അതൊന്നു എത്തിക്കോട്ടെ ; പിന്നെ എല്ലാവർക്കും സൗജന്യമായി നൽകും; പ്രവാസികൾക്ക് സന്തോഷകരമായ തീരുമാനവുമായി ഖത്തര്‍

ഖത്തർ ഇപ്പോഴും പ്രവാസികളടക്കമുള്ളവരെ കരുതിയ ചരിത്രമേ ഉണ്ടായിട്ടുള്ളൂ... അതുകൊണ്ടു തന്നെ പുതിയ വാർത്തയും അത്തരത്തിൽ ഉള്ളതാണ് . ഖത്തറിലെ എല്ലാ താമസക്കാര്‍ക്കും ഒരു സന്തോഷ വാർത്തയാണ് ഇത് എന്ന കാര്യത്തിൽ സംശയമില്ല . കോവിഡ്-19 പ്രതിരോധ മരുന്ന് സൗജന്യമായി തന്നെ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിരിക്കുകയാണ് .
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി) പകര്‍ച്ച വ്യാധി പ്രതിരോധ വിഭാഗം മേധാവിയും കോവിഡ്-19 ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് മേധാവിയുമായ ഡോ.അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ ആണ് ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത് . പ്രതിരോധ മരുന്ന് ലഭ്യമായാല്‍ ഉടന്‍ തന്നെ രാജ്യത്ത് വലിയ അളവില്‍ മരുന്ന് എത്തിക്കാനായി ഒന്നിലധികം കമ്പനികളില്‍ നിന്ന് മരുന്ന് വാങ്ങാനാണ് പൊതുജനാരോഗ്യ മന്ത്രാലയം ഇപ്പോൾ തയ്യാറെടുക്കുന്നത്.
രാജ്യാന്തര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ വര്‍ഷാവസാനത്തോടെ 10 കോടി ഡോസ് പ്രതിരോധ മരുന്ന് ഉല്‍പാദിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടെന്ന് ഡോ.ഖാല്‍ ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. യുഎസ്, യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായിരിക്കും ആദ്യം നല്‍കുക. 2021 ല്‍ വീണ്ടും 100 കോടി ഡോസ് ഉല്‍പാദിപ്പിച്ച് മറ്റ് രാജ്യങ്ങള്‍ക്കും നല്‍കും. ആഗോള തലത്തില്‍ കോവിഡ് പ്രതിരോധ മരുന്നിനുള്ള പരീക്ഷണങ്ങള്‍ നടത്തുന്ന കമ്പനികളും മന്ത്രാലയവും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് .
അതേ സമയം ആഭ്യന്തര മന്ത്രാലയത്തിന്‍റെ പൊതുസേവന ആപ്പായ മെട്രാഷ് ടു വഴി കമ്പനികള്‍ക്ക് തൊഴിലാളികളുടെ താമസാനുമതി അഥവാ റെഡിസഡന്‍സി പെര്‍മിറ്റ് ഓട്ടോമാറ്റിക്കായി പുതുക്കാന്‍ അവസരമൊരുക്കി ഖത്തർ അധികൃതർ. മെട്രാഷ് ടുവില്‍ ഇതിനായി ഏര്‍പ്പെടുത്തിയ പ്രത്യേക ഓപ്ഷനില്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ കമ്പനിയിലെ തൊഴിലാളികളുടെ ആര്‍പി കാലാവധി തീരുന്ന പക്ഷം ഓട്ടോമറ്റിക്കായി ഇത് പുതുക്കപ്പെടും. ഇതേതുടർന്ന് പുതിയ ഐഡി കാര്‍ഡ് അതത് കമ്പനികളുടെ ഓഫീസുകളില്‍ നേരിട്ട് എത്തിച്ചുനല്‍കുകയും ചെയ്യും. ഇതിനായി രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികള്‍ക്ക് ഖത്തര്‍ നാഷണല്‍ ബാങ്കില്‍ അക്കൌണ്ട് ഉണ്ടാകണം. ഈ അക്കൌണ്ടില്‍ നിന്നും ഓട്ടോമെറ്റിക്കായി റിന്യൂവല്‍ ഫീസ് ഈടാക്കുകയാണ് ചെയ്യുക. നിരവധി സേവനങ്ങളാണ് ഈയടുത്ത കാലത്തായി മെട്രാഷ് -2ലും മന്ത്രാലയം വെബ്സൈറ്റിലുമായി കൂട്ടിച്ചേർത്തിരിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയത്തിൽ നേരിട്ടെത്തുന്ന സന്ദർശകരുടെ എണ്ണം കുറക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്നും ആഭ്യന്തര വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























