മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ യു.എ.ഇയിൽ പ്രയാസത്തിൽ; കുവൈത്തിലേക്കുള്ള വിമാന നിരക്ക് വൻതോതിൽ വർധിച്ചത് പലരെയും വെട്ടിലാക്കി, അവസരം മുതലെടുത്ത് വിമാനക്കമ്പനികൾ

കൊറോണ വ്യാപനം ഏറ്റവുകൂടുതൽ ബാധിച്ചത് പ്രവാസികളെ എന്നതിൽ സംശയമില്ല. ജിസിസി മേഖലയിൽ കൊറോണ വ്യാപനം തുടങ്ങിയ ആദ്യനാളുകളിൽ ഉണ്ടായ കനത്ത തിരിച്ചടികളും വെല്ലുവിളികളിൽ നിന്നും കരകയറാൻ പ്രവാസികൾ നന്നേ പാടുപെട്ടു. ഒരു നേരത്തെ ആഹാരം പോലുമില്ലാതെ പ്രവാസികൾ വലഞ്ഞത് നിരന്തരം വാർത്തകളിൽ നിറഞ്ഞു. പിന്നെ കൊറോണ മൂലം പ്രവാസലോകത്ത് നിന്ന് ആദ്യ മരണം രേഖപ്പെടുത്തിയതും മലയാളിയുടേത് തന്നെയായിരുന്നു. പിന്നെ ആകെയുണ്ടായിരുന്ന ലക്ഷ്യം എന്നത് എങ്ങനെയും നാടണയുക എന്നത് മാത്രമാണ്.
പ്രവാസലോകം സാധാരണ നിലയിലേക്ക് കടക്കുമ്പോൾ പ്രവാസികളും തിരികെയെത്തിത്തുടങ്ങി. മടങ്ങിയവരിൽ പതിനായിരക്കണക്കിന് പ്രവാസികൾ തിരികെയെത്തി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പലരും മടങ്ങാൻ അവസരം കാത്ത് നിൽക്കുകയാണ്. എയർ ബബിൾ കരാർ പ്രകാരം സർവീസുകൾ ആരംഭിച്ചുവെങ്കിലും കുവൈറ്റിലേക്ക് ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇത്തരത്തിൽ കുവൈറ്റിലേക്ക് കടക്കാൻ പലരും സർവീസുകൾ അനുവദനീയമായ രാഷ്ട്രങ്ങളിൽ നിന്ന് 14 ദിവസം ക്വാറന്റൈൻ കഴിഞ്ഞ് കുവൈറ്റിലേക്ക് യാത്ര തിരിക്കുകയാണ് ചെയ്യുന്നത്. എന്നാലിതാ കുവൈത്തിലേക്ക് യാത്രതിരിച്ച മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ യു.എ.ഇയിൽ പ്രയാസത്തിൽ.
അതോടൊപ്പം തന്നെ ദുബൈയിൽ നിന്നും മറ്റും കുവൈത്തിലേക്കുള്ള വിമാന നിരക്ക് വൻതോതിൽ വർധിച്ചതാണ് പലരെയും വെട്ടിലാക്കിയത്.നാട്ടിൽ നിന്നും യു.എ.ഇയിലെത്തി കുവൈത്തിലേക്ക് നേരിട്ട് ടിക്കറ്റെടുക്കാൻ ശ്രമിച്ചവരാണ് ദുരിതത്തിലായത്. ഇത്തരത്തിൽ ഇന്ത്യ ഉൾപ്പെടെ 33 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ട് കുവൈത്തിലേക്ക് വരാൻ വിലക്കുള്ളതു കൊണ്ടാണ് മലയാളികളും മറ്റും യു.എ.ഇയെ ഇടത്താവളമാക്കി മാറ്റാൻ നിർബന്ധിതമായിരിക്കുന്നത്. പ്രതിസന്ധി തീർക്കാൻ ഉന്നതതല ഇടപെവൽ വേണമെന്നാണ് കുവൈത്ത് പ്രവാസികളുടെ ആവശ്യം എന്നത്.
https://www.facebook.com/Malayalivartha


























