നെഞ്ചത്ത് കൈവച്ച് പ്രവാസിമലയാളികൾ; ബഹ്റൈനിലേക്കൊന്ന് തിരിച്ചെത്താൻ പ്രവാസികൾ, എയർ ടിക്കറ്റിന് മുടക്കേണ്ട തുക കേട്ടാൽ ഞെട്ടും! പ്രവാസികൾ നൽകിയത് അരലക്ഷത്തിലേറെ രൂപ

ദുരിതങ്ങൾ പേറി കടൽതാൻണ്ടി കരയ്‌ക്കെത്താൻ കാത്തുനിൽക്കുന്നവരുടെ നെഞ്ചത്തടിച്ച് വിമാനക്കമ്പനികൾ. കൊറോണ വരുത്തിവച്ച ബാധ്യതകൾ അവസാനിപ്പിക്കാൻ പ്രവാസികളെ തന്നെ പിഴിയുന്ന കാഴ്ച. ഏറെ ദയനീയമായ ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്. കേരളത്തിൽ നിന്ന് ബഹ്റൈനിലേക്കുള്ള വിമാനയാത്രാ നിരക്കിലുണ്ടായ ഗണ്യമായ വർധന പ്രവാസികളെ ആകെ വലക്കുന്നു. ഇതേതുടർന്ന് അരലക്ഷത്തിലേറെ രൂപ കൊടുത്താണ് പലരും കഴിഞ്ഞ ദിവസങ്ങളിൽ എയർ ടിക്കറ്റെടുത്തിരിക്കുന്നത്. ഏതുവിധേനയും എത്തിച്ചേരണമെന്ന ആഗ്രഹം മൂലമാണ് ഇത്തരത്തിൽ വലിയവില നല്കേണ്ടിവരുന്നതെന്നാണ് പ്രവാസികൾ വ്യക്തമാക്കുന്നത്. ആയതിനാൽ തന്നെ വിഷയത്തിൽ കേന്ദ്ര കേരള സർക്കാരുകൾ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം.
അതേസമയം കോവിഡ് കാലത്ത് ബഹ്റൈനിലേക്കൊന്ന് തിരിച്ചെത്താൻ പ്രവാസികൾ എയർ ടിക്കറ്റിന് മുടക്കേണ്ട തുക കേട്ടാൽ ആരുമൊന്ന് ഞെട്ടുക തന്നെ ചെയ്യും. നാല്പതിനായിരം മുതൽ അൻപത്തി അയ്യായിരം രൂപ വരെയാണ് നിരക്ക് ഈയപ്പെടുത്തൊട്ടിയിട്ടുള്ളത്. ഇതുകൂടാതെ കോവിഡ് ടെസ്റ്റ് ക്വാറന്റൈൻ ഉൾപ്പടെ മറ്റുചെലവുകൾ. എന്നാൽ കോവിഡ് കാലം പ്രവാസികൾക്ക് സമ്മാനിച്ച കടുത്ത യാത്രാദുരിതങ്ങൾക്ക് വിമാനക്കമ്പനികൾ വൻ ചാർജ് ഈടാക്കുന്നത്. യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായിരുന്നു ബഹ്റൈനുമായി ഇന്ത്യ എയർ ബബിൾ കരാർ ഒപ്പുവച്ചത്. എന്നാൽ പ്രവാസികൾക്ക് ആശങ്ക മാത്രമാകുന്നു ബാക്കി.
അതോടൊപ്പം തന്നെ ചാർട്ടേർഡ് ഫ്ലൈറ്റിലും വന്ദേഭാരത് മിഷൻ വിമാനങ്ങളിലും സീറ്റ് ഒപ്പിച്ചെടുക്കാനുള്ള പെടാപ്പാടായിരുന്നു ആദ്യം. എന്നാൽ എയർ ഇന്ത്യയുടെയും ഗൾഫ് എയറിൻ്റെയും കൂടുതൽ വിമാനങ്ങൾക്ക് വേണ്ടി വന്നത് നീണ്ട കാത്തിരിപ്പ്. ഒടുവിൽ എല്ലാം ശരിയാക്കാൻ എയർ ബബിൾ കരാർ വരുന്നു എന്ന പ്രതീക്ഷയായിരുന്നു. ഒടുവിൽ കരാർ നടപ്പിലായപ്പോൾ അടിമുടി ദുരൂഹതയുമായി ഓൺലൈനിലോ ഓഫ് ലൈനിലോ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ് കാണേണ്ടി വരുന്നത്.
എന്നാൽ ഒടുവിൽ ടിക്കറ്റ് ക്ഷാമം ഒന്ന് തീർന്നപ്പോഴാകട്ടെ അത് കിട്ടാൻ വൻ തുക മുടക്കേണ്ട ദുരവസ്ഥയും. വിമാനയാത്രാ നിരക്ക് നല്കേണ്ടിവരുന്നത് അരലക്ഷത്തിലേറെ രൂപ. വിഷയത്തിൽ ഇടപെട്ട് നിരക്ക് കുറക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം എന്നത്.
https://www.facebook.com/Malayalivartha


























