അഞ്ചുവയസ്സുകാരി കുഞ്ഞ് സമയ്ക്ക് കണ്ണിന് കണ്ണായി യുഎഇയുടെ അമ്മ; ബെയ്‌റൂത്തിനെ തകര്‍ത്തെറിഞ്ഞ സ്‌ഫോടനത്തിന്റെ ഇരയായ സമയ്ക്ക് വർണങ്ങളുടെ ലോകം നൽകി യുഎഇ! സന്തോഷത്താൽ പാറിപ്പറന്ന് അവൾ

ഈ കഥ കേട്ടാൽ ആരും കയ്യടിക്കാതിരിക്കില്ല. ലോകത്തിന് തന്നെ കരുതലിന്റെയും കരുണയുടെയും മാതൃകയായ യുഎഇ വീണ്ടും വീണ്ടും തിളങ്ങുകയാണ്. പ്രവാസികളെ ഇത്രത്തോളം സ്നേഹിക്കുന്ന ചേർത്തുപിടിക്കുന്ന മറ്റൊരു മണ്ണും ഉണ്ടാകില്ല. സുരക്ഷയുടെ കാര്യത്തിൽ നമ്പർ വൺ. അങ്ങനെ പോകുന്നു സവിശേഷതകൾ. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ഏറെ അമ്പരപ്പിക്കുന്നതും ഒപ്പം ആശ്ചര്യപ്പെടുത്തുന്നതുമാണ്.
കുടുംബത്തോടൊപ്പം ലെബനനിൽ താമസിക്കുന്ന അഞ്ചുവയസ്സുള്ള സിറിയൻ അഭയാർഥി സമയ്ക്ക് ജനറൽ വിമൻസ് യൂണിയൻ ചെയർപേഴ്‌സൺ, സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ് പ്രസിഡന്റ്, ഫാമിലി ഡെവലപ്മെന്റ് ഫൌണ്ടേഷന്‍ സുപ്രീം ചെയർപേഴ്‌സൺ ഷെയ്ഖ ഫാത്തിമ ബിന്ത് മുബാറക്കിന്റെ ഇടപെടലിലൂടെ പ്രോസ്തെറ്റിക് കണ്ണ് ലഭിച്ചു. ലോകത്തെ ആകമാനം നടുക്കി ബെയ്‌റൂത്തിനെ തകര്‍ത്തെറിഞ്ഞ സ്‌ഫോടനത്തിന്റെ ഇരയായിരുന്നു അഞ്ചുവയസ്സുകാരി കുഞ്ഞ് സമ. ഇത്തരത്തിൽ ലെബനന് തീരാനഷ്ടങ്ങളുണ്ടാക്കിയ സ്‌ഫോടനം കവര്‍ന്നത് സമയുടെ ഒരു കണ്ണിന്റെ കാഴ്ചയായിരുന്നു. സ്ഫോടന സമയത്ത് കുട്ടിയുടെ വീട്ടിലെ ഗ്ലാസ് പാളികൾ തകർന്ന് ഒരു ചീള് അവളുടെ ഇടത് കണ്ണില്‍ തറച്ചു കയറി ഒരു കണ്ണിലെ കാഴ്ച നഷ്ടപ്പെടുകയുണ്ടായി. അങ്ങനെ കാഴ്ചയെ മറച്ച സ്‌ഫോടനത്തെ മറക്കാന്‍ കാരുണ്യത്തിലൂടെ സമയ്ക്ക് തുണയേകി യുഎഇ വലിയ മാതൃകയാവുകയാണ്.
അതോടൊപ്പം തന്നെ ബെയ്‌റൂട്ട് സ്‌ഫോടനത്തിൽ പരുക്കേറ്റവരുടെ ചികിത്സയും പുനരധിവാസവും ഏറ്റെടുത്ത ഷെയ്ഖ ഫാത്തിമയുടെ സംരംഭത്തിൽ ഉള്‍പ്പെടുത്തി സമയ്ക്ക് സാധാരണ ജീവിതം നയിക്കുന്നതിനായി ഒരു പ്രോസ്തെറ്റിക് കണ്ണ് നൽകുകയാണ് ചെയ്തത്. യുഎഇയ്ക്കും ഷെയ്ഖ ഫാത്തിമയ്ക്കും അവരുടെ ഉദാരമായ പിന്തുണയ്ക്കും ചികിത്സാ ചെലവുകൾ വഹിച്ചതിനും സമയുടെ കുടുംബം നന്ദി അറിയിക്കുകയുണ്ടയി.
അതേസമയം സ്‌ഫോടനത്തെ തുടര്‍ന്ന് യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലെബനന് സഹായഹസ്തവുമായി രംഗത്തെത്തുകയായിരുന്നു. നിരവധി പേരുടെ പുനരധിവാസത്തിനും പരിക്കേറ്റവരുടെ ചികിത്സയ്ക്കുമായി ലോകത്തിന്റെ പല കോണുകളില്‍ നിന്ന് സഹായമൊഴുകിഎത്തി. ശൈഖ ഫാത്തിമയുടെ നിര്‍ദ്ദേശപ്രകാരം 100 ടണ്‍ മരുന്നുകളും ഭക്ഷ്യപദാര്‍ത്ഥങ്ങളും ലൈബനനിലേക്ക് കയറ്റി അയച്ചു. കൂടാതെ സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് വേണ്ട ചികിത്സ ഉറപ്പാക്കാനും പുനരധിവാസത്തിനും ശൈഖ ഫാത്തിമയുടെ ഇടപെടലുണ്ടായിരുന്നു. അക്കൂട്ടത്തില്‍ സമയുടെ നഷ്ടപ്പെട്ട കാഴ്ചശക്തി വീണ്ടെടുക്കാനായി അവള്‍ക്ക് കൃത്രിമ കണ്ണ് നല്‍കാനുള്ള എല്ലാ സഹായവും ലഭ്യമാക്കി. അവള്‍ ഇനി സാധാരണ ജീവിതത്തിലേക്ക് മടങ്ങും, നിറങ്ങളും ലോകവും കണ്ടറിഞ്ഞ് വളരും.
https://www.facebook.com/Malayalivartha

























