ഇറാനു മേൽ ഏർപ്പെടുത്തിയ ആയുധ ഉപരോധം ഈ മാസം 18ന് അവസാനിക്കും; പുതിയ സാഹചര്യം മേഖലക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിൽ ഗൾഫ് മേഖല, അമേരിക്കയിൽ നിന്ന് അത്യന്താധുനിക യുദ്ധ വിമാനങ്ങളും മറ്റും ഉറപ്പാക്കാനുള്ള നീക്കം ത്വരിതപ്പെടുത്താനും ഗൾഫ് രാജ്യങ്ങൾ തിരക്കിട്ട നീക്കത്തിൽ

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇറാനു മേൽ ഏർപ്പെടുത്തിയ ആയുധ ഉപരോധം ഈ മാസം 18ന് അവസാനിക്കാനിരിക്കെ കടുത്ത ആശങ്കയിലാണ് പ്രവാസലോകം മുഴുവനും. യു.എൻ മുഖേന ഉപരോധം ദീർഘിപ്പിക്കാനുള്ള യു.എസ് നീക്കം പരാജയപ്പെട്ടിരിക്കെ, പുതിയ സാഹചര്യം മേഖലക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഗൾഫ് രാജ്യങ്ങൾ. ഇസ്രായേലുമായി യുഎഇ സമാധാനക്കരാർ ഒപ്പുവച്ചത് ഇറാനെ കാര്യമായി തന്നെ ചൊടിപ്പിച്ചിരുന്നു. പിന്നാലെ സൗദി സമാധാനം ലക്ഷ്യമിട്ടുകൊണ്ട് യുഎഇയുടെ നടപടി സ്വാഗതാർഹമാണ് എന്നും വ്യ്കതമാക്കുകയുണ്ടായുണ്ടായി. ഇതിനെതിരെ കടുത്ത താക്കീതാണ് ഇറാൻ നൽകിയത്. ഒരു പരുത്തിവരെ കാര്യങ്ങൾ സുഗമമാക്കാൻ എല്ലാ ഗൾഫ് രാഷ്ട്രങ്ങളും കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് ഇത്തരത്തിൽ തലവേദന സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം എന്തു വില കൊടുത്തും ഇറാനു മേലുള്ള യു.എൻ ആയുധ ഉപരോധം തുടരണമെന്ന ആവശ്യമാണ് ഗൾഫ് രാജ്യങ്ങൾക്കുളളത്. അമേരിക്ക ഉൾപ്പടെ വൻശക്തി രാജ്യങ്ങൾക്കു മുമ്പാകെ ഇക്കാര്യത്തിൽ ശക്തമായ സമ്മർദവും ജി.സി.സി നേതൃത്വം നടത്തിയിരുന്നു. എന്നാൽ ഏകപക്ഷീയമായി അമേരിക്ക ഉപരോധ നടപടികൾ പ്രഖ്യാപിച്ചുവെന്നല്ലാതെ മറ്റു വൻശക്തി രാജ്യങ്ങളൊന്നും അതിനെ പിന്തുണച്ചില്ല എന്നത് വ്യക്തമായി.
2015ലെ ആണവ കരാർ വ്യവസ്ഥ പ്രകാരം ഒക്ടോബർ 18ന് അവസാനിക്കുന്ന ഉപരോധം നീട്ടുന്നത് ന്യായീകരിക്കാൻ പറ്റില്ലെന്നാണ് ഫ്രാൻസ് ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളും വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയത്. ഇറാൻെറ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും കൂടുതൽ ആയുധങ്ങൾ വാങ്ങിക്കൂട്ടാനുള്ള നീക്കവും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ജി.സി.സി നേതൃത്വം വിലയിരുത്തുകയുണ്ടായി.
എന്നാൽ അമേരിക്കയിൽ നിന്ന് അത്യന്താധുനിക യുദ്ധ വിമാനങ്ങളും മറ്റും ഉറപ്പാക്കാനുള്ള നീക്കം ത്വരിതപ്പെടുത്താനും ഗൾഫ് രാജ്യങ്ങൾ തിരക്കിട്ട നീക്കത്തിലാണ്. എഫ് 35 യുദ്ധവിമാനങ്ങൾ യു.എ.ഇക്ക് മൈാറുന്നതിൽ എതിർപ്പില്ലെന്ന് യു.എസ് പ്രസിഡൻറ് ട്രംപ് അടുത്തിടെ വ്യക്തമാക്കുകയും ചെയ്താതായുള്ള വാർത്തകൾ പുറത്തേക്ക് വന്നിരുന്നു. സൗദി, കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളും കൂടുതൽ നവീന ആയുധങ്ങൾ ലഭ്യമാക്കാൻ വൻശക്തി രാജ്യങ്ങളുമായി ചർച്ച തുടരുന്നതായാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha


























