ആ വർദ്ധനവ് പ്രവാസികൾക്ക് തലവേദന; സൗദിയിൽ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു, യുഎഇയിൽ തുടർച്ചയായ അഞ്ചാം ദിനവും ആയിരത്തിലേറെ പേർ, കരുതൽ നിർദ്ദേശം നൽകി അധികൃതർ

സൗദിയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രതിദിന കണക്കിൽ കുറവ് രേഖപ്പെടുത്തുമ്പോൾ യുഎഇ ഉയർന്നുതന്നെ. ഇത് നിയന്ത്രണങ്ങൾക്ക് കരണമാകയാൽ തന്നെ പ്രവാസികളുടെ പോക്കുവരവിന് സാരമായി ബാധയിക്കുമെന്ന സംശയവും ഉയരുകയാണ്. സൗദിയിൽ പുതുതായി 390 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നീണ്ട ആറുമാസത്തിനിടെ ഏറ്റവ്വും കുറഞ്ഞ കണക്കാണിത്. നിരവധി മാസങ്ങൾക്കിടെ ഇത്രയും കുറവ് ആളുകൾക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ് എന്നതും ശ്രദ്ധേയം.
ആകെ രോഗം ബാധിച്ചവർ 321485 ഉം മരണസംഖ്യ 4875 ഉം ആയിരിക്കുന്നു. ഒപ്പം 10027 പേർ ചികിത്സയിൽ കഴിയുന്നതിൽ 955 പേരുടെ നില ഗുരുതരമായി തുടരുന്നതായും അദ്ദേഹം പറഞ്ഞു. ഇതേതുടർന്ന് ഇന്നത്തെ രോഗമുക്തി നിരക്ക് 95.56 ശതമാനമാണ് എന്നും രേഖപ്പെടുത്തുകയുണ്ടായി. കൂടുതൽ ജാഗ്രത കൈകൊണ്ടാൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് വ്യക്തമാക്കുകയുണ്ടായി.
അതേസമയം യുഎഇയിൽ ഇന്ന് 1041 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗബാധിതരുടെ എണ്ണം ആയിരത്തിലേറെയാകുന്നത് തന്നെ. 1001 പേർ രോഗമുക്തരാവുകയും ചെയ്തതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ഇതിനോടകം തന്നെ 98,801 ആയി. രോഗം ഭേദമായി ആശുപത്രി വിട്ടവർ: 88,123. ആകെ മരണം: 426. ചികിത്സയിലുള്ളവർ: 10,252. പുതുതായി 1,08,906 പേർക്ക് കൂടി പരിശോധന നടത്തിയപ്പോഴാണ് 1,041 പേർക്ക് പോസിറ്റീവായിരിക്കുന്നത്. യുഎഇയിൽ ഇതുവരെ 10.1 ദശലക്ഷത്തിലേറെ പേർക്ക് രോഗ പരിശോധന നടത്തിതായി അധികൃതർ വ്യക്തമാക്കുകയുണ്ടായി. വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഫലം ഗുണകരമാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും പറയുകയുണ്ടായി.
https://www.facebook.com/Malayalivartha

























