഒന്ന് ബില്യൺ റിയാലിന്റെ വളർച്ചയാണ് സൗദി കൈവരിച്ചത്. ഒരു വർഷത്തിനിടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും രണ്ട് ശതമാനം വർധന രേഖപ്പെടുത്തി.കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദിയിലെ വിദേശനിക്ഷേപങ്ങളിൽ 9.9 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 457.3 ബില്യൺ ഡോളറായിരുന്നു സൗദിയിലെ വിദേശ നിക്ഷേപം. എന്നാൽ ഈ വർഷത്തെ രണ്ടാം പാദത്തിൽ ഇത് 502.7 ബില്യൺ ഡോളറായി ഉയർന്നു. ഈ വർഷത്തിന്റെ ആദ്യപാദത്തെ അപേക്ഷിച്ചും രണ്ടാം പാദത്തിൽ 5 ശതമാനത്തിലധികം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. സൗദിയിലെ വിദേശ നിക്ഷേപങ്ങളിൽ 47.5 ശതമാനവും നേരിട്ടുള്ള നിക്ഷേപങ്ങളാണ്. ഒരു വർഷത്തിനിടയിൽ നേരിട്ടുള്ള നിക്ഷേപത്തിൽ രണ്ട് ശതമാനം വർധന രേഖപ്പെടുത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഈ വർഷത്തെ രണ്ടാം പാദത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപം 896 ബില്യൺ റിയാലാണ്. എന്നാൽ പോയ വർഷം ഇതേ സമയത്ത് ഇത് 878.2 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ വർഷം വിദേശ നിക്ഷേപങ്ങളിൽ 19.5 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു.
എന്നാൽ സൌദിയില്‍ കോവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടമായവരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു എന്ന വാർത്തയും പുറത്തു വരുന്നു . ഇതില്‍ രണ്ടേമുക്കാല്‍ ലക്ഷത്തിലേറെ പേര്‍ പ്രവാസികളാണ്. ഒരു കോടിയിലേറെ പ്രവാസികളാണ് സൌദിയിലുള്ളത്. പ്രതിസന്ധി മറികടക്കാന്‍ മുപ്പത്തിയൊന്ന് കമ്പനികളിലൂടെ ഒരു ലക്ഷത്തിലേറെ ജോലികള്‍ സൃഷ്ടിക്കാന്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.ജോലി നഷ്ടമായവരില്‍ അരലക്ഷത്തിലേറെ പേര്‍ ജോലി രാജി വെച്ചതാണെന്നും ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നാട്ടില്‍ പോയി കുടുങ്ങിയവരോടടക്കം കോവിഡ് സാഹചര്യത്തില്‍ രാജി വെക്കാന്‍ വിവിധ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു.
കോവിഡ് പ്രതിസന്ധി കാരണം 36000 പേരെയാണ് ടെര്‍മിനേറ്റ് ചെയ്തത്. കോവിഡ് സാഹചര്യത്തില്‍ തൊഴിലാളികളെ പിരിച്ചു വിടാന്‍ ദേശീയ തൊഴില്‍ നിയമത്തില്‍ നേരത്തെ ഭേദഗതി വരുത്തിയിരുന്നു. കോവിഡ് വ്യാപനം കുറയുന്നതാണ് നിലവില്‍ സൌദിയിലെ സാഹചര്യം. ഇതു കണക്കു കൂട്ടി വിവിധ കമ്പനികള്‍ നേരത്തെ താല്‍ക്കാലിമായി പിരിച്ചു വിട്ട ജീവനക്കാരെ തിരിച്ചു വിളിക്കുന്നുണ്ട്. അതേ സമയം, പ്രതിസന്ധി മറികടക്കാന്‍ 31 കമ്പനികള്‍ പൊതു നിക്ഷേപ ഫണ്ടിന് കീഴില്‍ രൂപീകരിക്കുന്നുണ്ട്. ഇതുവഴി ലക്ഷത്തിലേറെ ജോലികള്‍ സൃഷ്ടിക്കാനാണ് ശ്രമം.
https://www.facebook.com/Malayalivartha


























